Friday, December 02, 2011

UAE ജുമു‌അ ഖുതുബ-ഐക്യത്തിന്റെ സന്ദേശം-ഭാഗം-02

UAE Awqaaf Friday Khutuba - December 02 Friday-Part-02



ഐക്യത്തിന്റെ സന്ദേശം (2)

ഉല്‍കൃഷ്ട്ടതയും വിജ്ഞാനവും പ്രസരിപ്പിക്കുന്ന നാഗരിക ഭംഗിയോടെയുള്ള മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതില്‍ രാഷ്ട്രം ശ്രദ്ധ പുലര്‍ത്തി. നബി തിരുമേനി (സ) പറഞ്ഞു "അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ആരെങ്കിലും ഒരു മസ്ജിദ് പണിതാല്‍ അല്ലാഹു അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ അത് പോലെയുള്ളതൊന്നു പണിതു കൊടുക്കും (ബുഖാരി മുസ്‌ലിം) . വര്‍ഗ്ഗം..., മതം, ദേശം, ഭാഷ മുതലായ വിബിന്നമായിരിക്കെ തന്നെ വ്യത്യസ്ത ജന വിഭാഗങ്ങല്‍ക്കിടയിലെ സഹവര്‍ത്തിത്വത്തിന്നും സഹിഷ്ണുതക്കും ഉത്തമ സാകഷ്യമായിക്കൊണ്ട് രാജ്യം എല്ലാ ജന വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നു. അത് പോലെ ആതുരാലയങ്ങള്‍ സ്ഥാപിക്കുകയും രോഗ പ്രതിരോധ മാര്‍ഗങ്ങളും മാനുഷികാരോഗ്യതിന്റെ അത്യുന്നത നിലവാരതിലെക്കെത്തുന്നതിനുള്ള വഴികളും ഒരുക്കുകയും ചെയ്തിരിക്കുന്നു.



രാഷ്ട്രം ഉയര്‍ന്ന സാമ്പത്തിക പുരോഗതി കൈവരിച്ചു. ഒരു ജന വിഭാഗത്തിന്റെയും രാജ്യത്തിന്റെയും പരിശ്രമങ്ങള്‍ ഘോഷിച്ചു കൊണ്ട് ഭംഗിയില്‍ വിളങ്ങുന്ന പച്ച തുരുത്തായി ഒട്ടേറെ മരുഭൂമികള്‍ മാറിക്കഴിഞ്ഞു. ഭദ്രമായ സാമ്പത്തിക അടിത്തറയും സമാധാന സുരക്ഷിതത്വവും അനുഭവിക്കുന്നതിനാല്‍ പല അന്താരാഷ്‌ട്ര നിക്ഷേപക്കമ്പനികളുടെയും ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുന്നു നമ്മുടെ രാജ്യം.



യു എ ഇ സമര്‍പ്പിക്കുന്ന നിര്മാനതിന്റെയും പുരോഗതിയുടെയും സേവനങ്ങള്‍ സ്വെന്തം പൌരന്മാരില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രത്യുത വിദേശ സുഹൃദ് രാജ്യങ്ങള്‍ക്ക് കൂടി അതിന്റെ സഹായ ഹസ്തം ചെന്നെത്തുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഔദ്യോഗിക കൂട്ടായ്മകളില്‍ യുഎഇക്ക് വലിയ സ്ഥാനം കൈവന്നിരിക്കുന്നു. തിരുമേനി (സ) പറഞ്ഞു "ജനങ്ങളിലെറ്റവും ഉത്തമന്‍ ജനങ്ങള്‍ക്കെറ്റവും ഉപകാരം ചെയ്യുന്നവനാകുന്നു"



നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ജീവിക്കുമ്പോള്‍ ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുരക്ഷയും സുഭിക്ഷതയും നിര്‍ഭയത്വവുമെല്ലാം നമ്മുടെ ഭരണകര്‍ത്താക്കളുടെ കനത്ത പരിശ്രമത്തിന്റെ ഫലമായിട്ടുള്ളതാണ്. മുന്‍ തലമുറ പിന്‍ തലമുറയ്ക്ക് കൈമാരിയിട്ടുള്ളതാണ്. ആത്മാര്‍ഥതയോടെ അത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാകുന്നു. അത് നില നില്‍ക്കുവാനും നാം അനുഭവിച്ചത് പോലെ നമ്മുടെ കാല ശേഷം നമ്മുടെ പിന്‍തലമുറക്കാര്‍ക്ക് അനുഭവിക്കാനും നാം അങ്ങേയറ്റം പരിശ്രമിക്കുകയും വേണം.



