Friday, February 25, 2011

കേവല യുക്തിയിൽ കൂടുകൂട്ടുന്നവർ

ഒ.എം തരുവണ

കാരന്തൂർ മർകസു സ്സഖാഫത്തി സ്സുന്നിയ്യയിൽ തിരുനബി(സ) യുടെ പുണ്യകേശം വന്നുചേർന്നപ്പോൾ ബിദ്അത്ത്‌ പ്രസ്ഥാനങ്ങളുടെ തലച്ചോറിൽ ഒരു ബോംബ്‌ വീണുപൊട്ടി. ബോംബ്‌ സ്ഫോടനം നടന്നാൽ അതിന്റെ ചീളുകളും ചേരുവകളും പുറത്തേക്കു തെറിച്ചു സ്വതന്ത്രമാകും. സ്ഫോടനം വൻ പ്രശ്നമാണ്‌; നടന്നുകഴിഞ്ഞ സ്ഫോടനം പ്രശ്നമല്ല. പക്ഷേ, ബിദ്അത്തുകാരുടെ തലച്ചോറിൽ പൊട്ടിയ ബോംബിന്റെ സ്ഫോടനാവശിഷ്ടങ്ങളോ സ്ഫോടന ശബ്ദം പോലുമോ പുറത്തേക്കു വന്നില്ല! മാത്രമല്ല, ക്ളസ്റ്റർ ബോംബ്‌ കണക്കെ അത്‌ തലച്ചോറിനകത്ത്‌ ചെറു സ്ഫോടനങ്ങൾ തുടരെ തുടരെ നടത്തി ബിദ്അത്തുകാരെ എരിപൊരി കൊള്ളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മർകസിൽ ആദ്യ തിരുകേശം എത്തിയപ്പോൾ ഒരു സ്ഫോടന പരമ്പര നടന്നതാണ്‌. ആദരണീയനായ മുഹമ്മദുൽ ഖസ്‌റജി രണ്ടാമതൊന്നു കൂടി കൊണ്ടുവന്നപ്പോൾ ബിദ്അത്തുകാരുടെ തലച്ചോർ പൂരപ്പറമ്പായി. ഇതിനാണ്‌ നിർഭാഗ്യം എന്നു പറയുക.

പ്രശ്നം മറ്റെന്താണെങ്കിലും ഒരു കൈ നോക്കാമായിരുന്നു. അതു തൗഹീദോ ശിർക്കോ ഇബാദത്തോ പോലെ അടിസ്ഥാനപരമാണെങ്കിൽ കൂടി. പക്ഷേ, ശഅ​‍്‌റേ മുബാറക്കിന്റെ കാര്യത്തിൽ വയ്യ. മിണ്ടിക്കൂടാ. എവിടെ തൊട്ടാലും എങ്ങനെ തൊട്ടാലും കൈ പൊള്ളും. കാരണം, ശഅ​‍്‌റേ മുബാറക്കിന്റെ പ്രമാണ പിൻബലം അത്ര ശക്തവും ദൃഢവുമാണ്‌. ഒരു വിധ ദുർവ്യാഖ്യാനത്തിനും മോഷണത്തിനും യാതൊരു പഴുതുമില്ല. വിശ്വാസവും അനുഷ്ഠാനവും ചരിത്രവും ഇഴചേർന്നു കിടക്കുന്ന ഇവ്വിഷയം പരമ്പരബാഹുല്യം കൊണ്ടും കണ്ണികളായ മഹാന്മാരുടെ ആധിക്യം കൊണ്ടും സമ്പന്നമായ ഹദീസുകളുടെ ശക്തമായ പിൻബലത്തിലാണ്‌ നിലകൊള്ളുന്നത്‌. ആരെങ്കിലും ഈ പ്രതിരോധം ചാടിക്കടക്കാൻ ശ്രമിച്ചാൽ അവന്റെ ഊര മുറിയും. ജമാഅത്തെ ഇസ്ലാമിക്ക്‌ അതിശക്തമായി പ്രതികരിക്കണമെന്നുണ്ടായിരുന്നു. വഹാബി ഗ്രൂപ്പുകാർക്ക്‌ ആർത്തലയ്ക്കണമെന്നുണ്ടായിരുന്നു. നിലനിൽപ്പിനു വേണ്ടി പരസ്പരം പോരടിക്കുന്ന ഈ ഗ്രുപ്പുകൾക്ക്‌- അന്യോന്യം ആധിപത്യം നേടാൻ ഇതൊരു സുവർണാവസരം ആക്കാമായിരുന്നു. പക്ഷേ, ധൈര്യമില്ല. സ്വന്തം തലച്ചോറിനകത്ത്‌ ഉഗ്ര സ്ഫോടനം നടന്നിട്ടും ഒന്ന്‌ ഉറച്ചു കരയാനാകാതെ സ്വന്തം ഉടുപുടവകൾക്കകത്ത്‌ ഇവർ ഞെരിപിരി കൊളളുന്നത്‌ പേടിയുടെ കടുപ്പം കൊണ്ടാണ്‌. ഏത്‌ ഭീരുവും ചെയ്യുന്ന തറവേല ഇവർ ഇപ്പോൾ ചെയ്തു വരുന്നുണ്ട്‌; നെറ്റിൽ മേൽവിലാസമില്ലാത്ത പ്രതികരണങ്ങൾ എഴുതിവിടുന്നു- പുറത്തിറങ്ങി പറയാൻ ധൈര്യമില്ലാത്തതുകൊണ്ട്‌. കഴുത അതിന്റെ കാമം കരഞ്ഞുതീർക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.

