Friday, December 02, 2011

UAE ജുമു‌അ ഖുതുബ-ഐക്യത്തിന്റെ സന്ദേശം-ഭാഗം-02

UAE Awqaaf Friday Khutuba - December 02 Friday-Part-02



ഐക്യത്തിന്റെ സന്ദേശം (2)

ഉല്‍കൃഷ്ട്ടതയും വിജ്ഞാനവും പ്രസരിപ്പിക്കുന്ന നാഗരിക ഭംഗിയോടെയുള്ള മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതില്‍ രാഷ്ട്രം ശ്രദ്ധ പുലര്‍ത്തി. നബി തിരുമേനി (സ) പറഞ്ഞു "അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ആരെങ്കിലും ഒരു മസ്ജിദ് പണിതാല്‍ അല്ലാഹു അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ അത് പോലെയുള്ളതൊന്നു പണിതു കൊടുക്കും (ബുഖാരി മുസ്‌ലിം) . വര്‍ഗ്ഗം..., മതം, ദേശം, ഭാഷ മുതലായ വിബിന്നമായിരിക്കെ തന്നെ വ്യത്യസ്ത ജന വിഭാഗങ്ങല്‍ക്കിടയിലെ സഹവര്‍ത്തിത്വത്തിന്നും സഹിഷ്ണുതക്കും ഉത്തമ സാകഷ്യമായിക്കൊണ്ട് രാജ്യം എല്ലാ ജന വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നു. അത് പോലെ ആതുരാലയങ്ങള്‍ സ്ഥാപിക്കുകയും രോഗ പ്രതിരോധ മാര്‍ഗങ്ങളും മാനുഷികാരോഗ്യതിന്റെ അത്യുന്നത നിലവാരതിലെക്കെത്തുന്നതിനുള്ള വഴികളും ഒരുക്കുകയും ചെയ്തിരിക്കുന്നു.



രാഷ്ട്രം ഉയര്‍ന്ന സാമ്പത്തിക പുരോഗതി കൈവരിച്ചു. ഒരു ജന വിഭാഗത്തിന്റെയും രാജ്യത്തിന്റെയും പരിശ്രമങ്ങള്‍ ഘോഷിച്ചു കൊണ്ട് ഭംഗിയില്‍ വിളങ്ങുന്ന പച്ച തുരുത്തായി ഒട്ടേറെ മരുഭൂമികള്‍ മാറിക്കഴിഞ്ഞു. ഭദ്രമായ സാമ്പത്തിക അടിത്തറയും സമാധാന സുരക്ഷിതത്വവും അനുഭവിക്കുന്നതിനാല്‍ പല അന്താരാഷ്‌ട്ര നിക്ഷേപക്കമ്പനികളുടെയും ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുന്നു നമ്മുടെ രാജ്യം.



യു എ ഇ സമര്‍പ്പിക്കുന്ന നിര്മാനതിന്റെയും പുരോഗതിയുടെയും സേവനങ്ങള്‍ സ്വെന്തം പൌരന്മാരില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രത്യുത വിദേശ സുഹൃദ് രാജ്യങ്ങള്‍ക്ക് കൂടി അതിന്റെ സഹായ ഹസ്തം ചെന്നെത്തുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഔദ്യോഗിക കൂട്ടായ്മകളില്‍ യുഎഇക്ക് വലിയ സ്ഥാനം കൈവന്നിരിക്കുന്നു. തിരുമേനി (സ) പറഞ്ഞു "ജനങ്ങളിലെറ്റവും ഉത്തമന്‍ ജനങ്ങള്‍ക്കെറ്റവും ഉപകാരം ചെയ്യുന്നവനാകുന്നു"



നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ജീവിക്കുമ്പോള്‍ ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുരക്ഷയും സുഭിക്ഷതയും നിര്‍ഭയത്വവുമെല്ലാം നമ്മുടെ ഭരണകര്‍ത്താക്കളുടെ കനത്ത പരിശ്രമത്തിന്റെ ഫലമായിട്ടുള്ളതാണ്. മുന്‍ തലമുറ പിന്‍ തലമുറയ്ക്ക് കൈമാരിയിട്ടുള്ളതാണ്. ആത്മാര്‍ഥതയോടെ അത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാകുന്നു. അത് നില നില്‍ക്കുവാനും നാം അനുഭവിച്ചത് പോലെ നമ്മുടെ കാല ശേഷം നമ്മുടെ പിന്‍തലമുറക്കാര്‍ക്ക് അനുഭവിക്കാനും നാം അങ്ങേയറ്റം പരിശ്രമിക്കുകയും വേണം.



ഐക്യത്തിന്റെ ഓര്‍മയില്‍ സ്വെദേശത്തിന്റെ പ്രാധാന്യം, അതിനോടുള്ള ബന്ധം, ഭരണ കര്‍ത്താക്കലോടുള്ള കൂറ് മുതലായവ നാം പഠിക്കുന്നു. അത് വഴി രാജ്യ പുരോഗതി മുന്നോട്ടു കുതിക്കുകയും അതിന്റെ ഭദ്രതയും സുരക്ഷയും സമ്പത്തും സംരക്ഷിക്കപ്പെടുകയും ചെയ്യും. ഖുറൈശികള്‍ക്ക് ചെയ്ത അനുഗ്രഹം പരാമര്‍ശിച്ചു അല്ലാഹു പറയുന്നു "അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന്‍ ഇബാദത്ത് ചെയ്യേണ്ടതാകുന്നു. അവര്‍ക്ക് അന്നം നല്‍കി വിശപ്പ്‌ മാറ്റുകയും ശാന്തി ചൊരിഞ്ഞു ഭയ മുക്തരാക്കുകയും ചെയ്ത നാഥന്ന്)



ഈ അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിനു നന്ദി കാണിക്കണം. രാജ്യത്തിന്റെ പുരോഗതിക്കായി പ്രയനതിക്കണം. ഭരണ കര്ത്ഹക്കലോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കുകയും വേണം.



അല്ലാഹു ഈ രാജ്യത്തെയും ജനങ്ങളെയും ഭരണാധികാരികളെയും അനുഗ്രഹിക്കട്ടെ - ആമീന്‍

തയ്യാറാക്കിയത്.. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

UAE ജുമു‌അ ഖുതുബ-ഐക്യത്തിന്റെ സന്ദേശം -ഭാഗം (1)

UAE Awqaaf Friday Khutuba - December 02 Friday -Part-01


സത്യ വിശ്വാസികളെ !

ഇസ്‌ലാം സഫലീകരിക്കുവാന്‍ ശ്രമിച്ചിട്ടുള്ള ഉന്നത ലകഷ്യങ്ങളിലോന്നാണ് ഐക്യം. സമൂഹങ്ങളെ നിര്‍മിക്കുകയും ഭിന്നിപ്പിച്ചു പോവാതെ അവയെ ഏകീകരിച്ചു നിര്‍ത്തുന്ന സകല മാര്‍ഗങ്ങളും അതിന്നായി ഇസ്‌ലാം നിര്‍ണയിച്ചു. അല്ലാഹു പറയുന്നു "എല്ലാവരും ഒന്നിച്ചു ദൈവിക പാശത്തെ മുറുകെ പിടിക്കുവിന്‍. ഭിന്നിച്ചു പോകരുത്" (ആല്‍ ഇംറാന്‍ - 103 )

ഭിന്നിക്കുന്നതും ഗ്രൂപ്പുകളായി തിരിയുന്നതും പരസ്പരം മത്സരിക്കുന്നതും ഒഴിവാക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിചിട്ടുണ്ട്. അവ പരാജയതിലെക്കും അനൈക്യതിലെക്കും അസ്ഥിരതയിലെക്കും നിര്‍ഭയ രാഹിത്യതിലെക്കുമാണ് നമ്മെ നയിക്കുക. അത്നാല്‍ മുത്ത്‌ നബി (സ) പറഞ്ഞു "നിങ്ങള്‍ അന്യോന്ന്യം വിദ്ധേശം പുലര്‍ത്തുകയോ അസൂയപ്പെടുകയോ അകന്നു പോകുകയോ അരുത്. ഏകോദര സഹോദരായ ദൈവ ദാസന്മാരായി വര്‍ത്തിക്കുക" (മുസ്‌ലിം - 2559)

വ്യക്തികള്‍ക്കിടയില്‍ ഐക്യം, മനസ്സുകളുടെ ഏകോപനം, അഭിപ്രായ ഐക്യം മുതലായവയുടെ പ്രാധാന്യം ഇസ്‌ലാം ഊന്നിപ്പറഞ്ഞു. വ്യക്തിക്കും സമൂഹത്തിന്നും അതിലൂടെ നന്മയും ഗുണവും കൈവരും. പ്രവാചകനും വിശ്വാസികള്‍ക്കും അള്ളാഹു ചെയ്തു കൊടുത്ത ഈ അനുഗ്രഹത്തെ എടുത്തു പറഞ്ഞു ഖുര്‍ആന്‍ പറയുന്നു "വിശ്വാസികളുടെ ഹൃദയങ്ങളെ പരസ്പരം കൂട്ടിയിണക്കിയതും അവനാണല്ലോ. ഭൂമിയിലുള്ളതൊക്കെയും ചെലവഴിച്ചാലും അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുവാന്‍ നിനക്കാവുമായിരുന്നില്ല. അല്ലാഹുവാണ് അവരെ തമ്മിലിണക്കിയത്. നിശ്ചയം അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ" (സൂറത്തുല്‍ അന്‍ഫാല്‍ 63)

അനൈക്യം വിതയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരില്‍ കര്‍ശന നിലപാട് പുലര്‍ത്തുകയും അതിനുള്ള ഏതു ശ്രമത്തെയും ഇസ്‌ലാം നിരോധിച്ച ജാഹിലിയ്യത്തിന്റെ നിക്ര്ഷ്ട ലക്ഷണമായി എണ്ണുകയും ചെയ്തിരിക്കുന്നു പ്രവാചകന്‍.

എന്നല്ല അതിനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മുഹാജിറുകളിലും അന്‍സാരുകളിലും പെട്ട ചിലര്‍ തര്‍ക്കിക്കുന്നത്‌ കേട്ടപ്പോള്‍ തിരുമേനി പറഞ്ഞു "അനിസ്ലാമിക വാദമോ? അത് ഉപേക്ഷിക്കുക, അത് ചീഞ്ഞു നാറുന്നതാകുന്നു" (ബുഖാരി - മുസ്‌ലിം)

ഐക്യത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും വ്യക്തമാക്കുന്ന ഖണ്ഡിതമായ തെളിവാകുന്നു ഇത്. ഐക്യം പരസ്പരം ഒന്നിപ്പിക്കുകയും സംസ്കാരങ്ങള്‍ പണിതുയര്തുകയും സുസ്ഥിരതയും സമാധാനവും സംസ്ഥാപിക്കുകയാണ് ചെയ്യുന്നത്.



അണികളുടെ ഇണക്കതിന്റെയും അഭിപ്രായ ഐക്യത്തിന്റെയും ഉന്നത മൂല്യങ്ങളെ കുറിച്ചു യുഎഇ നേതാക്കള്‍ തികച്ചും ബോധാവാന്മാരായിരുന്നു. അവര്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടു. അള്ളാഹു അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുകയും ഒറ്റ മനസ്സായി അവരുടെ അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഐക്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. "നന്മയുടെയും ഭയ ഭക്തിയുടെതുമായ കാര്യങ്ങളില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക" യെന്ന ദൈവിക വചനം അവര്‍ പ്രാവര്‍ത്തികമാക്കി. അവരുടെ പരിശ്രമം ജനങ്ങള്‍ ആഗ്രഹിക്കുന്ന അഭിവൃദ്ധിയും പുരോഗതിയും നേടിയ ഒരു ആധുനിക രാഷ്ട്രത്തിന് അവര്‍ ജന്മം നല്‍കി.



ഐക്യത്തിന്റെയും പുരോഗതിയുടെയും മാതൃകയാക്കി നിലകൊള്ളുന്ന യുഎഇ ഇന്ന് എകൊപനത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഭരണ കര്‍ത്താക്കളുടെ മേന്മയും പൌരന്മാരുടെ ജാഗ്രതയും കാരണമായി രാജ്യ നിവാസികള്‍ എല്ലാ മേഖലയിലും സ്വൈര്യവും സമാധാനവും പുരോഗതിയും അനുഭവിച്ചുകൊണ്ടിരിക്കുന്നു. സകലര്‍ക്കും കാണാവുന്ന വിധം സാംസ്ക്കാരികമായ പരിവര്‍ത്തനം കൈവരിച്ചിരിക്കുന്നു.

ഐക്യ രാഷ്ട്രം നിലവില്‍ വന്നത് മുതല്ല്ക് തന്നെ വ്യക്തിയെ വാര്‍ത്തെടുക്കുകയും അവനെ ഉയര്‍ത്തുകയും അവന്റെ മാന്യത സംരക്ഷിക്കുകയും ചെയ്യുന്നതിലായിരുന്നു സര്‍ക്കാരിന്റെ മുഖ്യ ശ്രദ്ധയും, മുന്‍ഗണനയും അക്കാരണത്താല്‍ സര്‍ക്കാര്‍ രാജ്യ നിവാസികള്‍ക്കായി വിധ്യാഭ്യാസത്തിന്റെ ആധുനിക സവകര്യങ്ങലോരുക്കുകയും വിദ്യാലയങ്ങള്‍ പടുതുയര്തുകയും ചെയ്തു. കാലത്തോടൊപ്പം സന്ജരിക്കുന്നതിന്നായി സാങ്കേതിക ശാസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി. രാജ്യ വാസികളുടെ വൈജ്ഞാനിക നിലവാരം ഉയര്തുന്നതിന്നായി വിദ്യാര്‍ഥികളെ വിദേശങ്ങളിലെക്കയച്ചു. ഉന്നതിയിലേക്കുള്ള സകല പരിശ്രമങ്ങളും നടത്തി. അങ്ങിനെ യു എ ഇ ഒരുത്തമ സാംസ്ക്കാരിക വൈജ്ഞാനിക കേന്ദ്രമായി മാറി


Preapred by Hussain Thangal Vadanappally
ഭാഗം-02 അടുത്ത പോസ്റ്റിൽ

Thursday, November 17, 2011

പ്രമേഹം: ജീവിതശൈലിതന്നെ കാരണം

Published on Mon, 11/14/2011 @ http://www.madhyamam.com/news/132512/111114
article by ഡോ. ജോ ജോര്ജ്



എഴുപതുവയസ്സുള്ള മാതാപിതാക്കള് പ്രമേഹരോഗിയായ നാല്പതുകാരനായ മകനെയുംകൂട്ടി ചികിത്സക്കെത്തുന്ന പതിവുകാഴ്ചയാണ് ഇപ്പോള് ആശുപത്രിയിലുള്ളത്. ഞങ്ങള്ക്കാര്ക്കും ഇല്ലാത്ത രോഗമാണ് മകനുണ്ടായതെന്ന ആകുലതകളാണ് അവര് ഏറെ സമയം ഡോക്ടറോട് പങ്കുവെക്കുന്നത്. ഇതില്നിന്നുതന്നെ രോഗകാരണം വ്യക്തമാണ്. ജീവിതശൈലിയിലുണ്ടായ മാറ്റം. വൃദ്ധരായ മാതാപിതാക്കള് പിന്തുടര്ന്ന ജീവിതചര്യയല്ല മക്കള് ശീലിച്ചത്. അല്ളെങ്കില് ശീലിപ്പിച്ചത്. അതിനാല്, വെറുമൊരു പാരമ്പര്യ രോഗമല്ല പ്രമേഹം. രോഗമെന്തെന്നും അപകടമെന്തെന്നും വ്യക്തമായും പ്രമേഹരോഗികള്ക്കറിയാം. ഡോക്ടറുടെ കുറിപ്പടികൊണ്ടുമാത്രം രോഗം മാറ്റാനാവില്ല. രോഗിയുടെ ശീലങ്ങള് മാറ്റിയേ തീരൂ.

നവംബര് 14 ലോക പ്രമേഹദിനമാണ്. ‘പ്രമേഹ ബോധവത്കരണവും പ്രതിരോധവു’മെന്ന തലക്കെട്ടിലാണ് 2009 മുതല് 2013വരെ ഈ ദിനമാചരിക്കുന്നത്. വിവിധതരം ബോധവത്കരണ പരിപാടികളാണ് ഈ കാലയളവില് നടത്തുന്നത്. ആശുപത്രികളില് നീലനിറത്തിലുള്ള ബള്ബുകള് പ്രകാശിപ്പിക്കും. സൈക്കിള് റാലി, കായിക മത്സരങ്ങള്, വിവിധ ബോധവത്കരണ പരിപാടികള് നടത്തും.

എന്താണ് പ്രമേഹം. രക്തത്തിലെ ഗ്ളൂക്കോസിന്െറ അളവ് ക്രമാതീതമായി വര്ധിക്കുന്ന സ്ഥിതിയെന്ന് ലളിതമായി പറയാം. എന്നാല്, ശരീരത്തില് തലമുതല് പാദംവരെ എല്ലാ ഭാഗത്തെയും ബാധിക്കുന്നതാണ് ഈ രോഗം. ഹൃദയം, രക്തക്കുഴലുകള്, തലച്ചോറ്, ഞരമ്പ്, കണ്ണ്, വൃക്കകള് തുടങ്ങിയവയുടെയെല്ലാം പ്രവര്ത്തനക്ഷമത നഷ്ടപ്പെടുത്താന് ഈ രോഗത്തിന് സാധിക്കും. ഇന്ത്യയില് ചുരുങ്ങിയത് 70ലക്ഷം പേരുടെയെങ്കിലും കണ്ണിന്െറ പ്രവര്ത്തനത്തെ പ്രമേഹം ബാധിച്ചെന്നാണ് കണക്ക്. വൃക്കയെ ബാധിച്ചവര് എട്ടു ലക്ഷമാണ്. പ്രമേഹജന്യ ഞരമ്പുരോഗം ബാധിച്ചവര് ഒരുകോടിയിലേറെയാണ്. പ്രമേഹം കൃത്യമായി ചികിത്സിക്കാത്തതുകാരണം 85ലക്ഷം പേര്ക്ക് ഹൃദയത്തകരാര് ഉണ്ടെന്നും കണക്കുകള് പറയുന്നു.

ഇന്ത്യയിലാണ് പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുന്നത്. ഇന്റര്നാഷനല് ഡയബറ്റിസ് ഫെഡറേഷന്െറ (ഐ.ഡി.എഫ്) കണക്കു പ്രകാരം 2007ല് നാലുകോടി പ്രമേഹ രോഗികളാണ് ഇന്ത്യയിലുള്ളത്. 2025ല് ഇത് ഏഴുകോടിയാവും. അതായത്, ലോകത്തെ അഞ്ചിലൊന്ന് പ്രമേഹരോഗികള് ഇന്ത്യയിലാണെന്ന മുന്നറിയിപ്പാണ് ഐ.ഡി.എഫ് നല്കുന്നത്.

ഗ്രാമ-നഗര വ്യത്യാസമില്ലാതെ രോഗം കൂടുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ചിന്െറ (ഐ.സി. എം.ആര്) പഠനത്തില് കാണിക്കുന്നത് രാജ്യത്ത് നഗരങ്ങളില് പ്രമേഹരോഗികളുടെ എണ്ണം 12മുതല് 19 ശതമാനം വരെ വര്ധിച്ചുവെന്നാണ്. 2000ത്തിലെ കണക്കുപ്രകാരമാണിത്. 1970കളില് ഇത് 2.3 ശതമാനമായിരുന്നു. ഗ്രാമങ്ങളില് എഴുപതുകളില് ഒരുശതമാനം പ്രമേഹരോഗികള് ഉണ്ടായിരുന്നിടത്ത് 2000ല് നാലുമുതല് 13വരെയായി. കേരളത്തില് 2000ത്തിലെ കണക്കുപ്രകാരം 12.5 ശതമാനം പ്രമേഹരോഗികളാണ് ഉള്ളത്. 2006ല് ഇത് 19.5 ശതമാനമായി വര്ധിച്ചുവെന്നാണ് മറ്റൊരു കണക്ക്. കേരളത്തില് നഗരത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് പ്രമേഹരോഗികള് കൂടുതലെന്നാണ് മറ്റൊരു കാര്യം.

