Friday, February 25, 2011

കൈവെട്ടുകാരുടെ പരമ നിന്ദ

കേവല യുക്തിയിൽ കൂടു കൂട്ടുന്നവർ ഭാഗം -02
ഒ.എം തരുവണ

ഭാഗം -01 ഇവിടെ വായിക്കുക

തിരുകേശം ദർശിക്കുന്നതിനും പുണ്യജലം സ്വീകരിക്കുന്നതിനും മർകസിൽ വന്നുചേർന്നവരെ പുലഭ്യം പറഞ്ഞവർ, ഉസ്മാനുബ്നു അബ്ദുല്ലാഹിൽ മൗഹിബിൽ നിന്ന്‌ ഇമാം ബുഖാരി നിവേദനം ചെയ്ത ഈ ഹദീസ്‌ ഒന്നു കാണുക: `എന്റെ കുടുംബം എന്നെ ഒരു വെള്ളപ്പാത്രവുമായി ഉമ്മുസലമ(റ) യുടെ അടുത്തേക്കയച്ചു. അവർ `ജുൽ ജുൽ` എന്നു പേരായ ഒരു വെള്ളിച്ചെപ്പുമായി വന്നു. അതിൽ തിരുനബി(സ) യുടെ പുണ്യകേശം സൂക്ഷിച്ചിരുന്നു. ആർക്കെങ്കിലും കണ്ണേറോ മറ്റോ പറ്റിയാൽ ഉമ്മുസലമയുടെ അടുത്തേക്കു വെള്ളപ്പാത്രവുമായി അയക്കുന്ന പതിവ്‌ അന്നുണ്ടായിരുന്നു. ഞാനാ വെള്ളിച്ചെപ്പിലേക്ക്‌ സൂക്ഷിച്ചു നോക്കി. അതൊരു ചെമ്പിച്ച മുടിയായിരുന്നു.` അപ്പോൾ എൻ ഡി എഫ്‌ പത്രം ഉയർത്തുന്ന വിമർശത്തിന്റെ കുന്തമുന നീളുന്നത്‌ ആർക്കു നേരെയാണ്‌? നബിപത്നിയായ ഉമ്മുസലമ (റ) നു നേരെ! ഉമ്മുസലമ ബീവിയെ നബിപത്നി എന്നു വെറുതെ പറഞ്ഞാൽ പോര, ഇസ്ലാമിക ചരിത്രത്തിൽ ത്യാഗത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ട മാന്യ വനിതയാണവർ. രണ്ട്‌ ഹിജ്‌റ ചെയ്തവർ, സ്വന്തം കുഞ്ഞിനെ മാറോടു ചേർത്ത്‌ ഏകാകിനിയായി മരുഭൂമി താണ്ടി മദീനയിൽ ചെന്നു നബി(സ) യെയും അനുചരന്മാരെയും വിസ്മയിപ്പിച്ചവർ. ഇഷ്ടം മൂത്ത്‌ നീയും നിന്റെ മക്കളും എന്റെ അഹ്ലുബൈത്താണെന്ന്‌ നി(സ) പ്രകീർത്തിച്ചവർ. തിരുകേശം കൊണ്ട്‌ രോഗശമനത്തിന്‌ ഇവരുടെ അടുത്തേക്ക്‌ ഉസ്മാൻ(റ) പോയത്‌ ഒറ്റപ്പെട്ട സംഭവമല്ല; അതൊരു പതിവു കാഴ്ചയായിരുന്നു! ആരായിരുന്നു ഈ പതിവുകാർ? മുഹാജിറുകളും അൻസാറുകളും. `ഞാൻ ഇവരെയും ഇവർ എന്നെയും തൃപ്തിപ്പെട്ടു`വെന്ന്‌ അല്ലാഹുവിന്റെ സാക്ഷിപത്രം വാങ്ങിയ (സൂറ: തൗ: 100) തിരുനബിയുടെ പ്രിയപ്പെട്ടവർ. മർകസിനു മുമ്പിൽ കന്നാസുമായി ക്യൂ നിന്നവരെ വിടുക; ഉമ്മുൽ മുഅ​‍്മിനീന്റെ അടുക്കൽ ക്യൂ നിന്നവരെ എന്തുചെയ്യും. അവർ അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന്‌ വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തിയവരാണല്ലോ. ഒ അബ്ദുല്ലയെയും എൻ ഡി എഫ്‌ പത്രത്തെയും ഇനി എന്തുചെയ്യണം? കൈവെട്ടു മുഫ്തിമാർ തന്നെ വിധിക്കട്ടെ!

കാന്തപുരവും മർകസും ചെയ്തത്‌ മഹാ അപരാധമാണെങ്കിൽ ഇതേ അപരാധം ചെയ്ത മറ്റൊരാളെ കൂടി ചൂണ്ടിക്കാണിക്കട്ടെ- ഇരുട്ടിന്റെ മറവിൽ നീതി നടപ്പാക്കുന്ന ചുണക്കുട്ടികൾ ഈയാളിനെ എന്തു ചെയ്യുമെന്നു കാണാമല്ലോ- ഖാലിദ്ബ്നു വലീദ്‌(റ). യർമുക്ക്‌ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ ഖാലിദ്‌ (റ) ന്റെ ഒരു തൊപ്പി കാണാതായി. അതു കണെ​‍്ടത്താൻ അദ്ദേഹം സൈനികരെ നിയോഗിച്ചു. നേതാവിന്റെ പരിഭ്രമം കണ്ടപ്പോൾ സൈനികർ ഊർജിതമായി അന്വേഷിച്ചു തൊപ്പി കണെ​‍്ടത്തി; പഴകി കീറിത്തുടങ്ങിയ വെറുമൊരു തൊപ്പി! അനുയായികൾ വിസ്മയിച്ചപ്പോൾ ഖാലിദ്‌(റ) തൊപ്പിയുടെ മഹത്വം വെളിപ്പെടുത്തി: തൊപ്പിക്കകത്ത്‌ നബി(സ) യുടെ പുണ്യകേശങ്ങളിൽ രണെ​‍്ടണ്ണം തുന്നിച്ചേർത്തു വെച്ചിട്ടുണ്ട്‌. നബി(സ) ഉംറ നിർവഹിച്ചു ശിരോമുണ്ഡനം ചെയ്തപ്പോൾ ആ മുടിയിഴകൾക്കു വേണ്ടി അനുചരന്മാർ തിരക്കുകൂട്ടി. നെറുകയിലെ രണ്ട്‌ കേശങ്ങൾ ഖാലിദ്‌(റ)നും കിട്ടി. അത്‌ ഈ തൊപ്പിയുടെ നെറുകെയിൽ തുന്നിച്ചേർത്തു. ഈ തൊപ്പി ധരിച്ചുകൊണ്ട്‌ ഞാൻ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം എനിക്കു വിജയമേ ഉണ്ടായിട്ടുള്ളൂവെന്ന്‌ ഖാലിദ്‌(റ) പ്രസ്താവിക്കുകയും ചെയ്തു. പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങൾ തർക്കമില്ലാതെ ഉദ്ധരിച്ച ഹദീസാണേ ഇത്‌, തൊട്ടു കളിക്കേണ്ട; പൊള്ളും. ഒ അബ്ദുല്ലയോ എൻ ഡി എഫുകാരോ യർമുക്ക്‌ പടക്കളത്തിൽ ഇല്ലാതിരുന്നത്‌ ഖാലിദ്‌(റ)ന്റെ ഭാഗ്യം. ` അന്ധവിശ്വാസ`ത്തിനെതിരെ ഒരു പ്രതിവി പ്ളവം അവിടെ പൊട്ടിപ്പുറപ്പെട്ടേനെ! ഖാലിദ്‌(റ) ന്റെ സംഭവത്തിന്‌ നെറ്റിൽ ഒരു വിരുതന്റെ കുനിഷ്ട്‌ മറുപടി: രണ്ട്‌ മുടിയിഴകൾ കൊണ്ട്‌ മുഴുവൻ യുദ്ധവും ജയിച്ചെങ്കിൽ മുഴുവൻ മുടിയും തലയും ഉടലും ഒന്നാകെ ഉണ്ടായിട്ടും-നബി(സ)യുടെ സാന്നിധ്യം-എന്തേ ഉഹ്ദിൽ സംഭവിച്ചതെന്ന്‌! വിഡ്ഢിക്കൂഷ്മാണ്ഡം! കാൽച്ചെറുവിരലുകൊണ്ട്‌ ചിന്തിക്കുന്ന ഈ സാധുമനുഷ്യനു മറുപടി കണെ​‍്ടത്താൻ ഒരു വഴി പറഞ്ഞുകൊടുക്കാം- ഈ മുടിയും തലയും ഉടലും, ഇമ്മാതിരി ലക്ഷത്തിൽപരം തലയും ഉടലുമുള്ള നബിമാരെ വേറെയും നിയോഗിക്കുകയും ഇസ്ലാമിന്റെ രക്ഷക്കു വേണ്ടി ഉഹ്ദിലേക്ക്‌ നബി (സ) യെ അയക്കുകയും ചെയ്ത സാക്ഷാൽ പടച്ചതമ്പുരാന്റെ സാന്നിധ്യവും ഉഹ്ദിൽ ഉണ്ടായിരുന്നല്ലോ- എന്നിട്ടും എന്തേ തിരിച്ചടി ഉണ്ടായി? ചെന്ന്‌ തലകീഴായിക്കിടന്ന്‌ ആലോചിച്ചുനോക്ക്‌. കിട്ടുന്ന മറുപടിയിൽ ഖാലിദ്‌ (റ)ന്റെ പ്രശ്നത്തിനും മറുപടിയുണ്ടാകും; വെറുതെ മെനക്കെടുത്താൻ.

ഇസ്ലാമിലെ ആധികാരിക പ്രമാണങ്ങൾ ശക്തമായി പിന്തുണക്കുന്ന ഒരാശയത്തെ ഇത്ര നഗ്നമായി പരിഹസിക്കാൻ ഇടവന്ന സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്‌. അപ്പോഴാണ്‌ മുമ്പ്‌ എൻ പി ഹാഫിസ്‌ മുഹമ്മദ്‌ എഴുതിയത്‌ ഓർമ വരുന്നത്‌. ഏതോ മുസ്ലിംവിരുദ്ധ ശക്തിയുടെ സൃഷ്ടിയാണ്‌ എൻ ഡി എഫ്‌ എന്നായിരുന്നു ഹാഫിസ്‌ സമർഥിച്ചിരുന്നത്‌. അന്നത്‌ അവിശ്വസനീയമായി തോന്നി. പ്രൊ. കോയയുടെ മറുകുറി വായിച്ചതോടെ ഹാഫിസിനെ അപ്പാടെ തള്ളി. പക്ഷേ, ഇടക്കാലത്ത്‌ ഈ നിഗൂഢ സംഘത്തിന്റെ നീക്കങ്ങൾ കാണുമ്പോൾ ഹാഫിസിന്റെ കണെ​‍്ടത്തലുകൾ ശരിയായിരുന്നു എന്നു സമ്മതിക്കേണ്ടതായി വരുന്നു. നാലോലപ്പടക്കവും പാക്കുവെട്ടുന്ന പേനക്കത്തിയും കൊണ്ട്‌ ഒരു ബഹുസ്വര സമൂഹത്തിൽ മുസ്ലിം സമുദായത്തിന്റെ താത്പര്യങ്ങൾ വേവിച്ചെടുക്കാമെന്നു കരുതുന്ന വെറും അവിവേകികളുടെ കൂട്ടമല്ല ഇത്‌. ഇവർക്ക്‌ ഹിഡൻ അജൻഡകളുണ്ട്‌. അതു പുറത്തേക്കു കാണുന്നതിലും ഭീകരമാണ്‌. പ്രവാചക നിന്ദക്കു കാരണമായ സ്പാനിഷ്‌ കാർട്ടൂൺ അതേപടി പുന:പ്രസിദ്ധം ചെയ്ത്‌ നിന്ദ ആവർത്തിച്ച ലോകത്തെ ഒരേയൊരു മുസ്ലിം പത്രം ഇവരുടെതാണ്‌. ന്യൂമാൻസ്‌ കോളജ്‌ അധ്യാപകന്റെ വികൃത ചിന്തകൾ ഒരു ചോദ്യപേപ്പറിൽ അവസാനിക്കേണ്ടതായിരുന്നു. ആ നിന്ദാഭാഗങ്ങൾ അരയും മുറിയുമായി നിരന്തരം പ്രസിദ്ധീകരിച്ച്‌ അതൊരു ഇലക്ഷൻ വിജയത്തിലെത്തിച്ചതിനു പിന്നിൽ ഒരിക്കലും നബിസ്നേഹം ഇല്ല. നബിദിനത്തിനു കീർത്തന ക്യാമ്പയിൻ. വിഷയമാകട്ടെ, നബിചരിത്രത്തിലെ സംഘർഷത്തിന്റെ അരികുപിടിച്ചുകൊണ്ടും. സ്വന്തം ഹിഡൻ അജൻഡ നടപ്പാക്കുന്നതിനു ചരിത്രത്തിൽ സ്നേഹവഴികളല്ല, ചോരച്ചാലുകളാണിവർ തിരയുന്നത്‌. മറ്റൊന്നു കൂടി പറയണം; ഇത്‌ കടുത്ത ബിദ്അത്ത്‌ പ്രസ്ഥാനമാണ്‌. ജമാഅത്തെ ഇസ്ലാമിക്കോ വഹാബി പ്രസ്ഥാനത്തിനോ നടപ്പാക്കാൻ കഴിയാതെപോയ മതനവീകരണം സാധ്യമാക്കാൻ ശാസ്ത്രീയവും ബുദ്ധിപരവുമായ മാർഗങ്ങൾ പരീക്ഷിക്കുന്ന പുത്തൻ നാസിസം. മർകസോ കാന്തപുരമോ മാത്രമല്ല ഇവരുടെ ലക്ഷ്യം. സമുദായത്തിന്റെ മുഖ്യധാരാ സംഘശക്തികളെ ദുർബലപ്പെടുത്തുകയാണ്‌. ഇങ്ങനെ തുറന്നുകിട്ടുന്ന ഇടം അബുൽ അഅ​‍്ലാ മൗദൂദി വിഭാവനം ചെയ്യുന്ന അക്രമോത്സുക ഇസ്ലാമിനെ പ്രതിഷ്ഠിക്കുകയാണ്‌ ലക്ഷ്യം. ഇത്‌ മുസ്ലിംകളെയോ ഇസ്ലാമിനെയോ മാത്രം ബാധിക്കുന്ന കാര്യമല്ല, നമ്മുടെ മതേതരത്വത്തെയും ബഹുസ്വരതയെയും ബാധിക്കുന്നതാണ്‌. ഇതിനെതിരെ പൊതുജാഗ്രത ഉണ്ടാകണം.

