Friday, March 30, 2012

കേരള യാത്ര ഉണർത്തുന്നത്

ശൈഖുനാ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരള യാത്രയുടെ പശ്ചാത്തലത്തില്‍ മാനവികതയെ കുറിച്ച് ഒരു അന്വേഷണം. സുന്നത്ത് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം (ഹുസൈൻ തങ്ങൾ വാടാനപ്പള്ളി )

Maanavikatha-Sunnath

Tuesday, March 20, 2012

മനുഷ്യനേതായാലും മതം നന്നായിരിക്കണം

തങ്ങളുടെ മതവും പ്രസ്ഥാനവും പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങളെ അവഗണിച്ചു അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുന്നു. ഏതു മതക്കാരനും പാര്‍ട്ടിക്കാരുനും തന്റെ പ്രസ്ഥാനത്തിന്റെ മൂല്യം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ പരദ്രോഹത്തിന്റെയോ ഏറ്റുമുട്ടലിന്റെയോ വഴി സ്വീകരിക്കുകയില്ല. അതുകൊണ്ടാണ് മതമേതായാലും മനുഷ്യന്‍ നന്നാവണമെന്ന് ചില സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ നിര്‍ദ്ദേശിച്ചത്.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതാണോ ശരി? അല്ലെങ്കില്‍ മനുഷ്യനേതായാലും മതം നന്നായാല്‍ മതി എന്നതാണോ യാഥാര്‍ത്ഥ്യം?

ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

By : കോടമ്പുഴ ബാവ മുസ്ലിയാര്‍ @ www.risalaonline.com

Monday, March 12, 2012

Vibgyor Magazine

VIBGYOR Bulletin, Published under RSC-ICF Jubail with stories, poems and drawings by students,as a part of "VIBGYOR -Students Intellectual Conference"

VIBGYOR -Students Intellectual Conference is mega event planned to promote students creativity and to develop calibre.

Vibgyor Magazine

Sunday, March 04, 2012

തിരുകേശം ;വിശ്വാസികളോടൊരു വാക്ക്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ വിശ്വാസികളെ , السلام عليكم ورحمة الله وبركاته

വര്ത്തരമാനകാല ചര്ച്ചകള്‍ പലതും വിശ്വാസിയുടെ ഈമാനിനെ ബാധിക്കുന്ന അതിഗൌരവമേറിയ വിഷയങ്ങളാണെന്നു മനസ്സിലാക്കി, സ്വന്തം ശരീരത്തോടും ശേഷം പ്രിയ വായനക്കാരോടും ചിലതു പറയട്ടെ. അത് തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തെറ്റുകള്‍ തിരുത്തി വായിക്കുകയും പരമാവധി ഉള്ക്കൊകള്ളാന്‍ ശ്രമിക്കുകയും ചെയ്യുക, അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ.


“പിണറായി പറഞ്ഞതും മൌദൂദികളും മുജാഹിദുകളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായമായ വളരെ അപകടകരമായ വിഷയമാണ്” ഈ നസ്വീഹത്തിന്റെ ആധാരം. അവര്‍ പറഞ്ഞത് ഇവിടെ എടുത്തുദ്ധരിക്കുന്നതും Re-type ചെയ്യുന്നതും പാപമാണെന്ന് വിശ്വസിക്കുന്നവനാണ് ഈ എളിയവന്‍. അതിനാല്‍ ആ വാക്ക് ഞാന്‍ എഴുതുന്നില്ല.


പുത്തന്‍‌വാദികളായ ജമാ‌അത്തുകാരും മുജാഹിദുകളും പണ്ടേ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, തിരു നബി صلى الله عليه وسلم ക്ക് മറ്റു മനുഷ്യര്ക്കിെല്ലാത്ത പ്രത്യേകതകളൊന്നുമില്ലെന്നും നമ്മേ പോലെ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നതും. ഇതാണ് പിണറായിയെപ്പോലുള്ള നിരീശ്വരവാദികള്ക്ക്ു ഇത്തരം പദപ്രയോഗം നടത്താന്‍ ധൈര്യം നല്കിയതും.


സത്യത്തില്‍ പിണറായിയുടെ നേതാവായ ,മനുഷ്യരെ കൊന്നൊടുക്കിയ ലെനിനെന്ന മനുഷ്യന്റെ ജഡം അഥവാ പിണറായിയുടെ ഭാഷയിൽ വെറും വേസ്റ്റ് വർഷങ്ങളോളമായി മറവു ചെയ്യാതെ, സൂക്ഷിച്ച് വെച്ച് പൂജിക്കുന്നവരാണ് പിണറായിയും കമ്മ്യൂണിസവുമെന്നത് മാലോകര്‍ ഓർക്കുക .

അല്ലേങ്കിലും അല്ലാഹു തന്നെ ഇല്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാര്ക്ക് പിന്നെയെന്ത് പ്രവാചകനാ...? അവര്‍ പറയുന്നതിനെ നമുക്ക് വേസ്റ്റായി തള്ളാം.


എന്നാല്‍ ഈ നിരീശ്വരവാദിയുടേത് ഏറ്റുപിടിച്ച മൌദൂദികളുടെയും മുജാഹിദുകളുടെയും മറ്റും ദയനീയാവസ്ഥയാണ് നമ്മെ അല്ഭുതപ്പെടുത്തുന്നത്.!!


പ്രിയപ്പെട്ട വായനക്കാരോട് പറയാനുള്ളത് അവരുടെ ഈ കുതന്ത്രങ്ങളുലും തെറ്റിദ്ധരിപ്പിക്കലുകളിലും പെട്ട് നമ്മുടെ ഈമാന്‍ അപകടപ്പെടുത്തരുത്. സാധാരണക്കാരെ ഗീബത്ത് പറയുന്ന സ്ഥലത്തുനിന്നു തന്നെ മാറിനില്ക്ക ണമെന്നാണല്ലോ ഇസ്‌ലാമിക ശാസന. എങ്കില്‍ പിന്നെ തിരു നബി صلى الله عليه وسلم യെ അപകീര്ത്തിനപ്പെടുത്തുന്നവരെയും ഗീബത്തുപറയുന്നവരെയും ശ്രവിക്കുന്നത് നമ്മുടെ ഈമാന്‍ അപകപ്പെടാന്‍ കാരണമാകും. അല്ലാഹു നമ്മേ കാത്തുരക്ഷിക്കട്ടെ. ആമീന്‍.


പ്രിയപ്പെട്ട വായനക്കാര്‍ മനസ്സിലാക്കേണ്ടുന്ന ഒരു സത്യം, “അനാദരവ്” എന്നു പറയുന്ന അടിസ്ഥാന തത്വത്തിലാണ് മൌദൂദിസവും വഹാബിസവുമെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്. ‘അനാദരവ് ഇബ്‌ലീസിന്റെ ഐഡന്റിറ്റിയുമാണ്.


“പിന്‍‌പറ്റിയാല്‍ മതി സ്നേഹിക്കേണ്ടതില്ല, ആദരിക്കേണ്ടതില്ല”, മുഹമ്മദ് വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് എന്ന തത്വവും ഇവരുടെ മുന്‍‌ഗാമികള്‍ കാണിച്ചുകൊടുത്തതാണ് . നോക്കൂ ഹദീസിലേക്ക്.


يا محمد اتق الله..


