Monday, September 29, 2008

ഈദുല്‍ ഫിത്വര്‍ ആഘോഷം

ഈദുല്‍ ഫിത്വര്‍ ആഘോഷം

"ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്‌. 'ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു" (ഹദീസ്‌). 'ഈദുല്‍ഫിത്വറും 'ഈദുല്‍ അള്‍്വ‍ഹായുമാണ്‌ ഇസ്ലാമിലെ ആഘോഷദിനങ്ങള്‍. 'ഈദ്‌ എന്ന അറബി പദത്തെക്കുറിച്ച്‌ ഇബ്നുഹജറുല്‍ ഹൈതമി(റ) എഴുതുന്നു: "'ഈദിന്റെ നിഷ്പത്തി 'ഔ ദില്‍ നിന്നാണ്‌. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന്‌ ഈ പേര്‌ നല്‍കാന്‍ കാ രണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസ്സുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില്‍ ചിലര്‍ കാണുന്നുണ്ട്‌. ചില പണ്ഢിതന്മാരുടെ അഭിപ്രായം പെരുന്നാള്‍ സുദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ദാസന്മാര്‍ക്കുമേല്‍ വര്‍ഷിക്കുന്നുവെന്ന അര്‍ഥത്തില്‍ 'അവാഇദുല്ലാഹ്‌ -അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എന്ന പദത്തില്‍ നിന്നാണ്‌ 'ഈദ്‌ ഉണ്ടായതെന്നാണ്‌. പെരുന്നാള്‍ ആഘോഷത്തിന്റെ സുദിനമാണ്‌. പക്ഷേ, ഇസ്ലാമില്‍ ആഘോഷത്തിനും പരിമിതികളുണ്ട്‌. പെരുന്നാള്‍ ആഘോ ഷം സംബന്ധിച്ച പ്രമാണങ്ങള്‍ നമുക്ക്‌ പരിശോധിക്കാം.

അനസുബ്നു മാലിക്‌(റ) പറയുന്നു: "ജാഹിലിയ്യാ കാലത്ത്‌ വര്‍ഷത്തില്‍ രണ്ടുദിവസം ആ ഘോഷത്തിമര്‍പ്പിനായി നിശ്ചയിക്കപ്പെട്ടിരുന്നു. ആ ദിവസങ്ങളില്‍ ജനങ്ങള്‍ കളിച്ചുരസിക്കുക പതിവായിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: "മാന്യസഹോദരങ്ങളേ, നിങ്ങള്‍ക്ക്‌ കളിച്ചുരസിക്കാന്‍ കഴിഞ്ഞകാലത്ത്‌ രണ്ട്‌ പെരുന്നാളുകളുണ്ടായിരുന്നുവല്ലോ. അവയെക്കാള്‍ ശ്രേഷ്ഠമായ രണ്ടു ദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നു. 'ഈദുല്‍ഫിത്വറും 'ഈദുല്‍ അള്‍്വ‍ഹായും". ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യ ത്തെ ഇസ്ലാം മാനിക്കുന്നുവെന്നും നമുക്കീ ഹദീസില്‍ നിന്നു ഗ്രഹിക്കാം. ജാഹിലിയ്യാ കാലത്തെ ആ ഘോഷങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നിരസിക്കുന്നതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമായതുകൊണ്ട്‌ അവ നബി(സ്വ) തടഞ്ഞു. അന്യസമൂഹത്തിന്റെ ആചാരാഘോഷങ്ങളില്‍ വിശ്വാസികള്‍ സഹകാരികളാകരുതെന്നും ഈ ഹദീസ്‌ സൂചിപ്പിക്കുന്നു. സ്വത്വം നഷ്ടപ്പെടുത്തി അന്യമത ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നത്‌ മതപരമായി തെറ്റുതന്നെയാണെന്ന്‌ ഈ ഹദീസ്‌ വ്യാഖ്യാനിച്ച്‌ ഇബ്നുഹജറുല്‍ 'അസ്ഖ്വലാനി(റ) പറഞ്ഞിട്ടുണ്ട്‌.ആത്മീയവും ഭൗതികവുമായ മോക്ഷമാണല്ലോ ഇസ്ലാമിന്റെ ലക്ഷ്യം. അതിനനുസരിച്ച കര്‍മാനുഷ്ഠാനങ്ങള്‍ക്കാണ്‌ ഇസ്ലാം പ്രാധാന്യം കാണുന്നത്‌. പെരുന്നാളാഘോഷ കാര്യത്തിലുംഇതു ബാധകമാണ്‌. അതുകൊണ്ട്‌ പെരുന്നാളിലും ശരീ'അത്തിനു വിരുദ്ധമല്ലാത്ത വിധം നമു ക്കു സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം.