ആരാദ്യം എന്നൊരു മത്സരം ഇവ്വിഷയത്തിൽ തുടക്കത്തിലേ നിലനിന്നിരുന്നു. വല്യ ബുദ്ധിജീവികളും ജ്ഞാനികളുമല്ലേ; അതുകൊണ്ട്‌ ജമാഅത്തുകാർ തുടങ്ങട്ടെ എന്ന്‌ വഹാബി ഗ്രൂപ്പുകാർ കരുതി. പ്രമാണ വഴക്കുകളിൽ പ്രാവീണ്യം നേടിയവരായതുകൊണ്ട്‌ വഹാബി ഗ്രൂപ്പുകൾ കലമ്പിത്തുടങ്ങട്ടേയെന്ന്‌ ജമാഅത്തുകാരും ശഠിച്ചു. തുടങ്ങിയവർക്കു പിന്നാലെ കൂടിയാൽ സ്വന്തം കുപ്പായത്തിൽ ചെളി വീഴാതെ നോക്കാമല്ലോ. പിരിമുറുക്കം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കെ നാൽപ്പത്‌ കോടിയുടെ ശഅ​‍്‌റേ മുബാറക്ക്‌ ഗ്രാൻഡ്‌ മസ്ജിദിന്റെ പ്രഖ്യാപനം വന്നു. ഇതോടെ നിയന്ത്രണങ്ങളുടെ ചരട്‌ പൊട്ടി. ആരെങ്കിലും എന്തെങ്കിലും ചെയ്തേ പറ്റൂ എന്നായി. പെൻഗ്വിൻ കഥപോലെ, ജലാശയത്തിൻ കരയിൽ ബിദ്അത്ത്‌ കൂട്ടം തിക്കിത്തിരക്കി നിന്നു, ചാടാൻ ആർക്കും ധൈര്യമില്ല. ഒടുവിൽ ഒ അബ്ദുല്ലയെ ആരോ ഉന്തിയിട്ടു. രണ്ടും കൽപ്പിച്ച്‌ ഇയാൾ എടുത്തുചാടി എന്നും പറയുന്നുണ്ട്‌. വാർത്ത തെറ്റാകാൻ ഇടയില്ല. വിവരത്തിനും എത്രയോ ഇരട്ടി വിവരക്കേട്‌ തനിക്കുണെ​‍്ടന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ തെളിയിച്ച മാന്യദേഹമാണല്ലോ മി. അബ്ദുല്ല. ഇയാളിന്‌ വേറൊരു സൗകര്യം കൂടിയുണ്ട്‌. തെറ്റിയപ്പോൾ, പണെ​‍്ടാരു മച്ചിക്കെട്ടിയോൾ കെട്ടിയോനോട്‌ പറഞ്ഞതുപോലെ; അബ്ദുല്ലക്ക്‌ ഒക്കെത്തെടുക്കാനുമില്ല കൈ പിടിച്ചു നടത്താനുമില്ല. ഒറ്റത്തടി, കണ്ട വഴി. തെങ്ങാണെങ്കിലും തലപ്പുണെ​‍്ടങ്കിൽ വെട്ടിവീഴ്ത്താൻ ഒട്ടു പ്രയാസം കാണും. തല പോയ തെങ്ങായതിനാൽ എങ്ങോട്ടു വേണമെങ്കിലും മുറിച്ചു വീഴ്ത്താം. താഴെ ഭൂമി, മേലെ ആകാശം. എന്തും പറയാം, ഏതും എഴുതാം. ചോദിക്കാനോ പറയാനോ സ്വന്തമായൊരു ശൂറ പോലുമില്ല. പത്ത്‌ മാന്യന്മാർ ചേർന്ന്‌ ഒരു പോഴത്തം ചെയ്യില്ല. ചെയ്തേ പറ്റൂ എങ്കിൽ പുറമെ നിന്നു ഒരു പക്കാ പോഴത്തക്കാരനെ തരപ്പെടുത്തും. ഇതാണിപ്പോൾ എൻ ഡി എഫ്‌ ദിനപത്രത്തിലൂടെ നടന്നത്‌. ബിദ്അത്ത്‌ പ്രസ്ഥാനക്കാർക്ക്‌ പറയാനുള്ളത്‌ പറയാനായി. ആക്ഷേപം വന്നാൽ ഓ... അബ്ദുല്ലയല്ലേ എന്നു കൈമലർത്തുകയും ചെയ്യാം. പാവം അബ്ദുല്ല.