“ഓ മുഹമ്മദേ , താങ്കള്‍ അല്ലാഹുവിനെ പേടിക്കുക”. (സ്വഹീഹുല്‍ ബുഖാരി 3274)


ഇയാളുടെ ഈ അപമര്യാദയോടെയുള്ള സംസാരം കേട്ടപ്പോള്‍ ഖാലിദുബ്‌നുല്‍ വലീദ് رضي الله عنه ഇയാളെ വധിക്കട്ടെ എന്നു ചോദിച്ചപ്പോള്‍ തിരു നബി صلى الله عليه وسلم യുടെ മറുപടി ഇതായിരുന്നു :


إن من ضئضئ هذا قوما يقرءون القرآن لا يجاوز حناجرهم يمرقون من الإسلام كما يمرق السهم من الرمية يقتلون أهل الإسلام ويدعون أهل الأوثان لئن لقيتهم لأقتلنهم قتل عاد

ഇയാളുടെ പിന്‍‌തലമുറക്കാരില്‍ ഒരു വിഭാഗം വരും. അവര്‍ ഭംഗിയായി ഖുര്‍‌ആനോതും, പക്ഷെ അതവരുടെ ഉള്ളിലേക്കിറങ്ങുകയില്ല, അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോയിക്കൊണ്ടിരിക്കും, മുസ്‌ലിമീങ്ങളെ അവര്‍ നശിപ്പിച്ച്കൊണ്ടിരിക്കും. വിഗ്രഹാരാധകരെ അവര്‍ സംരക്ഷിക്കും” (സ്വഹീഹുല്‍ ബുഖാരി 3274)


ഈ അടയാളങ്ങളൊക്കെ മൌദൂദികളിലും വഹാബികളിലും നാം കണുന്നുണ്ട്.

ഇവരുടെ മറ്റൊരു മുന്‍‌ഗാമി പറഞ്ഞ വാക്കാണ് താഴെ :


اعدل يا محمد فإنك لم تعدل..

“ഓ മുഹമ്മദേ , താങ്കള്‍ നീതി ചെയ്യുക”.. (ഇബ്‌നുമാജ 176)


ഇയാളുടെ ഈ ധിക്കാരം കണ്ടപ്പോള്‍ മഹാനായ , അന്നത്തെ സുന്നിയായ ഉമര്‍ رضي الله عنه പറഞ്ഞു :


"دعني يا رسول الله! حتى أضرب عنق هذا المنافق".


“അല്ലാഹുവിന്റെ പ്രവാചകരെ ഈ മുനാഫിഖിന്റെ തലവെട്ടിമാറ്റാന്‍ എന്നെ അനുവദിക്കൂ”. അപ്പോഴും തിരു നബി صلى الله عليه وسلم പറഞ്ഞ മറുപടി. “വേണ്ട, ഇദ്ദേഹത്തിനു പിന്‍‌ഗാമികള്‍ വരാനുണ്ട്, അവര്‍ ഭംഗിയായി ഖുര്‍‌ആന്‍ പാരായണം ചെയ്യും, അതവര്‍ ഉള്ക്കൊിണ്ടിട്ടുണ്ടാവില്ല, ഇസ്‌ലാമില്‍ നിന്ന് അവര്‍ പുറത്ത് പോയിക്കൊണ്ടിരിക്കും..” (ഇബ്‌നുമാജ 176)


ഈ നിലപാടാണ് നാം സ്വീകരിക്കേണ്ടത്. ഉമര്‍ رضي الله عنه ന്റെയും ഖാലിദ് رضي الله عنه ന്റെയും ഈമാനും ആവേശവും നമുക്ക് വേണം. പക്ഷെ , അത് പ്രകടിപ്പിക്കേണ്ട , തിരു നബി صلى الله عليه وسلم പറഞ്ഞതുപോലെ നാം അവരെ വെറുതെ വിടുക, പ്രതികരിക്കാതിരിക്കുക.

ഇനി ഇവരുടെ മറ്റൊരു മുന്‍‌ഗാമിയും പ്രധാന ആദര്ശ പിതാവുമായ ഇബ്‌ലീസ് ചെയ്തതു നോക്കൂ :

തിരു നബി صلى الله عليه وسلم യുടെ വളര്ച്ചയിലും വിജയത്തിലും ദൈനം ദിനം അണികളിലുള്ള വര്ദ്ധനവിലും അസൂയ പൂണ്ട മക്കാ മുശ്‌രിക്കുകള്‍ ( ഇന്ന് വന്ദ്യരായ എ.പി ഉസ്താദിനെതിരെ ചന്ദ്രഹാസമിളക്കുന്നവരും ഇതേ അസൂയ എന്ന അസുഖത്തിനു അടിമപ്പെട്ടിരിക്കുകയാണ് ) തിരു നബിയെ എങ്ങിനെ നേരിടണമെന്നാലോചിക്കാന്‍ ദാറുന്നദ്‌വയില്‍ യോഗം ചേര്ന്നു . സര്വ്വ നേതാക്കളും ആ യോഗത്തില്‍ സന്നിഹിതരായിരുന്നു. യോഗത്തിന്റെ ഗൌരവവും ആവശ്യകതയും മനസ്സിലാക്കി ഇബ്‌ലീസും സന്നിഹിതനായിരുന്നു. ആ രംഗത്തെക്കുറിച്ച് പ്രസിദ്ധ ചരിത്രകാരനായ ഇബ്‌നു ഹിശാം അടക്കമുള്ളവര്‍ പറയുന്നത് 




"ثم إن إبليس جاء إليهم في صورة شيخ نجدي..."

“അല്‍‌പം കഴിഞ്ഞ് നജ്‌ദീ ശൈഖിന്റെ രൂപത്തില്‍ ഇബ്‌ലീസ് പ്രത്യക്ഷപ്പെട്ടു”


"فقال الشيخ النجدي"

“അതു കേട്ടപ്പോള്‍ നജ്‌ദീ ശൈഖ് പറഞ്ഞു”

 
(പിന്നീട് തിരു നബി صلى الله عليه وسلم ഇതേ നജ്‌ദിനെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്) :

"هناك الزلازل والفتن وبها يطلع قرن الشيطان"


അവിടുന്നാണ് പ്രശ്നങ്ങളും മു‌സ്‌ലിം ഉമ്മത്തിനെ പിടിച്ചുലക്കുന്ന ഫിത്‌നകളുമുണ്ടാവുക, അവിടുന്നാണ് പിശാചിന്റെ കൊമ്പ് പുറപ്പെടുക” . ഇബ്‌ലീസിനെക്കുറിച്ച് “നജ്‌ദിയന്‍ ശൈഖിന്റെ രൂപത്തില്‍” എന്നു പറഞ്ഞതിലെ അര്ത്ഥസവ്യാപ്തി ഇതില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. .

ദാറുന്നദ്‌വയിലെ ചര്ച്ച യില്‍ മുശ്‌രിക്കുകള്‍ പല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോളും ഈ നജ്‌ദിയന്‍ ശൈഖിന്റെ രൂപത്തിലുള്ള ഇബ്‌ലീസ് പറഞ്ഞത് :


"والله ما هذا لكم برأي"


 എന്നായിരുന്നു. അറബി അറിയുന്നവര്ക്കതറിയാം ഇതിലെ അങ്ങേയറ്റത്തെ സോപിങ്ങും വശീകരണവുമൊക്കെ. "ഇതൊന്നും നിങ്ങളെപ്പോലുള്ള പ്രമുഖര്‍ പറയേണ്ട അഭിപ്രായല്ല” അവസാനം അബൂജാഹില്‍ “കൊന്നുകളയുക” എന്നഭിപ്രായം പറഞ്ഞപ്പോള്‍ നജ്‌ദിയന്‍ ശൈഖ് ആ അഭിപ്രായത്തെ വല്ലാതെ പിന്താങ്ങുകയും പ്രശംസിക്കുകയും ചെയ്തു.