ഒരു ഹദീസ്‌ കാണുക: ആ'ഇശാബീവി(റ) പറയുന്നു: 'ഒരു ചെറിയ പെരുന്നാള്‍ ദിവസം എന്റെ പിതാവ്‌ അബൂബക്ര് സ്വിദ്ദീഖ്‌(റ) ഞങ്ങളുടെ വീട്ടിലേക്ക്‌ വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സ്വാരി പെണ്‍കുട്ടികള്‍ ദഫ്‌ മുട്ടി പാട്ടുപാടുകയായിരുന്നു. രണാങ്കണത്തി ല്‍ ശക്തി തെളിയിച്ച പൂര്‍വ്വികരെ കുറിച്ചുള്ള പ്രകീര്‍ത്തനമാണവര്‍ ആലപിച്ചിരുന്നത്‌. ആ കുട്ടികള്‍ സ്ഥിരം പാട്ടുകാരായിരുന്നില്ല. ഇതുകണ്ടപ്പോള്‍ അബൂബക്ര്(റ) ദേഷ്യപ്പെട്ടു. 'എന്താണിത്‌, പ്രവാചക ഭവനത്തിലാണോ ഈ പൈശാചിക ഗാനങ്ങള്‍?' അദ്ദേഹം ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അബൂബക്ര്, ഓരോ സമുദായത്തിനും പെരുന്നാളുണ്ട്‌. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണല്ലോ' (ഇമാം ബുഖാരി, ഇബ്നുമാജ, ഹ.നമ്പര്‍. 1898).പെരുന്നാള്‍ സുദിനം ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നു വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്‌. അന്നപാനാദികളാണല്ലോ ഏത്‌ ആഘോഷത്തിന്റെയും പ്രധാന ഭാഗം. ഇതുസംബന്ധമായ ഏതാനും ഹദീസുകള്‍ കാണുക: "അബൂനുബൈശ(റ)വില്‍ നിന്ന്‌, നബി(സ്വ) പറഞ്ഞു: "പെരുന്നാള്‍ സുദിനങ്ങള്‍ അന്നപാനാദികള്‍ക്കും ഇലാഹീ സ്മരണ പുതുക്കാനുമുള്ളതാണ്‌' (മുസ്ലിം).സ്വഹാബികളില്‍ പ്രധാനിയായ അബൂ'ഉബൈദ്‌(റ) പറയുന്നു: "ഞാനൊരു പെരുന്നാള്‍ ദിനത്തില്‍ ഉമര്‍ (റ)വിനെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: "രണ്ടുദിനങ്ങളിലെ നോമ്പാചരണം നബി(സ്വ) വ്യക്തമായി വിലക്കിയതാണ്‌. ഒന്ന്‌: റമള്‍വാനു സമാപ്തിയായെത്തുന്ന ചെറിയ പെരുന്നാള്‍ സുദിനം. മറ്റൊന്ന്‌ - ഉള്‍വ്‌ ഹിയ്യത്ത്‌ മാംസം യഥേഷ്ടമുപയോഗിക്കാന്‍ നിങ്ങള്‍ക്കവസരമൊരുക്കുന്ന ബലിപെരുന്നാള്‍ സുദിനവും" (ബുഖാരി).അബൂസ'ഈദ്‌(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: "ചെറിയ വലിയ പെരുന്നാള്‍ ദിനങ്ങളിലെ നോമ്പാചരണം പ്രവാചകര്‍ നിരോധിച്ചിരിക്കുന്നു" (ബുഖാരി).നബി(സ്വ) വ്യക്തമായി വിലക്കിയതാണ്‌. ഒന്ന്‌: റമള്‍വാനു സമാപ്തിയായെത്തുന്ന ചെറിയ പെരുന്നാള്‍ സുദിനം. മറ്റൊന്ന്‌ - ഉള്‍വ്‌ ഹിയ്യത്ത്‌ മാംസം യഥേഷ്ടമുപയോഗിക്കാന്‍ നിങ്ങള്‍ക്കവസരമൊരുക്കുന്ന ബലിപെരുന്നാള്‍ സുദിനവും" (ബുഖാരി).അബൂസ'ഈദ്‌(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: "ചെറിയ വലിയ പെരുന്നാള്‍ ദിനങ്ങളിലെ നോമ്പാചരണം പ്രവാചകര്‍ നിരോധിച്ചിരിക്കുന്നു" (ബുഖാരി).

തക്ബീര്‍ ചൊല്ലല്‍

‍പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ്‌ തക്ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തി ലെ തക്ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്‌. വിശുദ്ധറമള്‍വാന്റെയും വ്രതാചരണത്തിന്റെയും മഹത്വവും പ്രസക്തിയും വ്യക്തമാക്കുന്ന അല്‍ബഖ്വറയിലെ 185-ാ‍ം വാക്യത്തിന്റെ അവസാനത്തിലെ 'വലിതുക്മിലൂ...' എന്നു തുടങ്ങുന്ന ആയത്തിന്റെ ആശയം ഇമാം ശാഫി'ഈ(റ) വ്യക്തമാക്കുന്നതിങ്ങനെ: "വിശുദ്ധ റമള്‍വാന്‍ മാസം പൂര്‍ത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നിങ്ങള്‍ക്കു ലഭിച്ച അവസരത്തെ മാനിച്ചു റമള്‍വാന്‍ സമാപന സന്ദര്‍ഭത്തില്‍ അല്ലാഹുവിനു നിങ്ങള്‍ തക്ബീര്‍ ചൊല്ലാനും അതുവഴി നിങ്ങള്‍ കൃതജ്ഞതയുള്ളവരായിത്തീരാനും'.പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ്‌ ഇമാം റാസി(റ) ഇതുസംബന്ധമായി എഴുതുന്നത്‌ കാണുക: "ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ താത്പര്യം ഈദുല്‍ഫിത്വര്‍ രാവിലെ തക്ബീര്‍ ആണെന്നു പറയാം". ഇബ്നു'അബ്ബാസ്‌(റ) പറഞ്ഞു: "ശവ്വാല്‍പിറവി ദൃശ്യമായാല്‍ തക്ബീര്‍ ചൊല്ലല്‍ എല്ലാ മുസ്ലിംകളുടെയും ബാധ്യതയാണ്‌". ഇമാം ശാഫി'ഈ(റ) പറഞ്ഞു: "രണ്ടു പെരുന്നാള്‍ ദിനങ്ങളിലെ തക്ബീര്‍ ഞാനേറെ താത്പര്യപ്പെടുന്ന ഒന്നാണ്‌". പ്രസ്തുത ഖുര്‍ആന്‍ വാക്യം തന്നെയാണ്‌ പെരുന്നാളിലെ തക്ബീറിന്‌ ആധാരമായി ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ ഉദ്ധരിക്കുന്നത്‌. പെരുന്നാളിലെ തക്ബീറിനെ സംബന്ധിച്ചുള്ള ഹദീസുകള്‍ കാണുക. നാഫി'അ്‌(റ)വില്‍ നിന്നു നിവേദനം. "നബി(സ്വ) രണ്ട്‌ പെരുന്നാള്‍ ദിനത്തിലും നിസ്കാരത്തിന്‌ പുറപ്പെടാറ്‌ ഫള്‍്വ‍ലുബ്നു 'അബ്ബാസ്‌, 'അബ്ദുല്ലാഹിബ്നു 'അബ്ബാസ്‌, 'അലിയ്യ്‌, ജ'അ്ഫര്‍, ഹസന്‍, ഹുസൈന്‍, യു.എസ്‌.എമതുബ്നു സൈദ്‌, സൈദുബ്നു ഹാരിസ, അയ്മന്‍ ഇബ്നു ഉമ്മിഅയ്മന്‍(റ.ഹും) എന്നിവരോടൊത്ത്‌ ഉച്ചത്തില്‍ തക്ബീറും തഹ്ലീലും ചൊല്ലിക്കൊണ്ടായിരുന്നു. അങ്ങനെ പലവഴികള്‍ താണ്ടി അവര്‍ നിസ്കാരാസ്ഥലത്തെത്തിച്ചേരും". 'അബ്ബാസ്‌(റ) പറഞ്ഞു: "ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത്‌ വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്‌. അല്ലാഹു തന്നെ ഇക്കാര്യം ഉണര്‍ത്തിച്ചതാണിതിനു കാരണം'. അനസ്‌(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ നബി(സ്വ) ഇങ്ങനെ നിര്‍ദേശിച്ചതായി കാണാം. "നിങ്ങള്‍ പെരുന്നാള്‍ ദിനത്തെ തക്ബീര്‍ ധ്വനികളാല്‍ അലംകൃതമാക്കുവീന്‍' (ത്വബ്‌റാനി).അബൂ അബ്ദിറഹ്മാനുസ്സലമിയില്‍ നിന്ന്‌: "സ്വഹാബികള്‍ 'ഈദുല്‍ ഫിത്വറില്‍ തക്ബീര്‍ മുഴക്കുന്ന കാര്യത്തില്‍ വളരെ ഔത്സുക്യം കാണിക്കുന്നവരായിരുന്നു' (ദാറഖ്വുത്വ്നി, ബൈഹഖ്വി). അത്വാഅ്‌(റ)വില്‍ നിന്ന്‌: 'പെരുന്നാളിലെ തക്ബീര്‍ തിരുനബി ചര്യയില്‍ പെട്ടതാണ്‌' (ഇബ്നു അബീശൈബ).തക്ബീറിന്റെ വിധികള്‍'ഈദുല്‍ഫിത്വറില്‍ തക്ബീര്‍ മുഴക്കേണ്ട സമയം, പൈരുനാനാള്‍ രാവിന്റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത്‌ വരെയാണ്‌. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്‌. തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ ക്കും സുന്നത്താണ്‌. വീടുകള്‍, പള്ളികള്‍, നടവഴികള്‍, അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക്‌ ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്‌. എന്നാല്‍ അവര്‍ അന്യപുരുഷന്മാരുടെ സമീപത്തുവെച്ചു ശബ്ദമുയര്‍ത്തി ചൊല്ലാന്‍ പാടില്ലെന്നാണ്‌ നിയമം. ഒറ്റക്കോ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരുടെ അടുക്കല്‍വെച്ചോ ശബ്ദമുയര്‍ത്തി ചൊല്ലുന്നതില്‍ വിരോധമില്ല. പുരുഷന്മാര്‍ ഏതവസ്ഥയിലും ഉച്ചത്തില്‍ ചൊല്ലുന്നതാണ്‌ സുന്നത്ത്‌.പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായാല്‍ പെരുന്നാള്‍ നിസ്കാരസമയം വരെ തക്ബീറില്‍ മുഴുകുന്നതാണ്‌ അഭികാമ്യം. അതനുസരിച്ച്‌ അല്‍കഹ്ഫ്‌, സ്വലാത്ത്‌ എന്നിവയെക്കാള്‍ പ്രാധാന്യം തക്ബീറിനാണ്‌. എന്നാല്‍ പെരുന്നാള്‍ നിസ്കാരം നേരത്തേ നിര്‍വ്വഹിക്കുകയാണെങ്കില്‍ തക്ബീറും ജുമുഅ ദിനചര്യകളും വെവ്വേറെ നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമല്ലോ.