സ്വന്തം അജൻഡകൾ നടപ്പാക്കുന്നതിന്‌ എന്തൊക്കെയാണിവർ ഇസ്ലാമിൽ നിന്ന്‌ വെട്ടിമാറ്റുക! ബുഖാരിയിൽ നിന്ന്‌ അറുപത്‌ ഹദീസുകൾ വെട്ടിമാറ്റിക്കൊണ്ട്‌ ഇവിടെയൊരു വഹാബി വൃദ്ധശിങ്കം കറങ്ങിനടക്കുന്നുണ്ട്‌. തന്റെ ശുഷ്കമായ മസ്തിഷ്കത്തിനു പാകമാകാത്ത ഹദീസുകൾ ചാടിക്കടന്നുപോകുകയാണ്‌ പതിവെന്ന്‌ അബ്ദുല്ലയും എഴുതുന്നു. കൊള്ളാം, ഇങ്ങനെ ചാടിയാൽ, ഹദീസുകൾ മാത്രം ചാടിക്കടന്നാൽ മതിയാകില്ലല്ലോ; വിശുദ്ധ ഖുർആനും ചാടിക്കടക്കേണ്ടതായി വരില്ലേ? ശഅ​‍്‌റെ മുബാറകിന്‌ പിൻബലമായി വരുന്ന അതേ ആശയം വരുന്നല്ലോ അധ്യായം യൂസുഫിൽ. അതെന്തു ചെയ്യും? വൃദ്ധപിതാവിനു കാഴ്ച തിരികെക്കിട്ടാൻ യുസുഫ്‌ (അ) ഒരു കുപ്പായം കൊടുത്തയക്കുന്ന കഥയാണ്‌ വിശുദ്ധ ഖുർആൻ അധ്യായം 93-​‍ാം വചനത്തിൽ പറയുന്നത്‌. ആ കുപ്പായം കൊണ്ടുപോയി മുഖത്തോടു ചേർത്തപ്പോൾ യഅ​‍്ഖൂബ്‌ (അ)നു കാഴ്ച തിരികെ കിട്ടിയെന്ന്‌ 96-​‍ാം വചനത്തിലും പറയുന്നു. അതിലേറെ അതിശയം, ഈ കുപ്പായം ഈജിപ്തിൽ നിന്ന്‌ പുറപ്പെട്ടപ്പോഴേക്കും നാനൂറ്‌ മൈൽ അകലെ കൻആനിൽ കഴിയുന്ന യഅ​‍്ഖൂബ്‌ (അ)ന്‌ കുപ്പായത്തിന്റെ ഉടമയുടെ വാസന കിട്ടിത്തുടങ്ങിയതാണ്‌ (വചനം 94). ജൗളിക്കടയിൽ പോയി ബ്രാൻഡഡ്‌ ഷർട്ട്‌ വാങ്ങി കൊടുത്തയക്കുകയല്ല യൂസുഫ്‌ നബി (അ) ചെയ്തത്‌. ഉപയോഗിച്ചിരുന്ന ഒരു പഴങ്കുപ്പായം കൊടുത്തയക്കുകയായിരുന്നു. അത്‌ സ്പർശിക്കേണ്ട താമസം, യഅ​‍്ഖൂബ്‌ (അ)നു കാഴ്ചശക്തി തിരികെ കിട്ടുകയും ചെയ്തു. തലയ്ക്കകത്തെ ഉണക്കച്ചാണകത്തിൽ തെളിയുന്ന യുക്തികൊണ്ട്‌ മി. അബ്ദുല്ലക്ക്‌ പറയാമോ ഈ കുപ്പായത്തിലടങ്ങിയ മെഡിക്കൽ എത്തിക്സ്‌ എന്താണെന്ന്‌? നാനൂറ്‌ മൈൽ സഞ്ചരിച്ചെത്തിയ പുത്രഗന്ധത്തിന്റെ ശാസ്ത്രയുക്തിയെ കുറിച്ച്‌? കേവല യുക്തികൊണ്ട്‌ മതസംജ്ഞകളെ വ്യാഖ്യാനിച്ചാൽ പിന്നെ അബ്ദുല്ലയുണ്ടാകില്ല. ഒരു ബിഗ്‌ സീറോ ആയി `ഒ` മാത്രം ബാക്കിയുണ്ടാകുകയും ചെയ്യും. (തുടരും)


25-02-2011
siraj news daily

അന്ധവിശ്വാസത്തിന്റെ ആട്ടമല്ല; സത്യവിശ്വാസത്തിന്റെ പ്രകടനമാണ്‌

എ എ ഹകീം സഅദി


`അജ്ഞതക്ക്‌ കൈയും കാലും മുളച്ചു` എന്ന്‌ കേട്ടിട്ടുണ്ട്‌. ഫെബ്രുവരി 20ന്റെ പോപ്പുലർ ഫ്രണ്ട്‌ പത്രം കണ്ടപ്പോഴാണ്‌ അത്‌ ബോധ്യപ്പെട്ടത്‌. പ്രവാചകൻ (സ)യുടെ കാലത്ത്‌ തന്റെ കൂടെ സഹകരിച്ചു നടന്ന കപടൻമാരും ആധുനിക ലോകത്തെ സയണിസ്റ്റുകളുമാണ്‌ തിരുനബി (സ)യുടെ വ്യക്തിത്വമംഗീകരിക്കാത്തവർ. കപടവിശ്വാസികൾ തിരുനബി (സ)യെക്കുറിച്ച്‌ പറയുന്ന രണ്ട്‌ പ്രസ്താവനകൾ വിശുദ്ധ ഖുർആൻ 63?​‍ാം അദ്ധ്യായം സൂക്തം 1,8 എന്നിവയിൽ പരാമർശിക്കുന്നുണ്ട്‌. മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നത്‌ ഒന്നാമത്തേത്‌. മുഹമ്മദ്‌ നബി(സ്വ) നിസ്സാരനാണെന്നത്‌ രണ്ടാമത്തേതും. ലേഖനത്തിൽ കുറിപ്പുകാരനടക്കം തിരുനബി (സ്വ) യെ കേവലം സാധാരണ മനുഷ്യൻ മാത്രമാക്കുന്നവരൊക്കെ പ്രസ്തുത രണ്ട്‌ പ്രസ്താവനക്കാരുടെ മാലയിലെ കണ്ണികളാണ്‌.

വിശുദ്ധ ഖുർആൻ 18:110, 41: 6 എന്നീ രണ്ട്‌ സൂക്തങ്ങളിലാണ്‌ സാധാരണക്കാരൻ എന്ന ആശയം ഉള്ളതായി പറയപ്പെടുന്ന വാചകമുള്ളത്‌. കൃത്യമായിപ്പറഞ്ഞാൽ അഞ്ച്‌ പദങ്ങൾ ഉൾക്കൊള്ളുന്ന `ഇന്നമാ അന ബഷറുൻ മിസ്ലുക്കും` എന്നതാണ്‌ ഈ വാചകം. ഇന്നമാ= മാത്രമാണ്‌, അന= ഞാൻ, ബഷറുൻ= മനുഷ്യൻ, മിസ്ലുകും= നിങ്ങളെപ്പോലെ എന്നതാണ്‌ ഈ പഞ്ചപദങ്ങളുടെ വാക്കർഥം. `ഞാൻ നിങ്ങളെപ്പോലെ മനുഷ്യൻ മാത്രമാണ്‌` എന്നത്‌ ഇതിന്റെ പൂർണ അർഥം. ലേഖകന്റെ വക ഖുർആന്റെ പേരിൽ കേവലം, സാധാരണ എന്നീ രണ്ട്‌ പദങ്ങൾ കടത്തിക്കൂട്ടിയത്‌ ബോധ്യപ്പെടുമെങ്കിൽ ബോധ്യപ്പെടുത്താനാണ്‌ ഇത്രയും ലളിതമായി വിശദീകരിച്ചത്‌. ചുരുക്കത്തിൽ തിരുനബി(സ) മനുഷ്യനാണ്‌ എന്നതാണ്‌ ഖുർആനിന്റെ പാഠം. ഈ കപടന്മാരുടെ ഭാഷയിൽ തിരുനബി (സ) കേവലം സാധാരണ മനുഷ്യനും `നിങ്ങളെപ്പോലെ ഞാനും മനുഷ്യൻ മാത്രമാണ്‌, ഞാൻ നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യൻ മാത്രമാണ്‌` എന്നീ പ്രസ്താവനകൾക്കിടയിൽ അജഗജാന്തരമുണെ​‍്ടന്നത്‌ മലയാളമറിയുന്നവർക്കറിയാം.

മനുഷ്യവർഗത്തിൽപ്പെട്ടവർക്ക്‌ പ്രവാചകത്വം നൽകപ്പെടുകയില്ല എന്ന മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തെ ഖണ്ഡിച്ചുകൊണ്ട്‌ `നിങ്ങളെപ്പോലെ മനുഷ്യനായ എനിക്ക്‌ തന്നെ`യാണ്‌ പ്രവാചകത്വം നൽകപ്പെട്ടിട്ടുള്ളതെന്ന്‌ പഠിപ്പിക്കുകയാണ്‌ സൂക്തത്തിന്റെ ലക്ഷ്യമെന്ന്‌ ഖുർആൻ വ്യാഖ്യാനങ്ങളിലൊക്കെ വിശദീകരിച്ചിട്ടുണ്ട്‌. അതായത്‌, തിരുനബി(സ) ദൈവാവതാരമോ മാലാഖയോ മറ്റോ അല്ല പ്രത്യുത മനുഷ്യനാണെന്നർഥം. ഖുർആനിന്റെ പ്രസ്താവനയിൽ ഇത്‌ വ്യക്തം. എന്നാൽ, ഈ കപടൻമാരുടെ വാചകത്തിന്റെ കേവലം, സാധാരണ എന്നീ രണ്ട്‌ പദങ്ങൾ തിരുനബി (സ) ക്കുള്ള വ്യക്തിമഹത്വങ്ങളും പദവികളും നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌. സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങുകയും ഉണരുകയും ചെയ്തു എന്നതാണ്‌ തിരുനബി (സ) യുടെ മേൽ കെട്ടിവെച്ച ബീഭത്സ നുണ. `ഞാൻ നിങ്ങളെപ്പോലെയല്ല`, `ഞാൻ നിങ്ങളുടെ അവസ്ഥയിലും പ്രകൃതിയിലുമല്ല.` എന്ന തിരുനബി (സ) യുടെ അസാധരണത്വം പഠിപ്പിക്കുന്ന ഹദീസ്‌ പ്രസ്താവം സ്വഹീഹുൽ ബുഖാരി നിരവധി തവണ ഉദ്ധരിച്ചിട്ടുണ്ട്‌. `എന്റെ ഇരു നയനങ്ങൾ മാത്രമാണ്‌ ഉറങ്ങുന്നത്‌. എന്റെ ഹൃദയം ഉറങ്ങുന്നില്ല` എന്ന തിരുനബി (സ) നിദ്രയെ ഇതര മനുഷ്യന്റെ നിദ്രയിൽ നിന്നും വ്യക്തമായി വ്യതിരിക്തമാണെന്ന്‌ പഠിപ്പിക്കുന്ന ഹദീസും ഇമാം ബുഖാരി പല തവണ ഉദ്ധരിച്ചിട്ടുണ്ട്‌. മറ്റു ഹദീസ്‌ ഗ്രന്ഥങ്ങളിലൊക്കെ പരശതം തവണ ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