ഐക്യത്തിന്റെ ഓര്‍മയില്‍ സ്വെദേശത്തിന്റെ പ്രാധാന്യം, അതിനോടുള്ള ബന്ധം, ഭരണ കര്‍ത്താക്കലോടുള്ള കൂറ് മുതലായവ നാം പഠിക്കുന്നു. അത് വഴി രാജ്യ പുരോഗതി മുന്നോട്ടു കുതിക്കുകയും അതിന്റെ ഭദ്രതയും സുരക്ഷയും സമ്പത്തും സംരക്ഷിക്കപ്പെടുകയും ചെയ്യും. ഖുറൈശികള്‍ക്ക് ചെയ്ത അനുഗ്രഹം പരാമര്‍ശിച്ചു അല്ലാഹു പറയുന്നു "അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന്‍ ഇബാദത്ത് ചെയ്യേണ്ടതാകുന്നു. അവര്‍ക്ക് അന്നം നല്‍കി വിശപ്പ്‌ മാറ്റുകയും ശാന്തി ചൊരിഞ്ഞു ഭയ മുക്തരാക്കുകയും ചെയ്ത നാഥന്ന്)



ഈ അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിനു നന്ദി കാണിക്കണം. രാജ്യത്തിന്റെ പുരോഗതിക്കായി പ്രയനതിക്കണം. ഭരണ കര്ത്ഹക്കലോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കുകയും വേണം.



അല്ലാഹു ഈ രാജ്യത്തെയും ജനങ്ങളെയും ഭരണാധികാരികളെയും അനുഗ്രഹിക്കട്ടെ - ആമീന്‍

തയ്യാറാക്കിയത്.. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

UAE ജുമു‌അ ഖുതുബ-ഐക്യത്തിന്റെ സന്ദേശം -ഭാഗം (1)

UAE Awqaaf Friday Khutuba - December 02 Friday -Part-01


സത്യ വിശ്വാസികളെ !

ഇസ്‌ലാം സഫലീകരിക്കുവാന്‍ ശ്രമിച്ചിട്ടുള്ള ഉന്നത ലകഷ്യങ്ങളിലോന്നാണ് ഐക്യം. സമൂഹങ്ങളെ നിര്‍മിക്കുകയും ഭിന്നിപ്പിച്ചു പോവാതെ അവയെ ഏകീകരിച്ചു നിര്‍ത്തുന്ന സകല മാര്‍ഗങ്ങളും അതിന്നായി ഇസ്‌ലാം നിര്‍ണയിച്ചു. അല്ലാഹു പറയുന്നു "എല്ലാവരും ഒന്നിച്ചു ദൈവിക പാശത്തെ മുറുകെ പിടിക്കുവിന്‍. ഭിന്നിച്ചു പോകരുത്" (ആല്‍ ഇംറാന്‍ - 103 )

ഭിന്നിക്കുന്നതും ഗ്രൂപ്പുകളായി തിരിയുന്നതും പരസ്പരം മത്സരിക്കുന്നതും ഒഴിവാക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിചിട്ടുണ്ട്. അവ പരാജയതിലെക്കും അനൈക്യതിലെക്കും അസ്ഥിരതയിലെക്കും നിര്‍ഭയ രാഹിത്യതിലെക്കുമാണ് നമ്മെ നയിക്കുക. അത്നാല്‍ മുത്ത്‌ നബി (സ) പറഞ്ഞു "നിങ്ങള്‍ അന്യോന്ന്യം വിദ്ധേശം പുലര്‍ത്തുകയോ അസൂയപ്പെടുകയോ അകന്നു പോകുകയോ അരുത്. ഏകോദര സഹോദരായ ദൈവ ദാസന്മാരായി വര്‍ത്തിക്കുക" (മുസ്‌ലിം - 2559)

വ്യക്തികള്‍ക്കിടയില്‍ ഐക്യം, മനസ്സുകളുടെ ഏകോപനം, അഭിപ്രായ ഐക്യം മുതലായവയുടെ പ്രാധാന്യം ഇസ്‌ലാം ഊന്നിപ്പറഞ്ഞു. വ്യക്തിക്കും സമൂഹത്തിന്നും അതിലൂടെ നന്മയും ഗുണവും കൈവരും. പ്രവാചകനും വിശ്വാസികള്‍ക്കും അള്ളാഹു ചെയ്തു കൊടുത്ത ഈ അനുഗ്രഹത്തെ എടുത്തു പറഞ്ഞു ഖുര്‍ആന്‍ പറയുന്നു "വിശ്വാസികളുടെ ഹൃദയങ്ങളെ പരസ്പരം കൂട്ടിയിണക്കിയതും അവനാണല്ലോ. ഭൂമിയിലുള്ളതൊക്കെയും ചെലവഴിച്ചാലും അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുവാന്‍ നിനക്കാവുമായിരുന്നില്ല. അല്ലാഹുവാണ് അവരെ തമ്മിലിണക്കിയത്. നിശ്ചയം അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ" (സൂറത്തുല്‍ അന്‍ഫാല്‍ 63)

അനൈക്യം വിതയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരില്‍ കര്‍ശന നിലപാട് പുലര്‍ത്തുകയും അതിനുള്ള ഏതു ശ്രമത്തെയും ഇസ്‌ലാം നിരോധിച്ച ജാഹിലിയ്യത്തിന്റെ നിക്ര്ഷ്ട ലക്ഷണമായി എണ്ണുകയും ചെയ്തിരിക്കുന്നു പ്രവാചകന്‍.