അണിഞ്ഞൊരുങ്ങല്

‍പെരുന്നാള്‍ ദിനത്തില്‍ കുളിക്കലും അണിഞ്ഞൊരുങ്ങലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്‌. ഇവ സുന്നത്താണ്‌. ഇബ്നു 'ഉമര്‍(റ)വില്‍ നിന്ന്‌: ഇബ്നു'ഉമര്‍(റ) 'ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പ്രത്യേക കുളി നബിചര്യയായി അനുഷ്ഠിച്ചിരുന്നു. പെരുന്നാള്‍ രാവ്‌ പകുതി പിന്നിട്ടാ ല്‍ പെരുന്നാള്‍ കുളി സുന്നത്തായി. പള്ളിയില്‍ പോകുന്നവര്‍ക്കും പോകാത്തവര്‍ക്കും കുളി സുന്നത്താണ്‌. വല്ല കാരണത്താലും കുളിക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രസ്തുത സുന്നത്ത്‌ വീണ്ടെടുക്കുന്നു എന്ന ഉദ്ദേശ്യത്തോടെ പിന്നീട്‌ ഈ കുളി നിര്‍വ്വഹിക്കല്‍(ഖളാഅ്‌) സുന്നത്താണെന്ന്‌ പണ്ഢിതന്മാര്‍ പറയുന്നു.പല്ലുതേക്കുക, ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ ഒഴിവാക്കുക, മീശ വെട്ടുക, കൈകാല്‍ നഖങ്ങള്‍ വെട്ടുക, കക്ഷത്തിലെയും അധോഭാഗത്തെയും രോമങ്ങള്‍ നീക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ദിവസത്തെ മാനിച്ചു പ്രത്യേകം ചെയ്യേണ്ടതാണ്‌

.പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയുന്നത്‌ പ്രത്യേകം സുന്നത്താണ്‌. നബി(സ്വ) പെരുന്നാളില്‍ യമന്‍ നിര്‍മിതമായ വസ്ത്രമാണണിഞ്ഞിരുന്നതായി ഇബ്നു'അബ്ബാസ്‌(റ)വില്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ട ഹദീസില്‍ കാണാം. കൈവശമുള്ളതില്‍ ഏറ്റവും മുന്തിയ വസ്ത്രമാണ്‌ ധരിക്കല്‍ സുന്നത്ത്‌. സുഗന്ധം ഉപയോഗിക്കലും ഈ ദിനത്തില്‍ പ്രധാന സുന്നത്താണ്‌. ഈ കാര്യങ്ങളെല്ലാം സ്ത്രീകള്‍ക്കും വീട്ടില്‍വെച്ച്‌ സുന്നത്ത്‌ തന്നെയാണ്‌. പെരുന്നാളില്‍ കുട്ടികളെ പ്രത്യേകം പരിഗണിക്കണമെന്നതാണ്‌ പണ്ഢിതവിധി. ബഹുവന്ദ്യരായ ഇമാം ശാഫി'ഈ(റ) ഇക്കാര്യം എടുത്തുപറഞ്ഞതായി കാണാം. ആഭരണങ്ങളും മറ്റുമണിയിച്ച്‌ അവരെ സംതൃപ്തരാക്കണം. സന്തോഷത്തിമര്‍പ്പിന്‌ ഏറെ ദാഹിക്കുന്ന മനസ്സാണല്ലോ കുട്ടികളുടേത്‌. അതുകൊണ്ട്‌ അവരെ അവഗണിക്കുന്നത്‌ തെറ്റാണ്‌.

മെയിലാഞ്ചി

പെരുന്നാള്‍ പ്രമാണിച്ചും അല്ലാതെയും മെയിലാഞ്ചി ഉപയോഗിക്കല്‍ സാധാരണമാണ്‌. ഇതിന്റെ മതവിധി താഴെ പറയുന്നു. വിവാഹിതകളായ സ്ത്രീകള്‍ക്ക്‌ ഏതവസരത്തിലും മെയിലാഞ്ചിയണിയല്‍ സുന്നത്താണ്‌. അവിവാഹിതകള്‍ക്ക്‌ ഇത്‌ സുന്നത്തില്ല എന്നുമാത്രമല്ല കറാഹത്തുമാണ്‌. 'ഇദ്ദയനുഷ്ഠിക്കുന്ന സ്ത്രീക്ക്‌ മെയിലാഞ്ചിയിടല്‍ ഹറാമാണ്‌. പുരുഷന്മാര്‍ക്കും നപുംസകത്തിനും ഇത്‌ ഹറാം തന്നെയാണ്‌. എന്നാല്‍ ചികിത്സയായോ മറ്റ്‌ അത്യാവശ്യകാര്യങ്ങള്‍ക്കോ പുരുഷന്മാര്‍ക്കും മെയിലാഞ്ചിയിടാം. ഇതു സംബന്ധമായി ഇമാം നവവി(റ) പറയുന്നത്‌ കാണുക: "കൈകാലുകള്‍ മെയിലാഞ്ചി തേച്ചു ചായം പിടിപ്പിക്കല്‍ വിവാഹതകള്‍ക്കു സുന്നത്താണ്‌. പ്രസിദ്ധമായ ഹദീസുകള്‍ ഇതിനു പിന്‍ബലമുണ്ട്‌. ചികിത്സപോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ പുരുഷന്മാര്‍ മെയിലാഞ്ചിയണിയല്‍ ഹറാമാണ്‌. അതിനു തെളിവായി സ്വഹീഹായ ഹദീസ്‌ കാണുക."