എൻ ഡി എഫ്‌- ഒ അബ്ദുല്ല കൂട്ടുകെട്ട്‌ ഉന്നയിച്ച വിഷയം തികഞ്ഞ നബിനിന്ദയാണ്‌. നബി(സ)യുടെ ആസാറുകളെ ആദരിക്കുന്നതും അവ സൂക്ഷിക്കുന്നതും അതുകൊണ്ടു ബറക്കത്തെടുക്കുന്നതും രോഗശമനം തേടുന്നതും ഇസ്ലാമികമാണ്‌. നബി(സ) ഇതനുവദിച്ചു, സ്വഹാബത്ത്‌ അത്‌ ചര്യയാക്കി, താബിഉകളും പിൻമുറക്കാരുമായ മുഴുവൻ മഹാന്മാരും ഇതംഗീകരിച്ചു. വിശുദ്ധ ഖുർആനിനു ശേഷം ഏറ്റവും ആധികാരികമായ സ്വഹീഹുൽ ബുഖാരി, സ്വഹീഹ്‌ മുസ്ലിം തുടങ്ങി സർവസ്വീകാര്യങ്ങളായ ആറ്‌ ഹദീസ്‌ സമാഹാരങ്ങളിലും മറ്റനവധി ഹദീസ്‌ ഗ്രന്ഥങ്ങളിലും ഇവ്വിഷയം സംബന്ധിച്ച ഹദീസുകളും ചർച്ചകളുമുണ്ട്‌. നബി ചരിത്ര ഗ്രന്ഥകാരന്മാരും ആത്മീയ ചർച്ചകൾ നടത്തുന്ന ആധ്യാത്മ ഗ്രന്ഥങ്ങളും `ആസാറുന്നബിയ്യ്‌` സമഗ്രമായി ചർച്ച ചെയ്യുകയും ഈ ആശയം തള്ളിപ്പറയുന്നതു മതഭ്രഷ്ടിനു കാരണമാകുമെന്നുവരെ പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്‌. ഒ അബ്ദുല്ലയും എൻ ഡി എഫും ഇനിയെന്തു ചെയ്യും? പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയത്‌ നബി നിന്ദയുടെ പേരിലാണെങ്കിൽ ഒ അബ്ദുല്ലയുടെ രണ്ട്‌ കൈയും തോളത്തുവെച്ചു വെട്ടിമാറ്റാൻ ഈ ഒറ്റ ലേഖനത്തിൽ വകയുണ്ട്‌. അത്രക്ക്‌ ഹീനവും മലിനുവുമായ ഭാഷയിലാണ്‌ ഇയാൾ നബി (സ)യുടെ ആസാറുകളെ പരിഹസിച്ചത്‌. എൻ ഡി എഫിലുമുണ്ടല്ലോ ഫൈസിപ്പട്ടവും ബാഖവിപ്പട്ടവും ചുമക്കുന്നവർ. ഇവ്വിഷയത്തിലെ ഇസ്ലാമിക മാനം ഇവർക്കറിയാതെ വരില്ല. അബ്ദുല്ല പ്രതിയാണെങ്കിൽ പ്രൊഫ. കോയ കൂട്ടുപ്രതിയാണ്‌. പ്രൊഫ. ജോസഫിന്റെ കൈ വെട്ടാൻ മത വിധി പുറപ്പെടുവിച്ചവർക്ക്‌ ഈ പ്രതികളുടെ കൈ ഒന്നിച്ചുവെട്ടാൻ ബുദ്ധിമുട്ടുണെ​‍്ടങ്കിൽ കൈവെട്ട്‌ നടപ്പാക്കാൻ കുറേക്കൂടി തീവ്രമായ മറ്റൊരു വൈകാരിക കൂട്ടായ്മ ഉണ്ടാകട്ടെ. കാന്തപുരത്തെ നേരിടാനുള്ള വ്യഗ്രതയിൽ കളി നബി (സ)യോടാണെന്ന കാര്യം മറന്നുപോയി. ആർക്കും എന്തസംബന്ധവും വിളിച്ചു പറയാവുന്ന നാടാണിത്‌. എന്നു കരുതി...