നമുക്ക് ആവശ്യമുള്ളതിനെക്കാള് കലോറി ശരീരത്തിലെത്തുന്നുവെന്നാണ് എല്ലാറ്റിനും കാരണം. അമിതാഹാരം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയാണ് പ്രമേഹത്തിന്െറ കാരണങ്ങള്. ഭക്ഷണത്തിന്െറ അളവ് കൂടുതലാവുമ്പോള് അതിനനുസരിച്ച് വ്യായാമം ഉണ്ടാവുന്നില്ല. ഭക്ഷണത്തിന്െറ അളവ് ക്രമീകരിക്കുകയാണ് പ്രതിവിധി. നാഗരികതയുടെ അടയാളമായ ഫാസ്റ്റ് ഫുഡ് സംസ്കാരം ഗ്രാമങ്ങളിലുമെത്തി. ഫാഷന് ഭ്രമമായാണ് ചിലരെങ്കിലും ഇത്തരം ഭക്ഷണരീതിയെ പിന്തുടരുന്നത്. പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെയുള്ള ഈ പോക്ക് സ്വയം നിയന്ത്രിക്കുകയേ പരിഹാരമുള്ളൂ.

മക്കള്ക്ക് തൂക്കമില്ളെന്ന് പറഞ്ഞ് ഡോക്ടറെ സമീപിക്കുന്നവരില് പലരും ആവശ്യത്തിനുള്ള തൂക്കം കുട്ടിക്കുണ്ട് എന്ന് തിരിച്ചറിയുന്നില്ല. മകനെ ‘വലുതാ’ക്കാന് മൂന്നാംമാസം മുതല് കഷ്ടപ്പെടുകയാണ് മാതാപിതാക്കള് ചെയ്യുന്നത്. കിട്ടാവുന്നതെല്ലാം കഴിച്ച് വലുതാവുന്ന കുട്ടി പിന്നീട് ഫാസ്റ്റ് ഫുഡ് കടകളിലെ നിത്യസന്ദര്ശകനാവും. കമ്പ്യൂട്ടറിലോ ടി.വിയുടെ മുന്നിലോ ആവും ഒഴിവുസമയങ്ങള് ചെലവഴിക്കുക. ഇങ്ങനെ ജീവിതചര്യകള് മാറുമ്പോള് എത്തിപ്പെടുന്നത് രോഗാവസ്ഥയിലും. അമിതാഹാരം കുറച്ചും കൊഴുപ്പ്, എണ്ണ മുതലായവ ഒഴിവാക്കിയും മാംസ്യാഹാരങ്ങള്ക്കുപകരം പച്ചക്കറികള്ക്ക് ഊന്നല് നല്കിയും പ്രമേഹത്തെ തടയാം. ഒപ്പം, ജീവന്െറ നിലനില്പിന് വ്യായാമം ഒഴിച്ചുകൂടാനാവാത്തതാണെന്ന് തിരിച്ചറിയുകയും വേണം.

(കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റാണ് ലേഖകന് )

Sunday, November 13, 2011

പട്ടൂറുമാലുകളും മുസ്‌ലിം സ്ത്രീകളും

സഹോദരിമാരേ,

തെറ്റിദ്ദരിക്കരുത്... പറയാതിരിക്കാന്‍ നിവര്‍ത്തി ഇല്ലാത്തത്‌ കൊണ്ട് പറഞ്ഞു പോയതാണ്.

ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്നതിന് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇസ്ലാമില്‍ ഉണ്ട് എന്ന് അറിയാത്ത ഒരു സ്ത്രീയും നമ്മുടെ കൂട്ടത്തില്‍ ഇല്ല. പ്രത്യേകിച്ച് നമ്മുടെ കേരളീയ സാഹചര്യത്തില്‍. പക്ഷെ നമ്മുടെ ഭൗതിക വിദ്യാഭ്യാസ നിലവാരം കൂടുന്നതിനനുസരിച്ച് മതപരമായ വശങ്ങള്‍ പാലിച്ചു എന്ന് ആരെയോ ബോദ്യപ്പെടുതാന്‍ ശ്രമിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ആണ് നമ്മുടെ പല പ്രവര്‍ത്തികളും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.



ഒരു ഉദാഹരണം മാത്രം ആണ് ഇപ്പോള്‍ ഞാന്‍ ഇവിടെ പ്രതിപാതിക്കുന്നത്. ഇപ്പോള്‍ ഈദ്‌ ആഘോഷ പരിപാടികള്‍ നാടെങ്ങും നടന്നു കൊണ്ടിരിക്കുകയാണല്ലോ. വിവിധ സംസ്കാരിക സംഘടനകളുടെയും ഇസ്ലാമിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നാട് നീളെ ഈദ് മീറ്റുകളും ഈദ്‌ രാവുകളും പൊടി പൊടിക്കുന്നു. ചാനലായ ചാനലുകള്‍ എല്ലാം പല രീതിയിലും ഈദ്‌ പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ മത്സരിക്കുന്നു.പക്ഷെ ഇതില്‍ എല്ലാം ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. നമ്മുടെ പര്‍ദ്ദ ധരിച്ച (ധരിച്ചു എന്ന് തോന്നിപ്പിച്ച) മുഖം മറച്ച മുസ്ലിം സ്ത്രീകളെ ആണ് എല്ലാ ചാനലുകളും വിറ്റു പൈസയാക്കുന്നത്. ഓരോ ചാനലും യഥാര്‍ത്ഥ പ്രോഗ്രാം കാണിക്കുന്നത്തിലും കൂടുതല്‍ സമയം കാണിക്കുന്നത് പ്രോഗ്രാം കാണാന്‍ വന്ന മുസ്ലിം സ്ത്രീകളെയും പെണ്‍ കുട്ടികളെയും ആണ്.


എന്റെ അനുഭവത്തില്‍ നമ്മുടെ കുറെ മുസ്ലിം പെണ്‍കുട്ടികള്‍ ഈ അടുത്ത കാലത്ത് പാട്ട് പഠിക്കാന്‍ പോകുന്നുണ്ട്. മാപ്പിള പാട്ട് പഠിക്കുകയാണ് ലക്‌ഷ്യം പോലും. അവരുടെ എല്ലാം ലക്‌ഷ്യം ടി വി പ്രോഗ്രാമുകള്‍ ആണ്. കുട്ടികളെ പാട്ട് പഠിക്കാന്‍ കൊണ്ട് വിടുന്നതോ, നല്ല പര്‍ദ്ദ ധരിച്ച ഉമ്മമാരും. ഇസ്ലാം മതത്തിലെ ഏതോ പ്രത്യേക പ്രാധാന്യമുള്ള കാര്യമാണ് മാപ്പിള പാട്ടുകളും പട്ടുറുമാല്‍ പോലോത്ത പ്രോഗ്രാമുകളും എന്ന് തോന്നി പോകും അവരുടെ ചെയ്തികള്‍ കാണുമ്പോള്‍.


പ്രിയപ്പെട്ട സഹോദരിമാരെ, മാപ്പിള എന്ന പേര്‍ ഉള്ളത് കൊണ്ട് ഒരു കാര്യവും ഇസ്ലാമികം ആകണം എന്നില്ല. ഇന്ന് നാം കാണുന്ന കേള്‍ക്കുന്ന മിക്കവാറും മാപ്പിളപ്പാട്ടും അപ്രകാരം തന്നെ. ഇസ്ലാം നിരവധി സംഗീത ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പട്ടുറുമാല്‍ പോലോത്ത പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്ന എല്ലാ വാദ്യോപകരണങ്ങളും ഈ കൂട്ടത്തില്‍ പെടുന്നവ ആണ്. മാത്രമല്ല ഈ പാട്ട് പഠിച്ചിട്ട് നമ്മുടെ കുട്ടികള്‍ പാടാന്‍ പോകുന്നതോ? അന്യ പുരുഷന്മാരും സ്ത്രീകളും കൂടി കലര്‍ന്നിരിക്കുന്ന ഒരു സദസ്സിനു മുന്നിലും. ഇങ്ങനെ ഒരു പ്രവര്‍ത്തി തന്നെ ഇസ്ലാം നിരോധിച്ചത് ആണ്. ആടി കുഴഞ്ഞു കൊണ്ട് ഔറത്ത് പോലും മറക്കാതെ ആണ് സ്ത്രീകള്‍ സ്റ്റേജില്‍ വരുന്നത്. പലപ്പോഴും എന്തൊക്കെയോ കോലം കെട്ടിയും. അതായത്‌ അന്ന്യരായ ജനകോടികള്‍ക്ക് നമ്മുടെ പെണ്‍ കുട്ടികളെ കാഴ്ച വെക്കുന്ന വൃത്തി കെട്ട ഏര്‍പ്പാടാണ് പല മുസ്ലിം ഉമ്മമാരും ഉപ്പമാരും ചെയ്തു കൊണ്ടിരിക്കുന്നത്.


സോദരിമാരെരെ, നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. നിങ്ങള്‍ നിങ്ങള്‍ അവിടെ നിന്നും പാടിയതും അല്ലാത്തതും ആയ ഓരോ നിമിഷവും നിന്റെ തോളില്‍ മലക്ക്‌ ഹറാമിന്റെ കൂട്ടത്തില്‍ രേഖപ്പെടുത്തുന്നു. ആ പ്രോഗ്രാം കണ്ടവര്‍ക്കും ഇത് പോലെ തന്നെ. മാത്രമല്ല ഈ ഒരു ഹറാമിന്‍റെ കാരണക്കാരിയായ നിനക്ക് കാണുന്നവരുടെ ഓരോ ഹറാമിന്റെയും ഒരു പങ്ക് ലഭിക്കുന്നു. ഇനി ആ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് അന്യ പുരുഷന്മാര്‍ ആണ് അത് കാണുന്നത്. ആ ലക്ഷ കണക്കിന് ഹറാമും നിന്റെ പേരിലും കുറിക്കപ്പെടുന്നു. മാത്രമല്ല, ഈ പ്രോഗ്രാമുകള്‍ യുടൂബ്‌ പോലോത്ത വെബ്‌ സൈറ്റുകളില്‍ പല ചാനലുകളിലായി ലോഡ്‌ ചെയ്യപ്പെടുന്നു. ഓരോ ദിവസവും പതിനായിരങ്ങള്‍ ആണ് അവ കണ്ടു കൊണ്ടിരിക്കുന്നത്. അതായത്‌, നീ അറിയാതെ ഓരോ ദിവസവും നിന്റെ അക്കൌണ്ടില്‍ പതിനായിരക്കണക്കിനു ഹറാമുകളാണ് നീ അറിയാതെ വന്നു ചേരുന്നത്. ഇനി നീ മരിച്ചു എന്ന് സങ്കല്പിക്കുക. നിന്റെ സല്‍കര്‍മങ്ങള്‍ അതോടെ മിക്കവാറും അവസാനിച്ചു. പക്ഷെ അപ്പോഴും ഈ ഹറാമുകള്‍ ഒരു മുടക്കവും കൂടാതെ നിന്നിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നു. അതായത്‌ നിന്റെ ഒരു പട്ടുറുമാല്‍ പാട്ട് മതി നിനക്ക് നരകം ഉറപ്പു വരുത്താന്‍.


ഇത് പാടുന്നവരുടെ കഥ എന്ന് തെട്ടിദ്ദരിക്കേണ്ട. കാണാന്‍ വന്നവരുടെയും അവസ്ഥ ഇത് തന്നെ. പാടുന്നവരെ മാത്രം കാണിച്ചു കൊണ്ടുള്ള ഒരു പ്രോഗ്രാം എവിടെയും ചാനലുകള്‍ കാണിക്കാറില്ലല്ലോ. അതായത്‌ ഒരു പട്ടുരുമാലോ അത് പോലോത്ത മറ്റു പ്രോഗ്രാമുകളോ കാണാന്‍ പോകുന്നത് കൊണ്ട് തന്നെ നിങ്ങളുടെ സ്ഥാനം നരകത്തില്‍ ഉറപ്പിക്കാന്‍ മാത്രം അത് കാരണമായേക്കാം.


ഇനി ഇസ്ലാമിക വേഷം ധരിച്ചു ഇത് പോലോത്ത അനിസ്ലാമിക പ്രോഗ്രാമുകള്‍ക്ക് പോകുന്ന വിഡ്ഢി സ്ത്രീകളോട് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ. ആദ്യമായി പറയാനുള്ളത്‌ ഇത്തരം പ്രോഗ്രാമുകള്‍ക്ക് പോകുമ്പോള്‍ ആ പര്‍ദ്ദയും മക്കനയും ഒഴിവാക്കി തനി കാഫിറിന്റെ ശൈലിയില്‍ നിങ്ങള്‍ പോയാല്‍ ഒരു പക്ഷെ അതായിരിക്കും നിങ്ങള്‍ ഇസ്ലാമിനോട് ചെയ്യുന്ന നന്മ. നിങ്ങളെ കണ്ടാല്‍ മുസ്ലിം ആണെന്ന്‍ ആരും കരുതുകയില്ല. അത് കൊണ്ട തന്നെ ഇത് ഇസ്ലാമികമായ ഒരു പ്രോഗ്രാം ആയി ആരും തെറ്റി ധരിക്കാനും ഇട വരുകയില്ല. മാത്രമല്ല, പര്‍ദ്ദയും മക്കനയും ഇട്ടു പോകുന്ന സ്ത്രീകളെ കണ്ടിട്ടാണ് മറ്റു പല മുസ്ലിം സ്ത്രീകളും ഇത്തരം പ്രോഗ്രാമിന് പോകുന്നത്. നിങ്ങള്‍ ഈ വേഷം മാറ്റി വെച്ചാല്‍ മറ്റു ആളുകളെ തെറ്റിലേക്ക് നയിക്കുന്നു എന്ന കുറ്റം എങ്കിലും ഒഴിവാക്കാന്‍ നിങ്ങള്ക്ക് ഒരു പക്ഷെ സാധിച്ചേക്കാം. അത് കൊണ്ട് ദയവായി മുസ്ലിം വേഷം ധരിച്ചു കൊണ്ട് നിങ്ങള്‍ പട്ടുറുമാലിനോ അത് പോലോത്ത മറ്റു പ്രോഗ്രാമിനും പോകരുത്.


ഇനി ഇത്തരം വൃത്തി കേട്ട പ്രോഗ്രാമുകളിലേക്ക് വീട്ടിലെ സ്ത്രീകളെ അയക്കുന്ന, അല്ലെങ്കില്‍ അനുമതി കൊടുക്കുന്ന പുരുഷന്റെ വേഷത്തില്‍ നടക്കുന്ന ആണും പെണ്ണും കെട്ട ഇരുകാളികലോട്. പെണ്ണിനെ വഴിക്ക് നിര്‍ത്താന്‍ നിങ്ങള്‍ക്ക്‌ അറിയില്ലെങ്കില്‍ ആദ്യം തന്നെ പെണ്ണ് കെട്ടാന്‍ നില്‍ക്കരുത്‌. ആണായി ജനിച്ചത കൊണ്ട് മാത്രം ആരും പുരുഷന്‍ ആകുന്നില്ല. പുരുഷന്‍ ആകണം എങ്കില്‍ പുരുഷത്വം വേണം, തന്റെടം വേണം. പെണ്ണിനെ വഴിക്ക്‌ നടത്താനുളള തന്റേടം ഇല്ലെങ്കില്‍ നിങ്ങളൊക്കെ പുരുഷന്‍ ആണെന്ന് പറയുന്നതില്‍ എന്താ അര്‍ഥം?



ഈ അടുത്ത കാലത്തായി വീട് വിട്ടിറങ്ങി ഏതെന്കിലും ആണുങ്ങളുടെ കൂടെ ഒളിച്ചോടി ജീവിതം സ്വയം തന്നെ കുളം തോണ്ടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുന്നു. ഒരു അന്വേഷണത്തില്‍ കണ്ടെത്തിയത്‌ ഇത്തരം പെണ്‍കുട്ടികളില്‍ 98 ശതമാനവും അവരവരുടെ വീട്ടില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ നിയന്ത്രണം ഇല്ലാത്തവര്‍ ആയിരുന്നു എന്നാണു. മാത്രമല്ല, അതില്‍ തന്നെ നല്ലൊരു ശതമാനം ഇത് പോലോത്ത പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവരോ നേരമ്പോക്കിനു ഇത്തരം പ്രോഗ്രാമുകള്‍ കാണാന്‍ പോകുന്നവരോ ആണ്. ഇവരൊക്കെ സാദാരണ പര്‍ദ്ദ ധരിക്കും, മക്കന ധരിക്കും, പക്ഷെ അതും അവര്‍ക്കൊരു ഫാഷന്‍ ആയിരിക്കും. ധാര്‍മികത എന്നാ ഒന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകില്ല.



അത് കൊണ്ട് എന്റെ പ്രിയപ്പെട്ട സ്ത്രീകളോട്. നമ്മുടെ ജീവിതം ഈ ലോകത്ത് വളരെ പരിമിതം ആണ്. ശേഷം വരുന്ന കൊടാനുകോടി വര്‍ഷങ്ങള്‍ നമുക്ക്‌ പരലോകത്ത് ജീവിക്കാന്‍ ഉള്ളതാണ്. ആ ജീവിതത്തെ മറന്നു കൊണ്ട് എന്തിനാണ് നമ്മള്‍ വളരെ വളരെ ചുരുങ്ങിയ ഇവിടത്തെ ജീവിതം അടിപൊളി ആക്കി മാറ്റുന്നത്? നമ്മുടെ ജീവിതത്തില്‍ ചെറിയ രീതിയിലെങ്കിലും ഇസ്ലാമിനെ മുറുകെ പിടിക്കാന്‍ ശ്രമിച്ചു കൂടെ? എന്തിനാണ് പരലോകം മറന്നു കൊണ്ട് പട്ടുരുമാലും മറ്റും കാണാന്‍ നാം സമയം ചിലവഴിക്കുന്നത്? എന്താണ് നമുക്ക്‌ നമ്മുടെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ അല്പം ശ്രദ്ദ കൊടുത്താല്‍ പ്രശ്നം? ഉപ്പയും ഉമ്മയും മകളും മകനും ഒരുമിച്ചു ഇത്തരം പ്രോഗ്രാമുകള്‍ക്ക് പോകുന്ന എത്രയോ സംഭവങ്ങള്‍ നാം കാണുന്നു. ഈ രീതിയില്‍ വളരുന്ന മക്കള്‍ അനിസ്ലാമികമായ രീതിയില്‍ വളര്‍ന്നു വരാനുള്ള സാധ്യത ആണ് കൂടുതലും. നമ്മുടെ അനുഭവം അതാണ്‌ നമുക്ക്‌ നല്‍കുന്ന പാഠം. ഇത് മനസ്സിലാക്കാനുള്ള കഴിവെന്കിലും നമുക്ക്‌ ഉണ്ടായി എങ്കില്‍ അത് തന്നെ വലിയ കാര്യം.


പിന്നെ മറ്റൊരു കൂട്ടര്‍ ഉണ്ട്. ഞാന്‍ പിടിച്ച മുയലിനു മൂന്നു ചെവി എന്ന് കരുതുന്ന കൂട്ടര്‍. എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചില സ്ത്രീകള്‍. അവാരോട് എനിക്ക് കൂടുതലൊന്നും പറയാനില്ല. നിങ്ങളുടെ ഈ ചെയ്തിയുടെ ഫലം അതികം വൈകാതെ തന്നെ നിങ്ങള്‍ അനുഭവിക്കും, നിങ്ങള്കാരണം നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ അനുഭവിക്കും, നിങ്ങളുടെ മക്കള്‍ കാരണം നിങ്ങളും നിങ്ങളുടെ ഭര്‍ത്താവും അനുഭവിക്കും. പക്ഷെ അപ്പോള്‍ ഖേദിചിട്ട് ഒരു കാര്യവും ഉണ്ടാകില്ല. കതിരിന്മേല്‍ വളം ചെയ്തിട്ട് കാര്യമില്ലല്ലോ


അത് കൊണ്ട് സഹോദരിമാരേ, പട്ടുറുമാലും സമാന പ്രോഗ്രാമുകളും നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റി വെക്കുക. വീട്ടില്‍ പട്ടുറുമാല്‍ കാണുന്നവര്‍ ആ വൃത്തി കെട്ട പരിപാടി കാണുന്നത് നിര്‍ത്തി വെക്കുക. അല്പം എങ്കിലും സമയം ഖുര്‍ആന്‍ പാരായണത്തിനും ദിക്റുകള്‍ ചൊല്ലാനും ചിലവഴിക്കുക. ഇനി ആ പ്രോഗ്രാമുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത ബലഹീനരായ സ്ത്രീകളും ഉണ്ടാകും. അടി പൊളി ജീവിതത്തിന്റെ വാക്താക്കള്‍. തങ്ങളും തങ്ങളുടെ മക്കളും നാശമായി പോയാലും അടിപോളിയുടെ പേരില്‍ അതൊന്നും വിഷയമല്ലാത്ത ഒരു വിഭാഗം...അത്തരം സ്ത്രീകളോട്... സോദരിമാരേ...നിങ്ങള്‍ ചത്തതിനോക്കുമോ ജീവിച്ചിരുകിലും.......