ഇനിയെന്റെ പ്രിയപ്പെട്ട വായനക്കാര്‍ ചിന്തിച്ചു നോക്കൂ: ഇബ്‌ലീസിനറിയാമല്ലോ തിരു നബി صلى الله عليه وسلم യെ, മക്കാ മുശ്‌രിക്കുകളല്ല ലോകം മുഴുവനും സംഘടിച്ചാലും കൊലപ്പെടുത്താനോ അപായപ്പെടുത്താനോ സാധ്യമല്ലെന്നത്. പിന്നെന്തിനാ ഇവന്‍ ഈ അഭിപ്രായത്തെ എല്ലാ അര്ത്ഥലത്തിലും പ്രോത്സാഹിപ്പിച്ചത് ? കാരണം, ഈ നജ്‌ദിയന്‍ ശൈഖിന്റെ ലക്ഷ്യം ഒന്നേ ഒന്ന് മാ‍ത്രമായിരുന്നു അഥവാ മക്കക്കാരെ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത അഗാധ ഗര്ത്ത ത്തില്‍ ആപതിപ്പിക്കുക. കാരണം സാധാരണ കാഫിറിനുള്ള ശിക്ഷയേക്കാള്‍ എത്രയോ വലിയ ശിക്ഷയാണ് അല്ലാഹു തന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്നവര്ക്ക്ന നല്കു ക.


മദീനയില്‍ നിന്നും ഉം‌റക്ക് വന്ന തിരു നബി صلى الله عليه وسلم യെയും സ്വഹാബത്തിനെയും വിശുദ്ധ മക്കയിലേക്ക് കടക്കുന്നതിനെ തടഞ്ഞ മക്കാ മു‌ശ്‌രിക്കുകള്ക്ക് അല്ലാഹു നല്കിഞയ ശിക്ഷ കണ്ടില്ലേ ഖുര്‍‌ആന്‍ പറഞ്ഞത്


يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَـذَا


വിശ്വാസികളെ, നിശ്ചയം മുശ്‌രിക്കുകള്‍ അശുദ്ധരാണ്. അതിനാല്‍ ഈ വര്ഷംി മുതല്‍ അവര്‍ മസ്‌ജിദുല്‍ ഹറാമിലേക്ക് പ്രവേശിക്കാന്‍ പാടില്ല” (തൌബ 28)


ആ പ്രദേശത്തേക്ക് കടക്കുന്നത് തന്നെ അല്ലാഹു തടഞ്ഞു. അവര്ക്ക് മാത്രമല്ല , അവരുടെ ഖിയാമത്ത് നാള്‍ വരേയുള്ള പിന്‍‌ഗാമികള്ക്കും വിലക്ക് ബാധകമാക്കി. അതോടെ അന്ത്യദിനം വരേക്കും ഒരു അമുസ്‌ലിമിനും കടക്കാന്‍ പറ്റാത്ത ഏകയിടമായി മക്ക മാറി. തിരു നബി صلى الله عليه وسلم യോടുള്ള ആദരവാണിത്.


ഇതറിയുന്ന ഇബ്‌ലീസ് മക്കാ മുശ്‌രിക്കുകളെ കൂടുതല്‍ അപകടത്തില്‍ ചെന്നു ചാടിക്കാനുള്ള കോപ്പുകൂട്ടുകയായിരുന്നു. ഇതു തന്നെയാണ് ഇന്ന് ഇബ്‌ലീസിന്റെ പിന്‍‌തലമുറക്കാരായ മൌദൂദികള്‍ ചെയ്യുന്നത്. സാധാരണക്കാരായ മുസ്‌ലിംകളെക്കൊണ്ട് തിരു നബി صلى الله عليه وسلم യെ തെറിപറയിപ്പിക്കുക. നാലാള്‍ കൂടിയ സ്ഥലത്ത് മുഴുവനും ഇന്ന് ചര്ച്ച ഇതായിരിക്കുകയാണ്. കോടികള്‍ മുടക്കി നടത്തുന്ന സമ്മേളനങ്ങള്‍ വരേക്കും ഈ ഒരു വിഷയം ചര്ച്ചനചെയ്യാനായി മാറ്റിവെക്കുന്ന ദുരവസ്ഥ. സമുദായത്തിനു എന്തു ഗുണമാണ് അതുകൊണ്ട് കിട്ടിയത് ?


വിമർശകർ അറിഞ്ഞും അറിയാതെയും തിരു നബി صلى الله عليه وسلم യെ അപകീര്ത്തിപ്പെടുത്തുന്നു. നിരീശ്വരവാദിയായ പിണറായി പറഞ്ഞതും പിന്നീട് മൌദൂദികളും വഹാബികളും ഏറ്റുപിടിച്ചതും മൌദൂദികളായ സീറോ ഔളയും, മറ്റ് ഏറാൻ മൂളികളായവരും ബ്ലോഗുകളിലുടെയും. പത്രങ്ങളിലൂടെയും ഇ-മെയിലിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ ആ വാചകം നോക്കൂ. (ഞാനാ വാചകം എടുത്തെഴുതുന്നില്ല. ഈ എളിയവന്റെ കരങ്ങള്‍ അതിനു സമ്മതിക്കുന്നില്ല). നിങ്ങളൊക്കെ പത്രത്തിലൂടെ വായിച്ച ആ വാചകത്തിലുള്ളത് എ പി ഉസ്താദ് കൊണ്ട് വന്നതോ മര്കലസിലുള്ളതോ അല്ലെങ്കില്‍ ഇന്ത്യയിലുള്ളതോ ലോകത്ത് മറ്റെവിടെയെങ്കിലുമുള്ളതോ ആയ തിരു കേശത്തെ കുറിച്ചല്ല. മറിച്ച് തിരു നബി صلى الله عليه وسلم യുടെ പുണ്യ ശരീരത്തിലുള്ള യഥാര്ത്ഥ് കേശങ്ങളെ കുറിച്ചാണ്. അത് നാം എഴുതുകയോ, പറയുകയോ ചര്ച്ചാച വിഷയമാക്കുകയോ ചെയ്താല്‍ പിന്നെ നമ്മുടെ ഈമാനിന് എന്ത് വിലയാണുള്ളത? ഇവിടെയാണ് ഇബ്‌ലീസ് കളിക്കുന്ന കളിയുടെ ഭീകര രൂപം മനസ്സിലാകുക, അപ്പോഴാണ് എല്ലാം കത്തുമെന്ന് പിണറായിയെക്കൊണ്ട് ഇബ്‌ലീസ് പറയിപ്പിച്ചതും അത് പ്രചരിപ്പിക്കാന്‍ ഇബ്‌ലീസ് വഹാബി – മൌദൂദികളെ ഏല്‍‌പിച്ചതിന്റെയും അതിഭയങ്കര അപകടം മനസ്സിലാകുക.


നിങ്ങളോര്ത്തു നോക്കൂ, ഉഹ്‌ദ് യുദ്ധ വേളയില്‍ തിരു നബി صلى الله عليه وسلم യുടെ തിരുമുഖത്ത് പരിക്ക് പറ്റി രക്തം ഒലിച്ചപ്പോള്‍ മഹാനായ മാലികുബ്‌നു സിനാന്‍ رضي الله عنه ആ രക്തം ഈമ്പിക്കുടിക്കുകയുണ്ടായി. “ താങ്കൾ രക്തം കുടിക്കുകയാണോ?” എന്നു ചോദിക്കപ്പെട്ടപ്പോള്‍ മഹാനവര്ക‌ള്‍ പറഞ്ഞു. “അതെ ഞാന്‍ തിരു നബി صلى الله عليه وسلم യുടെ രക്തമാണ് കുടിക്കുന്നത്”. ഇതു കേട്ട നബി صلى الله عليه وسلم പറഞ്ഞു: “എന്റെ രക്തം അദ്ദേഹത്തിന്റെ രക്തവുമായി കലര്ന്നുചപോയി ഇനിയാ ശരീരത്തിനു തീ ഏല്ക്കു്കയില്ല”


ഇമാം ത്വബ്‌റാനീ റിപ്പോര്ട്ട് ചെയ്ത ആ ഹദീസ് ഇതാണ് :