നബി (സ) ശിരോമുണ്ഡനം ചെയ്തപ്പോൾ ആരോ ചിലർ സ്വകാര്യമായി അതു കൈവശപ്പെടുത്തി സൂക്ഷിച്ചുവെക്കുകയായിരുന്നില്ല. ലക്ഷത്തോളം അനുചരന്മാർ സമ്മേളിച്ച ഹജ്ജത്തുൽ വിദാഇലാണ്‌ സംഭവം. ഹജ്ജും അനുബന്ധ കാര്യങ്ങളും പഠിക്കാൻ വേണ്ടി ആറാമിന്ദ്രിയം വരെ തുറന്നുവെച്ചു ജാഗ്രതയോടെയിരിക്കുന്ന അനുചരന്മാർ. കൊഴിഞ്ഞു വീഴുന്ന മുടിനാരിഴകൾക്കുവേണ്ടി അനുചരന്മാർ മത്സരിക്കുന്നതു താൻ നോക്കി നിന്നു എന്ന്‌ അനസ്‌ (റ) പറയുന്നു. ഒരു ഘട്ടത്തിൽ, ഒന്നും രണ്ടുമായി മുടിയിഴകൾ തിരുനബി (സ) തന്നെ അവർക്കിടയിൽ വീതിച്ചു നൽകി. പിന്നെ അബൂത്വൽഹ(റ)യെ വിതരണച്ചുമതല ഏൽപ്പിച്ചു. ശിരസ്സിന്റെ വലതുഭാഗത്തെ മുടികൾ പരസ്യമായി അദ്ദേഹം വിതരണം ചെയ്തുവെന്നും ഇടതുഭാഗത്തേതു നബി (സ) അബൂത്വൽഹ (റ)ക്ക്‌ സ്വന്തമായി നൽകിയെന്നുമാണ്‌ മറ്റൊരു നിവേദനം. വേറൊരു നിവേദനത്തിൽ, കുറച്ചുഭാഗം അനസ്‌ (റ)നെ ഏൽപ്പിച്ചുകൊണ്ട്‌ `ഉമ്മക്ക്‌ കൊണ്ടുപോയി കൊടുക്കുക` എന്നു നബി (സ) കൽപ്പിച്ചതായും കാണാം. അനസ്‌ (റ)ന്റെ മാതാവ്‌ സുലയ്മിനു- അബൂത്വൽഹ (റ)ന്റെ ഭാര്യയാണിവർ. ബുഖാരി, മുസ്ലിം തുടങ്ങിയ പ്രബല ഹദീസ്‌ സമാഹാരങ്ങളിലാണ്‌ ഈ ഹദീസുകൾ വന്നിരിക്കുന്നത്‌. വിശ്വ പ്രസിദ്ധങ്ങളായ ഫഥുൽ ബാരിയും ശറഹ്‌ മുസ്ലിമും ഉംദതുൽ ഖാരിയും മറ്റും ഇവ്വിഷയങ്ങൾ സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്‌. അന്ധവിശ്വാസങ്ങളെക്കുറിച്ച്‌ ഈ വിമർശകരേക്കാൾ ജാഗ്രത എന്തായാലും നബി (സ)ക്കുണ്ടാകുമെന്നു കരുതാമല്ലോ. എങ്കിൽ ഒ അബ്ദുല്ലയും എൻ ഡി എഫും മറുപടി പറയണം; റസൂൽ (സ) എന്തിനിതൊക്കെ അനുവദിച്ചു? അനുചരന്മാർ എന്തിനിതു ചെയ്തു? കൈവെട്ടിനു ഫത്‌വയിറക്കിയ പുരോഹിതന്മാർ ഇപ്പോഴും കൂടെത്തന്നെ കാണുമല്ലോ. മറുപടി പറയട്ടെ; കാണാമല്ലോ. (തുടരും)