സ്നേഹത്തോടെ

Dr. മന്‍ഹാ മഹനൂര്‍

Dr.Manha Mahanoor drmanhamahanoor@gmail.com

Monday, October 24, 2011

ജുമുഅ ഖുതുബ 21-10-2011 (സൗമ്യത )

മലയാള വിവര്‍ത്തനം : ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി

 
വാക്കിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള പെരുമാറ്റത്തിലും ആര്ദ്രത കാണിക്കുക എന്നതാണ് സൌമ്യത കൊണ്ടുദ്ദേശിക്കുന്നത്. സൌമ്യത ഈമാന്റെ ലക്ഷണവും ഇസ്ലാമിന്റെ മേന്മയുമാണ്. അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവും ലഭിക്കണമെങ്കില് ഈ സ്വഭാവ ഗുണം നമുക്ക് അനിവാര്യമാണ്.

ഹബീബായ മുഹമ്മദ് മുസ്തഫ (സ) തങ്ങളോടു വിശുദ്ധ ഖുര്ആന് പറയുന്നത് ഇപ്രകാരമാണ് "നബിയെ, അല്ലാഹുവിങ്കല് നിന്നുള്ള മഹത്തായ കാരുണ്യം നിമിത്തം അങ്ങ് അവരോട് സൌമ്യമായി വര്ക്കുന്നു. താങ്കള് അവരോട് പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില് അവര് അങ്ങയുടെ ചുറ്റുപാടില് നിന്ന് വേറിട്ട് പോകുമായിരുന്നു, ആകയാല് അങ്ങ് അവര്ക്ക് മാപ്പ് നല്കുകയും അവര്ക്ക് പാപ മോചനം തേടുകയും ചെയ്യുക (ആലു ഇംറാന്)

പ്രവാചക തിരുമേനിയുടെ സല് ഗുണങ്ങളെ കുറിച്ച് നമ്മെ ആഴത്തില് ചിന്തിപ്പിക്കുന്ന ഖുര്ആന് സൂക്തമാണിത്. നേതാവും മേലധികാരിയുമെന്ന നിലക്ക് അധികാര സ്വരത്തിലും ആക്ഷേപ ശൈലിയിലും അവിടുന്ന് ഒരിക്കലും ആരോടും പെരുമാറിയിരുന്നില്ല. സമൂഹത്തില് ഇടപെടുന്ന നേതാക്കളും പ്രവര്ത്തകരും മാതൃകയാക്കേണ്ട ഒരു സ്വഭാവം ആണിത്.

ജനങ്ങളോട് പരുഷമായി പെരുമാരുന്നവരെ ആളുകള് വെറുക്കും, അത്തരക്കാരെ സമൂഹം അകറ്റി നിര്ത്തുകയും ചെയ്യും. നബി തിരുമേനി (സ) പറയുന്നു "ആര്ക്കെങ്കിലും സൌമ്യ മനസ്സ് നല്കപ്പെട്ടാല് അവന് നന്മയാല് ഭാഗ്യവാനാണ്. സൌമ്യ മനസ്സ് തടയപ്പെട്ടവന് നിര്ഭാഗ്യവാനുമാണ്."

പരസ്പര ബന്ധങ്ങളുടെ പ്രഥമവും പ്രധാനവുമായ ഉപാധിയാണ് സംഭാഷണം. ബന്ധങ്ങള് പലപ്പോഴും ശിഥിലമാകുന്നത് പലപ്പോഴും വലിയ കാരണമായി തീരുന്നതും സംസാരങ്ങളില് വന്നു ചേരുന്ന അപാകതകള് ആണ്. നല്ല ശൈലിയിലും വിനയത്തോടെയും ഉള്ള നല്ല സംസാരങ്ങള് ബന്ധങ്ങള് ഊട്ടി ഉറപ്പിക്കാന് സഹായിക്കും. അത് കൊണ്ട് തന്നെ ജനങ്ങളോട് സംസാരിക്കുമ്പോള് നല്ല ശൈലി പ്രയോഗിക്കണമെന്നു ഖുര്ആന് ആവശ്യപ്പെടുന്നത് കാണാം. മൂസാ (അ) പ്രവാചകനായി നിയുക്തനായപ്പോള് ഫിര്ഔന്റെ അടുത്ത് പോയി പ്രബോധനം ചെയ്യാനും അത് നല്ല വാക്കുപയോഗിച്ചു ആകണമെന്നും ഉണര്ത്തുന്നത് കാണാം





നാം നമ്മുടെ കുടുംബത്തില് മാതാ പിതാക്കളോടും, ഭാര്യമാരോടും, കുട്ടികളോടും മറ്റും വളരെ നല്ല ഭാവത്തിലും രൂപത്തിലും പെരുമാറെണ്ടതിന്റെ ആവശ്യകത നബി തിരുമേനി (സ) ഉണര്ത്തുന്നത് നമുക്ക് കാണാം.

കുടുംബത്തില് സ്നേഹത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷമുണ്ടാകണം. ഏതെങ്കിലും കുടുംബത്തില് നന്മ കൈവരണമെങ്കില് അവര് സൗമ്യ സ്വഭാവം കൈകൊള്ളണമെന്ന് തിരുമേനി ഉണര്ത്തുന്നുണ്ട്. "നിങ്ങളില് ഏറ്റവും ഉത്തമന് ഭാര്യയോടു നന്നായി വര്ത്തിക്കുന്നവനാണെന്ന്" നബി തിരുമേനി ഉണര്ത്തിയതായി കാണാം.

വീട്ടിലെ കുട്ടികളോട് നന്നായി വര്ത്തിക്കണമെന്ന തിരുമേനിയുടെ അരുളപ്പാട് നമുക്ക് പാഠമാകണം. ഹസന്, ഹുസൈന് (റ) എന്നിവരെ തിരുമേനി ഉമ്മ വെക്കുന്നത് കണ്ടപ്പോള് ഒരു അനുയായി പറഞ്ഞു. 'എനിക്ക് പത്തു മക്കളുണ്ടായിട്ടു ഇത് വരെ ഞാന് ഒന്നിനെയും ചുംബിച്ചിട്ടില്ല'

" കരുണ കാണിക്കാത്തവന് അല്ലാഹുവിന്റെ കാരുന്ണ്യം ലഭിക്കുകയില്ല" എന്ന് തിരുമേനി അരുള് ചെയ്തു.

കുടുംബത്തില് മാത്രമല്ല സമൂഹത്തില് മുഴുവനും നാം സൗമ്യ മനോഭാവം ഉള്ക്കൊണ്ടു പ്രവര്ത്തിക്കണം, നമ്മുടെ ഓരോ ചലനങ്ങളും അത്തരം ഗുണങ്ങളില് നിന്ന് ഉടലെടുക്കുന്നതാകണം. മനുഷ്യരുടെ ആവശ്യങ്ങള് നിര്വഹിച്ചു കൊടുക്കുക, കടം വാങ്ങിയവന് നീട്ടി കൊടുക്കുക തുടങ്ങിയവ ഈ ഗുണങ്ങളുടെ ഭാഗമാണെന്നു വേദ ഗ്രന്ഥം പറയുന്നുണ്ട്. "സമൂഹത്തോട് കാരുണ്യത്തോടെ പെരുമാറാത്തവാന് അല്ലാഹുവിന്റെ കാരുണ്യത്തില് നിന്ന് തടയപ്പെട്ടവനാണെന്ന" തിരു വചനം നാം ഓര്ക്കേണ്ടതുണ്ട്. "ഭൂമിയിലുള്ളവരോട് നിങ്ങള് കരുണ കാണിക്കുക, എങ്കില് ആകാശത്തിന്റെ അധിപന് നിങ്ങളോടും കരുണ കാണിക്കുമെന്ന" തിരു വചനം ഏറെ പ്രശസ്തമാണ്.

ഇന്ന് നാം മോട്ടോര് വാഹനങ്ങളില് യാത്ര ചെയ്യുന്നവരാണ്. ആ യാത്രയിലും ആത്മ ദ്രോഹമോ പര ദ്രോഹമോ ചെയ്യാതെ വേണം നാം യാത്ര ചെയ്യേണ്ടത്. അവിവേകത്തോടെയും അശ്രദ്ധയോടെയും അമിത വേഗതയിലും നാം വാഹനം ഓടിക്കരുത്. "കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാര് ഭൂമിയിലൂടെ വിനീതരായി ചരിക്കുന്നവരാണെന്ന്" വിശുദ്ധ ഖുറാന് നമ്മെ ഓര്മപ്പെടുത്തുന്നുണ്ട്. (അല് ഫുര്ഖാന് - അറുപത്തിമൂന്ന്)

മനുഷ്യരോട് മാത്രമല്ല സസ്യങ്ങളോടും മൃഗങ്ങളോടും മറ്റുജീവ ചാലങ്ങളോടും സൗമ്യമായി ദയയോടെ പെരുമാറണമെന്ന് തിരുമേനി (സ) നമ്മെ അടിക്കടി ഉണര്ത്തുന്നുണ്ട്. "മിണ്ടാ പ്രാണികളായ നാല്ക്കാലികളുടെ കാര്യത്തില് നിങ്ങള് അല്ലാഹുവേ സൂക്ഷിക്കുക, നല്ല നിലയില് നിങ്ങളവയെ വാഹനമായും ഭക്ഷണമായും ഉപയോഗിക്കുക" (അബൂ ദാവൂദ്) എന്ന തിരുവചനം ഇവിടെ നാം ഓര്ക്കേണ്ടതുണ്ട്.

ഇസ്ലാം മുന്നോട്ടു വെക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം കൂടി ഈ വിശദീകരണങ്ങളില് നിന്ന് മനസ്സിലാക്കെണ്ടാതുണ്ട്. ലോകത്ത് വര്ധിച്ചു വരുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും അരുതായ്മകളും എല്ലാം സൗമ്യ സ്വഭാവത്തിന്റെ അഭാവം മൂലമാണെന്ന് നമുക്ക് മനസ്സിലാക്കാന് കഴിയും. അതിനാല് കുടുംബങ്ങളില്, രാജ്യങ്ങളില്, ലോകത്ത്സമാധാനവും സ്നേഹവും കളിയാടണമെങ്കില് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ മാതൃകയും അവിടത്തെ ചര്യയും പിന്തുടരുക മാത്രമേ ഒറ്റ പോംവഴിയുള്ളൂ എന്ന് നാം മനസ്സിലാക്കുക, തിരുനബി(സ)തങ്ങളെ സ്നേഹിക്കാനും അവിടത്തെ ചര്യയെ പിന്തുടരാനും അള്ളാഹു നമുക്ക് തൌഫിഖ് നല്കട്ടെ. ആമീന്..

Monday, October 17, 2011

യു.എ.ഇ ജുമു‌അ ഖുതുബ 14-10-2011 ( ദൈവ സ്മരണ )

14 -10-2011 വെള്ളിയാഴ്ച യു.എ.ഇ യിലെ പള്ളികളില്‍ നടന്ന ജുമു‌അ ഖുതുബ by : ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി 


അല്ലാഹുവിനെ സ്മരിക്കുക


അല്ലാഹുവിനെ ആരാധിക്കുന്നതിനു വേണ്ടിയാണ് അവന് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. കേവലം ബാഹ്യ പ്രകടനങ്ങള് കൊണ്ട് മാത്രം ശരിയായ ആരാധനയില് എത്താനും ആത്മീയ സായുജ്യം നേടാനും സാധ്യമല്ല.

അല്ലാഹു സദാ നിരീക്ഷിക്കുന്നുണ്ടെന്ന ബോധത്തോടെ മനസ്സില് ഭക്തിയും സ്നേഹവും ഭയവും ഒരുമിക്കുന്ന വിശ്വാസത്തോടെ ചെയ്യപ്പെടുന്ന ആരാധനകളെ പരിഗണിക്കപ്പെടൂ. എന്താണ് ഇഹ്സാന് എന്ന് തിരുനബി(സ)യോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്ന് പറഞ്ഞത് "നീ നിന്റെ റബ്ബിനെ അവന് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന രൂപത്തില് ആരാധന നടത്തലാണ്, നീ അവനെ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ടെന്ന വിശ്വാസത്തോടെ."


അപ്പോള് ഏതു സമയത്തും അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധം വിശ്വാസിയുടെ മനസ്സില് വന്നു ചേരുന്നതോട് കൂടി അവന്റെ ഉള്ളം ശുദ്ധിയാകുന്നു. അതിനു പറ്റിയ ഏറ്റവും മൂര്ത്ത മായ മാര്ഗമാണ് ദിക്രുല്ലാഹ് അഥവാ ദൈവ സ്മരണ. ദൈവ സ്മരണ മനുഷ്യഹൃദയത്തിനു ഭക്ഷണവും സുഖവും പ്രധാനം ചെയ്യുന്നു. വിപത്തുകളില് നിന്നും പരീക്ഷണങ്ങളില് നിന്നും പിശാചിന്റെ ദുര്ബോധനങ്ങളില് നിന്നുമുള്ള അഭയ കേന്ദ്രം കൂടിയാണ്. വിശുദ്ധ ഖുര്ആനില് അല്ലാഹു പറയുന്നു. "സത്യ വിശ്വാസികളെ! നിങ്ങള് അല്ലാഹുവേ ധാരാളമായി സ്മരിക്കുക, കാലത്തും വൈകുന്നേരവും അവനെ പ്രകീര്ത്തിക്കുകയും ചെയ്യുക" (33 : 41 - 42 )

ഈ ആയത്തിന്റെ വ്യാഖ്യാനത്തില് മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു "അതായത് രാപകലുകളിലും കടലിലും കരയിലും യാത്രയിലും അല്ലാത്തപ്പോഴും ഐശ്വര്യ വേളയിലും ദാരിദ്ര്യാവസ്തയിലും രഹസ്യ പരസ്യ സമയങ്ങളിലും നിങ്ങള് അല്ലാഹുവേ സ്മരിച്ചു കൊണ്ടേ ഇരിക്കുക"

വാന ലോകത്തെയും ഭൂമിയിലെയും സൃഷ്ട്ടി ജാലങ്ങള്ക്കി ടയിലെ ബന്ധങ്ങള്ക്ക് നിദാനമാണ് ദൈവ സ്മരണ. അല്ലാഹുവേ സ്മരിക്കുകയും സ്തുതി കീര്ത്തണനങ്ങള് നടത്തുകയും ചെയ്യുന്ന സജ്ജനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ദീര്ഗ്ഗമായ ഒരു ഹദീസ് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ആ സദസ്സില് പങ്കെടുത്ത എല്ലാവര്ക്കും ഞാന് പൊറുത്തു കൊടുത്തു, അവരുടെ ആഗ്രഹങ്ങള് ഞാന് നിറവേറ്റി കൊടുത്തു എന്നൊക്കെ അല്ലാഹു മലക്കുകളോട് പറയുമ്പോള് ഒരു മലക്ക് അല്ലാഹുവോട് ചോദിക്കും " അല്ലാഹുവേ! മറ്റൊരാവശ്യത്തിനു വേണ്ടി അവിടെ വന്നു പെട്ട ഒരാള് കൂടി അവിടെ ഉണ്ടല്ലോ?" അപ്പോള് അല്ലാഹു പറയും "ആ സദസ്സില് വെറുതെ ഇരിക്കുന്നവര് പോലും പരാജയപ്പെടാത്ത ഒരു സദസ്സാണ് അത്" (ബുഖാരി 6408 )

ദിക്ര് സദസ്സുകളുടെയും അതില് പങ്കെടുക്കുന്നതിന്റെയും പരിശുദ്ധി നമുക്കീ ഹദീസില് നിന്നും മനസ്സിലാക്കാം.

നബി തിരുമേനി അരുള് ചെയ്യുന്നു " എല്ലാ നിര്ബന്ധ നിസ്ക്കരങ്ങള്ക്ക് ശേഷം തുടര്ച്ച യായി 33 പ്രാവശ്യം തസ്ബീഹും- سبحان الله - 33 പ്രാവശ്യം തഹ്മീദും – الحمد لله - 33 പ്രാവശ്യം തക്ബീറും – الله اكبر - ചൊല്ലുന്നവര് നിരാശരാകേണ്ടി വരില്ല" (മുസ്ലിം 596 )

ആഇഷ ബീവി (റ) പറയുന്നു " നബി തിരുമേനി (സ) എല്ലാ സമയങ്ങളിലും ദിക്റുകള് കൊണ്ട് ജോലിയായിരുന്നു" അല്ലാഹുവിന്റെ മഹത് ഗുണങ്ങളെയും സൃഷ്ട്ടി മാഹത്മ്യങ്ങളെയും കുറിച്ചുള്ള ചിന്താ വിചാരങ്ങളും അവനോടുള്ള മാനസികമായ ഭയ ഭക്തിയും തസ്ബിഹ്, തഹ്ലീല്, തക്ബീര്, ഹംദ്, ദുആ മുതലായ ധ്യാന വാക്യങ്ങളും ദിക്രുകളാകുന്നു. അല്ലാഹു പ്ര സ്താവിക്കുന്നതായി തരുനബി(സ) അറിയിക്കുന്നു " എന്റെ അടിമ അവന് എന്നെ ഓര്ക്കു മ്പോള് ഞാന് അവന്റെ കൂടെയായിരിക്കും (ഞാന് അവനു സഹായം നല്കും ) അവന് സ്വ യം (മനസ്സില്) എന്നെ സ്മരിക്കുമ്പോള് ഞാന് അവനെയും സ്മരിക്കും, ഒരു സംഘത്തില് വെച്ച് അവന് എനിക്ക് ദിഖ്ര് ചൊല്ലിയാല് അവരെക്കാള് ഉത്തമരായ ഒരു കൂട്ടത്തില് വെച്ച് ഞാന് അവനെയും സ്മരിക്കും (മലക്കുകളോട് അവന്റെ മഹത്വം പറയും)" അല്ലാഹുവിന്റെ കാരുണ്യ കടാക്ഷ ത്തിലും കൃപയിലും ഒരാള്ക്ക് എത്ര കണ്ടു ശുഭാപ്തി വിശ്വാസമുണ്ടോ ആ തോതിനനുസരിച്ചാണ് അല്ലാഹു അവനു സഹായം നല്കുക. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ തോതനുസരിച്ചാണ് ഈ വിശ്വാസവും പ്രതീക്ഷയും ഉണ്ടായി തീരുക. കൂടാതെ കൂട്ടമായി നടത്തപ്പെടുന്ന ദിക്രുകളുടെയും മജ്ലിസുകളുടെയുമൊക്കെ മഹത്വം ഈ ഹദീസില് നമുക്ക് വ്യക്തമാകുന്നു.