أخرج الطبراني في الأوسط عن أبي سعيد الخدري رضي الله عنه أن أباه مالك بن سنان رضي الله عنه لما أُصيب رسول الله صلى الله عليه وسلّم في وجهه يوم أُحد مص دم رسول الله صلى الله عليه وسلّم وازدرده، فقيل له: أتشرب الدم؟ فقال: نعم، أشرب دم رسول الله صلى الله عليه وسلّم فقال رسول الله صلى الله عليه وسلّم «خالط دمي دمه لا تمسه النار» قال الهيثمي : لم أرَ في إسناده من أُجمع على ضعفه. انتهى



അപ്പോള്‍ തിരുനബിയുടെ രക്തം തട്ടിയ ശരീരം കത്തുകയില്ലെന്ന് ഹബീബ് صلى الله عليه وسلم പറയുന്നു. എങ്കില്‍ അവിടുത്തെ ശരീരത്തില്‍ വളര്ന്നവ മുടികള്‍ കത്തുമോ ? ഇമാം സുയൂഥി رحمه الله തന്റെ أنموذج اللبيب في خصائص الحبيب എന്ന കിതാബില്‍ തിരു നബി صلى الله عليه وسلم യുടെ അനേകം പ്രത്യേകതകള്‍ എണ്ണിപ്പറയുന്ന സ്ഥലത്ത് പറയുന്നു:


 
..ويشم رائحته إذا توجه بالوحي إليه ، وأنه ما التصق ببدنه مسلم فتمسه النار



“...അവിടുത്തെ ശരീരവുമായി തട്ടിയ ശരീരം ഒരിക്കലും തീ പിടിക്കുകയില്ല.” അപ്പോള്‍ ആ ശരീരത്തില്‍ തട്ടി നില്ക്കുلന്ന മുടിയുടെ കാര്യം പറയണോ ? പ്രവാചകരുടെ ശരീരം മണ്ണ് തിന്നുകയില്ലെന്ന് ഹദീസുകളില്‍ കാണാം. പിന്നെയതിനെ തീ തിന്നുമോ ? ഇല്ല ഒരിക്കലുമില്ല.


അല്ലെങ്കിലും തിരു നബി صلى الله عليه وسلم യുടെ പ്രത്യേകതകള്‍ ഖുര്‍‌ആനിലും ഹദീസിലും വന്നത് മാത്രം എഴുതിയാല്‍ അവസാനിക്കുമോ ?


ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഒരു പ്രത്യേക അധ്യായം തന്നെ “തിരുനബിയുടെ വിയര്പ്പ് സുഗന്ധമാണ്” എന്ന പേരില്‍ നല്കില ആ അധ്യായത്തില്‍ കൊടുത്ത ഹദീസിലില്ലേ :


وَهُوَ مِنْ أَطْيَبِ الطِّيبِ. (6008


ഓ, എന്തൊരു മനോഹരമായ വാക്ക്... “അവിടുത്തെ വിയര്പ്പ് സുഗന്ധങ്ങളില്‍ ഏറ്റവും മുന്തിയ സുഗന്ധമാണ്” എന്ന്.

അല്ല മൌദൂദികളെ നാളെ നിങ്ങളുടെ പിണറായി പറയുകയാണ് “എല്ലാ വിയര്പ്പും ദുര്ഗ്ന്ധം വമിക്കും അതുകൊണ്ട് .....” ഒരു വിശ്വാസിക്കത് അംഗീകരിക്കാമോ?

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്ട്ട് ചെയ്ത ഹദീസിലില്ലേ ?

إني لست كهيئتكم     “ഞാന്‍ നിങ്ങളെപ്പോലെ അല്ല തന്നെ”

إني لأراكم من وراء ظهري     “ഞാന്‍ പിന്നിലൂടെ നിങ്ങളെ കാണുന്നുണ്ട്”

تنام عينان ولا ينام قلبي     “എന്റെ കണ്ണുറങ്ങുമ്പോഴും ഹൃദയം ഉണര്ന്നി രിക്കും”



ഇതൊക്കെ നാളെ പിണറായി പരിഹസിക്കാന്‍ ഉപയോഗിച്ചാല്‍ ഒരു വിശ്വാസിക്ക് ചാഞ്ചല്യമുണ്ടാവാന്‍ പാടുണ്ടോ? ഇല്ല ഒരിക്കലുമില്ല.

ഇമാം മുസ്‌ലിം റിപ്പോര്ട്ട് ചെയ്ത ഹദീസിലുണ്ട് :

إِنَّ فِي الْحَبَّةِ السَّوْدَاءِ شِفَاءً مِنْ كُلِّ دَاءٍ. إِلاَّ السَّامَ (صحيح مسلم رقم 5719

നിശ്ചയം മരണമല്ലാത്ത എല്ലാ രോഗങ്ങള്ക്കും കരിഞ്ചീരകം ശമനം നല്കും”.

നാളെ ഒരു മൌദൂദിയോ പിണറായിയോ ഇത് അംഗീകരിക്കാന്‍ കൊള്ളില്ല , കാരണം കാന്‍‌സറും മറ്റു മാരക രോഗങ്ങളും അതുകൊണ്ട് ശമിക്കേണ്ടതല്ലേ? എന്നു പറഞ്ഞാല്‍ ഒരു വിശ്വാസിയുടെ ഈമാനിന് കോട്ടം വരാമോ ?



വിശുദ്ധ ഖുര്‍‌ആനിലുണ്ട് ജൂതന്മാര്ക്ക് മരണത്തെ കൊതിക്കാന്‍ സാധിക്കില്ലെന്ന്. ഇതിന്റെ വിശദീകരണത്തില്‍ ഇമാം ബൈഹഖി പറഞ്ഞതായി കാണാം അവരെങ്ങാനും മരണത്തെ കൊതിച്ചാല്‍ ആ നിമിഷം ചത്തുവീഴുമെന്ന്. ആ ആയത്തിതാണ് “



قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاء لِلَّهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ

وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ



ഒരു മൌദൂദിയോ വഹാബിയോ ഇതിനെ ചോദ്യം ചെയ്താല്‍ ചോര്ന്നു പോകേണ്ടുന്ന ഈമാനാവരുടെ നമ്മുടെ ഈമാന്‍. കാരണം യഥാര്ത്ഥ വിശ്വാസികളെക്കുറിച്ച് അല്ലാഹു സൂറത്തുല്‍ ബഖറയുടെ തുടക്കത്തില്‍ തന്നെ പരിചയപ്പെടുത്തിയത്


الَّذِينَ يُؤْمِنُونَ بِالْغَيْبِ


“ഇത്തരം അദൃശ്യകാര്യങ്ങളിലൊക്കെ വിശ്വസിക്കുന്നവരാണവര്‍.” എന്നാണ്

അതുകൊണ്ട് പ്രിയ വിശ്വാസികളേ, ഇപ്പോള്‍ നടക്കുന്നത് നമ്മുടെ ഈമാനിനെ ബാധിക്കുന്ന അത്യപകടകരമായ കാര്യമാണെന്ന് മനസ്സിലാക്കി ഈമാനുള്ള എല്ലാ സുന്നീ പ്രവര്ത്ത കരും ഈ ചര്ച്ച യില്‍ നിന്ന് വിട്ട് നില്ക്കുഎക. ഇത് ഇബ്‌ലീസിന്റെ കുതന്ത്രങ്ങളാണെന്ന് നാം കണ്ടറിയുക, മുജാഹിദ്, മൌദൂദി പോലുള്ള അലവലാതികളെ ഇസ്‌ലാമില്‍ നിന്നെടുത്തെറിയാനും അവരുടെ നരക ശിക്ഷ കൂടുതല്‍ ശക്തിയുള്ളതാക്കാനും ഇബ്‌ലീസ് മെനയുന്ന തന്ത്രങ്ങളാണെന്ന് നാം കണ്ടറിയുക.