എന്നല്ല അതിനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മുഹാജിറുകളിലും അന്‍സാരുകളിലും പെട്ട ചിലര്‍ തര്‍ക്കിക്കുന്നത്‌ കേട്ടപ്പോള്‍ തിരുമേനി പറഞ്ഞു "അനിസ്ലാമിക വാദമോ? അത് ഉപേക്ഷിക്കുക, അത് ചീഞ്ഞു നാറുന്നതാകുന്നു" (ബുഖാരി - മുസ്‌ലിം)

ഐക്യത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും വ്യക്തമാക്കുന്ന ഖണ്ഡിതമായ തെളിവാകുന്നു ഇത്. ഐക്യം പരസ്പരം ഒന്നിപ്പിക്കുകയും സംസ്കാരങ്ങള്‍ പണിതുയര്തുകയും സുസ്ഥിരതയും സമാധാനവും സംസ്ഥാപിക്കുകയാണ് ചെയ്യുന്നത്.



അണികളുടെ ഇണക്കതിന്റെയും അഭിപ്രായ ഐക്യത്തിന്റെയും ഉന്നത മൂല്യങ്ങളെ കുറിച്ചു യുഎഇ നേതാക്കള്‍ തികച്ചും ബോധാവാന്മാരായിരുന്നു. അവര്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടു. അള്ളാഹു അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുകയും ഒറ്റ മനസ്സായി അവരുടെ അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഐക്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. "നന്മയുടെയും ഭയ ഭക്തിയുടെതുമായ കാര്യങ്ങളില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക" യെന്ന ദൈവിക വചനം അവര്‍ പ്രാവര്‍ത്തികമാക്കി. അവരുടെ പരിശ്രമം ജനങ്ങള്‍ ആഗ്രഹിക്കുന്ന അഭിവൃദ്ധിയും പുരോഗതിയും നേടിയ ഒരു ആധുനിക രാഷ്ട്രത്തിന് അവര്‍ ജന്മം നല്‍കി.



ഐക്യത്തിന്റെയും പുരോഗതിയുടെയും മാതൃകയാക്കി നിലകൊള്ളുന്ന യുഎഇ ഇന്ന് എകൊപനത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഭരണ കര്‍ത്താക്കളുടെ മേന്മയും പൌരന്മാരുടെ ജാഗ്രതയും കാരണമായി രാജ്യ നിവാസികള്‍ എല്ലാ മേഖലയിലും സ്വൈര്യവും സമാധാനവും പുരോഗതിയും അനുഭവിച്ചുകൊണ്ടിരിക്കുന്നു. സകലര്‍ക്കും കാണാവുന്ന വിധം സാംസ്ക്കാരികമായ പരിവര്‍ത്തനം കൈവരിച്ചിരിക്കുന്നു.

ഐക്യ രാഷ്ട്രം നിലവില്‍ വന്നത് മുതല്ല്ക് തന്നെ വ്യക്തിയെ വാര്‍ത്തെടുക്കുകയും അവനെ ഉയര്‍ത്തുകയും അവന്റെ മാന്യത സംരക്ഷിക്കുകയും ചെയ്യുന്നതിലായിരുന്നു സര്‍ക്കാരിന്റെ മുഖ്യ ശ്രദ്ധയും, മുന്‍ഗണനയും അക്കാരണത്താല്‍ സര്‍ക്കാര്‍ രാജ്യ നിവാസികള്‍ക്കായി വിധ്യാഭ്യാസത്തിന്റെ ആധുനിക സവകര്യങ്ങലോരുക്കുകയും വിദ്യാലയങ്ങള്‍ പടുതുയര്തുകയും ചെയ്തു. കാലത്തോടൊപ്പം സന്ജരിക്കുന്നതിന്നായി സാങ്കേതിക ശാസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി. രാജ്യ വാസികളുടെ വൈജ്ഞാനിക നിലവാരം ഉയര്തുന്നതിന്നായി വിദ്യാര്‍ഥികളെ വിദേശങ്ങളിലെക്കയച്ചു. ഉന്നതിയിലേക്കുള്ള സകല പരിശ്രമങ്ങളും നടത്തി. അങ്ങിനെ യു എ ഇ ഒരുത്തമ സാംസ്ക്കാരിക വൈജ്ഞാനിക കേന്ദ്രമായി മാറി


Preapred by Hussain Thangal Vadanappally
ഭാഗം-02 അടുത്ത പോസ്റ്റിൽ