കര്മ്മങ്ങളില് ഏതാണ് കൂടുതല് ശ്രേഷ്ട്ടമായത് എന്ന് തിരുമേനിയോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്നു പറഞ്ഞത് "അല്ലാഹുവിന്റെ ദിക്ര് നിമിത്തം നാവു നനഞ്ഞതായി (നാവിനാല് ദിക്ര് ചൊല്ലി കൊണ്ടേയിരിക്കെ) നീ ഇഹലോകവുമായി പിരിഞ്ഞു പോകലാകുന്നു" എന്നാണു (തിര്മുദി)

ആത്മാവിനെയും ജീവിതത്തെയും സ്വാധീനിക്കാത്ത കേവലം വാചികമായ ഉരുവിടലല്ല ദിക്റുകള് കൊണ്ട് ലക്ഷ്യമാക്കുന്നത്. അപ്രകാരം തെറ്റുകള് സ്ഥിരമായി ചെയ്തു കൊണ്ട് ദിക്റുകള് ഉരുവിടുന്നതിലും യാതൊരര്ത്തവുമില്ല. അല്ലാഹുവെ ഓര്ത്ത് തെറ്റുകളില് നിന്ന് മാറി നില്ക്കു്ന്നവനാണ് ശരിയായ ദാകിര്. "തീര്ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ, പിശാചില് നിന്നും വല്ല ദുര്ബോധനങ്ങളും ബാധിച്ചാല് അവര്ക്ക് (അല്ലാഹുവെ പറ്റി) ഓര്മ്മക വരുന്നതാണ്. അപ്പോഴതാ അവര് ഉള്ക്കാഴ്ച ഉള്ളവരാകുന്നു (7 : 201 )

"ശരിയായ ഒരു ദാകിര് താന് സ്മരിക്കുന്ന അല്ലാഹുവിന്റെ മഹത്വമോര്ത്തു ജീവിതത്തിന്റെ മുഴു മേഖലകളിലും സൂക്ഷമത പാലിക്കും , അവരെ കുറിച്ച് അല്ലാഹു അഭിമാനം കൊള്ളുകയും ചെയ്യും" (മുസ്ലിം - 2701 )

പ്രിയ വിശ്വാസികളെ,

ദൈവ സ്മരണ അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും ഉപജീവന വിശാലതയും പൊരുത്തവും ദൈവ സാമിപ്യവും ഇഹ പര വിജയവും നേടിത്തരുന്ന കാര്യമാകയാല് നമ്മുടെ ജീവിതത്തില് മുഴുവനും എല്ലാ സമയങ്ങളിലും നാം തയ്യാറാകുക, പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കത്തിലും ഉണര്വിലും ഭക്ഷണം കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞാലും രോഗ സന്ദര്ശന വേളകളിലും അങ്ങിനെ എല്ലാ സമയങ്ങളിലും അല്ലാഹുവെ സ്മരിക്കുക, അവനെ സ്മരിക്കുന്ന, ദിക്റുകള് ഉരുവിടുന്ന മജ്ലിസുകള് ഒഴിവാക്കാതിരിക്കുക.

അല്ലാഹു അവന്റെ സ്മരണയിലായി ജീവിതം ശോഭനമാക്കാന് നമുക്ക് തൌഫിഖ് നല്കുമാറാകട്ടെ.. ആമീന്, അവന് നമ്മെ അനുഗ്രഹിക്കട്ടെ ... ആമീന്

Saturday, October 01, 2011

കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന് ?

സുഹ്ര്തുക്കളെ , സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള സമിതി എന്ന പേരില് വി ആര് കൃഷ്ണയ്യരുടെ നേതൃത്വത്തില് തട്ടി കൂട്ടിയ കമ്മീഷന്റെ റിപോര്ടിനെ കുറിച്ചുള്ള ചര്ച്ചകള് കേരളം ഒന്നടക്കം നടന്നു കൊണ്ടിരിക്കുകയാണല്ലോ. നാടിന്റെ നാനാ ഭാഗത്ത് നിന്നും എതിര്പ്പുകള് വന്നിട്ടും പാലം കുലുങ്ങിയാലും കോരന് കുലുങ്ങില്ല എന്ന മനോഭാവവുമായി കൃഷ്ണയ്യര് അനങ്ങാപ്പാര നയം സ്വീകരിക്കുകയാണ് . പക്ഷെ നമ്മള് ശരിക്കും മനസ്സിലാക്കേണ്ട, അധികാരികള് കണ്ണ് തുറക്കേണ്ട ചില വസ്തുതകള് കൂടെ ഉണ്ട്. അതിലേക്കു ഒന്ന് കണ്ണോടിക്കുകയാണ് ഇവിടെ.



സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജനന നിയന്ത്രണവും കുട്ടികളെ കൊല്ലലും ആണ് കമ്മീഷന് പരിഹാരമായി കാണുന്നത്. പക്ഷെ ബുദ്ടിയുള്ള സമൂഹം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ന് ലോകത്തില് ഇന്ത്യയും ചൈനയും ഉള്കൊള്ളുന്ന വന ജന ശക്തികള് ലോകാടിസ്ഥാനത്തില് മുന്നേറാനുള്ള പ്രധാന കാരണം ഇവിടത്തെ ജന സംഖ്യ തന്നെ ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നാണയ സ്രോദസ്സ് നമ്മുടെ മാനവ ശേഷി ആണ്. ലോകത്തുള്ള ഏതു വന് ശക്തികളുടെ ഏതു സംരംഭങ്ങളിലും നമ്മുടെ ആളുകള് വന് സംഭാവനകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ പ്രതീക്ഷ തന്നെ നമ്മുടെ രാജ്യത്ത് വളര്ന്നു വരുന്ന കുട്ടികളില് ആണ്. ഈ കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന്? ഇനി ആരെയെങ്കിലും കൊന്നു കൊണ്ട് മാത്രമേ ഈ ഉന്നമനം സാദിക്കൂ എന്ന് കമ്മീഷന് വിശ്വസിക്കുന്നു എങ്കില് അത് കൃഷ്ണയ്യര് ഉള്കൊള്ളുന്ന 80 ഉം 85 ഉം കഴിഞ്ഞ വൃദ്ദര് ആകുന്നതല്ലേ കുട്ടികളെ കൊല്ലുന്നതിലും നല്ലത്? വളര്ന്നു വരുന്ന കുഞ്ഞുങ്ങളെക്കാള് സമൂഹത്തെ സേവിക്കാന് വയസ്സന് പടക്ക് സാദിക്കും എന്നാണോ കൃഷ്ണയ്യര് വിശ്വസിക്കുന്നത്?



നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് നമ്മുടെ മാനവ ശേഷി. ഇന്ത്യയുടെ വളര്ച്ച തന്നെ ഈ മാനവ ശേഷിയുടെ പിന് ബലത്തില് ആണ്. അതെ സമയം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം ഉദ്ദ്യോഗസ്ഥ തലത്തില് നടക്കുന്ന അഴിമതിയും. നമ്മുടെ രാജ്യത്തിന്റെ സമ്പത്തില് നല്ല ഒരു ശതമാനം ആണ് അഴിമതിയിലൂടെ ഉദ്ദ്യോഗസ്ഥര് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശ്വസ്തമായ സ്രോടസ്സുകളില് നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയില് സര്ക്കാര് ചിലവഴിച്ചു കൊണ്ടിരിക്കുന്ന പണത്തിന്റെ 40 % ഉദ്ദ്യോഗസ്ഥര് പല വഴികളിലായി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അപ്പോള് രാജ്യത്തിന്റെ ഉന്നമനത്തിനായി ചെയാവുന്ന ഏറ്റവും നല്ല മാര്ഗം അഴിമതിക്കാരെ നിര്മാര്ജനം ചെയ്യലാണ്.



അപ്പോള് കുട്ടികളെ കൊല്ലാന് വേണ്ടി കമ്മീഷനെ വെച്ച് തീരുമാനം എടുപ്പിക്കുന്ന സര്ക്കാരിനും ബുദ്ദി ജീവികള് എന്ന് സ്വയം നടിച്ചു വിഡ്ഢിത്തം വിളമ്പുന്ന കമ്മീഷനും ആദ്യം ചെയ്യേണ്ടത് അഴിമതിക്കാരെ നിലക്ക് നിര്ത്താനുള്ള അര്ത്ഥവത്തായ നിയമം ഉണ്ടാക്കുകയാണ്. അഴിമതി നടന്നതായി തെളിഞ്ഞാല് അഴിമതി നടത്തിയവന്റെ ഒരു വിരലിന്റെ കഷ്ണം മുറിച്ചു മാറ്റും എന്നൊരു നിയമം എങ്കിലും നമ്മുടെ രാജ്യത്ത് ഉണ്ടായാല് ഇവിടത്തെ 90 % അഴിമതിയും നമുക്ക് അവസാനിപ്പിക്കാന് കഴിയും. നാണക്കേട് കരുതി എങ്കിലും ഈ പരിപാടി ഭൂരിഭാഗം ഉദ്യോഗസ്ഥരും അവസാനിപ്പിക്കും. പക്ഷെ ഇത്തരം നിര്മാനാത്മക മേഖലകളിലൊന്നും ശ്രദ്ദിക്കാതെ കുട്ടികളെ കൊല്ലാന് നിര്ദേശിക്കുന്ന കമ്മീഷനെ കുറിച്ച് വിഡ്ഢിപ്പട എന്നല്ലാതെ എന്ത് പറയാന്?





സ്നേഹത്തോടെ

Dr. മന്ഹ
Dr.Manha Mahanoor





Monday, September 19, 2011

ഒരു ചുമക്ക് വീഴുന്നവര്‍ക്കുള്ളതല്ല ഒരു സര്‍ക്കാരും

by  രാജീവ് ശങ്കരന്‍ @ http://www.risalaonline.com/


ബിയര്‍ കുടിച്ച് വറുത്ത കടല കൊറിക്കുന്ന അഞ്ച് വയസ്സുകാരന്‍!

ആശ്ചര്യചിഹ്നമിടാതെ ഈ വാചകം അവസാനിപ്പിക്കാന്‍ സാധിക്കില്ല. പാശ്ചാത്യ രാജ്യങ്ങളിലാണെങ്കില്‍ സംഭവ്യതയുടെ ചെറു അംശം ആശ്ചര്യ ചിഹ്നത്തിലുണ്ടാകുമായിരുന്നു. എന്നാല്‍ ഇങ്ങ് ആന്ധ്രാപ്രദേശില്‍ വിവരവും അറിവും കൊണ്ട് മലിനമാക്കപ്പെടാത്ത ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നാണ് ഈ ചിത്രമെന്ന് പറഞ്ഞാല്‍ ആശ്ചര്യ ചിഹ്നത്തിന്റെ എണ്ണം കൂട്ടേണ്ടിവന്നേക്കും. അഞ്ച് വയസ്സുകാരന്‍ ബിയര്‍ കുടിച്ച് വറുത്ത കടല കൊറിക്കുന്നത് മാത്രമല്ല, രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ വ്യാജ കള്ളും നാടന്‍ ചാരായവും കുടിച്ച് ദിവസം മുഴുവന്‍ ഉറങ്ങുന്നുമുണ്ട്. ഇവര്‍ക്ക് കള്ളും ചാരായവും ബിയറുമൊക്കെ നല്‍കുന്നത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണ്. ഈ മാതാപിതാക്കള്‍ക്ക് അംഗങ്ങളേറെയുള്ള കുടുംബത്തിന് അന്നമെത്തിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് സാധിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ നടന്ന് വയലുകളിലോ നിര്‍മാണ മേഖലയിലോ എത്തണം. രാവിലെ നേരത്തെ ഇറങ്ങിയാല്‍ വൈകിയേ മടക്കം സാധിക്കൂ. അതുവരെ കുഞ്ഞുങ്ങളെ നോക്കേണ്ട ബാധ്യത പ്രായമേറിയവര്‍ക്കാണ്. ഇവരിലേറെയും രോഗബാധിതരോ എഴുന്നേറ്റ് നടക്കാന്‍ പ്രയാസമുള്ളവരോ ആയിരിക്കും. അപ്പോള്‍ പിന്നെ കരണീയമായത് കുഞ്ഞിനെ എത്രനേരം ഉറക്കിക്കിടത്താമോ അത്രയും നേരം ഉറക്കിക്കിടത്തുക എന്നതാണ്. അതിനാണ് മാതാപിതാക്കള്‍ വ്യാജ കള്ളിനെയും നാടന്‍ ചാരായത്തെയും ആശ്രയിക്കുന്നത്. ഇങ്ങനെ കുഞ്ഞിനെ ഉറക്കിക്കിടത്തി കിലോമീറ്ററുകള്‍ അകലെ ജോലിക്ക് പോയാല്‍ എന്തു കിട്ടും? കുടുംബത്തിന് ഒരു ദിവസം തള്ളിനീക്കാനുള്ള പണം കിട്ടിയാല്‍ ഭാഗ്യം. സ്വതേ കൂലി കുറവാണ്. എഴുത്തും വായനയും അറിയാത്ത ആദിവാസികളാവുമ്പോള്‍ അത് വീണ്ടും കുറയും. ഇടനിലക്കാരന്‍ സ്വന്തം വിഹിതം കൂടി എടുത്തുകഴിയുമ്പോള്‍ ബാക്കി എത്രയുണ്ടാകും?
നാഗര്‍കുര്‍ണൂല്‍, അച്ചാംപേട്ട്, വാനപര്‍തി, കൊല്ലാപൂര്‍, ഗഡ്വാള്‍ എന്നു തുടങ്ങിയ ആന്ധ്രാപ്രദേശിലെ ഉള്‍ഗ്രാമങ്ങളുടെ സ്ഥിതി ഇത്രയും വിശദീകരിക്കാന്‍ കാരണമുണ്ട്. ഏത് വിതരണ ശൃംഖലയെടുത്താലും അതിന്റെ അവസാന കണ്ണി ഈ പ്രദേശങ്ങളോ ഈ കുടുംബങ്ങളോ ഈ വ്യക്തികളോ ആയിരിക്കും. തമിഴ്നാട്ടിലെ ഒട്ടന്‍ചത്രം തക്കാളിക്കൃഷിക്ക് പ്രസിദ്ധമാണ്. വിളവ് ഗംഭീരമാകുന്ന സീസണുകളില്‍ ഇവിടെ തക്കാളിയുടെ വില ഇപ്പോഴും കിലോക്ക് അമ്പത് പൈസയില്‍ വരെ എത്തും. ഈ വിലക്കും വാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ കര്‍ഷകര്‍ തക്കാളി ദേശീയ പാതയില്‍ വിതറും. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കടിയില്‍ ചതയുന്ന തക്കാളിയില്‍ നിന്ന് ചീറ്റുന്ന ചറത്തില്‍ കുളിച്ച് ആനന്ദിക്കും. ഇത്തരമൊരു ഘട്ടത്തില്‍ ഒട്ടന്‍ചത്രത്തില്‍ നിന്ന് ആരംഭിക്കുന്ന വിതരണ ശൃംഖല ആലോചിക്കാം. ഗ്രാമവാസികള്‍ വെറുതെകളയുന്ന തക്കാളി ശേഖരിച്ച് ആദ്യം ഹൈദരാബാദിലേക്ക്. ലോറിക്ക് വേണ്ടിവരുന്ന ഇന്ധനത്തിന്റെ ചെലവും കൊണ്ടുപോകുന്നതിനിടെ നശിക്കാന്‍ ഇടയുള്ള തക്കാളിയുടെ തോതും കണക്കിലെടുത്താല്‍ ഹൈദരാബാദിലെത്തുമ്പോള്‍ കിലോക്ക് വില ചുരുങ്ങിയത് രണ്ട് രൂപയെങ്കിലുമാകും. ഇവിടെ നിന്ന് രണ്ടോ മൂന്നോ കൈമറിഞ്ഞാകും നേരത്തെ പറഞ്ഞ തീരെ പരിചിതമല്ലാത്ത സ്ഥലനാമങ്ങളുടെ പരിധിയിലേക്ക് ഈ തക്കാളിയെത്തുന്നത്. തെരുവില്‍ നിന്ന് പെറുക്കിയെടുത്ത തക്കാളിക്ക് അപ്പോഴേക്ക് വിലയെത്രയായിട്ടുണ്ടാകും? കടത്ത് കൂലി, ഓരോ ഇടനിലക്കാരനും നിശ്ചയിക്കുന്ന ലാഭ വിഹിതം എന്നിവയെ ആശ്രയിച്ചിരിക്കുമത്. എന്തായാലും കിലോക്ക് അഞ്ച് രൂപയില്‍ താഴെ വരില്ലെന്ന് ഉറപ്പിക്കാം. ദേശീയ പാതയോരത്തു നിന്ന് പെറുക്കിയെടുത്ത ഉത്പന്നത്തിന്റെ കാര്യത്തിലാണിത്. അപ്പോള്‍ ഉത്പാദനകേന്ദ്രത്തില്‍ തന്നെ കിലോക്ക് അഞ്ചും പത്തുമൊക്കെ രൂപ വിലയുള്ള ഉത്പന്നങ്ങളുടെ കാര്യത്തിലോ!
പകല്‍ സമയത്ത് പരിരക്ഷിക്കാന്‍ ആളില്ലാത്തതുകൊണ്ട് മാത്രമല്ല ആദിവാസി രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ മദ്യം കൊടുത്ത് മയക്കിക്കിടത്തുന്നത്. ഉണര്‍ന്നിരുന്നാല്‍ വിശക്കും. അതൊഴിവാക്കാനും ഉറക്കമാണ് നല്ലത്. സ്വാതന്ത്യ്രം ഷഷ്ട്യബ്ധപൂര്‍ത്തി പിന്നിട്ട് കുതിക്കുന്ന കാലത്ത് ഇവരെക്കൂടി ഉള്‍ക്കൊള്ളുന്ന വികസനത്തെക്കുറിച്ച് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഒമ്പതിന് മേലേക്ക് കയറാന്‍ ശ്രമിക്കുകയും ഏഴരക്കും എട്ടരക്കുമിടയില്‍ ചാഞ്ചാടുകയും ചെയ്ത സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഡോ. മന്‍മോഹന്‍ സിംഗ്, പ്രണാബ് കുമാര്‍ മുഖര്‍ജി, മൊണ്ടേക് സിംഗ് അലുവാലിയ, പി ചിദംബരം എന്ന് തുടങ്ങി ഒട്ടെല്ലാ കോണ്‍ഗ്രസ് നേതാക്കളെയും രോമാഞ്ചകഞ്ചുകിതരാക്കുന്നതും കണ്ടു. ആ വളര്‍ച്ച നിലനിര്‍ത്താനും എണ്ണക്കമ്പനികളുടെ പെരുകുന്ന നഷ്ടം കുറക്കാനും ലക്ഷ്യമിട്ടാണ് ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ അടുത്തിടെ സര്‍ക്കാര്‍ വര്‍ധനവരുത്തിയത്. ഇത് ജനങ്ങളെ ബാധിക്കില്ലെന്ന് എണ്ണകാര്യ മന്ത്രിയും ആന്ധ്രാ പ്രദേശ് സ്വദേശിയുമായ ജയ്പാല്‍ റെഡ്ഢിയും ധനമന്ത്രിയും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ പ്രണാബ് കുമാര്‍ മുഖര്‍ജിയും പറയുന്നു. ആന്ധ്രയില്‍ നേരത്തെ നിരത്തിയ സ്ഥലനാമങ്ങള്‍ ജയ്പാല്‍ റെഡ്ഢിക്ക് ഒരുപക്ഷേ, പരിചിതമായിരിക്കും. ബംഗാളിലെ മുര്‍ഷിദാബാദിന്റെ ഉള്‍പ്രദേശങ്ങളുടെ അവസ്ഥ മുഖര്‍ജിക്കും.
ഇവിടെ രണ്ട് പേര്‍ക്കും വിശദീകരിക്കാന്‍ ധാരാളമുണ്ടാകും. ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന നിരവധി പദ്ധതികളെപ്പറ്റി. സമഗ്ര ശിശു വികസന പദ്ധതി, അതിന് കീഴില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ സംരക്ഷിക്കാനും പോഷകാഹാരം നല്‍കാനുമായി ആരംഭിച്ച അംഗനവാടികള്‍, സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്ന ഭക്ഷ്യവസ്തുക്കള്‍, അന്ത്യോദയ അന്നയോജന പദ്ധതി, ദേശീയ തൊഴിലുറപ്പ്, സംയോജിത ആദിവാസി വികസന പദ്ധതി, ഇന്ദിരാ ആവാസ് യോജന എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍. ആന്ധ്രയിലെ മുന്‍ചൊന്ന പ്രദേശങ്ങളില്‍ അംഗനവാടികള്‍ പ്രവര്‍ത്തിക്കുന്നേയില്ല. ഇക്കാര്യം അധികൃതര്‍ക്ക് അറിയുകയുമില്ല. വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഇവിടങ്ങളില്‍ പൊടുന്നനെ ചില നടപടികള്‍ക്ക് അധികൃതര്‍ തയ്യാറായേക്കും, പക്ഷേ, സമാനമായ നൂറ് കണക്കിന് പ്രദേശങ്ങളിലോ? കുട്ടികളെ മദ്യം നല്‍കി മയക്കി രാവിലെ ജോലി തേടിപ്പോകുകയും രാത്രി വൈകി മടങ്ങിയെത്തുകയും ചെയ്യുന്ന ആദിവാസികള്‍ക്ക് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെവിടെയാണ് നേരമുണ്ടാവുക? നാം കണ്ട് പരിചയിച്ചിരിക്കുന്ന പൊതുകമ്പോളത്തിലെപ്പോലെ എല്ലാദിനവും ഇവ വില്‍പ്പനക്ക് വച്ചിട്ടുണ്ടാവില്ലെന്നുറപ്പ്. സര്‍ക്കാര്‍ വിലകുറച്ച് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ എത്തുന്ന നാളില്‍ ഈ ആദിവാസിയുടെ കൈയില്‍ പണമുണ്ടായിക്കൊള്ളണമെന്നുമില്ല. എണ്ണിയാലൊടുങ്ങാത്ത സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താവെന്ന സ്ഥാനം നിലനിര്‍ത്തുമ്പോഴും സ്വകാര്യ വിതരണ ശൃംഖലകളെ ആശ്രയിക്കേണ്ടതാണ് അവസ്ഥ. അങ്ങനെ വരുമ്പോള്‍ ഡീസല്‍ ലിറ്ററിന് മൂന്ന് രൂപ കൂടിയത് ഇത്തരക്കാരെ ഏത് വിധത്തില്‍ ബാധിക്കുമെന്ന് ആലോചിക്കുന്നുണ്ടോ ഭരണാധികാരികള്‍? അത് ജയ്പാല്‍ റെഡ്ഢി അവകാശപ്പെട്ടതുപോലെ ജനങ്ങളെ ബാധിക്കാത്ത നാമമാത്രമായ ഒന്ന് മാത്രമാണോ?
ഇവിടെ വിലയില്ലാത്തത് മനുഷ്യനാണ്, അവന്റെ പരമ്പരകള്‍ക്കാണ്, അവന്റെ അധ്വാനത്തിനാണ്. കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ മരുന്ന് വാങ്ങാന്‍ പോലും പണം തികയാതെ ഉഴലുന്നവരുടെയും സര്‍ക്കാര്‍ പതിച്ച് തന്ന ഭൂമിയിലെ വന്‍ പാറക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്നവരുടെയും സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഇവരെക്കാളൊക്കെ വിലയുണ്ട് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടത്തിന്. നഷ്ടം പെരുകുന്നതില്‍ ഈ കമ്പനികളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥതയില്‍. ഇന്നോ നാളെയോ ഒരു ചുമക്ക് അടിയിടറി വീണ് ഒടുങ്ങാവുന്ന ആദിവാസികളുടെയോ കാസര്‍കോട്ടുകാരുടെയോ ദുരിതങ്ങളെ മുന്‍നിര്‍ത്തിയല്ല ദീര്‍ഘ വീക്ഷണമുള്ള ഒരു സര്‍ക്കാറും അതിന് നേതൃത്വം നല്‍കുന്ന ബുദ്ധിമാന്‍മാരും തീരുമാനങ്ങളെടുക്കേണ്ടത്. ഭാവി തലമുറയുടെ ഭാസുരമായ ജീവിതം മുന്നില്‍ക്കണ്ടാണ്. അവര്‍ക്ക് വേണ്ടി കരുതിവയ്ക്കേണ്ട ദേശീയ സമ്പത്തുകള്‍ നഷ്ടം കയറ്റി മുടിക്കുന്നത് പാതകമാണ്. അക്കാലത്തും നിലനില്‍ക്കുമെന്ന് ഉറപ്പുള്ളവന്റെ വാക്കുകള്‍ക്കാണ് വില കല്‍പ്പിക്കേണ്ടത്. അതാണ് 2030ന് ശേഷം അമേരിക്കയുമായി രാജ്യത്തിന് ഉണ്ടാകാന്‍ ഇടയുള്ള ദൃഢബന്ധത്തെക്കുറിച്ച് മന്‍മോഹനാദി നേതാക്കള്‍ വാചാലരാകുന്നത്. ആ ബന്ധം സുദൃഢമാക്കാന്‍ പാകത്തില്‍ ഇപ്പോഴേ തീരുമാനങ്ങളെടുക്കുന്നത്.
അന്താരാഷ്ട്ര വിപണയില്‍ നിന്ന് എത്ര പണം നല്‍കിയാണോ വാങ്ങുന്നത് അതിന് ആനുപാതികമായ വിലക്ക് തന്നെ ജനങ്ങള്‍ ഉത്പന്നങ്ങള്‍ വാങ്ങണം. അതിന് മാനസികമായും സാമ്പത്തികമായും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ സബ്സിഡി, നിയന്ത്രണം. ലൈസന്‍സ്, പൊതുവിതരണം എന്ന് തുടങ്ങിയ നൂറു കൂട്ടം നൂലാമാലകളൊക്കെ ഒഴിവായിക്കിട്ടും. ഒട്ടന്‍ചത്രത്തില്‍ നിന്ന് തക്കാളി വാങ്ങി ആന്ധ്രയിലെ ഗ്രാമത്തില്‍ വില്‍ക്കാനെത്തുന്നത് പോലെ എല്ലാ ഉത്പന്നങ്ങളുടെയും വിപണനം നടന്നുകൊള്ളും. അങ്ങനെ ജീവിക്കാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രമേ നിലനിലനില്‍പ്പുള്ളൂ. അല്ലെങ്കില്‍ അവര്‍ മാത്രമേ നിലനില്‍ക്കേണ്ടതുള്ളൂ. അതിജീവനം സാധ്യമല്ലാത്ത മറ്റുള്ളവരെല്ലാം നശിക്കും. മത്സരിച്ചോടാന്‍ ശ്രമിച്ച് കിതച്ച് വീഴുന്നവര്‍ അന്തസ്സിനേറ്റ മുറിവില്‍ മനംനൊന്ത് സ്വയം പൂര്‍ണവിരാമമിടും. ബാക്കിയുള്ളവരില്‍ കുറച്ചധികം പേരെ ഖനനം, ഉരുക്കു സംസ്കരണം, അണക്കെട്ട് നിര്‍മാണം എന്ന് തുടങ്ങി ഭാവി ഭാസുരമാക്കാന്‍ അനിവാര്യമായ വിവിധ പദ്ധതികളുടെ പേരില്‍ പറിച്ചുനടും. ഇവയില്‍ അതിജീവന സാധ്യതയുള്ള ചെറുകൂട്ടം പിടിച്ചുനില്‍ക്കും. ബാക്കിയൊക്കെ ഉണങ്ങിപ്പോകും.
ഇതിന് സമാന്തരമായി ഇന്ത്യന്‍ കുത്തകകളില്‍ വിദേശ കുത്തകകള്‍ക്ക് നിക്ഷേപമിറക്കാന്‍ അവസരം കൊടുക്കും. പ്രകൃതി വാതക ഖനത്തിനുള്ള തുക പെരുപ്പിച്ച് കാട്ടിയത് അംഗീകരിച്ച് ഉത്പന്നത്തിന്റെ വില വര്‍ധിപ്പിച്ച് നല്‍കി റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരി വാങ്ങാന്‍ ബ്രിട്ടീഷ് പെട്രോളിയത്തിന് സൌകര്യമൊരുക്കിയത് പോലെ. ഇതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കെ കെയിന്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ വേദാന്ത റിസോഴ്സസിന് അനുവാദം നല്‍കിയതുപോലെ. ആദിവാസികളെ വേരോടെ പിഴുതെറിഞ്ഞ് ഒറീസ്സയിലെ ജഗത്സിംഗ്പൂരില്‍ പോസ്കോക്ക് 1,200 കോടി ഡോളറിന്റെ സ്റീല്‍ പ്ളാന്റ് പണിയാന്‍ അവസരമൊരുക്കിയത് പോലെ. ഒടുവില്‍ എല്ലാ കാര്യങ്ങളുടെയും തീരുമാനം വാഷിംട്ണില്‍ നിന്നുള്ള ഒരൊറ്റ ഫോണ്‍ വിളിയില്‍ അറിയിക്കുന്ന നേര്‍ രേഖയിലുള്ള സംവിധാനം ഒരുക്കും.
ഇക്കാലത്തിനിടെ എല്ലാറ്റിനും വിലകൂട്ടി ജനങ്ങളെ ദ്രോഹിച്ചുവെന്ന കുറ്റം ചുമത്താന്‍ ആരും ശ്രമിക്കരുത്. 1990കളുടെ അവസാനം പലകയുടെ വലുപ്പമുണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണിന് ഇരുപതിനായിരം രൂപ കൊടുക്കണമായിരുന്നു. ഫോണ്‍ കോള്‍ ഒരു മിനുട്ട് സ്വീകരിക്കണമെങ്കില്‍ രൂപ എട്ടും ഒരു മിനുട്ട് പുറത്തേക്ക് വിളിക്കണമെങ്കില്‍ രൂപ പതിനാറും നല്‍കണമായിരുന്നു. ഇപ്പോള്‍ അര്‍ധ സഹസ്രത്തിന് മൊബൈല്‍ ഫോണ്‍ ലഭ്യമാണ്. സെക്കന്‍ഡിന് ഒരു പൈസ നിരക്കില്‍ രാജ്യത്തെല്ലായിടത്തും വിളിക്കാന്‍ സാധിക്കുന്നുണ്ട്. മാറുന്ന കാലത്തിനൊപ്പിച്ച് നടക്കാന്‍ ശേഷിയില്ലാത്തവരാണ് പരാതികളുയര്‍ത്തുന്നത്. അവരാണ് ഇന്ധന വിലയുടെ വര്‍ധനയെക്കുറിച്ചും അത് അരിവിലയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള കയറ്റത്തെക്കുറിച്ചും ആകുലപ്പെടുന്നത്. ഇത്തരക്കാര്‍ അതിജീവനത്തിന് യോഗ്യരായവരല്ല. അവരുടെ സ്ഥാനം അമേരിക്കയിലേത് പോലെ മാലിന്യ നിര്‍ഗമനക്കുഴലുകളിലാണ്. ഇതിലേത് വേണമെന്ന് സ്വയം തിരഞ്ഞെടുക്കാം. തലപുകഞ്ഞ് ആലോചിച്ച് തീരുമാനങ്ങളെടുക്കേണ്ടതില്ലാത്ത, സ്വന്തം ഭാഗധേയം സ്വയം നിശ്ചയിക്കണമല്ലോ എന്ന് വ്യാകുലപ്പെടേണ്ടതില്ലാത്ത, അടിസ്ഥാന സൌകര്യങ്ങള്‍ ധാരാളമുള്ള, അത് സ്വന്തം കീശയില്‍ നിന്നുള്ള പണം ചെലവാക്കി ഉപയോഗിക്കാന്‍ സന്നദ്ധരായ ആളുകളുള്ള ഒരു വലിയ കോളനിയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ആ ചിന്തപോലും ഉള്‍പ്പുളകം സൃഷ്ടിക്കുന്നില്ലേ! അതിനിടയില്‍ പാലിന് പണം കൊടുക്കാനില്ലാത്ത ആദിവാസിയെക്കുറിച്ചും ടോള്‍ പിരിവില്‍ പ്രതിഷേധിക്കുന്ന ഇടത്തരക്കാരെക്കുറിച്ചും പറയാതിരിക്കൂ.