പുരുഷന്മാരില്‍നിന്നു സ്ത്രീകളോട്‌ തുല്യമാകുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു". അബൂഹുറയ്‌റ(റ)വില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ പറയുന്നു: "കൈകാലുകള്‍ മെയിലാഞ്ചിയണി ഞ്ഞു നിറം പിടിപ്പിച്ച ഒരു മനുഷ്യനെ നബിസന്നിധിയില്‍ ഹാജരാക്കപ്പെട്ടു. എന്താണിവന്റെ കഥ? റസൂല്‍(സ്വ) ആരാഞ്ഞു. ആളുകള്‍ പറഞ്ഞു. ഇയാള്‍ സ്ത്രീകളോട്‌ സദൃശമായിരിക്കുന്നു. നബി(സ്വ) ആ മനുഷ്യനെ തല്‍ക്കാലം നഖീ'ഇലേക്കു നാടുകടത്താല്‍ വിധിച്ചു. സ്വഹാബത്ത്‌ ചോദിച്ചു. ഞങ്ങളിയാളെ വധിക്കട്ടെയോ? തങ്ങള്‍ പറഞ്ഞു. പറ്റില്ല. നിസ്കരിക്കുന്നവനെ കൊല്ലാന്‍ ന്യായമില്ല. അത്‌ നിരോധിതമാകുന്നു" (സുനന്‍ അബീദാവൂദ്‌).ഇമാം നവവി(റ) പറയുന്നു: "ഭര്‍ത്താവുള്ള സ്ത്രീക്ക്‌ മെയിലാഞ്ചിയണിയല്‍ ഏതുസമയത്തും സുന്നത്താണ്‌. കാരണം മെയിലാഞ്ചി പെണ്ണിന്റെ അഴക്‌ വര്‍ധിപ്പിക്കുന്നതും ആഡംബരവുമാണ്‌. എന്നാല്‍ അവിവാഹിതകള്‍ കാരണമില്ലാതെ മെയിലാഞ്ചിയണിയല്‍ കറാഹത്താണ്‌. അവള്‍ക്കുതന്നെ ചിലപ്പോഴത്‌ ആപത്തുവരുത്തുമെന്നതാണിതിനു കാരണം". പ്രഗത്ഭ പണ്ഢിതന്‍ ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: "പുരുഷന്മാര്‍ക്കു മെയിലാഞ്ചിയണിയല്‍ ഹറാമാണെന്നതിനു പ്രബലമായ ഹദീസുകളും ഖണ്ഡിതമായ രേഖകളും തെളിവുണ്ട്‌. അതുതന്നെയാണ്‌ ശാഫി'ഈ മധബിന്റെ വീക്ഷണവും. മുഖ്തസ്വറുല്‍ മുസ്നിയില്‍ ഇതുകാണാം. അവിടത്തെ അസ്വ്ഹ്വാബും ഇതുതന്നെയാണ്‌ പറഞ്ഞിരിക്കുന്നത്‌. ഈ കാര്യം ഇത്രയും വ്യക്തമായിരിക്കെ ഇതിനെതിരു പ്രവര്‍ത്തിക്കുന്നവന്‍ തീര്‍ത്തും വഴിതെറ്റിയിരിക്കുന്നുവെന്ന്‌ വ്യക്തം". പുരുഷന്മാര്‍ക്കു മെയിലാഞ്ചിയണിയല്‍ ഹറാമില്ല എന്ന വാദക്കാര്‍ക്കുള്ള മറുപടിയായിട്ടാണ്‌ അദ്ദേഹം ഇത്രയും കാര്യങ്ങള്‍ കുറിച്ചിരിക്കുന്നത്‌. മെയിലാഞ്ചി ഇരു കൈപ്പത്തിയും നിറയെ മണിബന്ധം വരെ അണിയുന്നതാണ്‌ ശൈലിയെന്ന്‌ ഇമാം നവവി(റ) പറയുന്നു.ലൈലതുല്‍ ഫിത്വ്ര്പെരുന്നാള്‍ രാവില്‍ സുന്നത്ത്‌ നിസ്കാരങ്ങളിലും ദിക്‌റുകളിലും പ്രാര്‍ഥനകളിലും മുഴുകല്‍ സുന്നത്താണ്‌. ഇതിനുപോല്‍ബലകമായ നബിവചനങ്ങള്‍ കാണുക. അബൂഉമാമ(റ)വില്‍ നിന്ന്‌: നബി(സ്വ) പറഞ്ഞു: 'പെരുന്നാള്‍ രാവുകളില്‍ പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ ഹൃദയങ്ങള്‍, എല്ലാ ഹൃദയങ്ങളും മരിക്കുന്ന നാളില്‍ ജീവസ്സുറ്റതായി നില്‍ക്കുന്നതാണ്‌" (ഇബ്നുമാജ).മു'ആദുബ്നു ജബല്‍(റ)വില്‍ നിന്ന്‌, നബി(സ്വ) പറഞ്ഞു: "അഞ്ചു രാവുകള്‍ സജീവമാക്കുന്നവര്‍ക്കു സ്വര്‍ഗം സുനിശ്ചിതമാണ്‌. ആ രാവുകളില്‍ നാലാമതായി എണ്ണിയത്‌ ചെറിയപെരുന്നാള്‍ രാവായിരുന്നു" (ഇസ്വ്ബഹാനി). ഇതേ ആശയമുള്‍ക്കൊള്ളുന്ന വേറെയും ഹദീസുകള്‍ കാണാവുന്നതാണ്‌. ഈ രാവിന്റെ പ്രാധാന്യത്തെ ഇമാം ശാഫി'ഈ(റ) തന്റെ ഉമ്മില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞതായി ഇമാം നവവി(റ) ഉദ്ധരിക്കുന്നു: "ഇബ്‌റാഹിം ഇബ്നുമുഹമ്മദ്‌ നമ്മോട്‌ പറഞ്ഞിരിക്കുന്നു. മദീനയിലെ സാത്വികരായ പല ശൈഖുമാരും രണ്ട്‌ പെരുന്നാള്‍ രാവിലും മസ്ജിദുന്നബവിയില്‍ വന്നു പ്രത്യേക ദിക്‌റും പ്രാര്‍ഥനയും നടത്തിയിരുന്നതായി ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്‌. രാത്രിയില്‍ നിന്നല്‍പ്പസമയം മാത്രം ശേഷിക്കുന്നത്‌ വരെ അവര്‍ ഈ കര്‍മ്മങ്ങള്‍ തുടര്‍ന്നിരുന്നു". ഇബ്നു'ഉമര്‍(റ) പെരുന്നാള്‍ രാവിനെ സജീവമാക്കിയതായി വാര്‍ത്ത ലഭിച്ചിട്ടുണ്ടെന്നും ശാഫി'ഈ(റ) പറഞ്ഞിട്ടുണ്ട്‌. നബി(സ്വ)യെ പൂര്‍ണാര്‍ഥത്തില്‍ പിന്തുടര്‍ന്നിരുന്ന മഹാന്‍ ഒരടിസ്ഥാനവുമില്ലാതെ ഇങ്ങനെ ചെയ്യുകയില്ലെന്നു നമുക്ക്‌ ഊഹിക്കാവുന്നതാണല്ലോ.