തിരുകേശത്തെക്കുറിച്ച്‌ ശഅ​‍്‌റേ മുബാറക്ക്‌ എന്ന്‌ പ്രയോഗിച്ചത്‌ മുതലാണത്രെ നിഗൂഢതകൾ ആരംഭിക്കുന്നത്‌. ജനങ്ങൾ അവർക്കറിയാത്തതിന്റെ ശത്രുക്കളാണെന്നാണല്ലോ ആപ്തവാക്യം. വിശുദ്ധ കേശത്തെക്കുറിച്ച്‌ `ബാൽ ശരീഫ` എന്നാണ്‌ ഉറുദു ഭാഷയിൽ പറയുന്നത്‌. അപ്രകാരം അറബിഭാഷയിൽ നിന്നും കടന്നുവന്ന ശഅ​‍്ര് എന്ന പദത്തിനോട്‌ ചേർത്ത്‌ ശഅ​‍്‌റെ മുബാറക്‌ എന്ന്‌ അറബിഭാഷ വശമുള്ള ഉറുദുക്കാർ വ്യാപകമായി പറയാറുണ്ട്‌. അതില്ലെങ്കിൽ തന്നെ തിരുകേശം, വിശുദ്ധ കേശം, പുണ്യകേശം എന്നൊക്കെ പലതവണ പ്രയോഗിച്ചതു പോലെ ശഅ​‍്ര് മുബാറക്‌ എന്ന അറബി ശൈലിയും ശഅ​‍്‌റേ മുബാറക്‌ എന്ന ഉറുദു ശൈലിയും പ്രയോഗിച്ചതിൽ എന്ത്‌ നിഗൂഢതയാണാവോ?

മർകസിൽ സൂക്ഷിപ്പുള്ള തിരുകേശം പുണ്യറസൂൽ (സ) യുടെതായാൽ തന്നെ പുണ്യറസൂൽ (സ)യുടെ നഖവും മുടിയും എടുത്ത്‌ സൂക്ഷിക്കാനും അത്‌ കഴുകിയ വെള്ളം കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണേ​‍്ടാ എന്നാണത്രേ ലേഖകന്‌ അറിയേണ്ടത്‌. അനുശാസിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ തീർച്ച. വിശ്വാസികൾക്കിടയിൽ ഇക്കാര്യം അവിതർക്കിതവുമാണ്‌. `തിരുനബി (സ)യുടെ പടയങ്കി, ഊന്നുവടി, വാൾ, കോപ്പ, മോതിരം, പുണ്യറസൂൽ (സ)യുടെ വഫാത്തിന്‌ ശേഷം ഓഹരി ചെയ്യാതെ ഖുലഫാക്കൾ ഉപയോഗിച്ചിരുന്ന ശേഷിപ്പുകൾ, തിരുകേശം, പാദുകം, പാത്രങ്ങൾ തുടങ്ങി നബി (സ)യുടെ അനുചരന്മാരും മറ്റുള്ളവരും തിരുനബി (സ)യുടെ വഫാത്തിന്‌ ശേഷം ബറക്കത്തെടുക്കുകയും അനുഗ്രഹം തേടുകയും ചെയ്ത വസ്തുക്കളെക്കുറിച്ച്‌ പരാമർശിക്കുന്ന അധ്യായം എന്ന പേരിൽ സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഒരു അധ്യായമുണ്ട്‌.

ഹജ്​‍്‌ കർമത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തപ്പോൾ തലമുടി വിശ്വാസികളിൽ ചിലർ വാരിയെടുത്തതായും അവ മറ്റുള്ളവർക്കിടയിൽ വീതിച്ചുനൽകാൻ പ്രവാചകർ അരുളിയതായും റിപ്പോർട്ട്‌ ചെയ്തിട്ടുണെ​‍്ടന്നത്‌ നേരാണത്രെ. എങ്കിൽ എന്തിന്‌ അവർ വാരിയെടുത്തു? എന്തിന്‌ മറ്റുള്ളവർക്കിടയിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു? ഉമ്മുസലമത്ത്‌ (റ) തിരുനബി (സ)യുടെ തിരുകേശങ്ങൾ കൈവശപ്പെടുത്തുകയും അവ ഭദ്രമായി ആദരവോടെ സൂക്ഷിക്കുകയും, തന്നെ സമീപിക്കുന്നവർക്ക്‌ അവ മുക്കിയ പുണ്യജലം നൽകുകയും ചെയ്തിരുന്നുവെന്നത്‌ സ്വഹീഹുൽ ബുഖാരിയിൽ തന്നെയുണ്ട്‌.

തിരുനബി (സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന്‌ പറഞ്ഞത്‌ ഗ്രന്ഥങ്ങളിൽ കണ്ടിട്ട്‌ അത്തരം വരികൾ ചാടിക്കടക്കുകയാണ്‌ ലേഖകനെപ്പോലുള്ളവർ. എന്നാൽ, വിശ്വാസികൾക്ക്‌ ഈ വരികൾ തന്നെയാണ്‌ അവലംബം. കഴുകി എന്നത്‌ അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവർക്കറിയാം. കാരണം, പാലോ, തേനോ, സാക്ഷാൽ അമൃതം തന്നെയോ കഴിച്ചാലും അവരൊക്കെ വായ കഴുകുന്നവരാണ്‌. സംസ്കാരസമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണം കഴിച്ചാൽ വായ കഴുകാറുണ്ട്‌. അതുകൊണ്ട്‌ ഭക്ഷണം നജസാണോ?

23/02/2011
siraj news daily

കേവല യുക്തിയിൽ കൂടുകൂട്ടുന്നവർ

ഒ.എം തരുവണ

കാരന്തൂർ മർകസു സ്സഖാഫത്തി സ്സുന്നിയ്യയിൽ തിരുനബി(സ) യുടെ പുണ്യകേശം വന്നുചേർന്നപ്പോൾ ബിദ്അത്ത്‌ പ്രസ്ഥാനങ്ങളുടെ തലച്ചോറിൽ ഒരു ബോംബ്‌ വീണുപൊട്ടി. ബോംബ്‌ സ്ഫോടനം നടന്നാൽ അതിന്റെ ചീളുകളും ചേരുവകളും പുറത്തേക്കു തെറിച്ചു സ്വതന്ത്രമാകും. സ്ഫോടനം വൻ പ്രശ്നമാണ്‌; നടന്നുകഴിഞ്ഞ സ്ഫോടനം പ്രശ്നമല്ല. പക്ഷേ, ബിദ്അത്തുകാരുടെ തലച്ചോറിൽ പൊട്ടിയ ബോംബിന്റെ സ്ഫോടനാവശിഷ്ടങ്ങളോ സ്ഫോടന ശബ്ദം പോലുമോ പുറത്തേക്കു വന്നില്ല! മാത്രമല്ല, ക്ളസ്റ്റർ ബോംബ്‌ കണക്കെ അത്‌ തലച്ചോറിനകത്ത്‌ ചെറു സ്ഫോടനങ്ങൾ തുടരെ തുടരെ നടത്തി ബിദ്അത്തുകാരെ എരിപൊരി കൊള്ളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മർകസിൽ ആദ്യ തിരുകേശം എത്തിയപ്പോൾ ഒരു സ്ഫോടന പരമ്പര നടന്നതാണ്‌. ആദരണീയനായ മുഹമ്മദുൽ ഖസ്‌റജി രണ്ടാമതൊന്നു കൂടി കൊണ്ടുവന്നപ്പോൾ ബിദ്അത്തുകാരുടെ തലച്ചോർ പൂരപ്പറമ്പായി. ഇതിനാണ്‌ നിർഭാഗ്യം എന്നു പറയുക.

പ്രശ്നം മറ്റെന്താണെങ്കിലും ഒരു കൈ നോക്കാമായിരുന്നു. അതു തൗഹീദോ ശിർക്കോ ഇബാദത്തോ പോലെ അടിസ്ഥാനപരമാണെങ്കിൽ കൂടി. പക്ഷേ, ശഅ​‍്‌റേ മുബാറക്കിന്റെ കാര്യത്തിൽ വയ്യ. മിണ്ടിക്കൂടാ. എവിടെ തൊട്ടാലും എങ്ങനെ തൊട്ടാലും കൈ പൊള്ളും. കാരണം, ശഅ​‍്‌റേ മുബാറക്കിന്റെ പ്രമാണ പിൻബലം അത്ര ശക്തവും ദൃഢവുമാണ്‌. ഒരു വിധ ദുർവ്യാഖ്യാനത്തിനും മോഷണത്തിനും യാതൊരു പഴുതുമില്ല. വിശ്വാസവും അനുഷ്ഠാനവും ചരിത്രവും ഇഴചേർന്നു കിടക്കുന്ന ഇവ്വിഷയം പരമ്പരബാഹുല്യം കൊണ്ടും കണ്ണികളായ മഹാന്മാരുടെ ആധിക്യം കൊണ്ടും സമ്പന്നമായ ഹദീസുകളുടെ ശക്തമായ പിൻബലത്തിലാണ്‌ നിലകൊള്ളുന്നത്‌. ആരെങ്കിലും ഈ പ്രതിരോധം ചാടിക്കടക്കാൻ ശ്രമിച്ചാൽ അവന്റെ ഊര മുറിയും. ജമാഅത്തെ ഇസ്ലാമിക്ക്‌ അതിശക്തമായി പ്രതികരിക്കണമെന്നുണ്ടായിരുന്നു. വഹാബി ഗ്രൂപ്പുകാർക്ക്‌ ആർത്തലയ്ക്കണമെന്നുണ്ടായിരുന്നു. നിലനിൽപ്പിനു വേണ്ടി പരസ്പരം പോരടിക്കുന്ന ഈ ഗ്രുപ്പുകൾക്ക്‌- അന്യോന്യം ആധിപത്യം നേടാൻ ഇതൊരു സുവർണാവസരം ആക്കാമായിരുന്നു. പക്ഷേ, ധൈര്യമില്ല. സ്വന്തം തലച്ചോറിനകത്ത്‌ ഉഗ്ര സ്ഫോടനം നടന്നിട്ടും ഒന്ന്‌ ഉറച്ചു കരയാനാകാതെ സ്വന്തം ഉടുപുടവകൾക്കകത്ത്‌ ഇവർ ഞെരിപിരി കൊളളുന്നത്‌ പേടിയുടെ കടുപ്പം കൊണ്ടാണ്‌. ഏത്‌ ഭീരുവും ചെയ്യുന്ന തറവേല ഇവർ ഇപ്പോൾ ചെയ്തു വരുന്നുണ്ട്‌; നെറ്റിൽ മേൽവിലാസമില്ലാത്ത പ്രതികരണങ്ങൾ എഴുതിവിടുന്നു- പുറത്തിറങ്ങി പറയാൻ ധൈര്യമില്ലാത്തതുകൊണ്ട്‌. കഴുത അതിന്റെ കാമം കരഞ്ഞുതീർക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.