Monday, September 12, 2011

ചേനക്കാര്യങ്ങൾക്കായുള്ള കിടപ്പ്

പ്രവാസി രിസാലയിൽ രാജീവ് ശങ്കരന്റെ ലേഖനം



Chena Karyangalkkayulla Kidappu - Rajiv Sankaran

പ്രവാസി രിസാല സെപ്റ്റംബര്‍ ലക്കം

പ്രവാസി രിസാല സെപ്റ്റംബര്‍ ലക്കം

Monday, August 29, 2011

ഫിത്റ് സകാത് ഒരു പഠനം




fithr_zakaath

ഫിത്റ് സകാത്ത് KMCC പറ്റിക്കുന്നത് അല്ലാഹുവിനെയോ ജനങ്ങളെയോ?

ഫിത്റ് സകാത്ത് സംഘടനയെ ഏല്പ്പിക്കുന്നതിനു സുന്നികള് എതിരാണ്,എന്നാല് ഗള്ഫ് നാടുകളെ മലയാളികളില് കൂടുതല് സുന്നികളാണ് താനും.പക്ഷെ അവരുടെയെല്ലാം ഫിത്റ് സകാത്ത് എങ്ങിനെയെങ്കിലും കിട്ടുകയാണെങ്കില് ഒരു വലിയ സംഖ്യ വരും,പക്ഷെ എങ്ങിനെ അവരില് നിന്ന് അത് വാങ്ങാന് പറ്റും?അതിനു കെ എം സി സി കണ്ടെത്തിയ ഒരു ഐഡിയ ആണ് ,പേരിനു ഒരാളെ വക്കീല് ആക്കുക,എന്നിട്ട് സംഘടിതമായി തന്നെ പിരിച്ചു സംഘടിതമായി തന്നെ വിതരണവും ചെയ്യുക,ഏതെങ്കിലും സുന്നികള് എതിര്ത്താല് കാണിച്ചു കൊടുക്കാനായി ഒരു വക്കീല് നാമധാരിയും ഉണ്ട്.വഹ്ഹാബി മുഖം മൂടി ഇതിനു പിന്നില് ഉണ്ട് എന്ന് ബുദ്ധിയുള്ള ഏതു സുന്നിക്കും  മനസ്സിലാക്കാം.


ഇന്നത്തെ മിഡില് ഈസ്റ്റ് ചന്ദ്രികയില് ഇങ്ങെനെ കാണാം:"ഫിത്റ് സകാത്ത് സംഘടിതമായി പിരിച്ചെടുക്കുന്നതിന് കെ എം സി സി വിപുലമായ സംവിധാനങ്ങള് ഒരുക്കി,ഓരോ മേഖലയിലും അതിനു വേണ്ടി പ്രത്യാകം കോര്ഡിനേറ്റര് മാരെ നിയമിച്ചു".തികച്ചും വാഹഹബി രൂപം തന്നെ,യാതൊരു സംശയവും വേണ്ട.

ഇവിടെ സുന്നികള് ജാഗ്രതര് ആവുക,ധാരാളം സുന്നികള് എല്ലാ വര്ഷവും ഇതില് പെട്ട് പോകുന്നുണ്ട് എന്ന് അറിയാന് സാധിച്ചു,അല്ലാഹു കാക്കട്ടെ.നിങ്ങള് കൊടുക്കുന്നത് ഒരു ഇരുപത് ദിര്ഹം മാത്രമായിരിക്കാം,പക്ഷെ ഫിത്റ് സകാത്ത് ശരിയായ രീതിയില് കൊടുത്തു വീട്ടിയില്ല എന്ന കുറ്റം നാളെ മഹ്ശറില് നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.സകാത്ത് കേവലം ഒരു വഴിപാട് അല്ല,അത് ഇസ്ലാമിന്റെ പ്രധാന കടമകളില് ഒന്നാണ് എന്ന് മനസ്സിലാക്കുക.

നിങ്ങളുടെ അടുത്തു തന്നെ ധാരാളം പാവങ്ങള് ,വീട്ടില് പ്രാരാബ്ദങ്ങള് സഹിക്കാന് വയ്യാതെ പാട് പെടുന്നവര്,കടം കൊണ്ട് വലഞ്ഞവര് തുടങ്ങി ധാരാളം കാണാം,അവര്ക്ക് നിങ്ങള് നേരിട്ട് തന്നെ കൊടുത്തു വീട്ടുക.എന്നെ എല്പിക്കൂ ,ഞാന് നിങ്ങള്ക്ക് വക്കീലാകാം എന്ന രീതി തന്നെ ഇസ്ലാം പഠിപ്പിച്ചിട്ടില്ല,വക്കീലിനെ നമ്മള് ആണ് നിയമിക്കേണ്ടത്.

ഇതൊരിക്കലും കെ എം സി സി എന്ന എന്ന പ്രസ്ഥാനത്തോടുള്ള എതിര്പ്പ് ആയി കാണരുത്,ഇസ്ലാമിന്റെ പഞ്ച സ്തംബങ്ങളില് ഒന്നായ സകാത്തിനെ വഞ്ചനാ രീതിയിലൂടെ അവര് സമീപിച്ചത് കൊണ്ട് പറഞ്ഞു പോയതാണ്.ഇത് പോലെ ആര് നടത്തുന്നുണ്ടെങ്കിലും അത് എതിര്ക്കപ്പെടെണ്ടാതാണ്,കെ എം സി സി പത്രങ്ങളിലൂടെ പ്രചാരണം നടത്തിയ കാരണം അവരെ ഇവിടെ പേരെടുത്തു പറഞ്ഞു എന്ന് മാത്രം.



Abdu Rahiman Manayangattil
 abumufliha7@gmail.com

 
ഫിത്റ് സകാത് പഠനം
Read this  >>>

Wednesday, August 24, 2011

സകാത്ത് സ്വീകരിക്കാന് ഗള്ഫില് ആളില്ല !!

ഫിതര് സകാത്ത് കൊടുക്കാനുള്ള സമയം ആഗതമാകുന്നു. സാദാരണ ഗള്ഫുകാര് പറയാറുള്ള ഒരു പരാതിയാണ് "സകാത്ത് സ്വീകരിക്കാന് ഗള്ഫില് ആളില്ല" എന്നത്. തികച്ചും വിവരക്കേടാനിത്. നാട്ടില് നിന്നും ലക്ഷങ്ങള് മുടക്കി വിസ എടുത്തു ഗള്ഫില് വന്നു തുച്ചമായ ശമ്പളത്തിന്നു ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന് പാട് പെടുന്ന ആയിരങ്ങള്, വീട്ടിലേക്ക് ചിലവിന്നു പോലും അയച്ചു കൊടുക്കാന് സാധിക്കാത്ത നിരവധി പേര്, വിസക്ക് മുടക്കിയ കാശ് തിരിച്ചു കൊടുക്കാന് കഴിയാതെ ആ കാശ് എങ്കിലും സ്വരൂപിച്ചാല് നാട്ടിലേക്ക് തിരിച്ചു പോകാം എന്ന് ആശിക്കുന്ന ഒട്ടനവധി മനുഷ്യര് നമുക്ക് ചുറ്റും ജീവിതം തള്ളി നീക്കുന്നു. നമ്മുടെ പരിസരങ്ങളിലെ ലേബര് ക്യാമ്പുകളില് പോയി നോക്കിയാല് മാത്രം മതി ഇത്തരക്കാരുടെ ദയനീയ രംഗങ്ങള് കാണുവാന്. എന്നിട്ടും അവര്ക്ക് കിട്ടേണ്ട കാശ് നാട്ടില് സംഘടനയുടെ പേര് പറഞ്ഞു കീശയിലാക്കുന്ന ചിലര് ഏതാനും ദിവസമായി സജീവമാകുന്ന കാഴ്ചയാണ് നാം എങ്ങും കണ്ടു കൊണ്ടിരിക്കുന്നത്.


സകാത്ത് കമ്മിറ്റികള് നാട്ടിലും ഗള്ഫിലും മലയാളികളുള്ള മുക്ക് മൂലകളില് ഇപ്പോള് സജീവം ആയി കൊണ്ടിരിക്കുന്നു. ഇസ്ലാമികമായി ഇതിനു ഒരു അടിസ്ഥാനവും ഇല്ല. ഇങ്ങനെ ഉള്ള കമ്മിറ്റികള്ക്ക് സകാത്ത് കൊടുത്താല് ഒരിക്കലും നിങ്ങളുടെ സകാത്ത് വീടുകയില്ല. രബ്ബിന്റെ അടുക്കല് നിങ്ങള് കുറ്റക്കാരായിരിക്കും. അല്പം വര്ഷങ്ങള്ക്കു മുംബ് കേരളത്തില് മുജാഹിദ് പ്രസ്ഥാനം പിളര്ന്നപ്പോള് സകാത്ത് കമ്മിറ്റികള് വഴി സ്വരൂപിച്ച കാശ് ബാങ്കില് ടെപോസിറ്റ് ചെയ്തു പലിശ വാങ്ങിയ നിരവധി സംഭവങ്ങള് 2 കൂട്ടരും പരസ്പരം തെളിവ് സഹിതം വിളിച്ചു പറഞ്ഞത് നമ്മള് ആരും മറന്നു കാണില്ല. കമ്മിറ്റികള് വഴി സ്വരൂപിക്കുന്ന നിങ്ങളുടെ പണം പോകുന്നതും ഈ വഴിക്ക് തന്നെ അല്ലെ എന്ന് നിങ്ങള് ചിന്തിക്കുക.