ഇബ്‌ലീസും അന്നത്തെ വഹാബീ – മൌദൂദികളും തിരു നബി صلى الله عليه وسلم യെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ തിരുനബി صلى الله عليه وسلم ഉപയോഗിച്ച ഒരു സുപ്രധാന ആയുധമുണ്ട്. നമുക്കും ആ ആയുധത്തെ കൈവിടാതെ കൂട്ടുപിടിക്കാം. എന്തായിരുന്നു ആ ആയുധം.

അവര്‍ തിരു നബി صلى الله عليه وسلم യെ കൊല്ലാന്‍ പ്ലാനിടുകയും രാത്രി വീടു വളയാനും തീരുമാനിച്ചു. ഇത് വഹ്‌യ് മുഖേന അറിഞ്ഞ തിരു നബി صلى الله عليه وسلم അലി رضي الله عنه വിനെ തന്റ് വിരിപ്പില്‍ കിടത്തിയുറക്കി അവിടുന്ന് രക്ഷപ്പെടുന്നു. ആ സമയത്ത് അവിടുന്ന് ഉരുവിട്ട വചനങ്ങളാണ് ആ ആയുധം.



بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 يس. وَالْقُرْآنِ الْحَكِيمِ. إِنَّكَ لَمِنَ الْمُرْسَلِينَ. عَلَى صِرَاطٍ مُّسْتَقِيمٍ.تَنزِيلَ الْعَزِيزِ الرَّحِيمِ.لِتُنذِرَ قَوْمًا مَّا أُنذِرَ آبَاؤُهُمْ فَهُمْ غَافِلُون.لَقَدْ حَقَّ الْقَوْلُ عَلَى أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ.إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلاَلاً فَهِيَ إِلَى الأَذْقَانِ فَهُم مُّقْمَحُونَ  .


ഇതിലെ ആദ്യ വരികള്‍ ഒന്നു കൂടെ ഉരുവിട്ടു നോക്കൂ :

يس “ ഓ യാസീന്‍ നബിയേ, والقرآن الحكيم “വിശുദ്ധ ഖുര്‍‌ആനാണ് സത്യം” إنك لمن المرسلين “തീര്ച്ചയായും അങ്ങ് പ്രവാചകരില്‍ പെട്ടവരാണ്”.


ആരാണിത് പറയുന്നത് സഹോദരന്മാരെ, പടച്ച തമ്പുരാന്‍, അവന്‍ അവന്റെ വിശുദ്ധ കലാം പിടിച്ചു സത്യം ചെയ്തു പറയുന്നു അങ്ങ് (മൌദൂദികളോ വഹാബികളോ പറയുന്നത് പോലെ ഒരു സാധാരണക്കാരനല്ല) മറിച്ച് يس والقرآن الحكيم إنك لمن المرسلين...


ഈ യാസീനാണ് അന്ന് മക്കാ മുശ്‌രിക്കുകളില്‍ നിന്ന് തിരു നബിയെ രക്ഷപ്പെടുത്തിയത്. ഇബ്‌ലീസിന് വല്ലാത്ത പേടിയുള്ള സൂറത്താണ് യാസീന്‍. ആ സൂറത്താണല്ലോ അല്ലാഹു അവനെ ഇങ്ങനെ പരിചയപ്പെടുത്തിയത് :



أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ



ഈ സൂറത്താണ് നമ്മുടെയും ആയുധം . ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ഈമാനിന് യാതൊരു പോറലും ഏല്ക്കാതെ ഇബ്‌ലീസ് – പിണറായി – മൌദൂദി – വഹാബീ കൂട്ടുകെട്ടുകളില്‍ നിന്നു രക്ഷപ്പെടാന്‍ എന്നും യാസീനോതുക.


സുന്നികള്‍ മരിച്ച വീട്ടിലും എവിടെ ഒരുമിച്ചു കൂടിയാലും യാസീനോതുന്നതും അത് സ്വാലിഹീങ്ങള്ക്ക് ഹദ്‌യ ചെയ്യുന്നത്/പാര്സലാക്കുന്നതും കാണാം. പുത്തന്‍ വാദികള്‍ ഇതിനെ എതിര്ക്കുാന്നതിന്റെ രഹസ്യവും ഇപ്പോള്‍ വായനക്കാര്ക്ക്ു മനസ്സിലായിട്ടുണ്ടാകും. അത് ബിദ്‌അത്താണ്, ഖുറാഫത്താണ് എന്നൊക്കെ പറഞ്ഞ് അവര്‍ നമ്മെ യാസീനില്‍ നിന്ന് അകറ്റും, കാരണം ഇബ്‌ലീസിനറിയാം യാസീന്‍ ഓതുന്ന വിശ്വാസിയുടെ ഹൃദയത്തിലേക്ക് ഈ ബിദ‌ഈ ആശയങ്ങളൊന്നും കുത്തിവെക്കാന്‍ കഴിയില്ലെന്നത്.


ജിന്നു കൂടിയവരെ മന്ത്രിക്കുമ്പോള്‍ കാര്യമായി ഉപയോഗിക്കുന്ന മന്ത്രമാണ് യാസീന്‍, ഭൂത വര്ഗകത്തിന് അത്രക്കും പേടിയുള്ള സൂറത്താണിത്. അതായിരിക്കുമോ ജിന്നു മുജാഹിദുകള്‍ രംഗത്തു വരുന്നതിനെ മറ്റു മുജാഹിദുകള്‍ എതിര്ക്കു ന്നത് ? ആവോ ? കാരണം യാസീനെങ്ങാ‍നും സജീവമായാല്‍ ഇബ്‌ലീസ് കുടുങ്ങിയത് തന്നെ...



അതുകൊണ്ട് വിശ്വാസികള്‍ സൂറത്ത് യാസീന്‍ കഴിയുന്നത്ര ഓതുക, എന്നും വീട്ടില്‍ യാസീന്‍ പാരായണം നടക്കട്ടെ. അത് കുടുംബത്തിലെ മെമ്പര്മാടര്ക്കി ടയില്‍ ഡിവൈഡ് ചെയ്തിട്ടെങ്കിലും. ഇന്ന് പിതാവാണെങ്കില്‍ നാളെ ഉമ്മയോതട്ടെ അടുത്ത ദിവസം വലിയ മകന്‍ ഓതട്ടെ ഇങ്ങനെ എന്നും യാസീന്‍ വീട്ടില്‍ ഓതപ്പെടട്ടെ, എല്ലാ ഫിത്‌നകളില്‍ നിന്നും നമുക്കും നേതാക്കള്ക്കും രക്ഷപ്പെടാന്‍ കഴിയും.



തിരു നബി صلى الله عليه وسلم യെ ചെറുതാക്കി ചിത്രീകരിച്ച്, അവര്‍ കൊണ്ട് വന്നത് ചെയ്താല്‍ മാത്രം മതി എന്ന് ഏറ്റവും വലിയ അപകടത്തിലേക്കാണ് മൌദൂദികളും വഹാബികളും നമ്മെ കൊണ്ടുപോകുന്നത് എന്ന് നാം തിരിച്ചറിയുക.