ആരാദ്യം എന്നൊരു മത്സരം ഇവ്വിഷയത്തിൽ തുടക്കത്തിലേ നിലനിന്നിരുന്നു. വല്യ ബുദ്ധിജീവികളും ജ്ഞാനികളുമല്ലേ; അതുകൊണ്ട്‌ ജമാഅത്തുകാർ തുടങ്ങട്ടെ എന്ന്‌ വഹാബി ഗ്രൂപ്പുകാർ കരുതി. പ്രമാണ വഴക്കുകളിൽ പ്രാവീണ്യം നേടിയവരായതുകൊണ്ട്‌ വഹാബി ഗ്രൂപ്പുകൾ കലമ്പിത്തുടങ്ങട്ടേയെന്ന്‌ ജമാഅത്തുകാരും ശഠിച്ചു. തുടങ്ങിയവർക്കു പിന്നാലെ കൂടിയാൽ സ്വന്തം കുപ്പായത്തിൽ ചെളി വീഴാതെ നോക്കാമല്ലോ. പിരിമുറുക്കം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കെ നാൽപ്പത്‌ കോടിയുടെ ശഅ​‍്‌റേ മുബാറക്ക്‌ ഗ്രാൻഡ്‌ മസ്ജിദിന്റെ പ്രഖ്യാപനം വന്നു. ഇതോടെ നിയന്ത്രണങ്ങളുടെ ചരട്‌ പൊട്ടി. ആരെങ്കിലും എന്തെങ്കിലും ചെയ്തേ പറ്റൂ എന്നായി. പെൻഗ്വിൻ കഥപോലെ, ജലാശയത്തിൻ കരയിൽ ബിദ്അത്ത്‌ കൂട്ടം തിക്കിത്തിരക്കി നിന്നു, ചാടാൻ ആർക്കും ധൈര്യമില്ല. ഒടുവിൽ ഒ അബ്ദുല്ലയെ ആരോ ഉന്തിയിട്ടു. രണ്ടും കൽപ്പിച്ച്‌ ഇയാൾ എടുത്തുചാടി എന്നും പറയുന്നുണ്ട്‌. വാർത്ത തെറ്റാകാൻ ഇടയില്ല. വിവരത്തിനും എത്രയോ ഇരട്ടി വിവരക്കേട്‌ തനിക്കുണെ​‍്ടന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ തെളിയിച്ച മാന്യദേഹമാണല്ലോ മി. അബ്ദുല്ല. ഇയാളിന്‌ വേറൊരു സൗകര്യം കൂടിയുണ്ട്‌. തെറ്റിയപ്പോൾ, പണെ​‍്ടാരു മച്ചിക്കെട്ടിയോൾ കെട്ടിയോനോട്‌ പറഞ്ഞതുപോലെ; അബ്ദുല്ലക്ക്‌ ഒക്കെത്തെടുക്കാനുമില്ല കൈ പിടിച്ചു നടത്താനുമില്ല. ഒറ്റത്തടി, കണ്ട വഴി. തെങ്ങാണെങ്കിലും തലപ്പുണെ​‍്ടങ്കിൽ വെട്ടിവീഴ്ത്താൻ ഒട്ടു പ്രയാസം കാണും. തല പോയ തെങ്ങായതിനാൽ എങ്ങോട്ടു വേണമെങ്കിലും മുറിച്ചു വീഴ്ത്താം. താഴെ ഭൂമി, മേലെ ആകാശം. എന്തും പറയാം, ഏതും എഴുതാം. ചോദിക്കാനോ പറയാനോ സ്വന്തമായൊരു ശൂറ പോലുമില്ല. പത്ത്‌ മാന്യന്മാർ ചേർന്ന്‌ ഒരു പോഴത്തം ചെയ്യില്ല. ചെയ്തേ പറ്റൂ എങ്കിൽ പുറമെ നിന്നു ഒരു പക്കാ പോഴത്തക്കാരനെ തരപ്പെടുത്തും. ഇതാണിപ്പോൾ എൻ ഡി എഫ്‌ ദിനപത്രത്തിലൂടെ നടന്നത്‌. ബിദ്അത്ത്‌ പ്രസ്ഥാനക്കാർക്ക്‌ പറയാനുള്ളത്‌ പറയാനായി. ആക്ഷേപം വന്നാൽ ഓ... അബ്ദുല്ലയല്ലേ എന്നു കൈമലർത്തുകയും ചെയ്യാം. പാവം അബ്ദുല്ല.

എൻ ഡി എഫ്‌- ഒ അബ്ദുല്ല കൂട്ടുകെട്ട്‌ ഉന്നയിച്ച വിഷയം തികഞ്ഞ നബിനിന്ദയാണ്‌. നബി(സ)യുടെ ആസാറുകളെ ആദരിക്കുന്നതും അവ സൂക്ഷിക്കുന്നതും അതുകൊണ്ടു ബറക്കത്തെടുക്കുന്നതും രോഗശമനം തേടുന്നതും ഇസ്ലാമികമാണ്‌. നബി(സ) ഇതനുവദിച്ചു, സ്വഹാബത്ത്‌ അത്‌ ചര്യയാക്കി, താബിഉകളും പിൻമുറക്കാരുമായ മുഴുവൻ മഹാന്മാരും ഇതംഗീകരിച്ചു. വിശുദ്ധ ഖുർആനിനു ശേഷം ഏറ്റവും ആധികാരികമായ സ്വഹീഹുൽ ബുഖാരി, സ്വഹീഹ്‌ മുസ്ലിം തുടങ്ങി സർവസ്വീകാര്യങ്ങളായ ആറ്‌ ഹദീസ്‌ സമാഹാരങ്ങളിലും മറ്റനവധി ഹദീസ്‌ ഗ്രന്ഥങ്ങളിലും ഇവ്വിഷയം സംബന്ധിച്ച ഹദീസുകളും ചർച്ചകളുമുണ്ട്‌. നബി ചരിത്ര ഗ്രന്ഥകാരന്മാരും ആത്മീയ ചർച്ചകൾ നടത്തുന്ന ആധ്യാത്മ ഗ്രന്ഥങ്ങളും `ആസാറുന്നബിയ്യ്‌` സമഗ്രമായി ചർച്ച ചെയ്യുകയും ഈ ആശയം തള്ളിപ്പറയുന്നതു മതഭ്രഷ്ടിനു കാരണമാകുമെന്നുവരെ പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്‌. ഒ അബ്ദുല്ലയും എൻ ഡി എഫും ഇനിയെന്തു ചെയ്യും? പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയത്‌ നബി നിന്ദയുടെ പേരിലാണെങ്കിൽ ഒ അബ്ദുല്ലയുടെ രണ്ട്‌ കൈയും തോളത്തുവെച്ചു വെട്ടിമാറ്റാൻ ഈ ഒറ്റ ലേഖനത്തിൽ വകയുണ്ട്‌. അത്രക്ക്‌ ഹീനവും മലിനുവുമായ ഭാഷയിലാണ്‌ ഇയാൾ നബി (സ)യുടെ ആസാറുകളെ പരിഹസിച്ചത്‌. എൻ ഡി എഫിലുമുണ്ടല്ലോ ഫൈസിപ്പട്ടവും ബാഖവിപ്പട്ടവും ചുമക്കുന്നവർ. ഇവ്വിഷയത്തിലെ ഇസ്ലാമിക മാനം ഇവർക്കറിയാതെ വരില്ല. അബ്ദുല്ല പ്രതിയാണെങ്കിൽ പ്രൊഫ. കോയ കൂട്ടുപ്രതിയാണ്‌. പ്രൊഫ. ജോസഫിന്റെ കൈ വെട്ടാൻ മത വിധി പുറപ്പെടുവിച്ചവർക്ക്‌ ഈ പ്രതികളുടെ കൈ ഒന്നിച്ചുവെട്ടാൻ ബുദ്ധിമുട്ടുണെ​‍്ടങ്കിൽ കൈവെട്ട്‌ നടപ്പാക്കാൻ കുറേക്കൂടി തീവ്രമായ മറ്റൊരു വൈകാരിക കൂട്ടായ്മ ഉണ്ടാകട്ടെ. കാന്തപുരത്തെ നേരിടാനുള്ള വ്യഗ്രതയിൽ കളി നബി (സ)യോടാണെന്ന കാര്യം മറന്നുപോയി. ആർക്കും എന്തസംബന്ധവും വിളിച്ചു പറയാവുന്ന നാടാണിത്‌. എന്നു കരുതി...

നബി (സ) ശിരോമുണ്ഡനം ചെയ്തപ്പോൾ ആരോ ചിലർ സ്വകാര്യമായി അതു കൈവശപ്പെടുത്തി സൂക്ഷിച്ചുവെക്കുകയായിരുന്നില്ല. ലക്ഷത്തോളം അനുചരന്മാർ സമ്മേളിച്ച ഹജ്ജത്തുൽ വിദാഇലാണ്‌ സംഭവം. ഹജ്ജും അനുബന്ധ കാര്യങ്ങളും പഠിക്കാൻ വേണ്ടി ആറാമിന്ദ്രിയം വരെ തുറന്നുവെച്ചു ജാഗ്രതയോടെയിരിക്കുന്ന അനുചരന്മാർ. കൊഴിഞ്ഞു വീഴുന്ന മുടിനാരിഴകൾക്കുവേണ്ടി അനുചരന്മാർ മത്സരിക്കുന്നതു താൻ നോക്കി നിന്നു എന്ന്‌ അനസ്‌ (റ) പറയുന്നു. ഒരു ഘട്ടത്തിൽ, ഒന്നും രണ്ടുമായി മുടിയിഴകൾ തിരുനബി (സ) തന്നെ അവർക്കിടയിൽ വീതിച്ചു നൽകി. പിന്നെ അബൂത്വൽഹ(റ)യെ വിതരണച്ചുമതല ഏൽപ്പിച്ചു. ശിരസ്സിന്റെ വലതുഭാഗത്തെ മുടികൾ പരസ്യമായി അദ്ദേഹം വിതരണം ചെയ്തുവെന്നും ഇടതുഭാഗത്തേതു നബി (സ) അബൂത്വൽഹ (റ)ക്ക്‌ സ്വന്തമായി നൽകിയെന്നുമാണ്‌ മറ്റൊരു നിവേദനം. വേറൊരു നിവേദനത്തിൽ, കുറച്ചുഭാഗം അനസ്‌ (റ)നെ ഏൽപ്പിച്ചുകൊണ്ട്‌ `ഉമ്മക്ക്‌ കൊണ്ടുപോയി കൊടുക്കുക` എന്നു നബി (സ) കൽപ്പിച്ചതായും കാണാം. അനസ്‌ (റ)ന്റെ മാതാവ്‌ സുലയ്മിനു- അബൂത്വൽഹ (റ)ന്റെ ഭാര്യയാണിവർ. ബുഖാരി, മുസ്ലിം തുടങ്ങിയ പ്രബല ഹദീസ്‌ സമാഹാരങ്ങളിലാണ്‌ ഈ ഹദീസുകൾ വന്നിരിക്കുന്നത്‌. വിശ്വ പ്രസിദ്ധങ്ങളായ ഫഥുൽ ബാരിയും ശറഹ്‌ മുസ്ലിമും ഉംദതുൽ ഖാരിയും മറ്റും ഇവ്വിഷയങ്ങൾ സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്‌. അന്ധവിശ്വാസങ്ങളെക്കുറിച്ച്‌ ഈ വിമർശകരേക്കാൾ ജാഗ്രത എന്തായാലും നബി (സ)ക്കുണ്ടാകുമെന്നു കരുതാമല്ലോ. എങ്കിൽ ഒ അബ്ദുല്ലയും എൻ ഡി എഫും മറുപടി പറയണം; റസൂൽ (സ) എന്തിനിതൊക്കെ അനുവദിച്ചു? അനുചരന്മാർ എന്തിനിതു ചെയ്തു? കൈവെട്ടിനു ഫത്‌വയിറക്കിയ പുരോഹിതന്മാർ ഇപ്പോഴും കൂടെത്തന്നെ കാണുമല്ലോ. മറുപടി പറയട്ടെ; കാണാമല്ലോ. (തുടരും)


siraj news daily
24-02-2011
ഒ.എം തരുവണ

Wednesday, February 23, 2011

എന്‍ ഡി എഫുകാരുടെ വിശ്വാസവും അന്ധവിശ്വാസവും


എന്‍ ഡി എഫിന്റെ രൂപവത്കരണ കാലത്ത് ആ സംഘടനയെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങളിലൊന്ന് അത് നവീന വാദത്തിലേക്ക് ആളെച്ചേര്‍ക്കുന്ന ഒന്നാണോ എന്നതായിരുന്നു. പരമ്പരാഗത മുസ്ലിംകളിലേക്ക് പുതിയ ആശയങ്ങള്‍ കടത്തിവിടാനുള്ള വേദിയായി ഇതിന്റെ പരിപാടികള്‍ പിന്നീട് പലപ്പോഴും മാറുകയും ചെയ്തു. സ്ത്രീകളുടെ പൊതു പ്രവര്‍ത്തനമടക്കം മുഖ്യധാരാ മുസ്ലിം സംഘടനകളുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. മതരാഷ്ട്ര വാദമുയര്‍ത്തിയ മൌദൂദിയുടെയും നവീനവാദിയായ ഇബ്നു ഖുതുബിന്റെയും ആശയങ്ങളില്‍ നിന്നുയര്‍ന്നു വന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ കേരള മാതൃക തനിനിറം കാണിച്ചു തുടങ്ങുന്നു. സമുദായത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തിന്റെ വിശ്വാസാചാരങ്ങള്‍ക്ക് നേരെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് 'പ്രിയപ്പെട്ട നബി'യുടെ തിരുശേഷിപ്പുകളെ പോലും വളരെ മോശമായി ചിത്രീകരിക്കാന്‍ വാടകയെഴുത്തുകാരെ ഉപയോഗപ്പെടുത്തുന്നവര്‍, ഇവരെക്കുറിച്ചുള്ള സംശയങ്ങളൊന്നും തെറ്റായിരുന്നില്ലെന്നാണ് തെളിയിക്കുന്നത്.