siraj news daily
24-02-2011
ഒ.എം തരുവണ

2 comments:

prachaarakan said...

പത്ത്‌ മാന്യന്മാർ ചേർന്ന്‌ ഒരു പോഴത്തം ചെയ്യില്ല. ചെയ്തേ പറ്റൂ എങ്കിൽ പുറമെ നിന്നു ഒരു പക്കാ പോഴത്തക്കാരനെ തരപ്പെടുത്തും. ഇതാണിപ്പോൾ എൻ ഡി എഫ്‌ ദിനപത്രത്തിലൂടെ നടന്നത്‌. ബിദ്അത്ത്‌ പ്രസ്ഥാനക്കാർക്ക്‌ പറയാനുള്ളത്‌ പറയാനായി. ആക്ഷേപം വന്നാൽ ഓ... അബ്ദുല്ലയല്ലേ എന്നു കൈമലർത്തുകയും ചെയ്യാം. പാവം അബ്ദുല്ല.

noorudheen said...

ഒരു പാടു അഭിപ്രായങ്ങള്‍ വായിച്ചു , പക്ഷെ ബഹുമാന്യ ഖസ്രജിയുടെ വീട്ടില്‍ നിന്നുമെന്നും പറഞ്ഞു പല ബ്ലോഗുഗളിലും കാണുന്ന ഫോട്ടോകളെ സംബന്ധിച്ച് ഒരു അഭിപ്രായവും കണ്ടില്ല, ഫോട്ടോ ശരിയാണെങ്കില്‍ അവിശ്വസനീയമാം വിധം നീളവും ആധിക്യവും ഉള്ള ആ കേശങ്ങള്‍ നബി തിരുമെനിയുടെതാണെന്നതില്‍ സോഭാവികമായും ആര്‍ക്കും സംശയമുണ്ടാവില്ലേ, അവയുടെ ആധികാരികത ഉറപ്പില്ലെങ്കില്‍ പിന്നെ നമ്മള്‍ അവ കേരളത്തില്‍ കൊണ്ടുവരുന്നത് അനുചിതമല്ലേ? സനദ്‌ വായിച്ചു എന്നത് മാത്രം ആധാരമാവുമോ? വായിച്ച സനദ്‌ ഇത്രയേറെ കേശങ്ങളുടെതാണോ?

ചരിത്ര സക്ഷിയവും പണ്ഡിതോചിതമായതും നിഷ്പക്ഷവുമായ മറുപടി തരുമോ?