വെറും അനുസരണം കൊണ്ട് രക്ഷപ്പെടുമായിരുന്നുവെങ്കില്‍ തിരുനബി صلى الله عليه وسلم യുടെ കാലത്തുള്ള 300- ഓളം വരുന്ന മുനാഫിഖുകള്‍ രക്ഷപ്പെടേണ്ടിയിരുന്നു. അവര്‍ നല്ല അനുസരണവും സുന്നത്ത് പിന്‍‌പറ്റുന്നവരുമായിരുന്നു. എല്ലാ വഖ്‌തിലും പള്ളിയില്‍ തിരുനബി صلى الله عليه وسلم യുടെ പിന്നില്‍ മ‌അ്മൂമായി നിസ്‌കരിക്കുന്നവരുമായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തവരായിരുന്നു. റമദാനില്‍ നോമ്പ് നോല്ക്കുനന്നവരായിരുന്നു.. പക്ഷെ അവരെക്കുറിച്ചാണല്ലോ അല്ലാഹു ഇങ്ങനെ പറഞ്ഞത് :



وَعَدَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا هِيَ حَسْبُهُمْ وَلَعَنَهُمُ اللَّهُ وَلَهُمْ عَذَابٌ مُقِيمٌ (التوبة 68



മുനാഫിഖുകളായ സ്ത്രീ പുരുഷന്മാര്ക്കും കാഫിറുകള്ക്കും അല്ലാഹു നരകം വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ എന്നും വസിക്കും. അതു തന്നെയാണ് അവര്ക്ക് പറ്റിയ ശിക്ഷ. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്ക്ക് മുടങ്ങാത്ത ശിക്ഷയുമുണ്ട്” (തൌബ 68)


ഇങ്ങനെ എത്ര ആയത്തുകളാണ് മുനാഫിഖുകളെ കുറിച്ച് ഖുര്‍‌ആനിലുള്ളത്. അവര്ക്ക് ബാഹ്യമായ അനുസരണമില്ലാത്തതുകൊണ്ടല്ല മറിച്ച് അവര്‍ തിരു നബി صلى الله عليه وسلم യുടെ പ്രത്യേകതയെ അംഗീകരിക്കുകയോ അവിടുത്തെ സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. ഇതെന്റെ പ്രിയ വായനക്കാര്‍ നല്ലവണ്ണം മനസ്സിലാക്കുക.



അപ്പോള്‍ വിശ്വാസികൾ എന്ന് അറിയപ്പെടുന്നവരിൽ നിന്ന് തന്നെയാണ് നാം ഇത്തരം തിരുശേഷിപ്പുകളെ നിഷേധിക്കുകയും തള്ളുകയും തെറിപറയുകയും ചെയ്യുന്ന പ്രവണത കാണുക. അതില്‍ അത്ഭുതപ്പെടാനില്ല.



നമ്മുടെയൊക്കെ നിസ്കാരത്തിന്റെയും മറ്റു കര്മ്മളങ്ങളുടെയും അവസ്ഥ നമുക്കറിയാമല്ലോ. അവ കൊണ്ടൊന്നും രക്ഷപ്പെടുമെന്ന ഒരു പ്രതീക്ഷയും നമുക്കില്ല. നമുക്കുള്ളത് ഇമാം ബുഖാരി അനസ് رضي الله عنه ല്‍ നിന്നും റിപ്പോര്ട്ട് ചെയ്ത ഹദീസാണ്.:



عَنْ سَيِّدِنَا أَنَسٍ رَضِيَ اللهُ عَنْهُ : أَنَ رَجُلاً سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ السَّاعَةِ فَقَالَ: مَتَى السَّاعَةُ؟ قَالَ: وَمَاذَا أَعْدَدْتَّ لَهَا؟ قَالَ: لاٰشَيْءَ ، إِلاَّ أَنِّي أُحِبُّ الهَى وَرَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ. فَقَالَ: أَنْتَ مَعَ مَنْ أَحْبَبْتَ. قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَمَا فَرِحْنَا بِشَيْءٍ كَفَرَحِنَا بِقَوْلِ النَّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: "أَنْتَ مَعَ مَنْ أَحْبَبْتَ". قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَأَنَا أُحِبُّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلّمَ وَأَبَا بَكْرٍ رَضِيَ اللهُ عَنْهُ وَعُمَرَ رَضِيَ اللهُ عَنْهُ وَأَرْجُو أَنْ أَكُونَ مَعَهُمْ بِحُبِّي إِيَّاهُمْ ، وَإِنْ لَمْ أَعْمَلْ بِمِثْلِ أَعْمَالِهِمْ


സാരം ഇങ്ങനെ വായിക്കാം : “ലോകത്തിന്റെ അന്ത്യം എന്നാണെന്ന് ചോദിച്ചു വന്ന ബദുവിനോട് തിരുനബിصلى الله عليه وسلم പറയുകയുണ്ടായി. എന്നായാലും നീ എന്താണതിനു ഒരുക്കിവെച്ചത് ? അയാളുടെ നിര്മ്മനല ഹൃദയം തുറന്നു. അയാള്‍ പറയുന്നു. പെരുത്ത് നോമ്പും നിസ്കാരവും ധര്മ്മ്വുമൊന്നും ഞാന്‍ തയാറാക്കിയിട്ടില്ല. പക്ഷെ ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു.

ഇതു കേട്ട തിരു നബി صلى الله عليه وسلم പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:

മനുഷ്യന്‍ അയാള്‍ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ്

അതേ, പ്രിയപ്പെട്ട പ്രവാചകരെ, ഞങ്ങളുമിതാ അപാകതകളേറെയുണ്ടെങ്കിലും – അങ്ങയെ സ്നേഹിക്കുന്നു. ഈ പാപികളെയും അങ്ങയോടൊപ്പം കൂട്ടുമല്ലോ.

നിങ്ങള്‍ ചിന്തിച്ചോ സഹോദരന്മാരേ,

തിരു ശേഷിപ്പുകളോട് എന്നും എതിര്പ്പുരള്ളവരാണ് ഈ നജ്ദിയന്‍ ശൈഖിന്റെ പിന്‍‌ഗാമികള്‍. അവരാണ് പറഞ്ഞത് മദീനയിലെ പച്ച ഖുബ്ബ തച്ചുടക്കുമെന്ന്. അവരാണ് തിരുശേഷിപ്പുകളെക്കുറിച്ച് ബോഡീ വേസ്റ്റ് എന്നു പറഞ്ഞത്. അവരാണ് അത്തരം ഹദീസുകളെ കാണുമ്പോള്‍ ചാടിക്കടക്കലാണെന്നു പറഞ്ഞത്. അവരാണ് തിരു നബി صلى الله عليه وسلم സാധാരണ മനുഷ്യനാണെന്നു പറഞ്ഞത്. അങ്ങിനെ അവരെന്തൊക്കെ പറഞ്ഞു... അതുദ്ധരിക്കാന്‍ നമുക്കു സാധ്യമല്ല.

പ്രിയ വിശ്വാസികളെ നാമൊരിക്കലും അവരെപ്പോലെയാവരുത്. അവരെപ്പോലെയുള്ളവരെക്കുറിച്ച് അല്ലാഹു പറഞ്ഞില്ലേ :



وَتَرَاهُمْ يَنظُرُونَ إِلَيْكَ وَهُمْ لاَ يُبْصِرُونَ (7:198


“അവര്‍ അങ്ങയെ നോക്കുന്നതായി അങ്ങയ്ക്ക് കാണാം പക്ഷേ അവര്‍ കാണേണ്ട വിധം കാണുന്നില്ല”

അതേ, അവര്‍ നോക്കുന്നത് തിരുനബിയുടെ മാനുഷതയിലേക്കാണ്. അവിടുത്തെ പ്രത്യേകത അവര്‍ കാണുന്നില്ല...

അവിടുത്തെ ബോഡിയാണവര്‍ കാണുന്നത്, പ്രകാശം കാണുന്നില്ല.

നാളെ മഹ്ശറില്‍, അല്ലാഹു അവിടുത്തെ വിളിക്കുന്ന ആ പുന്നാര വിളിയൊന്നാലോചിച്ചു നോക്കൂ....


"يا محمد ارفع رأسك"

“ഓ അങ്ങൊന്ന് തലയുയര്ത്തിയാലും”


അവിടുത്തെ തിരു ശേഷിപ്പുകളില്‍ സുപ്രധാനിയായിരുന്ന മഹാനായ ഹുസൈന്‍ رضي الله عنه വിനെ പുത്തന്‍ വാദികള്‍ കൊന്നില്ലേ..!