മുസ്ലിം സമുദായം വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നത് സമുദായത്തിന് ദോഷം മാത്രമാണ് ചെയ്യുന്നതെന്നും സമുദായത്തിന് പൊതുവായ ഒരു പ്ളാറ്റ്ഫോം വേണമെന്നും പറഞ്ഞ് സമുദായത്തിന്റെ കര്‍ത്തൃത്വം സ്വയം അവകാശപ്പെടുന്ന എന്‍ ഡി എഫും വകഭേദം വന്ന മറ്റ് ഘടകങ്ങളും തങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സ്വന്തം പത്രത്തില്‍ വഴിത്തിരിവ് പത്രത്തില്‍ നിന്നും ഇറക്കി വിട്ടയാളെക്കൊണ്ട് എഴുതിച്ച ലേഖനം. പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുണ്യമുണ്ടെന്ന വസ്തുത ഹദീസുകളിലും സഹാബിമാരുടെ ചരിത്രത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രവാചകന്റെ തിരുകേശമുപയോഗിച്ച് പുണ്യം നേടിയ സ്വഹാബത്തിന്റെ പ്രവര്‍ത്തനങ്ങളും തിരുശരീരത്തില്‍ നിന്നും വിയര്‍പ്പ് ശേഖരിച്ച് മക്കളുടെ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിച്ച സഹാബി വനിതകളുടെ ചരിത്രവുമെല്ലാം സുപരിചിതമാണ്്. തിരുകേശം തുന്നിപ്പിടിപ്പിച്ച തൊപ്പി നഷ്ടപ്പെട്ടപ്പോള്‍ ഏറ്റവും വില പിടിച്ച വസ്തു നഷ്ടപ്പെട്ടുപോയത് പോലെ ദുഃഖിതനായ ഖാലിദ് ബിന്‍ വലീദിന്റെ ചരിത്രം പുരോഗമനവാദികള്‍ക്ക് ദഹിച്ചെന്നുവരില്ല.

പശ്ചിമേഷ്യയില്‍ നടക്കുന്ന ഭരണവിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ നിന്ന്, ഈസോപ്പ് കഥകളിലെ കുറുക്കനെപ്പോലെ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ നയമാണ് ഇവിടെയും എന്‍ ഡി എഫും അനുബന്ധ സംഘടനകളും അനുവര്‍ത്തിക്കുന്നതെന്ന് കാണാം. പാരമ്പര്യ ഇസ്ലാം തെറ്റാണെന്നും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതാണ് ശരിയെന്നുമാണ് ബ്രദര്‍ഹുഡിന്റെ വാദം. മഹാത്മാക്കളെ ആദരിക്കുന്നതും അവരില്‍ നിന്നും അവരുടെ ശേഷിപ്പുകളില്‍ നിന്നും പുണ്യം കരസ്ഥമാക്കുന്നതും തെറ്റാണെന്നാണ് ഇവരുടെയും വാദം. നിലവിലുള്ള ഭരണകൂടങ്ങളെ ഇല്ലാതാക്കി തങ്ങളാഗ്രഹിക്കുന്ന ഭരണ സംവിധാനം കൊണ്ട് വരികയെന്നതാണ് ഇവരുടെ ദീര്‍ഘ ലക്ഷ്യം. ഇതിന് അക്രമ വഴിയും അതിനായുള്ള മാര്‍ഗങ്ങളും ഇവര്‍ തയ്യാറാക്കുന്നു.

പ്രവാചകന്റെ തിരുശേഷിപ്പുകളെ അപഹസിക്കുന്നവര്‍ പ്രവാചകസ്നേഹത്തിന്റെ പേരില്‍ തെരുവില്‍ നടത്തുന്ന ക്യാമ്പയിനിന്റെ അടിസ്ഥാനമെന്താണെന്ന് കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഭൂരിപക്ഷ മുസ്ലിം സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ഇത്തരം കോപ്രായങ്ങളിലെ വൈരുധ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

പ്രവാചകന്‍(സ)യെ ചോദ്യപ്പേപ്പറില്‍ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയവര്‍, പ്രവാചകര്‍ എല്ലാ ദുര്‍ബലതയില്‍ നിന്നും മോചിതനാണെന്ന വിശ്വാസത്തിന് പകരം മനുഷ്യസഹജമായ ദുര്‍ബലതയുള്ളവരായിരുന്നുവെന്ന ലേഖനം എഴുതിയയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും. എഴുതാന്‍ അവസരം കൊടുത്ത പത്രം ബഹിഷ്കരിക്കാന്‍ കൈവെട്ടുകാര്‍ തയ്യാറാകുമോ? ഇല്ലെങ്കില്‍ പ്രവാചകനെക്കുറിച്ച് മറ്റുള്ളവര്‍ കുറ്റം പറയാന്‍ പാടില്ല, തങ്ങള്‍ക്ക് എന്തും പറയാമെന്ന് സമൂഹം അര്‍ഥമാക്കണമോ? പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഉത്തരവാദിത്തമുള്ള ഒരാളെങ്കിലും സംഘടനയിലുണ്ടാകില്ലേ? അവരോടുള്ള നിലപാട് ജോസഫിനോടുള്ളത് തന്നെയായിരിക്കുമോ?

ഡാനീഷ് കാര്‍ട്ടൂണിസ്റിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ് പത്രം തന്നെയാണ് ഇപ്പോള്‍ പ്രവാചകനെയും തിരുശേഷിപ്പുകളെയും പൊതുസമൂഹത്തില്‍ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നത് എന്നത് കേവലം യാദൃച്ഛികമായിരിക്കില്ല. സമുദായം പ്രതിരോധത്തിലായാലും വേണ്ടിയില്ല, വൈകാരികവിഷയങ്ങളില്‍ പിടിച്ച് വിദ്വേഷവും വെറുപ്പും സൃഷ്ടിച്ച് സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ മുസ്ലിം മുഖ്യധാരാ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും അവഹേളിക്കുന്നതില്‍ അത്ഭുതമില്ല. പൊതു പ്ളാറ്റ്ഫോം രൂപപ്പെടുത്താന്‍ വന്നവര്‍ക്ക് ഇവിടുത്തെ ഭൂരിപക്ഷ വിശ്വാസി സമൂഹത്തെ മാറ്റി നിര്‍ത്തി ഒരു പ്ളാറ്റ്ഫോം സാധ്യമാകുമോ? എങ്കില്‍ അത് ഏത് മുസ്ലിമിനെ പ്രതീനിധാനം ചെയ്യുന്നതായിരിക്കുമെന്ന് കൂടി വിശദീകരിക്കേണ്ടതുണ്ട്.

അന്ധവിശ്വാസമായതുകൊണ്ടാണ് എതിര്‍ക്കുന്നത് എന്നാണല്ലോ പത്രം ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. ഇവിടെ എന്‍ ഡി എഫുകാര്‍ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. എന്തൊക്കെയാണ് അന്ധവിശ്വാസങ്ങള്‍? കേരളത്തിലെ വിവിധ വിഭാഗങ്ങളില്‍ ഒരു കൂട്ടര്‍ക്ക് വിശ്വാസമായത് മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമായിരിക്കും. മുജാഹിദുകളില്‍ തന്നെ ഔദ്യോഗിക പക്ഷത്തിന് വിശ്വാസമായത് മടവൂര്‍ വിഭാഗത്തിന് അന്ധവിശ്വാസമാണ്. സുന്നികള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായത് ഇരു കൂട്ടര്‍ക്കും അന്ധവിശ്വാസമായതുമുണ്ട്. തിരിച്ചുമുണ്ടാകാം. ഇതില്‍ ഏത് പക്ഷത്താണ് എന്‍ ഡി എഫ്? എല്ലാറ്റിലും ലേഖനത്തില്‍ പ്രതിപാദിച്ചപോലെ സുന്നീവിരുദ്ധ പക്ഷത്താണെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റമാണ് ഇവര്‍ കാണിക്കേണ്ടത്.

പതിറ്റാണ്ടുകളായി മൌദൂദിയന്‍ ആശയങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിയാത്തവര്‍ ഇവിടെയിരിക്കുമ്പോള്‍ ആയുധബലം കൂടി ഉപയോഗപ്പെടുത്തി വിജയിക്കാനുള്ള നീക്കം ലക്ഷ്യം കാണില്ലെന്നേ പറയാന്‍ കഴിയൂ. ഇസ്ലാമിക ചിഹ്നങ്ങള്‍ ഇല്ലായ്മ ചെയ്ത് പ്രവാചകസ്നേഹം നഷ്ടപ്പെട്ട നാമമാത്ര മുസ്ലിംകളെയും രാഷ്ട്രീയ ഇസ്ലാമും പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ പ്രഖ്യാപനം കൂടി ആയിരിക്കാം എന്‍ ഡി എഫ് തങ്ങളുടെ ലേഖനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

അബ്ദുല്ല എന്‍
Siraj Daily 22/02/2011

Tuesday, February 22, 2011

തിരുശേഷിപ്പുകളും ബർക്കത്തെടുക്കലും -ഇസ്‌ലാമിക വിധി




പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം



മുസ്‌ലിം ഉമ്മത്തിന്റെ ആദരണീയരും അവർ رحمه الله എന്ന് പറയുന്നവരുമായ ഇമാമുകൾ പറയുന്നത് കാണുക



عن أبي جحيفة قال: خَرَج علينا رسولُ اللَّهِ صلى الله عليه وسلّم بالهاجِرةِ، فأُتِيَ بوَضوءٍ فتَوضَّأَ، فجعلَ الناسُ يأْخُذونَ مِن فَضلِ وَضوئهِ فيَتمسَّحونَ به، فصلَّى النبيُّ صلى الله عليه وسلّم الظُّهْرَ رَكعتَينِ، والعصرَ رَكعتينِ، وَبينَ يدَيهِ عَنَزَةٌ. (صحيح البخاري رقم 187)


ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി رحمه الله പറയുന്നത് കാണുക


ففيه التبرك بآثار الصالحين واستعمال فضل طهورهم وطعامهم وشرابهم ولباسهم (شرح مسلم للنووي رحمه الله باب سترة المصلي والندب إلى الصلاة إلى سترة والنهي عن المرور- كتاب الصلاة)


ഈ ഹദീസിൽ നിന്ന് സജ്ജനങ്ങളുടെ (നബിയുടെത് മാത്രമെന്നല്ല പറഞത്. ബഹുവചനമായ “സ്വാലിഹീന’ എന്നാണ് കൊടുത്തത്) തിരു ശേഷിപ്പുകളിൽ നിന്ന് ബറക്കത്ത് ആശിക്കാമെന്ന് കിട്ടും. മാത്രമല്ല സ്വാലിഹീങ്ങൾ കഴുകിയ വെള്ളത്തിന്റെ ബാക്കിയും അവരുടെ ഭക്ഷണത്തിന്റെ യും പാനീയത്തിന്റെയും ബാക്കിയും അവരുടെ വസ്ത്രവും ഇതിന്നാ‍ായി ഉപയോഗിക്കാമെന്നും കിട്ടും

ലോക മുസ്‌ലിംങ്ങളുടെ മറ്റൊരു ഇമാമായ ഇമാം ഇബ്‌നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറയുന്നു.