സകാത്ത് കൊടുത്തത് കൊണ്ട് നിങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. നിങ്ങളുടെ സകാത്ത് അതിന്റെ അവകാശികളിലേക്ക് തന്നെ എത്തി ചേരുന്നു എന്ന് ഉറപ്പു വരുത്തലും നിങ്ങളുടെ ബാദ്യത ആണ്.


നിങ്ങള് ഉള്ള സ്ഥലത്താണ് സകാത്ത് കൊടുക്കേണ്ടത്. അരിയാണ് കൊടുക്കേണ്ടത്.  സ്വന്തമായി കൊടുക്കലാണ് ഏറ്റവും ഉത്തമം. അതിനു കഴിയില്ല എങ്കില് നിശ്ചിത വ്യക്തിയെ ഏല്പിക്കാം. അവര് അവകാശികള്ക്ക് കൊടുക്കുന്നു എന്ന് നാം ഉറപ്പു വരുത്തണം എന്ന് മാത്രം.


അത് കൊണ്ട് പ്രിയ സുഹ്ര്തുക്കളെ, സകാത്തിന്റെ അവകാശികള് നമുക്കിടയില് തന്നെ ഉണ്ട്. കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്. റൂമില് വെറുതെ ചടഞ്ഞിരുന്നു, മൌലവിമാരും അവരുടെ ശിങ്കിടികളും പറയുന്ന "ഗള്ഫില് സകാത്ത് വാങ്ങാല് ആളില്ല" എന്ന വാക്കില് വിശ്വസിക്കാതെ, അതൊക്കെ അവരുടെ കീശ വീര്പ്പിക്കാന് ആണ് എന്ന് മനസ്സിലാക്കി കൊണ്ട്, നമ്മുടെ ആഖിരം നശിപ്പിക്കാന് ഉള്ളതാണ് എന്ന് മനസ്സിലാക്കി കൊണ്ട്, നമ്മുടെ സകാത്ത് ഇസ്ലാം പഠിപ്പിച്ച രീതിയില് കൊടുത്തു വീട്ടാന് ശ്രമിക്കുക. നാഥന് അനുഗ്രഹിക്കട്ടെ....ആമീന്.






ഈ സന്ദേശം നിങ്ങളുടെ സഹോദരങ്ങള്ക്കും ഫോര്വേഡ് ചെയ്യുക


ദു'ആ വസിയ്യത്തോടെ
പി വി സി അബ്ദു

ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ ആരായിരുന്നു ?!


ഒരു വിശകലന പഠനം. തയ്യാറാക്കിയത്
മുഹമ്മദ് സഖാഫി പൊഴുതന

Who Was Sheikhul Islam Ibnu Taimiya

Monday, August 22, 2011

ഉമ്മയോട് ക്ഷമിക്കണേ മക്കളേ

as received .authour unknown.. its worth to read 

ഉമ്മയോട് ക്ഷമിക്കണേ മക്കളേ



Monday, July 25, 2011

തിരുകേശം തിരുത്തപ്പെടേണ്ട ധാരണകൾ

Thirukesham-തിരുത്തപ്പെടേണ്ട ധാരണകൾ



Tuesday, July 12, 2011

ത്വരീഖത്തും വ്യാജന്മാരും ;സമഗ്ര പഠനം

കേരളത്തില് 4 മാസങ്ങള്ക്ക് മുമ്പ് മുളക്കാന് ആരംഭിച്ച ഒരു വ്യാജ ത്വരീഖത്താണ് നഖ്ശബന്ധി ഹഖാനി. ഇതിനകം ഏതാനും ഗള്ഫ് മലയാളികളും ഇവിടത്തുകാരും ഇവരുടെ വലയില് അകപ്പെട്ടു. നരിക്കുനിയിലെ ഒരു വീട്ടില് ഈ ത്വരീഖത്തിന്റെ നേതാവ് വരികയും മൗലിദിനെന്ന വ്യാജേന ജനങ്ങളെ, വീട്ടുകാരന് ഒരുമിച്ച് കൂട്ടുകയും ചെയ്തു. കക്കാട് ഫൈസിയും അവിടെ നേതാവിനെ കാണാന് എത്തിയിരുന്നു. ആലുവാ ത്വരീഖത്തും നഖ്ശബന്ധി ഹഖാനിയും ഒരു ത്വരീഖത്ത് തന്നെയാണെന്നാണ് അവര് അവിടെ പറഞ്ഞതിന്റെ ചുരുക്കം.

ഇവരെ കരുതിയിരിക്കുകയും, അവരുടെ നിഗൂഢ പ്രവര്ത്തനങ്ങളെ കുറിച്ച് നാം ബോധവാന്മാരാവുകയും വേണം. അവര് ഒരുക്കിയ ചതിക്കുഴിയില് ചാടിക്കൊണ്ടിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളെ നമുക്കല്ലാതെ ആര്ക്കാണ് രക്ഷിക്കാന് കഴിയുക. ആ ബാദ്ധ്യത നമുക്കില്ലേ. ആകയാല് ഈ വിവരങ്ങള് പരമാവധി ആളുകളിലെത്തിച്ച് സത്യം മനസ്സിലാക്കാന് എല്ലാവര്യും സഹായിക്കുക


കേരളക്കരയില്, പ്രവാചക(സ.അ)രുടെ കാലത്ത് തന്നെ ഇസ്ലാം പ്രചരിക്കുകയും പ്രഗല്ഭരായ ആത്മീയ പണ്ഡിതരിലൂടെ ഇന്നും ശോഭയോടെ നിലനില്ക്കുകയും ചെയ്യുന്ന നാടാണ്. ശരീഅത്തും ത്വരീഖത്തും നെല്ലും പതിരും വേര്തിരിക്കാന് കഴിവുള്ള പണ്ഡിതരെ മാറ്റിനിര്ത്തി നാമെന്തിനു പലതിന്റെയും പിന്നാലെ പോകണം.


സൈബര് മേഘലയില് പരിജ്ഞാനമുള്ള ഹഖാനി ത്വരീഖത്തില് പെട്ടുപോയവര്ക്കും അല്ലാത്തവര്ക്കും ത്വരീഖത്തിന്റെ മുഴുവന് വശങ്ങളും അറിയാന് ഇന്ന് മാര്ഗമുണ്ട്. മുസ്ലിം പാത്തിലെ താഴെ ലിങ്ക് ക്ലിക്ക് ചെയ്ത് വിശദമായി പഠിക്കുക.


Read the abov all @Special Feature  link below

http://www.muslimpath.com/tareeqath



തീരാത്ത സംശയങ്ങള് അറിവും ഭയഭക്തിയുമുള്ള പണ്ഡിതരോട് ചോദിക്കുകയോ, info@sunnionlineclass.com , vilakk@gmail.com , islam.bulletin@gmail.com ഈ മെയിലുകളില്‍ ഏതിലെങ്കിലും സംശയങ്ങള്‍ എഴുതി മെയില് ചെയ്യുകയോ, തല്സമയ സുന്നി ഓണ്‍‌ലൈന്‍ ക്ലാസ്‌റൂം ആയ - കേരളാ മലബാര് ഇസ്ലാമിക് ക്ലാസ്‌റൂം (www.sunnionlineclass.com ) , സുന്നീ ഗ്ലോബല്‍ വോയ്സ് ക്ലാസ് റൂം http://sunniglobalvoice.com/ ഇവിടെ ഓണ്‍ലൈനില്‍ ബൈലെക്സ് മെസഞ്ചറിലൂടെ ചോദിക്കുകയും ചെയ്യാവുന്നതാണ്‌



( മേല്‍ വിവരങ്ങള്‍ മെയിലില്‍ അയച്ചു കിട്ടിയത് Prachaarakan )



Sunday, July 10, 2011

ചെറുശ്ശേരിക്ക് തരുവണയുടെ മറുപടി (ദേശാഭിമാനി ലേഖനം)


(ജൂണ്‍ 13ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ലേഖനം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഒ എം തരുവണ ഇവിടെ മറുപടി പറയുന്നു. സജീവജനശ്രദ്ധയിലുള്ള വിഷയം എന്ന നിലയ്ക്കാണ് "തിരുകേശ"ത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നു- പത്രാധിപര്‍ ദേശാഭിമാനി )


http://deshabhimani.biz/editorialcontent.php?id=26950



ഇനി വായിക്കുക
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് ചെയ്യുന്നതെന്തോ, ഒരു വിവേചനവുമില്ലാതെ അതിനെയെല്ലാം കണ്ണടച്ച് എതിര്ക്കുകയാണ് ചെറുശ്ശേരി സമസ്തയുടെ പൊതുനയം. സമസ്ത കേരള ജംഇയ്യത്തുല് ഉലമ വഴിപിരിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടേ ആയിട്ടുള്ളൂവെങ്കിലും ഈ നിലപാടിന് മൂന്നു പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. ഒരുപക്ഷേ, സമസ്തയിലെ ഭിന്നിപ്പിനുതന്നെ കാരണം കൂട്ടത്തിലെ ചില പണ്ഡിതര്ക്ക് കാന്തപുരത്തോടുണ്ടായ ശമനമില്ലാത്ത വിദ്വേഷമാണെന്നു പറയാം. കാരന്തൂര്
മര്കസിലെ തിരുകേശവും ഇപ്പേരില് നിര്മിക്കാന് പോകുന്ന ഗ്രാന്ഡ് മസ്ജിദും ഇപ്പോള് വിവാദമായതിന് വേറെ കാരണങ്ങള് അന്വേഷിക്കേണ്ടതില്ല.

പുരോഗമനാത്മകമായ നിലപാടുകളെ നിരന്തര വിമര്ശങ്ങള്കൊണ്ട് വഴിമുടക്കുന്നതിനപ്പുറം ചെറുശ്ശേരിയുടെ നേതൃത്വത്തിലുള്ള സമസ്ത മുസ്ലിം സമുദായത്തിനുവേണ്ടി ഒന്നുംചെയ്യുന്നില്ല. ഇപ്പോള് നടക്കുന്ന തിരുകേശ വിവാദവും പ്രശ്നവുമായി ബന്ധപ്പെട്ട് ജൂണ് 13ന് (ദേശാഭിമാനി. പേജ് 6) സൈനുദ്ദീന് മുസ്ലിയാരുടേതായി വന്ന ലേഖനവും ഈ പശ്ചാത്തലത്തില് വേണം കാണാന് . നബി (സ്വ)യുടെ തിരുശേഷിപ്പുകള് സംബന്ധിച്ച് സൈനുദ്ദീന്
മുസ്ലിയാര് ഉന്നയിച്ച വാദഗതികള് അഹ്ലുസ്സുന്നഃയുടെ വിശ്വാസത്തിനെതിരാണ്. തിരുകേശം അംഗീകരിക്കാന് നബി (സ്വ)വരെ എത്തുന്ന സനദ് (കൈമാറ്റപരമ്പര) കണ്ടു ബോധ്യപ്പെടണം എന്ന ആശയം ഇസ്ലാമികമല്ല. മതത്തിലെ ഒരു പ്രമാണവും അങ്ങനെ അനുശാസിക്കുന്നുമില്ല. ഇമാം ഇബ്നുഹജരില്ഹയ്തമി, ഇമാം ദഹബി, ഇമാം സുയൂഥി തുടങ്ങി പൂര്വ പണ്ഡിതന്മാരെല്ലാം സ്വീകരിച്ച നിലപാടിനെതിരാണിത്. ഖലീഫമാരും സനദ് പരിശോധിച്ചിരുന്നില്ല. ലോകപ്രശസ്ത പണ്ഡിതന് മുഹമ്മദ് റസാഖാന് ബറേല്വി ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. തബര്റുകിന് സനദ് കണ്ട് ബോധ്യപ്പെടണമെന്ന പുത്തന്വാദം ആദ്യം ഉന്നയിച്ചത് വഹാബി- ജമാഅത്ത് വിഭാഗങ്ങളുടെ പൂര്വാചാര്യനായ ഇബ്നുതൈമിയ്യയാണെന്നു വിശ്രുത പണ്ഡിതനും ദാര്ശനികനുമായ യൂസുഫുന്നബ്ഹാനി പ്രസ്താവിച്ചിട്ടുണ്ട് (ജവാഹിറുല്ബിഹാര് : 3/466). ചെറുശ്ശേരി മുസ്ലിയാര് ഇബ്നുതൈമിയ്യയുടെ വാദമാണ് ഉന്നയിച്ചിരിക്കുന്നത്. മതത്തില് കാര്യങ്ങള് രണ്ടുവിധമുണ്ട്. മുഹ്കമാത് (വിധിവിലക്കുകള്), തബര്റുക്- തഅ്ളീം (അനുഗ്രഹം തേടല് - ആദരിക്കല്). ഇതില് വിധി വിലക്കുകള്ക്ക് പൂര്ണമായ കൈമാറ്റരേഖ വേണം. എന്നാല് , ഇത് സാധാരണ വിശ്വാസികളോ പണ്ഡിതര്പോലുമോ കണ്ടു ബോധ്യപ്പെടേണ്ടതില്ല. മുജ്തഹിദുകളായ (ഗവേഷകര്) ഇമാമുകള് പരിശോധിച്ചു നിര്ധാരണം ചെയ്തെടുത്ത നിയമങ്ങള് അനുസരിച്ചാല്മതി. എന്നാല് , തിരുശേഷിപ്പുകളുടെ കാര്യത്തില് ഈ ശാസനയില്ല. നബി (സ്വ)യുടേതാണെന്ന് അറിയപ്പെടുന്ന ഏതൊരു ശേഷിപ്പും വിശ്വാസികള്ക്ക് അംഗീകരിക്കാം, ആദരിക്കാം. ആര്ക്കെങ്കിലും സംശയമോ അവിശ്വാസമോ തോന്നുന്നപക്ഷം അവര്ക്ക് മാറിനില്ക്കാം. "എനിക്കു സംശയമുണ്ട്, നിങ്ങളും സംശയിക്കണം" എന്ന് മറ്റൊരാളോട് പറയാന് പാടില്ല. അവിശ്വാസം തോന്നിയ കാരണത്താല് നിന്ദിക്കാനോ തള്ളിപ്പറയാനോ പാടില്ല. അങ്ങനെ ചെയ്യുന്നത് മതത്തില്നിന്ന് പുറത്തുപോകാന് കാരണമാകുമെന്ന് ഇമാം റാസി (റ) പ്രസ്താവിച്ചിട്ടുണ്ട് (തഫ്സീറുര്റാസി- വാ: 31 പുറം: 200). അതായത്; നിസ്കാരമോ സകാതോപോലെ തിരുശേഷിപ്പുകളുടെ കാര്യത്തില് മതം ആരെയും നിര്ബന്ധിക്കുന്നില്ല. കഴിവുണ്ടായിട്ടും ഹജ്ജ്കര്മം ചെയ്തില്ലെങ്കില് വിചാരണചെയ്യപ്പെടും. തിരുശേഷിപ്പുകളെ ആദരിച്ചില്ല എന്നതിനു ശിക്ഷിക്കപ്പെടുകയില്ല, അനാദരിച്ചാല് ശിക്ഷിക്കപ്പെടും. ഇതാണ് അഹ്ലുസ്സുന്നഃയുടെ വിശ്വാസം. ചെറുശ്ശേരി മുസ്ലിയാരുടെ നിലപാട് അഹ്ലുസ്സുന്നഃയുടെ കാഴ്ചപ്പാടിനെതിരാണ്.


മര്കസിലെ തിരുകേശം സമുദായത്തിലെ എല്ലാ അംഗങ്ങളും അംഗീകരിക്കണമെന്നു പറഞ്ഞിട്ടില്ല. ഗ്രാന്ഡ് മസ്ജിദിന് നിര്ബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ ഫണ്ട് സ്വീകരിച്ചിട്ടുമില്ല. തെറ്റിദ്ധാരണമൂലം ആരെങ്കിലും സംഭാവന നല്കിയിട്ടുണ്ടെങ്കില് തിരിച്ചുനല്കാമെന്ന് ബന്ധപ്പെട്ടവര് പറഞ്ഞിട്ടുമുണ്ട്. അബുദാബിയിലെ ഷെയ്ഖ് അഹ്മദ് ഖസ്റജിയില്നിന്നു ലഭിച്ച
തിരുകേശത്തിന് കൈമാറ്റപരമ്പരയില്ല എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഏകദേശം പത്തു രാജ്യത്തുനിന്നും രാജ്യത്തെ ഇരുപതോളം സംസ്ഥാനത്തില്നിന്നുമുള്ള നൂറുകണക്കിനു പ്രമുഖ പണ്ഡിതന്മാരെയും ലക്ഷക്കണക്കിനു വിശ്വാസികളെയും സാക്ഷിനിര്ത്തിയാണ് ഡോ. അഹ്മദ് ഖസ്റജി തിരുകേശം മര്കസിന് കൈമാറിയത്. ഈ ചടങ്ങില് തിരുകേശത്തിന്റെ സനദ് വാക്കാലും രേഖാമൂലവും കൈമാറിയിട്ടുണ്ട്.