കുട്ടിയായിരുന്ന ഹുസൈന്‍ رضي الله عنه വലിയുപ്പാന്റെ മടിയിലിരിക്കുമ്പോഴാണ് ജിബ്‌രീല്‍ عليه السلام വന്നു പറയുന്നത് :

إن أمتك ستقتل ابنك هذا

“അങ്ങയുടെ ഉമ്മത്ത് ഈ മകനെ കൊല്ലുന്നതാണ്” ഇതുകേട്ട തിരുനബി صلى الله عليه وسلم ജിബ്‌രീലിനോട് സങ്കടത്തോടെ ചോദിക്കുകയുണ്ടായി;

"يَقْتُلُونَهُ وَهُمْ مُؤْمِنُونَ بِي!؟"

“അല്ല ജിബ്‌രീല്‍ , എന്നില്‍ വിശ്വസിക്കേ അവര്‍ എന്റെ മകനെ കൊല്ലുകയോ!!?“

ഒന്നുകൂടെ വായിച്ചു നോക്കൂ:


"يَقْتُلُونَهُ وَهُمْ مُؤْمِنُونَ بِي!؟"


“അല്ല ജിബ്‌രീല്‍ , എന്നില്‍ വിശ്വസിക്കേ അവര്‍ എന്റെ മകനെ കൊല്ലുകയോ!!?“




ഈ ഹദീസ് മജ്‌മ‌ഉസ്സവാഇദില്‍ 15119 ആം നമ്പറില്‍ കാണാം.


അതു നോക്കുമ്പോള്‍ ഇന്നു കാണുന്നതൊന്നും അല്ഭു്തമല്ല. തിരുനബി صلى الله عليه وسلم യുടെ വഫാത്തോടെ നുബുവ്വത്തിനെ നിഷേധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവിടുത്തെ പ്രത്യേകതകളെ അവര്‍ നിഷേധിച്ചു തള്ളുന്നു. മറ്റു ചിലര്‍ അവിടുത്തെ അഹ്‌ലുബൈത്തിനെ നിഷേധിക്കുന്നു. മറ്റു ചിലര്‍ അവിടുത്തെ സിയാറത്തു ചെയ്യുന്നത് പാപമായി പ്രചരിപ്പിക്കുന്നു.

അവസാനമായി നല്ലവരായ എല്ലാ വിഭാഗം സുന്നീ പ്രവര്ത്തമകരോടും മുജാഹിദ്- ജമാ‌അത്ത് തുടങ്ങിയ സംഘടനകളോടും സ്വന്തം ശരീരത്തോടും ഈ എളിയവനു പറയാനുള്ളത് താഴെയുള്ള ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസാണ്:



"من لكعب بن الأشرف ، فإنه قد آذى الله ورسوله". متقف عليه.


“ക‌അ്ബുബ്നു അഷ്‌റഫിന് ആരാണ് രക്ഷകനായുണ്ടാവുക? അവന്‍ അല്ലാഹുവിനെയും തിരുദൂതരേയും വിഷമിപ്പിച്ചിരിക്കുന്നു

തിരു നബി صلى الله عليه وسلم യെ ബുദ്ധിമുട്ടിച്ചവന് ഒരു തരത്തിലുള്ള ശഫാ‌അത്ത് പോലും ഉണ്ടാവില്ലന്നല്ലേ ഈ ഹദീസിലുള്ളത് !! അല്ലാഹുവിന്റെ റസൂലിന്റെ ശഫാ‌അത്ത് പോലും ലഭിക്കില്ലെങ്കില്‍ പിന്നെയാരാണ് നമ്മെ രക്ഷിക്കുക....!

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്ട്ട്ം ചെയ്ത മറ്റൊരു ഹദീസ് കാണൂ:


عن أنس رضي الله عنه قال: كان رجل نصرانيا ، فأسلم ، وقرأ البقرة وآل عمران ، فكان يكتب للنبي صلى الله عليه وآله وسلم ، فعاد نصرانيا ، فكان يقول: ما يدري محمد إلا ما كتبت له ، فأماته الله فدفنوه ، فأصبح وقد لفظته الأرض ، فقالوا: هذا فعل محمد وأصحابه ، لما هرب منهم نبشوا عن صاحبنا فألقوه ، فحفروا له فأعمقوا ، فأصبح وقد لفظته الأرض ، فقالوا: هذا فعل محمد وأصحابه ، نبشوا عن صحابنا لما هرب منهم ، فألقوه خارج القبر ، فحفروا له وأعمقوا له في الأرض ما استطاعوا ، فأصبح قد لفظته الأرض ، فعلموا أنه ليس من الناس ، فألقوه (فتركوه منبوذا) . متفق ليعه.



ചുരുക്ക സാരം ഇങ്ങനെ വായിക്കാം. "അനസ് رضي الله عنه പറയുന്നു: ഒരു കൃസ്ത്യാനി ഇസ്‌ലാം മതം സ്വീകരിച്ചു. അല്‍‌ബഖറയും ആലുഇം‌റാനുമൊക്കെ അദ്ദേഹം വായിച്ചു.,  (സുന്നിയില്‍ നിന്ന് മുജാഹിദിലേക്ക് പോയവനെപ്പോലെ,) നാലായത്തും അതിന്റെ പരിഭാഷയും പഠിച്ചാല്‍ എല്ലാമായി എന്നു കരുതുകയും മുന്‍ കഴിഞ്ഞ സര്വ്വം ഇമാമുകളേയും നിസ്സാരമാക്കുന്ന പ്രവണത) തിരുനബി صلى الله عليه وسلم യുടെ എഴുത്തുകുത്തുകളൊക്കെ ചെയ്യുകയും ചെയ്തിരുന്നു. അങ്ങിനെ അദ്ദേഹം വീണ്ടും കൃസ്ത്യാനിയായി, മാത്രമല്ല അദ്ദേഹം ഇങ്ങിനെ പറയാനും തുടങ്ങി : “ഞാനെഴുതിക്കൊടുത്തതല്ലാതെ മുഹമ്മദിനൊന്നും അറിയില്ല” എന്ന്. ഉടനെത്തന്നെ അല്ലാഹു അവനെ മരിപ്പിച്ചു. അദ്ദേഹത്തിന്റെ ആളുകള്‍ അയാളെ മറവു ചെയ്യുകയും ചെയ്തു. അടുത്ത ദിവസം നോക്കുമ്പോള്‍ ഭൂമി അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതായി കാണപ്പെട്ടു. നാട്ടുകാര്‍ പറഞ്ഞു. ‘ഇത് മുഹമ്മദിന്റെ അനുചരന്മാര്‍ ചെയ്ത പണിയാണെന്ന്’ . അങ്ങിനെ വീണ്ടും അവര്‍ അയാളെ പുറത്തേക്കെടുക്കാന്‍ പറ്റാത്തത്ര ആഴത്തില്‍ കുഴിയുണ്ടാക്കി കുഴിച്ചിട്ടു. അടുത്ത ദിവസം നോക്കുമ്പോള്‍ ഭൂമി വീണ്ടും അയാളെ പുറത്തേക്ക് തുപ്പിയതായി കണ്ടു. അപ്പോഴും അവര്‍ പഴയ മറുപടിയില്‍ തന്നെ സമാധാനം കണ്ടെത്തുകയും വീണ്ടും അതിലും വലിയ, ഒരിക്കലും മാന്തിയെടുക്കാന്‍ കഴിയാത്ത അത്ര ആഴത്തില്‍ കുഴിയുണ്ടാക്കി കുഴിച്ചുമൂടി. പക്ഷേ മൂന്നാമതും രാവിലെ നോക്കുമ്പോള്‍ അയാളെ ഭൂമി പുറന്തള്ളിയതായി കാണപ്പെട്ടു. അങ്ങിനെ അദ്ദേഹത്തെ അവര്‍ മറവ് ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു.