فهو حجة في التبرك بآثار الصالحين .
باب المساجدِ التي على طُرُقِ المَدِينةِ والمَواضِعِ التي صلَّى فيها النبيُّ صلى الله عليه وسلّم


“ഈ ഹദിസ് (ദൈർഘ്യം കാരണം ഇവിടെ ഉദ്ധരിച്ചിട്ടില്ല) സ്വാലീഹിങ്ങളുടെ ശേഷിപ്പുകൾ കൊണ്ട് ബർകത്തെടുക്കാമെന്നതിന് തെളിവാണ്. “

ഫത്‌ഹുൽ ബാരിയിൽ ഡസൻ കണക്കിന് സ്ഥലങ്ങളിൽ ഇങ്ങനെ പറഞ്ഞതായി കാണാം. (അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് യുക്തിവാദത്തിലേക്ക് ഒരു സ്റ്റെപ് കൂടി കടന്ന ഒ. അഥവാ സീറോ അബ്ദുല്ല എന്നയാൾ തേജസ് പത്രത്തിലൂടെ വഹാബിസത്തിന്റെയും മൌദൂദിസത്തിന്റെയും തനിനിറം വ്യക്തമാക്കിയത് ..) ഒരു സ്ഥലത്ത് പോലും ഇത് നബിയുടെ മാത്രം പ്രത്യേകതയാണെന്നോ മറ്റ് സ്വാലിഹീങ്ങൾക്കില്ലെന്നോ കാണുന്നില്ല. മറിച്ച് എല്ലാ സ്ഥലത്തും പറയുന്നത് بآثار الصالحين സ്വാലിഹിങ്ങളുടെ ശേഷിപ്പ് കൊണ്ട് എന്നാണ്



ഇനിയും ഇമാം നവവി رحمه الله പറയുന്നത് കാണൂ സഹോദരങ്ങളേ


(فأغمي علي فتوضأ ثم صب علي من وضوئه فأفقت) الوضوء هنا بفتح الواو الماء الذي يتوضأ به، وفيه التبرك بآثار الصالحين وفضل طعامهم وشرابهم ونحوهما، (شرح مسلم للنووي –باب ميراث الكلالة – كتاب الفرائض)


ഈ ഹദീസിൽ നിന്ന് സ്വാലിഹീങ്ങളുടെ ശേഷിപ്പുകൾ കൊണ്ടും അവരുടെ ബാക്കിയുള്ള ഭക്ഷണം ,വെള്ളം എന്നിവകൊണ്ടും ബറക്കത്തെടുക്കാമെന്ന് കിട്ടും (ശറഹ് മുസ്‌ലിം )

ഇമാം നവവി رحمه الله തന്നെ വ്യക്തമായി പറയുന്നത് കാണുക


وفي هذا الحديث فوائد: منها تحنيك المولود عند ولادته وهو سنة بالإجماع كما سبق. ومنها أن يحنكه صالح من رجل أو امرأة. ومنها التبرك بآثار الصالحين وريقهم وكل شيء منهم (شرح النووي للمسلم كتاب الآداب - باب استحباب تحنيك المولود عند ولادته وحملـه إلى صالح يحنكه وجواز تسميته يوم ولادته)


ഈ ഹദീസിൽ ഒരു പാട് പാഠങ്ങളുണ്ട്, അതിൽ പെട്ടതാണ് സ്വാലിഹായ പുരുഷനോ സ്വാലിഹായ സ്ത്രീയോ കുട്ടിക്ക് മധുരം കൊടുക്കുകയെന്നുള്ളത്. അത് പോലെ സ്വാലിഹീങ്ങളുടെ തുപ്പു നീരുകൊണ്ടും മറ്റും ബറക്കത്തെടുക്കാമെന്നതും.

ഇനി ഈ ബറക്കത്തെടുക്കൽ പാടില്ല അത് അനിസ്‌ലാമികമാണേ , അന്ധവിശ്വാസമാണേ ,പൂജയാണേ എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? ഏത് ഹദീസ് അനുസരിച്ചാണ് അല്ലെങ്കിൽ ഏത് ഇമാമിന്റെ വാക്കുകൾ അനുസരിച്ചാണ് ? ഒന്ന് കാണിക്കാമോ ? അത്തരത്തിലൊന്നും ഒരു ആരോപണക്കാരന്റെയും ബ്ലോഗിലോ മെയിലിലോ കവലപ്രസംഗത്തിലോ കൂലിയെഴുത്തിലോ കാണുന്നില്ല മറിച്ച് (അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണെന്നാണ് വഹാബിസത്തിന്റെയും മൌദൂദിസത്തിന്റെയും തനിനിറം വ്യക്തമാക്കിയത് !! )

ഇനി വഹാബി പണ്ഡിതൻ ശൌകാനി പറയുന്നത് കാണൂ


عن أم عطية قالت: «دَخَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ حِينَ تُوُفِّيَتْ ابْنَتُهُ فَقَالَ: اغْسِلْنَهَا ثَلاَثَاً أَوْ خَمْسَاً أَوْ أَكْثَرَ مِنْ ذَلِكَ إِنْ رَأَيْتُنَّ بِمَاءٍ وَسِدْرٍ، وَاجْعَلْنَ فَي الأَخِيرَةِ كَافُوراً أَوْ شَيْئاً مِنْ كَافُورٍ، فَإِذَا فَرْغْتُنَّ فَآذِنَّنِي، فَلَمَّا فَرَغْنَا آذَنَّاهُ فَأَعْطَانَا حَقْوَهُ فَقَالَ: أَشْعِرْنَهَا إِيَّاهُ يَعْنِي إِزَارَهُ وهو أصل في التبرك بآثار الصالحين (نيل الأوطار للشوكاني – كتاب الجنائز)


ഈ ഹദിസ് സ്വാലിഹീങ്ങളുടെ ശേഷിപ്പുകളെകൊണ്ട് ബറക്കത്തെടുക്കാമെന്നതിനുള്ള അട്സ്ഥാന രേഖയാണ്.

ഇവ്വിഷയകമായി ഇനിയും ഒരു പാട് ഇമാമുകളുടെ ഉദ്ധരണികൾ ആവശ്യമുള്ളവർക്ക് നൽകാം.ഇൻശാ അല്ലാഹ്.

ഇതിൽ വന്ന ഹദീസുകളുടെ പൂർണ്ണ രൂപം വേണ്ടവരും അറിയിക്കുക



ഒരു സഹോദരന്റെ മെയിലിൽ നിന്ന്


>>എന്നാൽ ഇപ്പോൾ സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം നബി(സ)യുടെ മുടിയാണെന്നും പറഞ്ഞ് പല സ്ഥലങ്ങളിലും പ്രദർശനം നടത്താറുണ്ട്. നബി(സ)യുടെ ഏതെങ്കിലും ഒരു അവശിഷ്ടം ഇന്ന് ബാക്കിയുണ്ടോ ? നബി(സ)യുടെതാണെങ്കിൽ അതിന് പ്രത്യേകതയുണ്ട്. തീർച്ച <<<



നബി (സ) യുടെ ഏതെങ്കിലും ‘ ഒരവശിഷ്ടം ‘ ഇന്ന് ബാക്കിയുണ്ടോ ? എന്നാണ് ചോദിക്കുന്നത്. !

എന്റെ പൊന്നു സഹോദരാ,, തൌബ ചെയ്യുക (ശഹാദത്ത് കലിമ ചൊല്ലുന്നതായിരിക്കും ഏറ്റവുംനല്ലത് ) തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

അവശിഷ്ടം എന്ന മലയാള വാക്ക് ഇതിന് ഉപയോഗിക്കാമോ ??

ചത്തു എന്നാലും മരിച്ചു എന്നാലും ഒരേ അർത്ഥം കിട്ടുമെങ്കിലും ആരെങ്കിലും എന്റെ ഉപ്പ ചത്തു എന്ന് പറയലുണ്ടോ ? (വഹാബികൾ / മൌദൂദികൾ അങ്ങിനെ പറയാറുണ്ടെന്നാണോ ..നഊദുബില്ലാഹ് )

വിശുദ്ധ മദീനയിലെ മസ്‌ജിദുന്നബവിയുടെ ഉള്ളിലുള്ള അത്യധികം ആദരപൂർവ്വം സംരക്ഷിച്ച് പോരുന്നതും അപൂർവ്വ പുസ്തക ശേഖരങ്ങൾ ഉൾകൊള്ളുന്നതുമായ ലൈബ്രറിയുടെ ശേഖരത്തിലെ ഒരു കൊച്ചു പുസ്തകമാണ്


السر الموصول إلى آثار الرسول صلوات الله وسلامه عليه.
بقلم العلامة المحقق الفقير إلى رحمة مولاه السيد أحمد ياسين أحمد الخياري الأزهري.



എന്ന പുസ്തകം. (ലൈബ്രറിയുടെ സ്റ്റാമ്പടങ്ങുന്ന ആ പുസ്തകമാവശ്യമുള്ളവർക്ക് പ്രധാന പേജുകൾ സ്കാൻ ചെയ്ത് അയച്ചുതരുന്നതാണ് )

വളരെ ബഹുമാനപുരസ്സരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ നബി صلى الله عليه وسلم യുടെ ജീവിതവുമായി ബന്ധപ്പെട്ട 34 ഓളം സ്മരണീയ വസ്തുക്കളെ പരിചയപ്പെടുത്തുകയാണി പുസ്തകം. അതിൽ ഇന്നുള്ള തിരുശേഷിപ്പുകളിൽ പെട്ടപ്രധാനപ്പെട്ടതാണ് വിശുദ്ധ ഖുർ‌ആനും മസ്ജിദുന്നബവിയുമൊക്കെ (അവയൊക്കെ അവശിഷ്ടമാണോ വഹാബികളേ / മൌദൂദികളേ ? )

തിരു നബി صلى الله عليه وسلم യുടെ കൈകൊണ്ട് വെച്ചതും അവിടുത്തെ ചുണ്ടുകൊണ്ടും നെറ്റി കൊണ്ടും ചുംബിക്കുകയും സുജൂദ് ചെയ്യുകയും ചെയ്തു എന്നുറപ്പുള്ള ഒരു തിരു ശേഷിപ്പാണ് വിശുദ്ധ ക‌അബയിലുള്ള ഹജറുൽ അസ്‌വദ് . അതൊരു അവശിഷടമാണോ ? തിരു നബി صلى الله عليه وسلم യുടെ തുപ്പു നിരു കലർന്ന തിരുശേഷിപ്പാണ് സംസം ..
അതൊരു അവശിഷ്ടമാണോ ?





ഒരു ബ്ലോഗർ തന്റെ ബ്ലോഗിന്റെ സൈഡ് ബാറിൽ തന്നെ അവശിഷ്ടം , വേസ്റ്റ് എന്നൊക്കെ പരസ്യം ചെയ്തിരിക്കുന്നു അവരോടും പറയാനുള്ളത്

സഹോദരാ തൌബ ചെയ്യുക (ശഹാദത്ത് കലിമ ചൊല്ലുന്നതായിരിക്കും ഏറ്റവുംനല്ലത് ) തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

അവശിഷ്ടം എന്ന മലയാള വാക്ക് ഇതിന് ഉപയോഗിക്കാമോ ??

ചത്തു എന്നാലും മരിച്ചു എന്നാലും ഒരേ അർത്ഥം കിട്ടുമെങ്കിലും ആരെങ്കിലും എന്റെ ഉപ്പ ചത്തു എന്ന് പറയലുണ്ടോ ? (വഹാബികൾ /മൌദൂദികൾ അങ്ങിനെ പറയാറുണ്ടെന്നാണോ ..നഊദുബില്ലാഹ് )


പ്രിയ സുന്നീ വായനക്കാരേ, സംസം കുടിക്കുമ്പോഴും ഹജറുൽ അസ്‌വദ് മുത്തുമ്പോഴും തിരു നബി صلى الله عليه وسلم തൊടുകയും മുത്തുകയും കുടിക്കുകയും ചെയ്തവയാണ് ഇവ എന്ന ബോധത്തോടെ അവയൊക്കെ ചെയ്താൽ ആ പുണ്യം ലഭിക്കുമെന്നോർക്കുക. അല്ലാഹു എല്ലാവർക്കും തൌഫീഖ് നൽകട്ടെ. ആമീൻ

ഇനിയും മാഹാന്മാരുടെ, സ്വാലീഹിങ്ങളുടെ ബർക്കത്തെടുക്കുന്ന വിഷയത്തിൽ ഇമാം ഹാകിം (റ) തന്റെ മുസ്തദ്റകിൽ ഉദ്ധരിക്കുന്നു.




كان محمد بن طلحة من الزهاد المجتهدين في العبادة وكان أصحاب رسول الله يتبركون به وبدعائه، وهو أول من لقب بالسجاد: حدّثنا بصحة ذلك أبو عبد الله الأصبهاني كما قدمت ذكره. (المستدرك على الصحيحين للحاكم باب ذكر مناقب محمد بن طلحة بن عبيد الله السجاد رضي الله عنهما)



മുഹമ്മദ്ബുനു ത്വൽഹ رضي الله عنه വലിയ മഹാനായിരുന്നു. തിരുനബി صلى الله عليه وسلم യുടെ സ്വഹാബത്ത് മഹാനവർകളുടെ ബറക്കത്ത് ആശിക്കാറുണ്ടായിരുന്നു .അവരുടെ ദുആ ആശിക്കാറുണ്ടായിരുന്നു.

ഇനി സ്വഹാബാക്കളും താബി‌ഉകളും ബറക്കത്തെടുത്തത് കാണുക



روى الإمام أحمد في مسنده عن ثابت البناني أنه قال لأنس بن مالك رضي الله عنه : يا أنس مسست يد رسول الله صلى الله عليه وسلم بيدك ؟ فقال أنس : نعم . قال ثابت : ارني أقبلها . أي أنها مسّت يد النبي صلى الله عليه وسلم .