തന്റെ കുടുംബപരമ്പരയുടെ വിശദാംശങ്ങള് അദ്ദേഹം വിവരിച്ചത് മുതലെടുത്ത് ആശയക്കുഴപ്പമുണ്ടാക്കാന് ചെറുശ്ശേരി മുസ്ലിയാരുടെ സംഘടന ബോധപൂര്വം ശ്രമിക്കുകയാണ്. സനദ് നല്കുന്നതിന് സമുദായത്തില് ഒരു സാമ്പ്രദായികരീതിയുണ്ട്. വിജ്ഞാനമാണ് മതം എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. വിജ്ഞാനംകൊണ്ട് ഒരാള് മതവിധി പ്രഖ്യാപിക്കണമെങ്കില് അയാള്ക്ക് നബി (സ്വ) വരെയെത്തുന്ന ഗുരുപരമ്പര (സനദ്) വേണം. ഉന്നത മതപാഠശാലകളില്നിന്നു പഠിച്ചിറങ്ങുന്ന പണ്ഡിതര്ക്ക് കൊടുക്കുന്ന "സനദ്"
നബി (സ്വ)വരെയെത്തുന്ന ഗുരുപരമ്പരയുടെ സാക്ഷ്യപത്രമാണ്. എന്നാല് , ഈ
സനദുകളിലൊന്നും നബി (സ്വ) വരെയെത്തുന്ന ഗുരുപരമ്പര രേഖപ്പെടുത്തുന്നില്ല. പകരം സ്ഥാപനത്തിന്റെ പ്രിന്സിപ്പല്മാര് ഒപ്പിട്ടുനല്കുകയാണ്. സനദ് നല്കുന്നതിന്റെ ഈ പാരമ്പര്യരീതിയാണ് ഡോ. ഖസ്റജിയും സ്വീകരിച്ചത്. കാരന്തൂര് മര്കസില്നിന്നോ പട്ടിക്കാട് ജാമിഅഃയില്നിന്നോ യുവ പണ്ഡിതര്ക്കു ലഭിക്കുന്ന സനദിന്റെ അതേ രീതി. കാന്തപുരത്തിനോ അദ്ദേഹത്തെ അനുകൂലിക്കുന്നവര്ക്കോ മര്കസിലുള്ള തിരുകേശത്തിന്റെ കാര്യത്തില് സംശയമില്ല. സംശയം തോന്നുന്നവര്ക്ക് അതു തീര്ക്കാന് ഡോ. അഹ്മദ് ഖസ്റജിയെ സമീപിക്കാം. ഈ ആവശ്യത്തിന് യുഎഇയില്പോയ ഇവരുടെ നേതാവ് എന്തുകൊണ്ട് ഡോ. അഹ്മദ് ഖസ്റജിയെ കണ്ടില്ല? ഈ വിവാദത്തിന് സൗമ്യമായ പരിഹാരമുണ്ടാക്കാന് പരാതിക്കാര് സമീപിക്കേണ്ടത് തിരുകേശം കൊടുത്ത ആളിനെയും കിട്ടിയ ആളിനെയുമായിരുന്നു. അതിശയകരമായ കാര്യം ഈ രണ്ടുപേരെയും പരാതി പറയുന്നവര് ഒരിക്കല്പ്പോലും കണ്ടിട്ടില്ല! എന്നല്ല; ബന്ധപ്പെട്ടയാളിനെ കാണുന്നതിനുപകരം അയാളുടെ ജ്യേഷ്ഠന്റേതെന്ന പേരില് രണ്ടു കത്താണ് കൊണ്ടുവന്നത്. കത്തിലെ ആശയങ്ങളാകട്ടെ പരസ്പരവിരുദ്ധവും. കത്തിന് ഒരു സ്ഥിരീകരണവുമില്ലതാനും. തിരുകേശത്തിന്റെ ആധിക്യവും ദൈര്ഘ്യവുമാണ് സംശയത്തിന് നിദാനമെന്നാണ് ചെറുശ്ശേരി മുസ്ലിയാര് പറയുന്നത്. ഇതും ഇസ്ലാമിക പ്രമാണങ്ങള്ക്കെതിരാണ്. ഹിജ്റഃക്കുശേഷം നബി
(സ്വ) നാലുതവണയേ മുടി നീക്കിയിട്ടുള്ളൂവെന്ന് ഇമാം നവവീ(റ) പറയുന്നുണ്ട് (മൗസൂഅത്തുദ്ദിഫാഅ്: 2/31). ഇബ്നുഖയ്യിമിന്റെ "സാദുല്മആദി"ലും ഇതു കാണാം. ഹിജ്റഃക്കുശേഷം ആറുവര്ഷം കഴിഞ്ഞ് ഹുദയ്ബിയ്യയിലാണ് നബി (സ്വ) ആദ്യമായി മുടി നീക്കുന്നത്. ഏറ്റവും അവസാനം മൂന്നുവര്ഷത്തെ ഇടവേളയ്ക്കുശേഷം ഹജ്ജതുല്വിദാഇല്വച്ചും. നബി (സ്വ)മക്കാഫത്ഹിനു വരുമ്പോള് അവിടത്തെ ശിരസ്സില് നെഞ്ചുവരെ നീണ്ടുകിടക്കുന്ന നാലു മുടിക്കെട്ടുകള് ഉണ്ടായിരുന്നെന്ന് ഉമ്മുഹാനിഹ്(റ) പറഞ്ഞത് തുര്മുദിയും ഇബ്നുമാജഃയും ഉദ്ധരിച്ചിട്ടുണ്ട് (ശറഹുസ്സുന്നഃ- ഇമാംബഖ്വി: 12/97). ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് അല്ബാനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദുല്ഹുലയ്ഫയില്നിന്ന് നബിയുടെ മുടി ഞാന് നാലായി മെടഞ്ഞിട്ടു കൊടുത്തുവെന്ന് നബി പത്നി ഉമ്മുസലമഃ (റ) പറയുന്നുണ്ട് (മഗാസി- വാഖിദി: 2/868). ഖസ്റജിയുടെ കുടുംബത്തില് മുടിക്കെട്ടുകള് ഉണ്ടെന്നാണ് മറ്റൊരാക്ഷേപം. ഉണ്ടാവാം; ഹുദയ്ബിയ്യയില് നീക്കംചെയ്തതില്നിന്നു മുടിക്കെട്ടുകള്തന്നെ ഞാന് കൈവശപ്പെടുത്തി സൂക്ഷിച്ചുവെന്ന് ഉമ്മുഇമാറഃ(റ) അവകാശപ്പെടുന്നുണ്ട് (റൂഹുല്ബയാന് : 9/5, സുബുലുല്ഹുദാ വര്റശാദ്: 5/57). ഹുദയ്ബിയ്യയിലും ഹജ്ജതുല്വിദാഇലും നീക്കംചെയ്ത തിരുകേശങ്ങളുടെ വലുപ്പം ഈ ഹദീസുകളില്നിന്നു വ്യക്തമാകും.

സൈനുദ്ദീന് മുസ്ലിയാര്ക്ക് ഈ പ്രമാണങ്ങള് അറിയാതിരിക്കാന് ന്യായമില്ല. അറിഞ്ഞിട്ടും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ചത് മതപരമായി കടുത്ത അപരാധമാണ്. "അസ്റാറു ആസാരിന്നബവിയ്യഃ" എന്ന ഗ്രന്ഥത്തില് തങ്ങളുടെ കൈവശമുള്ള തിരുകേശത്തെക്കുറിച്ച് ഡോ. ഖസ്റജി പരാമര്ശിച്ചില്ലെന്ന വാദവും ബാലിശമാണ്. ഒരു ലബനീസ് സൂഫി പണ്ഡിതന്റെ പൂര്വകാല രചനയുടെ പുതിയ പതിപ്പ് ഏറ്റെടുത്തു പ്രസിദ്ധീകരിക്കുക മാത്രമാണ് ഖസ്റജി കുടുംബം ചെയ്തത്. പ്രസാധകന് ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില് ഇടപെടാനാകില്ലെന്നത് പ്രസാധനത്തിന്റെ പ്രാഥമികമായ കാര്യമാണ്. മുസ്ലിയാര്ക്ക് ഇതറിയില്ലായിരിക്കാം. തിരുശേഷിപ്പുകള് സൂക്ഷിക്കുന്ന പ്രദേശങ്ങളുടെ പട്ടിക കൊടുത്തപ്പോള് യുഎഇയുടെ പേര് മാത്രമില്ല എന്ന വാദവും വിചിത്രമാണ്. തിരുശേഷിപ്പുകള് സൂക്ഷിക്കുന്ന മുഴുവന് പ്രദേശങ്ങളുടെ പേരും ഈ ഗ്രന്ഥത്തില് ചേര്ക്കുന്നു എന്ന് ഗ്രന്ഥകാരന് അവകാശപ്പെടുന്നില്ല. അദ്ദേഹത്തിന്റെ അറിവില്പ്പെട്ടത് ഉള്പ്പെടുത്തുകയും ലോകത്ത് എവിടെയെങ്കിലും ഇനിയും തിരുശേഷിപ്പുകള് സൂക്ഷിക്കുന്നുണ്ടാകാം എന്നു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഎഇ ഔഖാഫ് മന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഹസന് ഖസ്റജി കേരളത്തില് വരികയും പരേതരായ ശംസുല് ഉലമ ഇ കെ അബൂബക്കര് മുസ്ലിയാര് , പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള് എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നത് ശരിയാണ്. ഇവര് നടത്തിയ സ്വകാര്യ ചര്ച്ചകള്ക്കിടയില് തന്റെ കുടുംബത്തിലുള്ള തിരുകേശത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്ന് മുസ്ലിയാര് എങ്ങനെയാണ് ഇത്ര തിട്ടമായി പറയുന്നത്? ഒരു കാര്യം ഉറപ്പിച്ചുപറയുന്നയാള് ഏതടിസ്ഥാനത്തിലാണ് അതു പറയുന്നത് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ശഅ്റെ മുബാറകും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇസ്ലാമിലെ മൗലിക വിഷയങ്ങളല്ല. ആചാരപരമായ വിശ്വാസത്തിന്റെ വിശദാംശങ്ങളില്പ്പെട്ടതാണ്. അതുകൊണ്ടാണ് മര്കസിലെ ശഅ്റ് മുബാറകും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസികളുടെ സ്വീകാര്യതയാക്കി പരിമിതപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയില് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളും സാധാരണപോലെ മാത്രമേ മര്കസില് നടന്നിട്ടുള്ളൂ. തിരുകേശമല്ല; അതിന്റെ പേരില് രാജ്യത്തെതന്നെ ഏറ്റവും വലിയ മസ്ജിദ് നിര്മിക്കാന് കാന്തപുരം തീരുമാനിച്ചതാണ് വിവാദങ്ങളുടെ മൂലഹേതു. ചെറുശ്ശേരി മുസ്ലിയാരുടെ ലേഖനത്തിന്റെ അവസാന ഭാഗങ്ങള് വായിക്കുന്ന ആര്ക്കും ഇതു ബോധ്യമാകും. ഗള്ഫ് നാടുകളിലും ലോകത്തിനു പല ഭാഗങ്ങളിലും സഞ്ചരിക്കുമ്പോള് അവിടങ്ങളില് കാണുന്ന തരത്തില് വിശാലമായ സൗകര്യങ്ങളോടുകൂടിയ നല്ലൊരു മസ്ജിദ് തന്റെ നാട്ടിലും ഉണ്ടാകണം എന്ന്
കാന്തപുരം ആഗ്രഹിച്ചു. ഇതൊരപവാദമായിട്ടാണ് എതിര്പക്ഷം കാണുന്നത്.

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുതല്ക്കൂട്ടാകുന്ന ഇത്തരം നിര്മിതികള്ക്ക് പിന്നിലെല്ലാം ഒരു സ്വപ്നവും ഒരുപാട് പ്രതിബന്ധങ്ങളും സാധാരണം. മസ്ജിദുകള് വിശ്വാസികള്ക്ക് ആരാധനകള് നിര്വഹിക്കാനുള്ളതാണ്. അവിടെ തിരുകേശം സൂക്ഷിക്കുന്നത് മതത്തിലെ ഒരു നിയമത്തിനും എതിരല്ല. തിരുകേശമിട്ട വെള്ളം വിറ്റുവെന്ന ആരോപണം വ്യാജമാണ്. തിരുകേശവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും നിര്മിതികളും പുതിയ സംഗതിയല്ല. ആഗോളതലത്തില് നടപ്പുള്ളതാണ്. ജിദ്ദയിലെ ഇന്റര്കോണ്ടിനെന്റല് ഹോട്ടലില് 2008ല് "മഅ്റള് അല്ആസാറുന്നബവിയ്യ" എന്ന പേരില് ഒരു പ്രദര്ശനം നടന്നു. 60 രാജ്യത്തുനിന്നുള്ള തിരുശേഷിപ്പുകളുടെ നൂറോളം ചിത്രമായിരുന്നു പ്രദര്ശനത്തിനുവച്ചത്. സൗദി രാജകുമാരന് അമീര്ബന്ദര്ബ്നു നാസറുബ്നു അബ്ദില്അസീസ് ആലുസ്സുഊദാണ് പ്രദര്ശനം ഉദ്ഘാടനംചെയ്തത്. സൗദിയിലെ ഹാശിമി വംശജരുടെ ആഗോളസംഘടനയായിരുന്നു സംഘാടകര് . പ്രദര്ശനത്തോടനുബന്ധിച്ച് എല്ബിസി ചാനലിന് അനുവദിച്ച അഭിമുഖത്തില് സംഘടനയുടെ സെക്രട്ടറി ജനറല് ശരീഫ് മുഹമ്മദ് അല്ഹുസയ്നി പറഞ്ഞത്, ആഗോളതലത്തില് വ്യാപിച്ചുകിടക്കുന്ന തിരുശേഷിപ്പുകള് മദീനയില് മ്യൂസിയം സ്ഥാപിച്ച് സംരക്ഷിക്കാന് സൗദി സര്ക്കാര് സഹകരണത്തോടെ പദ്ധതി നടപ്പാക്കിവരുന്നുവെന്നാണ്. മുസ്ലിം ലോകത്തും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കന് നാടുകളിലും തിരുശേഷിപ്പുകള് സൂക്ഷിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം അതുമായി ബന്ധപ്പെട്ട് ആയിരങ്ങള് പങ്കെടുക്കുന്ന ചടങ്ങുകളും നടക്കാറുണ്ട്. എവിടെയും ഇതുപോലെ വിവാദങ്ങള് നടന്ന ചരിത്രമില്ല. ഇത് വിട്ടുവീഴ്ചയില്ലാത്ത കാന്തപുരം വിരോധംമാത്രമാണ്.







Saturday, July 09, 2011

തിരുകേശവിവാദം-മൂന്നാം കക്ഷിയുടെ വീക്ഷണം-part-02

Read part 01 here


തിരുകേശവിവാദം-മൂന്നാം കക്ഷി _part2

Saturday, June 25, 2011

മൌദൂദിയും ഇബ്നു അബ്ദില്‍വഹാബും ഒരു തുലാഭാരം

-- ഫൈസല്‍ അഹ്സനി ഉളിയില്‍ ----


ഇസ്ലാമിലെ അവാന്തരപ്രസ്ഥാനത്തിന്റെ രണ്ട് ആധുനിക പ്രതിനിധാനങ്ങളെയും അവയുടെ ആചാര്യന്മാരെയും ഒന്നു തട്ടിച്ചു നോക്കുന്നത് ഉചിതമായിരിക്കും. ഖവാരിജിസത്തില്‍നിന്ന് തുടങ്ങി, പടര്‍ന്നു പന്തലിച്ച് ഉണങ്ങിപ്പൊടിഞ്ഞു അത് അതിന്റെ ജന്മപരമായ ബലാബല പരീക്ഷണങ്ങളിലൂടെ ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്നു.

അതിന്റെ സമകാലിക പകര്‍പ്പുകളില്‍ ഏറ്റം പ്രസക്തമായ രണ്ടെണ്ണമാണ് വഹാബിസവും മൌദൂദിസവും. അവയുടെ ആചാര്യന്മാര്‍ യഥാക്രമം, ഇബ്നു അബ്ദില്‍വഹാബും അബുല്‍ അഅ്ലാ മൌദൂദിയും. നവോത്ഥാനത്തിന്റെ പേരില്‍ ഇടിച്ചുകയറിയ അവാന്തരത്വം, നുള്ളിക്കീറിയിട്ട പഞ്ഞിത്തുണ്ടു പോലെ ശിഥിലമാക്കിയ നമ്മുടെ നാടന്‍ ഗ്രാമ്യജീവിതത്തിന്റെ പരിസരം മുന്നില്‍ വച്ചു വേണം തുലനം ചെയ്യാന്‍.

ചരിത്രപരമായി അന്വേഷിച്ച് ചെല്ലുമ്പോള്‍, ഇബ്നു അബ്ദില്‍ വഹാബ്, ഇസ്ലാമിക ലോകത്തിന്റെ ഇടനെഞ്ചില്‍ തിടംവച്ച അര്‍ബുദ മുഴയായായാണ് കണ്ടെത്താനാവുന്നത്.


Read the complete article here >>>

Wednesday, June 15, 2011

തിരുകേശവിവാദം-മൂന്നാം കക്ഷിയുടെ വീക്ഷണം-part-1

നജീബ് മൗലവിയുടെ പ്രസംഗത്തിലൂടെ..ഇസ്‌ലാം കേരള (Abdullah Cherumba )തയ്യാറാക്കിയ ലേഖനം -part-1



തിരുകേശവിവാദം-മൂന്നാം കക്ഷി

Monday, June 13, 2011

തിരുമുടിയിഴകളിലും ചിലതുണ്ട്

തിരുമുടിയിഴകളിലും ചിലതുണ്ട് , പ്രവാസി രിസാല ജൂണ്‍ 2011 ലക്കം, പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം എഴുതിയ ലേഖനം

Thirumudiyizhakalilum

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-05

click on the image to enlarge


അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-05
siraj 12-06-2011

Sunday, June 12, 2011

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-04

ആ മുശാവറ തീരുമാനം വിശദീകരിക്കണം


അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-04

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-03

ഒരു ഡി.എൻ.എ. സുന്നി

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-03

Saturday, June 11, 2011

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-02

കത്തിനുമുണ്ടൊരു കഥ പറയാൻ
ഒ.എം.തരുവണ



അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-02

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01 : ഒ.എം.തരുവണ

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01

Wednesday, June 08, 2011

സമസ്ത ഒരു ലഘു പഠനം

സമസ്ത ഒരു ലഘു പഠനം

Samastha-സമസ്ത

Friday, April 15, 2011

ശൈഖ് രീഫാഈ ;ധന്യ ജീവിതത്തിൽ നിന്നൊരല്പം

ജമാദുൽ അവ്വൽ 12 ശൈഖ്‌ രിഫാഈ വഫാത്ത്‌ ദിനം ശൈഖ്‌ അഹ്മദുൽ കബീർ അർരിഫാഈ(ഖ.സി) ആത്മീയ രംഗത്തെ അണയാത്ത ജ്യോതിസ്സാണ്‌. അദ്ദേഹത്തിന്റെ പ്രകീർത്തനങ്ങൾ അയവിറക്കുന്ന കാവ്യമാണ്‌ പ്രസിദ്ധമായ രിഫാഈ മാല. രിഫാഈ ശൈഖിന്റെ പ്രശസ്തമായ പല കാവ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ ഈ കൃതി രചിച്ചതെന്നു ഗ്രന്ഥകർത്താവ്‌ പറയുന്നുണ്ട്‌. “അവർ ചൊന്ന ബൈതിന്നും തൻബീഹ്‌ തന്നിന്നും അങ്ങനെ സിർറുൽ മക്നൂനിന്നും കണ്ടോവർ” ശൈഖിന്റെ രചനകൾക്കുപുറമെ തൻബീഹ്‌, സിർറുൽ മക്നൂൻ തുടങ്ങിയ കൃതികൾ അവലംബിച്ചാണ്‌ കാവ്യരചന നടത്തിയിട്ടുള്ളതെന്ന്‌ അർഥം. എന്നാൽ ഇവിടെ നാം ഗ്രഹിക്കേണ്ട വസ്തുത, മേൽ മാലയിൽ ഒരിക്കലും ശൈഖന്റെ ജീവിതത്തെ പൂർണമായും അവതരിപ്പിച്ചിട്ടില്ല എന്നതാണ്‌. പാരാവാരം പോലെ കിടക്കുന്ന ആ മഹദ്ജീവിതത്തിൽ നിന്ന്‌ അൽപ്പം മാത്രം കോറിയിടാനേ ഏതൊരു രചയിതാവിനും കഴിയൂ. ഇക്കാര്യം മാല കർത്താവ്‌ തന്നെ ഉണർത്തുന്നുണ്ട്‌. “മേൽമയിൽ തൊപ്പം പറയുന്ന ഞാനിതിൽ മേൽമ പറകിലോ മട്ടില്ല എന്നോവർ” ശരീഅത്തിന്റെ പ്രയോക്താവ്‌ ബഹുവന്ദ്യനായ ശൈഖ്‌ ജീലാനി(റ) ശരീഅത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നുവെന്നാണ്‌ ചരിത്രം. രിഫാഈ മാലയിൽ നിന്നു തന്നെ ഇക്കാര്യം ബോധ്യമാകും. ത്വരീഖത്തിനും ശൈഖിനുമൊന്നും ശരീഅത്തിനോട്‌ വിധേയത്വം ആവശ്യമില്ലെന്ന തെറ്റായ പ്രചാരത്തിനു രിഫാഈ ജീവിതത്തിൽ യാതൊരു വിലയുമില്ല. ശൈഖവർകൾ ജീവിച്ച 105 കൊല്ലവും ശരീഅത്തനുസൃതമായി തന്നെയായിരുന്നു ജീവിതം. അതിന്റെ ഫലമാകട്ടെ തികഞ്ഞ സംതൃപ്തിയോടെ വിയോഗം പൂകാനും അവിടത്തേക്കായി. കവി തന്നെ അതേപ്പറ്റി പറയട്ടെ. ശൈഖ് രീഫാഈ ;ധന്യ ജീവിതത്തിൽ നിന്നൊരല്പം click here to read

Wednesday, March 30, 2011

ഏപ്രിൽ ഫൂൾ -ദുരന്തം

ഏപ്രില്‍ ഫൂള്‍ കേരളത്തിലെ ഇടുക്കി ജില്ലയിലെ മലങ്കര ജലാശയത്തില്‍ മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി അശ്വിന്‍ എന്ന ഇരുപതുകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങി. 2008 ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്കായിരുന്നു അത്. അശ്വിന് നന്നായി നീന്താനറിയാമെന്ന് സഹപാഠികള്‍ കരുതി. എന്നാല്‍ ഇതിനിടയില്‍ അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. മുങ്ങുന്നതിനിടയില്‍ സഹായത്തിനായി, ഒന്നിലേറെ തവണ അശ്വിന്‍ കൈയുയര്‍ത്തി വീശി. വിഡ്ഢിദിനത്തില്‍ തങ്ങളെ ഫൂളാക്കാന്‍ അവന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ താഴ്ന്നുപോയ അശ്വിന്‍ ഉയര്‍ന്നുവരാതായപ്പോള്‍ ആശങ്കയിലായി. അത് കൂട്ടനിലവിളിയാകാന്‍ നിമിഷങ്ങളേ വേണ്‍ടിവന്നുള്ളൂ. ..... to read more go thru the link below

ഏപ്രിൽ ഫൂൾ


www.muslimpath.com

Sunday, March 20, 2011

കായ്ക്കാത്ത മരങ്ങൾ

"അമ്മ എന്ന മഹിതമായ പദവി സോഷ്യല്‍മദര്‍, ബയോളജിക്കല്‍ മദര്‍, ലീഗല്‍ മദര്‍, സറോഗേറ്റ് മദര്‍ എന്നിങ്ങനെ പോസ്റുമോര്‍ട്ടം നടത്തി പരിശോധിക്കേണ്ടി വരുമ്പോള്‍ അമ്മയെന്നു വിളിക്കാന്‍ എനിക്കൊരു കുഞ്ഞില്ലാത്തതില്‍ ദു:ഖിക്കുന്നതെന്തിന്ന്.?''