എന്റെ പ്രിയ വായനക്കാര്‍ ആലോചിച്ചു നോക്കൂ. ഇയാള്‍ ചെയ്ത തെറ്റ് എത്ര നിസ്സാരമാണ് നമ്മുടെ ദൃഷ്ടിയില്‍. ഇത് പോലെ എത്ര മുനാഫിഖുകള്‍ മരിച്ചു പോയിട്ടുണ്ട്. പക്ഷെ, റോട്ടിലിറങ്ങി തിരുനബി صلى الله عليه وسلم യെ ആക്ഷേപിച്ചപ്പോള്‍ ഭൂമി പോലും അയാളെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നല്ലേ ഈ പ്രസിദ്ധ ഹദീസ് പറയുന്നത്. ഹദീസ് ള‌ഈഫല്ല. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്ട്ട്് ചെയ്തതാണ്. നാലാള്‍ കൂടുന്ന സ്ഥലത്തൊക്കെ പിണറായിയുടേയും മൌദൂദികളുടെയും വാക്കുകള്‍ എടുത്തുദ്ധരിച്ച് തിരുനബി صلى الله عليه وسلم യെ പരിഹസിച്ചാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. അല്ലാഹു ഖുര്‍‌ആനില്‍ പറയുന്നത് കാണൂ :


لاَ تَعْتَذِرُواْ قَدْ كَفَرْتُم بَعْدَ إِيمَانِكُمْ. قُلْ أَبِاللّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِؤُونَ


“അല്ലാഹുവിനേയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ പ്രവാചകനെയുമാണോ നിങ്ങള്‍ പരിഹസിക്കുന്നത്? അതുകൊണ്ട് നിങ്ങള്‍ ഒരു തരത്തിലുള്ള കാരണങ്ങളും ഇവിടെ പറയണ്ട, നിങ്ങള്‍ മു‌അ്മിനായതിനു ശേഷം കാഫിറായിപ്പോയിട്ടുണ്ട്” (തൌബ 65-66)

നോക്കൂ സഹോദരന്മാരേ ആ വാചകത്തിന്റെ ഗൌരവം:

لاَ تَعْتَذِرُوا

“നിങ്ങള്‍ മാപ്പര്ഹിെക്കുന്നില്ല അതു കൊണ്ട് ഒരു ന്യായവും ഇവിടെ പറയണ്ട” എന്നല്ലേ അത്. പ്രിയപ്പെട്ട വായനക്കാരെ പിണറായി പറഞ്ഞതു എടുത്തു പറഞ്ഞതാണെന്നു പറഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയുമോ? അല്ല ജമാ‌അത്തുകാ‍രന്‍ പറഞ്ഞത് ഏറ്റുപാടിയതാണെന്നു പറഞ്ഞാല്‍ അല്ലാഹു വിടുമോ? അതിനു ശേഷം പറഞ്ഞത് നോക്കൂ:


قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ


 
“നിങ്ങള്‍ മുസ്‌ലിമായതിനു ശേഷം കാഫിറായവരാണ് തിരു നബി صلى الله عليه وسلم യെ പരിഹസിച്ചതു കാരണം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഈമാനിനെ നാം സൂക്ഷിക്കുക. ഇത് ചെറിയ കളിയല്ലെന്ന് ഓര്ക്കുക.

ഒരു ആയത്തുകൂടെ കാണൂ:



إِنَّ الَّذِينَ يُؤْذُونَ اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا (33:57



അല്ലാഹുവിനേയും അവന്റെ പ്രവാചകനേയും ബുദ്ധിമുട്ടിക്കുന്നവരെ é ഓര്ക്കുയക, അറബിയിലെ أذى എന്ന പദം വളരെ ചെറിയ ബുദ്ധിമുട്ടിക്കലുകള്ക്ക് ഉപയോഗിക്കുന്ന പദമാണ്. അത്ര വലിയ തെറ്റുകളൊന്നുമാവേണ്ടതില്ലê അല്ലാഹു അവരെ ഇരു ലോകത്തും ശപിച്ചിരിക്കുന്നു. വളരെ നിന്ദ്യമായ ശിക്ഷയും അവര്ക്ക് ഒരുക്കി വെച്ചിട്ടുണ്ട്”. (അഹ്‌സാബ് 57)



പ്രിയരേ, നമുക്ക് സമാധാനിക്കാന്‍ താഴെയുള്ള ആയത്ത് പോരേ :



وَلاَ تَحْسَبَنَّ اللّهَ غَافِلاً عَمَّا يَعْمَلُ الظَّالِمُونَ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الأَبْصَارُ (14:42


“ഈ ധിക്കാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ കുറിച്ച് അല്ലാഹു അജ്ഞനാണെന്ന് നിങ്ങള്‍ വിചാരിക്കണ്ട, അല്ലാഹു അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ആ ഭീകര ദിനത്തിലേക്ക് പിന്തിച്ചിടുകയാണ്”. (ഇബ്‌റാഹീം 42)



അതുകൊണ്ട് നാം നമ്മുടെ നാവിനെ കാത്തു സൂക്ഷിക്കുക. എല്ലാ വിശ്വാസികളും ഈ സംസാരം ഉപേക്ഷിക്കുക. പകരം ഒരു പണിയുമില്ലെങ്കില്‍ പത്തു സ്വലാത്തെങ്കിലും ചൊല്ലുക. അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ آمين يا رب العالمين .


صلى الله وسلم عليك وعلى أزواجك وعلى أهل بيتك وعلى ذرياتك وعلى أصحابك يا سيدنا يا رسول الله

وآخر دعوانا أن الحمد لله رب العالمين



prepared by  :Islamic Bulletin




Saturday, March 03, 2012

ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി

മാപ്പിള സാഹിത്യത്തിന് പൊന്‍തൂവല്‍ ചാര്‍ത്തിയ ഖാളി മുഹമ്മദ്(റ), വിശ്രുത പണ്ഢിതന്‍, പ്രതിഭാധനന്‍, സാഹിത്യകാരന്‍, തത്വജ്ഞാനി, ന്യായാധിപന്‍, ചരിത്രകാരന്‍, ദേശസ്നേഹി, ഫത്ഹുല്‍ മുബീനെന്ന സമര സാഹിത്യത്തിലെ ഗുരുസ്ഥാനീയ കാവ്യത്തിന്റെ രചയിതാവ്, നാനൂറ് വര്‍ഷത്തിന് ശേഷവും നവോത്ഥാനത്തിന്റെ ശീലുകളുയര്‍ ത്തുന്ന മുഹ് യിദ്ദീന്‍ മാലയുടെ കര്‍ത്താവുമാണ്.




കേരള ചരിത്രത്തിന്റെ ഇരുള്‍മുറ്റിയ ഇടനാഴികകളിലേക്ക് കുറ്റിച്ചിറക്കരയിലുള്ള നാഹു ദാ മിസ്കാലിന്റെ പള്ളിയിലിരുന്ന് വെളിച്ചം ചുരത്തിയ ധിഷണാശാലി. ഓമനിക്കുന്ന ആദര്‍ശത്തിനും പിന്നെ നാടിനും വേണ്ടി പോര്‍ച്ചുഗീസ് പരിഷകളോട് നേരില്‍ യുദ്ധത്തിനുപോയ ധൈര്യശാലി. സാമൂതിരിയോടൊപ്പം നാടിന്റെ മോചനത്തിനായി കൈ കോര്‍ത്ത മുദരിസ്.



ഖാളി മുഹമ്മദിനെ കുറിച്ചോര്‍ക്കുന്ന പഴയ തലമുറയിലെ ചുരുക്കം ചിലര്‍ക്ക് ഖണ്ഡമിടറുന്നു. വിശ്രുതവും അമൂല്യവുമായ ആ പാരമ്പര്യം സൂക്ഷിക്കാനോ അവിടത്തെ കാലടിപ്പാടുകളില്‍ ഒന്നുറച്ചുവെക്കാനോ കഴിയാത്ത പുതിയ തലമുറ. ചരിത്രാന്വേഷകര്‍ കൈ മലര്‍ത്തുന്നു.  CLICK HERE TO READ