ഇമാം അഹ്‌മദ് رحمه الله ,സാബിതുൽ ബുനാനി رحمه الله യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. അദ്ധേഹം അനസ് رضي الله عنه നോട് ചോദിച്ചു. അല്ലയോ അനസ് അങ്ങയുടെ കൈകൊണ്ട് നബി صلى الله عليه وسلم യുടെ കൈ തൊട്ടിട്ടുണ്ടോ ? അനസ് رضي الله عنه പറഞ്ഞു. അതേ, എങ്കിൽ ആ കൈ ഒന്ന് നീട്ടിത്തരൂ ഞാനതിനെ ചുംബിക്കട്ടെ എന്ന്

ഇനി ഇമാം ശാഫി‌ഈ ശിഷ്യനായ ഇമാം അഹ്‌മദ്ബുനു ഹമ്പൽ رحمهما الله നിന്ന് ബറക്കത്തെടുക്കുന്നത് കാണുക



قال الربيع بن سليمان : إن الشافعي رضي الله عنه خرج إلى مصر فقال لي : يا ربيع خذ كتابي هذا فامض به وسلمه إلى أبي عبد الله وائتني بالجواب . فقال الربيع : فدخلت بغداد ومعي الكتاب فصادفت أحمد بن حنبل في صلاة الصبح فلما انفتل من المحراب سلمت إليه الكتاب وقلت : هذا كتاب أخيك الشافعي من مصر . فقال لي أحمد : نظرت فيه ؟ فقلت : لا ، فكسر الختم وقرأ وتغرغرت عيناه ، فقلت له إيش فيه أبا عبد الله ، فقال يذكر فيه إنه رأى النبي صلى الله عليه وسلم فــي النوم فقال له : اكتب إلى أبي عبد الله فاقرأ عليه السلام وقل له : إنك ستمتحن وتدعى إلى خلق القرآن فلا تجبهم ، فيرفع الله لك علماً إلى يوم القيامة . قال الربيع فقلت له : البشارة يا أبا عبد الله . فخلع أحد قميصيه الذي يلي جلده فأعطانيه ، فأخذت الجواب ، وخرجت إلى مصر وسلمت إلى الشافعي فقال : إيش الذي أعطاك . فقلت قميصه . فقال الشافعي : ليس نفجعك به ، ولكن بلّه وارفع إلي لأتبرك به . طبقات وابن السبكي الكبرى للشافعية 1/205


ഇമാം ശാഫീ‍ഇ رحمهما الله അഹ്മദ്ബുനു ഹമ്പലി رحمهما الله ന്റെ ബറക്കത്തെടുക്കുന്നു. ഇമാം സുബ്കി رحمهما الله തന്റെ ത്വബഖാത്തിൽ പറയുന്നു. : (ചുരുക്കം ഇങ്ങിനെ ) ഇമാം ശാഫീ‍‌ഈ رحمهما الله നബി صلى الله عليه وسلم യെ സ്വപ്നം കാണുകയും ഇമാം അഹ്‌മദുബ്നു ഹമ്പലിന് താൻ പരീക്ഷണത്തിന് വിധേയനാകുമെന്നും അതിൽ താൻ വിജയിക്കുമെന്നും കത്തെഴുതാൻ കല്പിക്കുകയും ചെയ്തു. അങ്ങിനെ ഇമാം ശാഫീ‍ീ رحمه الله കത്ത് റബീ‌ഇ رحمه الله ന്റെ പക്കൽ കൊടുത്തയക്കുന്നു. .കത്ത് വായിച്ച് കരഞ്ഞ ഇമാം അഹ്‌മദ്ബ്നും ഹമ്പൽ رحمه الله മറുപടി അയക്കുകയും കൂടെ താൻ ധരിച്ചിരുന്ന ഷർട്ടും കൊടുത്തയച്ചു. ഇമാം ശാഫി‌ഈ رحمه الله ഈ ഷർട്ട് നനച്ച് അതിന്റെ വെള്ളം കൊണ്ട് ബർക്കത്തെടുക്കുകയും ചെയ്തു.


قال الإمام الرملي الشافعي : إن كان قبر نبي أو ولي أو عالم واستلمه ، أو قبله بقصد التبرك فلا بأس به .


ഇമാം റം‌ലി رحمه الله പറയുന്നു .ബർക്കത്ത് ഉദ്ദേശിച്ച് കൊണ്ട് നബിയുടെയോ വലിയ്യിന്റെയോ പണ്ഡിതന്റെയോ ഖബറുകൾ തൊട്ടുമുത്തുന്നതിന് വിരോധമില്ല. (അത് ഖബറിനെ ആരാധിക്കൽ അല്ല വഹാബികളും മൌദൂദികളും ആരോപിക്കുന്നത് പോലെ, മറിച്ച് ആദരവ് മാത്രം )



الشبراملسي عن الشيخ أبي الضياء في حاشية المواهب اللدنية قال محب الدين الطبري الشافعي : ويجوز تقبيل القبر ومسه وعليه عمل العلماء والصالحين . ” آسنى المطالب 1/331 “


ഇമാം ത്വബ്‌രി رحمه الله പറയുന്നു. ഖബറിനെ തൊടലും മുത്തലും അനുവദനിയമാണ്. സ്വാലിഹീങ്ങളും പണ്ഡിതരും അങ്ങിനെ ചെയ്തിട്ടുണ്ട്.


وهذا الإمام السلمي / متوفى 412 / يقول فـــي كتابه الطبقات في ترجمة معروف الكرخي ص 81 : وقبره ببغداد ظاهر يستشفى به ويتبرك بزيارته .


ഇമാം സുലമി رحمه الله തന്റെ ത്വബഖാത്തിൽ പറയുന്നു. രോഗ ശമനത്തിന് വേണ്ടിയും ബർക്കത്ത് ലഭിക്കാൻ വേണ്ടിയും മ‌അ്‌റൂഫുൽ കർ‌ഖിയുടെ ഖ‌ബറ് സിയാറത്ത് ചെയ്യപ്പെടാറുണ്ട്.



وقال الذهبي في 18 / 100 أبو الحسن علي بن حميد وكان ورعا تقيا محتشما يتبرك بقبره مات سنة اثنين وخمسين و أربع مائة وقد قارب الثمانين



ഇമാം ദഹബി رحمه الله അബുൽ ഹസൻ അലിയുടെ ചരിത്രത്തിൽ പറയുന്നു. അദ്ദേഹം മഹാനായിരുന്നു. അദ്ദേഹത്തിന്റെ ഖബ്‌റിൽ നിന്ന് ബർക്കത്തെടുക്കാറുണ്ടായിരുന്നു

ബർക്കത്തെടുക്കൽ മുസ്‌ലിം ലോകത്ത് തർക്കമില്ലാത്ത വിഷയമാണെന്ന് ഇവ മൂലം തെളിയുന്നു. (ഇജ്‌മാ‍ഇന് തുല്യമാണെന്ന് ഇമാം നവവി رحمه الله പറഞ്ഞതും കൂടെ കാണുക


فأخرج لنا سهل ذلك القدح فشربنا منه قال ثم استوهبه بعد ذلك عمر بن عبد العزيز فوهبه له) يعني القدح الذي شرب منه رسول الله صلى الله عليه وسلم هذا فيه التبرك بآثار النبي صلى الله عليه وسلم وما مسه أو لبسه أو كان منه فيه سبب، وهذا نحو ما أجمعوا عليه وأطبق السلف والخلف عليه من التبرك بالصلاة في مصلى رسول الله صلى الله عليه وسلم في الروضة الكريمة، ودخول الغار الذي دخله صلى الله عليه وسلم وغير ذلك، ومن هذا إعطاؤه صلى الله عليه وسلم أبا طلحة شعره ليقسمه بين الناس، وإعطاؤه صلى الله عليه وسلم حقوه لتكفن فيه بنته رضي الله عنها، وجعله الجريدتين على القبرين، وجمعت بنت ملحان عرقه صلى الله عليه وسلم، وتمسحوا بوضوئه صلى الله عليه وسلم، ودلكوا وجوههم بنخامته صلى الله عليه وسلم، وأشباه هذه كثيرة مشهورة في الصحيح وكل ذلك واضح لا شك فيه. (شرح مسلم للإمام النووي جزء 13 صفحة 145 باب إباحة النبيذ الذي لم يشتد ولم يصر مسكراً)


“ഈ ഹദീസിൽ നബി صلى الله عليه وسلم യുടെ ജീവിതവുമായി ബന്ധമുള്ളവയിൽ നിന്നൊക്കെ ബറക്കത്തെടുക്കൽ അനുവദനീയമാണെന്നുണ്ട്. എന്നല്ല അത് ഇജ്മാ‌ഇന് തുല്യമാണ് പൂർവ്വീകരും പിൽകാല പണ്ഡിതരും ഏകോപിച്ച വിഷയമാണ് നബി صلى الله عليه وسلم നിസ്കരിച്ച സ്ഥലത്ത് വെച്ച് നിസ്കരിക്കുക. നബി صلى الله عليه وسلم തങ്ങൾ പ്രവേശിച്ച ഗുഹയിൽ പ്രവേശിക്കുക തുടങ്ങിയവയൊക്കെ. നബി صلى الله عليه وسلم ബർക്കത്തിനു വേണ്ടി നൽകിയവയിൽ പെട്ടതാണ് അബൂത്വൽഹത്ത് رضي الله عنه ന്റെ പക്കൽ വിതരണത്തിനായി നൽകിയ തിരു കേശം, തന്റെ മകൾ സൈനബ رضي الله عنها യുടെ കഫൻ തുണിയുടെ അടിയിൽ വെക്കാൻ നൽകിയ വസ്ത്രം, ഖ‌ബറിന്റെ മുകളിൽ കുഴിച്ചിട്ട ഈത്തപ്പനച്ചില്ലകൾ, സ്വഹാബി വനിത ശേഖരിച്ച വിയർപ്പ്, വുളു ചെയ്യുമ്പോൾ ഉറ്റുവീഴുന്ന വെള്ളം സ്വഹാബത്തെടുത്ത് തടവിയത്. അവിടുത്തെ മൂക്കിൽ നിന്നൊലിച്ചതെടുത്ത് മുഖത്ത് പുരട്ടിയത് തുടങ്ങിയതൊക്കെ. ഇത്തരം സംഭവങ്ങൾ സ്വഹീഹായതും പ്രസിദ്ധവും വ്യക്തവുമാണ് (ശറഹു മുസ്‌ലിം 13/145 )

പക്ഷെ ആധുനിക വഹാബി /മൌദൂദി യുക്തിവാദി പറയുന്നു ..>>(അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് << കഷ്ടം !! ഇവിടെ പ്രതിപാതിച്ച ഉദ്ധരണികൾക്ക് എതിരായി അതൊന്നും പാടില്ലാത്തതാണെന്ന് ഒരു ഉദ്ധരണി കാണിക്കുക.







ശ‌അറേ മുബാറക് മസ്ജിദും എ.പി ഉസ്താദും ചില പള്ളപ്രശ്നക്കാരും

ഇനി വന്ദ്യരായ ഖമറുൽ ഉലമ ശൈഖുനാ കാന്തപുരം എ.പി. ഉസ്താദ് حفظه الله وبارك الله في عمره في خدمة الدين والمسلمين തിരു കേശം സൂ‍ക്ഷിക്കാനായി 40 കോടിയുടെ പള്ളി നിർമ്മിക്കുന്നു എന്ന വാർത്തയാണ് ചിലരെ ഇങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്. പല സഹോദരൻമാരും അതിനു മറുപടിയൂം എഴുതിയിട്ടുണ്ട്

ഇവ്വിഷയകമായി രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്

സംശയം ഒന്ന് : ഈ മുടി ഒറിജിനൽ ആണോ എന്ന സംശയം

മറുപടി : അത് ഒറിജിനൽ ആണെന്ന് തെളിയിക്കുന്ന സനദ് (രേഖ) വന്ദ്യരായ കാന്തപുരം ഉസ്താദ് അവിടെ കാണിച്ചിട്ടുണ്ട്. (ആർക്ക് വേണമെങ്കിലും പോയി കാണാവുന്നതുമാണ്) ആ മഹാനെ വിശ്വസിക്കുന്നവർക്ക് അത് മാത്രം മതി തെളിവ്. അല്ലാത്തവർ അസൂയാലുക്കളാണ് അവർ ഏത് പേരിൽ അറിയപ്പെട്ടാലും. അവർ ഇതിലും വലിയ ദുരാരോപണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഒന്നും ഫലം കണ്ടില്ലെന്ന് മാത്രം .ഈ ആരോപണത്തിന്റെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ തന്നെ.

രണ്ടാമത്തെതും പ്രധാനപ്പെട്ടതുമായ വിഷയം : ഈ മുടിക്ക് വേണ്ടി (അത് ഒറിജിനലായാൽ പോലും ) 40 കോടി മുടക്കി പള്ളി നിർമ്മിക്കണോ എന്നതാണ്.