സ്വന്തം രക്തത്തില്‍ പിറന്ന സ്വന്തമായ ഒരു കുഞ്ഞിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി നീണ്ട ഒമ്പതു വര്‍ഷങ്ങളിലെ കാത്തിരിപ്പിനുശേഷം കൃത്രിമ ഗര്‍ഭധാരണത്തിന് ശ്രമിച്ച് കബളിക്കപ്പെട്ട അനിതാജയദേവന്‍ എന്ന അധ്യാപികയുടെ ഈ ആത്മഗതം ഒരിക്കല്‍ കൂടി അമ്മ എന്ന മഹിതമായ പദവിയെക്കുറിച്ചു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച് തന്നെ ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് എടപ്പാളിലെ സിമാര്‍ എന്ന വന്ധ്യതാനിവാരണകേന്ദ്രത്തിനെതിരെ നിയമയുദ്ധം ആരംഭിച്ച അനിതയുടെ അനുഭവക്കുറിപ്പുകള്‍ ആരുടെയും ഉള്ളുലയ്ക്കുന്നതാണ് .....

കായ്ക്കാത്ത മരങ്ങൾ

കൂടുതൽ വായിക്കാൻ
ഇവിടെ ക്ളിക് ചെയ്യുക

Monday, March 14, 2011

ഇത്‌ അസുഖം വേറെയാണ്‌

ഭാഗം ഒന്ന് ഇവിടെ >> ഇനിയെന്ത് പറയാനുണ്ട് ?


ഒ അബ്ദുല്ല തന്റെ നിലപാടിൽ നിന്നും പുറകോട്ടുപോയി എന്നാണ്‌ അയാൾ നൽകിയ പോലീസ്‌ പരാതിയിൽ നിന്നും പത്രക്കുറിപ്പിൽ നിന്നും മനസ്സിലാകുന്നത്‌. എന്നാൽ ഇയാളുടെ വിഷലിപ്തമായ ലേഖനം പുറത്തുവിട്ട എൻ ഡി എഫും പത്രവും ഒട്ടും മാറിയില്ല. സംസ്ഥാന പ്രസിഡന്റ്‌ കരമന മൗലവി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ അബ്ദുല്ലയെ തള്ളിപ്പറയുകയും `ആസാറുന്നബിയ്യ്‌` പ്രാമാണികമാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ, ഇതൊന്നും മതത്തിൽ വലിയ കാര്യമല്ലെന്നു പറഞ്ഞുകൊണ്ട്‌ മൗലവി പരോക്ഷമായി അബ്ദുല്ലയെ അനുകൂലിച്ചു. ലേഖനത്തിന്‌ `അനുകൂലമായും പ്രതികൂലമായും` പ്രതികരണങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഈ നിലപാടിനെ പത്രം നിരന്തരമായി ന്യായീകരിക്കുകയും ചെയ്തു. പാർട്ടിയുടെ സുപ്രീം കൗൺസിൽ അംഗവും ബുദ്ധികേന്ദ്രവും പാർട്ടി പത്രത്തിന്റെ എഡിറ്ററുമായ പ്രൊഫസർ പി. കോയ, കരമന മൗലവിയുടെ അനുകൂല നിലപാടിനെ പൂർണമായും തള്ളിപ്പറഞ്ഞു. കടുത്ത അന്ധവിശ്വാസവും ചൂഷണവും ഉൾക്കൊള്ളുന്ന വിഷയമായതു കൊണ്ടാണ്‌ അബ്ദുല്ലയുടെ ലേഖനം പ്രസിദ്ധീകരിച്ചെതെന്നും പാർട്ടിയുടെയും പത്രത്തിന്റെയും ഉറച്ച നിലപാടാണിതെന്നും മി.കോയ വിശദീകരിച്ചിട്ടുണ്ട്‌. അതായത്‌, ജമാഅത്തിനോ വഹാബിസത്തിനോ ഇല്ലാത്തത്ര കടുത്ത ബിദ്അത്തും മതവിരുദ്ധ നിലപാടുമാണ്‌ തങ്ങളുടെതെന്ന്‌ ഏതാണ്ട്‌ പരസ്യമായി തന്നെ പ്രഖ്യാപിക്കുകയാണ്‌ എൻ ഡി എഫ്‌ ചെയ്തിരിക്കുന്നത്‌! എൻ ഡി എഫ്‌ എന്താണെന്നും അതിനെ നയിക്കുന്നവരുടെ നിലപാടുകൾ എത്ര അപകടകരമാണെന്നും ഈ നിലപാടുകളിൽ നിന്നു വ്യക്തമാണ്‌. കരമന മൗലവി കഥയറിയാത്ത പാവം തെക്കൻ മൊല്ലയാണ്‌, അയാളെ വിട്ടേക്കുക.

`ശഅ​‌റെ മുബാറക്‌` ചർച്ചക്ക്‌ ഇപ്പോൾ ഏകീകരണം വന്നിട്ടുണ്ട്‌. നബി(സ)യുടെ തിരുശേഷിപ്പുകൾക്കു യാതൊരു പ്രത്യേകതയുമില്ലെന്ന ഒ അബ്ദുല്ലയുടെ ഭൗതികവാദത്തിനൊപ്പമാണ്‌ എൻ ഡി എഫ്‌ നിലകൊള്ളുന്നതെങ്കിൽ, മർകസിലെ `ശഅ‌റെ മുബാറകി`ലേക്ക്‌ ചുരുങ്ങിയിരിക്കുന്നു വഹാബി ഗ്രൂപ്പുകളുടെയും ചേളാരി സമസ്തയുടെയും വിമർശങ്ങൾ-നല്ല കൂട്ടുകെട്ട്‌! അടിസ്ഥാന വിഷയം പുറത്തു പറയാതെയാണ്‌ വഹാബി ഗ്രൂപ്പുകൾ കലമ്പുന്നതെങ്കിൽ അടിസ്ഥാന വിഷയം അംഗീകരിച്ചുകൊണ്ടാണ്‌ ചേളാരി സമസ്തക്കാർ ബഹളം വെച്ചു നടക്കുന്നത്‌. ജമാഅത്തെ ഇസ്ലാമി പ്രത്യക്ഷമായി രംഗത്തില്ല. പരോക്ഷമായി അവർ വെറുതെയിരിക്കുമെന്നും കരുതിക്കൂടാ. അവരുടെ പത്രം കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുന്നുണ്ട്‌. സാധാരണയിൽ ഇങ്ങനെയൊരു വിവാദമുണ്ടായാൽ മുൻപിൻ നോക്കാതെ ഇടപെടാറുള്ള `ചന്ദ്രിക`യും പാർട്ടിയും അന്തസ്സ്‌ പാലിച്ചു. സമുദായത്തിന്റെ പൊതുവേദിയാണെന്ന സന്ദേശമാണ്‌ ലീഗ്‌ നൽകുന്നത്‌, നല്ല കാര്യം.

ഇനിയിപ്പോൾ മർകസിലെ `ശഅ‌റെ മുബാറക്‌` മാത്രമാണ്‌ വിവാദം. എങ്കിലത്‌ തീർക്കുക എളുപ്പമാണ്‌. ഇതിനു ഖുർആനും സുന്നത്തും മറ്റു പ്രമാണങ്ങളും തിരയേണ്ട കാര്യമില്ല; വിമർശകർ മർകസിലേക്ക്‌ ഒന്നു വന്നാൽ മാത്രം മതി. മർകസ്‌ അന്റാർട്ടിക്കയിലോ അറ്റ്ലാന്റിക്കിലോ അല്ല. കോഴിക്കോട്‌ നഗരത്തിൽ നിന്ന്‌ വെറും അര മണിക്കൂർ കിഴക്കോട്ട്‌ സഞ്ചരിച്ചാൽ എത്താവുന്നത്ര അടുത്താണ്‌. ബന്ധപ്പെട്ടവർ പലതവണ വിമർശകരെ അങ്ങോട്ടു ക്ഷണിച്ചതാണ്‌, ആരും തെളിവ്‌ കാണാൻ തയാറല്ല. കണ്ടാൽ വിമർശം അവസാനിപ്പിക്കേണ്ടതായി വരും, അതോടെ കഥ തീരും.

മൂന്ന്‌ തിരുകേശങ്ങളാണ്‌ മർകസിൽ സൂക്ഷിച്ചിരിക്കുന്നത്‌. രണ്ടെണ്ണം ബറകാതീ സാദാത്തീങ്ങളിൽ നിന്നു ലഭിച്ചതും മറ്റൊന്ന്‌ അബൂദബി ഖസ്‌റജീ കുടുംബത്തിൽ നിന്നു ലഭിച്ചതും. രണ്ടിനും ആവശ്യമായ തെളിവുകളും രേഖകളും മർകസ്‌ സൂക്ഷിച്ചിട്ടുണ്ട്‌. ആദ്യത്തേതിന്റെ പരമ്പര(സനദ്‌) ഈ ലേഖകൻ നേരിട്ടു കണ്ടതാണ്‌. രണ്ടാമത്തേതിന്റെത്‌ ലക്ഷങ്ങൾ പങ്കെടുത്ത പൊതുവേദിയിൽ വായിച്ചു കേട്ടതുമാണ്‌. വഹാബി ഗ്രൂപ്പിന്റെ നേതാക്കൾക്കും ഒപ്പം കൂടിയ ചേളാരി സമസ്തക്കാർക്കും മർകസിൽ വന്ന്‌ തെളിവ്‌ പരിശോധിക്കുന്നതിന്‌ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. കാരണം, ഇത്‌ മതത്തിലെ വിശ്വാസവും അനുഷ്ഠാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗൗരവതരമായ വിഷയമാണ്‌. മിഥ്യാഭിമാനത്തിന്റെ പേരിൽ മതത്തിന്റെ ചിഹ്നങ്ങളെ നിരാകരിക്കുന്നതും വിമർശിക്കുന്നതും നബിനിന്ദ മാത്രമല്ല; മതനിന്ദ കൂടിയാണ്‌. ഇത്‌ നിന്ദക്കാരുടെ കൈവെട്ടുന്ന കാലവുമാണ്‌. ഇനി തെളിവുമായി മർകസ്‌ ഇവരുടെ വീട്ടുപടിക്കലേക്കു ചെല്ലണമെന്നാണെങ്കിൽ പൊന്നു തമ്പുരാക്കന്മാർ അതൊന്നു തുറന്നു പറയണം. മർകസും കാന്തപുരവുമല്ല; നാൽപ്പത്‌ കോടിയുടെ `ശഅ്‌റെ മുബാറക്‌ മസ്ജിദാ`ണ്‌ കാര്യമെങ്കിൽ രക്ഷയില്ല. വിഷയം പച്ചക്കു പറയാം; ഇത്‌ അസൂയയാണ്‌; കത്തുന്ന അസൂയ. കഷണ്ടിക്ക്‌ പണെ്ടാരു വൈദ്യർ മരുന്ന്‌ കണ്ടുപിടിച്ചിരുന്നത്രെ. ഇവർ അയാളെയൊന്നു കാണണം. വല്ല പരിഹാരവും നിർദേശിച്ചേക്കാം.

പരിഷ്കരണ പ്രസ്ഥാനങ്ങളാണ്‌, ജ്ഞാനികളാണ്‌, വമ്പിച്ച ഭൗതിക പിടിപാടുകളുണ്ട്‌, പാരമ്പര്യത്തിന്റെ ചിതലരിച്ച ശേഷിപ്പുകളുടെ മന്ദബുദ്ധികളായ അവകാശികളാണ്‌. പറഞ്ഞിട്ടെന്ത്‌, ഈ മാന്യമഹാജനങ്ങളുടെ സ്വപ്നങ്ങൾക്കും പ്രജ്ഞക്കും ഇടുങ്ങിയ ചിന്തകൾക്കും പിടികിട്ടാത്തത്ര അപ്പുറത്തു ചെന്നു നിന്നിട്ടാണ്‌ കാന്തപുരം സൗമ്യമായി ചിരിക്കുന്നത്‌. വെറുതെ ഭ്രാന്തെടുത്തിട്ടെന്തു കാര്യം; നിശ്ചയം അല്ലാഹുവിന്റെതാണ്‌, ആർക്കെന്ത്‌ ചെയ്യാനാകും?

നാൽപ്പത്‌ കോടിയുടെ മസ്ജിദ്‌ എന്നു കേട്ടപ്പോൾ പലരും ഹൃദയസ്തംഭനത്തിന്റെ വക്കിൽ ചെന്നു നിന്നുവെന്നതാണു നേര്‌. പള്ളിയല്ല; പള്ളയാണിപ്പോൾ ചിലർക്കു പ്രശ്നം. കോഴിക്കോട്ടുകാർക്കു നിസ്കരിക്കാൻ ഇത്ര വലിയ പള്ളി വേണോ എന്നു ചിലരൊക്കെ ഹൃദയംപൊട്ടി ചോദിക്കുന്നു. കോഴിക്കോട്ടുകാരാരും ഇങ്ങനെ ചോദിക്കില്ല. പള്ളികളിലെ തിരക്കും പാർക്കിംഗ്‌ പ്രശ്നവും നിരന്തരമായി അനുഭവിക്കുന്നവരാണവർ. പള്ളിമുറ്റത്തും റോഡിലുമായി നീളുന്ന സ്വഫ്ഫുകളിൽ പൊരിവെയിൽകൊണ്ട്‌ നിസ്കരിക്കുന്നവർക്കു കാര്യമറിയാം. ഇരിക്കട്ടെ; ഇരുപത്‌ വർഷം മുമ്പ്‌ കാന്തപുരം ഇങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഇപ്പറയുന്നവർ ഇപ്പോൾ നടപ്പാതയിലും നടുറോട്ടിലും ജുമുഅഃയും ജമാഅത്തും നടത്തേണ്ടതായി വരുമായിരുന്നില്ലേ? വിമർശത്തിന്റെ മനോവിഹ്വലതയുമായി മണ്ടിനടക്കുന്ന പലരും അഞ്ച്‌ നേരം തിരുമുഖം പടിഞ്ഞാറോട്ടു കുമ്പിടുന്നത്‌ കാന്തപുരം നിർമിച്ച പള്ളികളിലാണെന്നോർക്കണം. നഗരപരിധിയിൽ മാത്രം ഇരുപ്പതിൽപരം പള്ളികളാണ്‌ കഴിഞ്ഞ പത്തുപതിനഞ്ച്‌ വർഷം കൊണ്ട്‌ കാന്തപുരം നിർമിച്ചത്‌. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ആയിരത്തോളം പള്ളികൾ, അഖിലേന്ത്യാതലത്തിൽ ഇതു രണ്ടായിരത്തോളം വരും! വായിൽ നാല്‌ മുഴം നാക്ക്‌ മാത്രം സ്വന്തമായുള്ള ഈ വിമർശകർക്ക്‌ എന്തു പറയാനുണ്ട്‌? ഇതിന്‌ ഒരു താരതമ്യം കൂടി ആവശ്യമാണെന്നു തോന്നുന്നു. രണ്ടായി വഴിപിരിഞ്ഞ ശേഷം കോഴിക്കോട്ട്‌ കാന്തപുരം ഇരുപതിൽ പരം പള്ളി നിർമിച്ചുവെന്ന്‌ പറഞ്ഞല്ലോ. അവശിഷ്ട സമസ്തക്കാർ എന്തു ചെയ്തു? കുറ്റം പറയരുതല്ലോ ഇവരും ഒന്ന്‌ ഉണ്ടാക്കിയിട്ടുണ്ട്‌, റയിൽവേ സ്റ്റേഷൻ ലിങ്ക്‌ റോഡിൽ സ്വന്തം ആസ്ഥാനത്ത്‌. കെട്ടിടം തെക്ക്‌ പടിഞ്ഞാറോട്ടും പള്ളി പടിഞ്ഞാറോട്ടും! അതായാത്‌, ചുമരോ തൂണോ മറയാക്കി നിസ്കരിക്കാൻ ഒരാളിനുപോലും ഇടമില്ലാത്ത ഒരു പള്ളി! വെറുതെ പറയിപ്പിക്കല്ലേ; ഐക്യപ്പെടാനുള്ളതാണ്‌.

നാൽപ്പത്‌ കോടിയുടെ പള്ളി നിർമിച്ചാൽ അവിടെ ആരാധിക്കപ്പെടുക `ശഅ്‌റെ മുബാറക്‌` ആയിരിക്കുമെന്നാണ്‌ പാവം വഹാബി ശിങ്കങ്ങളുടെ പ്രചാരണം. കൊള്ളാം, അനേകം കോടികൾ ചെലവഴിച്ചു വികസിപ്പിച്ച മസ്ജിദുന്നബവിയുടെ അകത്താണ്‌ ഈ തിരുകേശങ്ങളുടെ സാക്ഷാൽ ഉടമ അന്ത്യവിശ്രമം കൊള്ളുന്നത്‌. സുന്നികളുടെ കാര്യമിരിക്കട്ടെ; ഇവർ അവിടെ ചെന്നാൽ ആരെയാണ്‌ ആരാധിക്കാറുള്ളത്‌? വിവരക്കേട്‌ പറഞ്ഞോളൂ; പക്ഷേ അതുതന്നെയേ പറയൂ എന്നു ശാഠ്യം പിടിക്കല്ലേ!

ഇവരായിട്ടു തുടങ്ങിവെച്ച ഖുർആൻ ക്ളാസുണ്ടല്ലോ; അതു ശരിക്കും ഫലിച്ചിട്ടുണ്ട്‌. സമുദായം നന്നായി ഖുർആൻ പഠിച്ചുകൊണ്ടിരിക്കുന്നു. അതാണിവർക്ക്‌ വിനയായിരിക്കുന്നത്‌. വിശ്വാസികൾ തങ്ങളുടെ നിലനിൽപ്പിനുള്ള ധനം തങ്ങൾക്കിടയിലെ പോഴന്മാരുടെ കൈയിൽ ഏൽപ്പിക്കരുതെന്നാണ്‌ വിശുദ്ധ ഖുർആനിന്റെ ശാസന(അന്നിസാഅ‍്‌:5). രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ സംഭവമാകാൻ പോകുന്ന ഒരു മഹത്തായ സംരംഭത്തിനുള്ള വക ആരുടെ കൈയിൽ കൊടുക്കണം എന്ന്‌ സമുദായവും സമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു. കൊള്ളില്ല എന്ന്‌ അടയാളപ്പെടുത്തിയവരുടെ കൈയാൽ ഒന്നും നടക്കുന്നുമില്ല; അതവരുടെ പോരായ്മ. സ്വന്തം കഴിവുകേടുകൾ തിരിച്ചറിയുകയാണ്‌ വിമർശകർ ആദ്യം ചെയ്യേണ്ടത്‌. ഉദ്ദേശിച്ചവർക്ക്‌ അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്നും അവിചാരിതമായ മാർഗത്തിലൂടെ കൊടുക്കുമെന്നും അല്ലാഹു പറയുന്നുണ്ട്‌. ഇതൊന്നും സഹിക്കാനാകുന്നില്ലേ?

വേദക്കാരോടു പറഞ്ഞത്‌ ഇവരോടും പറയാം. വചനത്തിന്റെ പച്ചമലയാളം ഇങ്ങനെ: `നബീ പറയുക, നിങ്ങളുടെ ദേഷ്യം കാരണമായി നിങ്ങൾ മരിച്ചുകൊള്ളുക.` (വി.ഖുർആൻ-3:119)
ഒ.എം. തരുവണ
സിറാജ് ന്യൂസ്