പറ്റുമെന്നാണ് ഇമാമീങ്ങൾ പറയുന്നത് .എന്നല്ല നാല്പതല്ല നാനൂറ് കോടി ചെലവഴിച്ചാലും അമിതമെല്ലെന്നുമാണ് . താഴെയുള്ള ഉദ്ധരണി കാണുക


عن ابن سيرين قال قلت لعبيدة: عندنا من شعر النبي صلى الله عليه وسلم أصبناه من قبل أنس فقال: لأن تكون عندي شعرة منه أحب إلى من الدنيا وما فيها.
وفي رواية في طبقات السعد: لأن يكون عندي منه شعرة أحب إلي من كل صفراء وبيضاء على الأرض.



പ്രസിദ്ധ താബീ‍‌ഈ പണ്ഡിതനായ ഉബൈദത്ത് رضي الله عنه പറയുന്നു. “എന്റടുത്ത് തിരു നബി صلى الله عليه وسلم യുടെ ഒരു മുടിയുണ്ടാവുകയെന്നത് ഈ ലോകം മുഴുവനും കിട്ടുന്നതിനേക്കാളും പ്രിയപ്പെട്ടതാണെനിക്ക്. മറ്റൊരു റിപ്പോർട്ടിൽ “ ഭൂമിയിലുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും ലഭിക്കുന്നതിനേക്കാളും പ്രിയമാണ് “ എന്നും കാണാം

പിന്നെയെന്ത് നാല്പത് കോടി.




ഈ ഹദീസിനെ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം ദഹബി പറയുന്നത് കാണുക (എല്ലാ വഹാബികളും മൌദൂദികളും കണ്ണ് തുറന്ന് വായിക്കുക. ബോധമുണ്ടെങ്കിൽ.. )


قلت: هذا القول من عبيدة هو معيار كمال الحب ، وهو أن يؤثر شعرة نبوية على كل ذهب وفضة بأيدي الناس ومثل هذا يقوله هذا الإمام بعد النبي صلى الله عليه وسلم بخمسين سنة فما الذي نقوله نحن في وقتنا لو وجدنا بعض شعره باسناد ثابت أو شسع نعل كان له أو قلامة ظفر أو شقفة من إناء شرب فيه؟!
فلو بذل الغني معظم أمواله في تحصيل شيء من ذلك عنده أكنت تعده مبذرا أو سفيها؟ -كلا- فابذل مالك في زورة مسجده الذي بنى فيه بيده ، والسلام عليه عند حجرته في بلده والتلذذ بالنظر إلى أحده وأحبه ، فقد كان نبيك صلى الله عليه وسلم يحبه وتملأ بالحلول في روضته ومقعده ، فلن تكون مؤمنا حتى يكون هذا السيد أحب إليك من نفسك وولدك وأموالك ، والناس كلهم ، وقبل حجرا مكرما نزل من الجنة وضع فمك لاثما مكانا قبله سيد البشر بيقين ، فهنأك الله بما أعطاك فما فوق ذلك مفخر ، ولو ظفرنا بالمحجن الذي أشار به الرسول صلى الله عليه وسلم إلى الجر ، ثم قبل محجنه لحق لنا أن نزدحم على ذلك المحجن بالتقبيل والتبجيل ونحن ندري بالضرورة أن تقبيل الحجر أرفع وأفضل من تقبيل محجنه ونعله وقد كان ثابت البناني رحمه الله إذا رأى أنس بن مالك أخذ يده فقبلها ، ويقول يد مست يد رسول الله صلى الله عليه وسلم.
فنقول نحن إذ فاتنا ذلك: حجر معظم بمنزله يمين الله في الأرض مسته شفتا نبينا صلى الله عليه وسلم لاثما له فإذا فاتك الحج وتلقيت الوفد فالتزم الحاج وقبل فمه وقدل فم مس بالتقبيل حجرا قبله خليلي صلى الله عليه وسلم. (سير أعلام النبلاء 4/40-43).


ഒരു ചുരുങ്ങിയ സാരം നൽകട്ടെ (സ്വർണ്ണലിപികളിൽ എഴുതപ്പെടേണ്ട അറബിയിലെ ഈ മധുരമായ വാക്കുകൾക്ക് അർത്ഥം പറയാൻ മലയാളം പര്യാപ്തമല്ലെങ്കിലും )

“ മനുഷ്യരുടെ കയ്യിലുള്ള സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും അല്ലെങ്കിൽ ഭൂമിയിലുള്ള സർവ്വത്തേക്കാളും തിരു നബി صلى الله عليه وسلم യുടെ ഒരു മുടിക്ക് ഉബൈദത്ത് رضي الله عنه നൽകിയ സ്ഥാനം തന്റെ സ്നേഹത്തിന്റെ അളവ് കോലാണ്. തിരു നബി യുടെ വഫാത്തിന് 50 വർഷത്തിനു ശേഷം ജീവിച്ച (വലിയ വലിയ മഹാന്മാരായ സ്വഹാബാക്കളുമായി സഹവസിച്ചവരാണിദ്ദേഹം) ഈ മഹാൻ ഇങ്ങിനെ പറഞ്ഞുവെങ്കിൽ ഇന്ന് നമുക്ക് ഒരു മുടിയോ അവിടുന്ന് കുടിച്ച ഒരു പാത്രത്തിന്റെ പോട്ടോ , ഒരു നഖത്തിന്റെ കഷണമോ ലഭിച്ചാൽ നാമെന്താണ് പറയുക

ഒരു സമ്പന്നൻ തന്റെ സമ്പാദ്യം മുഴുവനും ഇത്തരം ഏതെങ്കിലുമൊന്ന് സ്വായത്തമാക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തെ കുറിച്ച് അത് അമിതമായി എന്ന് പറയാമോ ? അല്ലെങ്കിൽ പോയത്തക്കാരനെന്ന് പറയാമോ ? ഒരിക്കലും അങ്ങിനെ പറയരുതെന്നാണ് മഹാന്മാർ പറയുന്നത്. (വഹാബികളെ ഉദ്ദേശിച്ചായിരിക്കാം മഹാൻ ഇത്രയും ഗൌരവത്തിൽ പറഞ്ഞത് ) പക്ഷെ ആധുനിക വഹാബി /മൌദൂദി യുക്തി വാദി പറയുന്നു ..>>(അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് << കഷ്ടം !!

അതിനാൽ നി തിരു നബി صلى الله عليه وسلم യുടെ കൈകൊണ്ടുണ്ടാക്കിയ പള്ളിയിലെത്താൻ കഴിയുന്നത് മുഴുവനും ചെലവഴിക്കുക. അവിടുത്തെ തിരുസന്നിധിയിൽ ചെന്ന് സലാം പറയുക. അവിടുത്തെ ഉഹ്ദ് മലയിലേക്കും മറ്റും നോക്കി ആനന്ദിക്കുക. കാരണം ആ മലയെ തിരു നബി صلى الله عليه وسلم സ്നേഹിച്ചിരുന്നു. അവിടുന്ന് ഇരുന്ന സ്ഥലത്തും റൌദയിലും ഇരുന്ന് മതിയടയുക. കാരണം. ഈ തിരു ദൂതർ എന്നാണോ നിനക്ക് മറ്റെല്ലാനിക്കാളും പ്രിയപ്പെട്ടതാകുന്നത് അന്നേ നീ യഥാർത്ഥ മു‌അ്മിനാകൂ

സ്വർഗത്തിൽ നിന്നിറങ്ങിയ ആദരണീയമായ ഹജറുൽ അസ്‌വദിനെ നീ മുത്തുക. ആ കല്ലിൽ തിരു നബി صلى الله عليه وسلم യുടെ ചുണ്ടുകൾ തട്ടിയ സ്ഥലത്ത് നിന്റെ ചുണ്ട് വെക്കാൻ ഭാഗ്യം ലഭിക്കുന്നതിലും വലിയ നേട്ടമെന്താണ്. തിരുനബി صلى الله عليه وسلم ആ ഹജറുൽ അസ്‌വദിലേക്ക് ചൂണ്ടി ആഗ്യം കാണിച്ച് മുത്തം നൽകിയ ആ ചെറിയ വടി കിട്ടുകയാണെങ്കിൽ (ഹജറുൽ അസ്‌വദിനെ മുത്തലാണ് ഏറ്റവും പുണ്യമെന്നറിയാം എന്നാലും ) ആ വടിയെ ചുംബിക്കാൻ തിക്കും തിരക്കും കൂടൽ അനിവാര്യമാണ്. സാബിതുൽ ബുനാനി رحمه الله അനസ് رضي الله عنه വീനെ കാണുമ്പോൾ കൈ പിടിച്ച് മുത്തുകയും ഇങ്ങിനെ പറയാറുമുണ്ടായിരുന്നു. “ റസൂലുല്ലാന്റെ കൈ തൊട്ട കയ്യാണല്ലോ ഇത് “ എന്ന്

അതിനാൽ നമുക്ക് ഇതെല്ലാം നഷ്ടപ്പെട്ടെങ്കിൽ നമുക്ക് പറയാം ‘ഓ ഇത് തിരു നബി صلى الله عليه وسلم യുടെ പരിശുദ്ധ ചുണ്ടുകൾ പതിഞ്ഞ കല്ലാണല്ലോ‘ എന്ന് ഇനി അത് മുത്താൻ ഹജ്ജിന് പോകാൻ കഴിഞ്ഞില്ലെങ്കിൽ നീ ഇങ്ങിനെ ചെയ്തോ “ മക്കയിൽ പോയി ഹജറുൽ അസ്‌വദ് മുത്തി വരുന്ന ഒരു ഹാജിയെ കണ്ടാൽ ആ ഹാജിയുടെ ചുണ്ട് മുത്തി പറഞ്ഞോ ‘ഓ ഈ ചുണ്ട് തിരു നബി صلى الله عليه وسلم മുത്തിയ ഹജറുൽ അസ്‌വദ് മുത്തിയ ചുണ്ടാണല്ലോ “ (സിയറ് അ‌അ്ലാമുന്നുബലാ‌അ് വാള്യം 4 പേജ് 40-43 )

പ്രിയപ്പെട്ടവരേ , അതിനാൽ ഇനി ബഹു എ.പി. ഉസ്താദിന്റെ കൈ മുത്തുമ്പോൾ ഞങ്ങൾക്ക് പറയാം തിരു നബി صلى الله عليه وسلم യുടെ തിരുകേശം തൊട്ട കയ്യാണല്ലോ ഇത്. നിങ്ങൾ അരിശം കൊണ്ടിട്ട് കാര്യമില. അതെല്ലാം ഞങ്ങളുടെ ഹബിബ് صلى الله عليه وسلم യോടുള്ള ഞങ്ങളുടെ സ്നേഹ പ്രകടനമാണ്

പ്രിയ വഹാബി സുഹൃത്തുക്കളെ , ഈ അഡ്രസില്ലാത്ത ,പൂർവ്വീകരുടെ പിന്തുണയില്ലാത്ത വഹാബിസവും മൌദൂദിസവും വലിച്ചെറിഞ്ഞ് , സ്വാBoldലിഹീങ്ങളുടേ പാത പിന്തുടരൂ.. അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ


പി.ഡി.എഫ് ഫയൽ ഇവിടെ


കൂട്ടി വായിക്കാൻ : തിരുകേശം

Precious collection Click here




=========================================================

അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മർകസിലെ തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്‍ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്‍, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്‍, നന്ദി പ്രസംഗം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവിടെ


ഇവിടെയും കാണാം



നബി (സ)തങ്ങളുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകൾ ഇമാം ഹുസൈൻ മസ്ജിദിൽ
തിരുകേശത്തിന്റെ പ്രത്യേകതയെ പറ്റി വിവരിക്കുന്നു - ലിങ്ക് ഇവിടെ

Rare belong to Rasoolullah in Masjid Imam Hussain



അബുദാബിയിൽ ശൈഖ് ‌ഖസ്‌റജിന്റെ വീട്ടിൽ ഈ വർഷം (2011) റബിഉൽ അവ്വൽ പന്ത്രണ്ടാ‍ം രാവിനു നടന്ന മൌലിദ് സദസ്സ് -ഇവിടെ


മക്കയിലെ ഒരു മൌലിദ് സദസ്സ്-ഇവിടെ



നന്ദി : http://islambulletin.blogspot.com/




ഈ വിഷയത്തിൽ പ്രമുഖ പണ്ഡിതന്റെ വിശദീകരണം (ഓഡിയോ/ വീഡിയോ )ഉടൻ ബ്ലോഗിൽ പ്രതീക്ഷിക്കുക ഇൻശാ അല്ലാഹ്