ഈ രാവ്‌ 'ഹയാത്താക്കാന്‍' എത്രസമയം ഉപയോഗപ്പെടുത്തണമെന്നതു സംബന്ധമായി ശറഹുല്‍ മുഹദ്ദബില്‍ ഇങ്ങനെ കാണാം: "രാവിന്റെ മുഖ്യഭാഗവും സജീവമാക്കണമെന്നു തന്നെയാണ്‌ പ്രബലാഭിപ്രായം. ഒരു മണിക്കൂര്‍ ചിലവാക്കിയാലും മതിയാകുമെന്നും അഭിപ്രായമുണ്ട്‌. ഖ്വാള്‍വി ഹുസൈന്‍, ഇബ്നു'അബ്ബാസ്‌(റ)വില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. ലൈലതുല്‍ 'ഈദ്‌ ഹയാത്താക്കി എന്നുവരാന്‍ ഇശാഅ്‌, സ്വുഭി എന്നീ നിസ്കാരങ്ങള്‍ ജമാഅത്തായി നിസ്കരിച്ചെന്ന്‌ ഉറപ്പുവരുത്തിയാല്‍ മതിയാകുന്നതാണ്‌". ചുരുക്കത്തില്‍, പെരുന്നാള്‍ രാവ്‌ വിനോദങ്ങളിലായി നഷ്ടപ്പെടുത്താനുള്ളതല്ല. കഴിയുന്നത്ര സമയം സജീവമാക്കി പുണ്യം നേടാനാണ്‌ ശ്രമിക്കേണ്ടത്‌. ചെറിയ പെരുന്നാള്‍ രാവിന്റെയും (ലൈലതുല്‍ ഈദുല്‍ ഫിത്വ്ര് ആഘോഷം "ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്‌. 'ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷദിനമാകുന്നു" (ഹദീസ്‌). 'ഈദുല്‍ഫിത്വറും 'ഈദുല്‍ അള്‍്വ‍ഹായുമാണ്‌ ഇസ്ലാമിലെ ആഘോഷദിനങ്ങള്‍. 'ഈദ്‌ എന്ന അറബി പദത്തെക്കുറിച്ച്‌ ഇബ്നുഹജറുല്‍ ഹൈതമി(റ) എഴുതുന്നു: "'ഈദിന്റെ നിഷ്പത്തി 'ഔ ദില്‍ നിന്നാണ്‌. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന്‌ ഈ പേര്‌ നല്‍കാന്‍ കാ രണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസ്സുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില്‍ ചിലര്‍ കാണുന്നുണ്ട്‌. ചില പണ്ഢിതന്മാരുടെ അഭിപ്രായം പെരുന്നാള്‍ സുദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ദാസന്മാര്‍ക്കുമേല്‍ വര്‍ഷിക്കുന്നുവെന്ന അര്‍ഥത്തില്‍ 'അവാഇദുല്ലാഹ്‌ -അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എന്ന പദത്തില്‍ നിന്നാണ്‌ 'ഈദ്‌ ഉണ്ടായതെന്നാണ്‌. പെരുന്നാള്‍ ആഘോഷത്തിന്റെ സുദിനമാണ്‌. പക്ഷേ, ഇസ്ലാമില്‍ ആഘോഷത്തിനും പരിമിതികളുണ്ട്‌. പെരുന്നാള്‍ ആഘോ ഷം സംബന്ധിച്ച പ്രമാണങ്ങള്‍ നമുക്ക്‌ പരിശോധിക്കാം. അനസുബ്നു മാലിക്‌(റ) പറയുന്നു: "ജാഹിലിയ്യാ കാലത്ത്‌ വര്‍ഷത്തില്‍ രണ്ടുദിവസം ആ ഘോഷത്തിമര്‍പ്പിനായി നിശ്ചയിക്കപ്പെട്ടിരുന്നു. ആ ദിവസങ്ങളില്‍ ജനങ്ങള്‍ കളിച്ചുരസിക്കുക പതിവായിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: "മാന്യസഹോദരങ്ങളേ, നിങ്ങള്‍ക്ക്‌ കളിച്ചുരസിക്കാന്‍ കഴിഞ്ഞകാലത്ത്‌ രണ്ട്‌ പെരുന്നാളുകളുണ്ടായിരുന്നുവല്ലോ. അവയെക്കാള്‍ ശ്രേഷ്ഠമായ രണ്ടു ദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നു. 'ഈദുല്‍ഫിത്വറും 'ഈദുല്‍ അള്‍്വ‍ഹായും". ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യ ത്തെ ഇസ്ലാം മാനിക്കുന്നുവെന്നും നമുക്കീ ഹദീസില്‍ നിന്നു ഗ്രഹിക്കാം. ജാഹിലിയ്യാ കാലത്തെ ആ ഘോഷങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നിരസിക്കുന്നതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമായതുകൊണ്ട്‌ അവ നബി(സ്വ) തടഞ്ഞു. അന്യസമൂഹത്തിന്റെ ആചാരാഘോഷങ്ങളില്‍ വിശ്വാസികള്‍ സഹകാരികളാകരുതെന്നും ഈ ഹദീസ്‌ സൂചിപ്പിക്കുന്നു. സ്വത്വം നഷ്ടപ്പെടുത്തി അന്യമത ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നത്‌ മതപരമായി തെറ്റുതന്നെയാണെന്ന്‌ ഈ ഹദീസ്‌ വ്യാഖ്യാനിച്ച്‌ ഇബ്നുഹജറുല്‍ 'അസ്ഖ്വലാനി(റ) പറഞ്ഞിട്ടുണ്ട്‌.ആത്മീയവും ഭൗതികവുമായ മോക്ഷമാണല്ലോ ഇസ്ലാമിന്റെ ലക്ഷ്യം. അതിനനുസരിച്ച കര്‍മാനുഷ്ഠാനങ്ങള്‍ക്കാണ്‌ ഇസ്ലാം പ്രാധാന്യം കാണുന്നത്‌. പെരുന്നാളാഘോഷ കാര്യത്തിലുംഇതു ബാധകമാണ്‌. അതുകൊണ്ട്‌ പെരുന്നാളിലും ശരീ'അത്തിനു വിരുദ്ധമല്ലാത്ത വിധം നമു ക്കു സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം. ഒരു ഹദീസ്‌ കാണുക: ആ'ഇശാബീവി(റ) പറയുന്നു: 'ഒരു ചെറിയ പെരുന്നാള്‍ ദിവസം എന്റെ പിതാവ്‌ അബൂബക്ര് സ്വിദ്ദീഖ്‌(റ) ഞങ്ങളുടെ വീട്ടിലേക്ക്‌ വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സ്വാരി പെണ്‍കുട്ടികള്‍ ദഫ്‌ മുട്ടി പാട്ടുപാടുകയായിരുന്നു. രണാങ്കണത്തി ല്‍ ശക്തി തെളിയിച്ച പൂര്‍വ്വികരെ കുറിച്ചുള്ള പ്രകീര്‍ത്തനമാണവര്‍ ആലപിച്ചിരുന്നത്‌. ആ കുട്ടികള്‍ സ്ഥിരം പാട്ടുകാരായിരുന്നില്ല. ഇതുകണ്ടപ്പോള്‍ അബൂബക്ര്(റ) ദേഷ്യപ്പെട്ടു. 'എന്താണിത്‌, പ്രവാചക ഭവനത്തിലാണോ ഈ പൈശാചിക ഗാനങ്ങള്‍?' അദ്ദേഹം ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അബൂബക്ര്, ഓരോ സമുദായത്തിനും പെരുന്നാളുണ്ട്‌. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണല്ലോ' (ഇമാം ബുഖാരി, ഇബ്നുമാജ, ഹ.നമ്പര്‍. 1898).പെരുന്നാള്‍ സുദിനം ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നു വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്‌. അന്നപാനാദികളാണല്ലോ ഏത്‌ ആഘോഷത്തിന്റെയും പ്രധാന ഭാഗം. ഇതുസംബന്ധമായ ഏതാനും ഹദീസുകള്‍ കാണുക: "അബൂനുബൈശ(റ)വില്‍ നിന്ന്‌, നബി(സ്വ) പറഞ്ഞു: "പെരുന്നാള്‍ സുദിനങ്ങള്‍ അന്നപാനാദികള്‍ക്കും ഇലാഹീ സ്മരണ പുതുക്കാനുമുള്ളതാണ്‌' (മുസ്ലിം).സ്വഹാബികളില്‍ പ്രധാനിയായ അബൂ'ഉബൈദ്‌(റ) പറയുന്നു: "ഞാനൊരു പെരുന്നാള്‍ ദിനത്തില്‍ ഉമര്‍ (റ)വിനെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: "രണ്ടുദിനങ്ങളിലെ നോമ്പാചരണം ഫിത്വ്‌റ്‌) പെരുന്നാല്‍ പകലിന്റെയും ആത്മീയപ്രാധാന്യം വ്യക്തമാക്കുന്ന ഹദീസിലെ ഒരു ഭാഗം കാണുക: ഇബ്നുഹിബ്ബാന്‍(റ), ബൈഹഖി(റ) തുടങ്ങിയ ഹദീസ്‌ പണ്ഢിതന്മാര്‍ സ്വീകാര്യമായ പരമ്പര വഴി നിവേദനം ചെയ്ത ഈ ഹദീസില്‍ പെരുന്നാള്‍ രാവിനെ സമ്മാനസുദിനം ലൈലതുല്‍ ജാഇസ എന്നാണ്‌ വിശേഷിപ്പിച്ചത്‌. "പെരുന്നാള്‍ പ്രഭാതമായാല്‍ അല്ലാഹു ഒരു സംഘം മലകുകളെ ഭൂമിയിലേക്കയക്കുന്നു. അവര്‍ വന്നിറങ്ങാത്ത ഒറ്റ ഗ്രാമം പോലുമുണ്ടാകില്ല. ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയോരങ്ങളില്‍ അവര്‍ തമ്പടിക്കും. എന്നിട്ട്‌ വിളിച്ചുപറയും. "മുഹമ്മദ്‌ നബിയുടെ സമുദായമേ, വിശാലമായ പ്രതിഫലം നല്‍കാനൊരുങ്ങി നില്‍ക്കുന്ന ധര്‍മിഷ്ഠനായ നാഥനിലേക്ക്‌ നിങ്ങള്‍ ധൃതിയില്‍ പുറപ്പെടുവീന്‍. അവനിതാ നിങ്ങള്‍ക്കു മാപ്പരുളാന്‍ കാത്തിരിക്കുന്നു".മലകുകളുടെ ഈ ശബ്ദം മനുഷ്യ-ജിന്നു വര്‍ഗങ്ങള്‍ക്കുമാത്രം കേള്‍ക്കാന്‍ കഴിയുകയില്ലെന്നുനബി(സ്വ) പറയുന്നു. ഇതരജീവജാലങ്ങള്‍ക്കിതു കേള്‍ക്കാന്‍ കഴിയുമത്രെ.ഹദീസില്‍ തുടര്‍ന്നുപറയുന്നത്‌ മുസ്ലിംകള്‍ പെരുന്നാള്‍ നിസ്കാരത്തിന്‌ സംഗമിച്ചാല്‍ ഉന്നതങ്ങളില്‍ നടക്കുന്ന ഒരു സംഭാഷണത്തെപ്പറ്റിയാണ്‌. അല്ലാഹു മലകുകളുമായി നടത്തുന്ന പ്രസ്തുത സംഭാഷണം ശ്രദ്ധിക്കുക. അല്ലാഹു: എന്റെ ഇഷ്ടദാസന്മാരായ മലകുകളേ, ഒരു കൂലിക്കാരന്‍ താനേറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചാല്‍ അവനെന്താണ്‌ അര്‍ഹിക്കുന്നത്‌?മലകുകള്‍: ഞങ്ങളുടെ രക്ഷകാ, സര്‍വ്വജ്ഞനായ നിന്നോട്‌ ഞങ്ങളെന്തു പറയാന്‍. ആ കൂലി ക്കാരന്‌ വാഗ്ദാനം ചെയ്തത്‌ പൂര്‍ണമായി സമ്മാനിക്കുക.അല്ലാഹു: എങ്കില്‍ മലകുകളേ, നിങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു. അവര്‍ റമള്‍വാന്‍ മാസത്തെ ധന്യമാക്കി നോമ്പനുഷ്ഠിച്ചതിനും രാത്രികളില്‍ നിസ്കരിച്ചതിനുമെല്ലാം എ ന്റെ പൊരുത്തവും വിട്ടുവീഴ്ചയും ഞാനിതാ പ്രതിഫലമായ നല്‍കുന്നു.തുടര്‍ന്ന്‌ അല്ലാഹു പറയുമത്രെ: "എന്റെ പ്രിയ ദാസന്മാരേ നിങ്ങള്‍ക്കെന്നോട്‌ ചോദിക്കാനുള്ള അവസരമാണിത്‌. ആവശ്യപ്പെട്ടുകൊള്ളുക. എന്റെ സര്‍വ്വമാന പ്രതാപങ്ങളുമാണ്‌ സത്യം. നിങ്ങ ള്‍ ആവശ്യപ്പെടുന്നതെന്തും സമ്മാനിക്കാന്‍ ഞാനൊരുക്കമാണ്‌. നിങ്ങളാവശ്യപ്പെടുന്നത്‌ പരലോക കാര്യമാണെങ്കില്‍ അത്‌ ഞാന്‍ തീര്‍ത്തുതരാം. ഇനി ഭൗതികമാണോ അതും പരിഹരിച്ചുതരാം. എന്റെ മഹോന്നത പ്രതാപത്തെ സാക്ഷിനിര്‍ത്തി ഒരിക്കല്‍ക്കൂടി ഞാന്‍ പറയട്ടെ. ഞാന്‍ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല. ഒരുലോകത്തും പരിഹാസ്യരാക്കുകയില്ല. നിങ്ങ ള്‍ എന്നെ മതിവരുവോളം സംതൃപ്തനാക്കി. നിങ്ങള്‍ക്കിനി പിരിഞ്ഞുപോകാം. പാപരഹിതരായി. ഞാന്‍ നിങ്ങളില്‍ സംപ്രീതനായിരിക്കുന്നു. ഈ പ്രഖ്യാപനത്തിനു ദൃക്‌സാക്ഷികളാകുന്ന മലകുകള്‍ റമളാന്‍ മാസ സമാപ്തിവേളയില്‍ അല്ലാഹു ഈ സമുദായത്തിനു സമ്മാനിച്ചതോര്‍ത്തു സന്തോഷിക്കുന്നതാണ്‌'. മനുഷ്യന്റെ മഹത്വത്തെയാണീ ഹദീസ്‌ തെളിയിക്കുന്നത്‌. എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര മലകുകള്‍ ഈ രംഗത്തിനു സാക്ഷിയാണെന്നു വരുമ്പോള്‍ അതെത്ര വലിയ സംഭവമാണെന്നോര്‍ത്തുനോക്കൂ. റമള്‍വാന്‍ മാസത്തില്‍ സത്യവിശ്വാസികള്‍ സഹിക്കുന്ന ത്യാഗം നേരില്‍ കാ ണാനും രേഖപ്പെടുത്താനും അവസരം ലഭിക്കുന്ന മലകുകള്‍ക്ക്‌ അല്ലാഹുവിന്റെ ഈ ഔദാര്യം ഏറെ സന്തോഷം നല്‍കുന്നു. പ്രസ്തുത ആശയം വലിയ വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്ന വേറെ ഹദീസുകളും കാണാവുന്നതാണ്‌. പെരുന്നാള്‍ ആശംസകള്‍പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരുന്നത്‌ നല്ലചര്യയാണെന്ന്‌ പണ്ഢിതാഭിപ്രായമുണ്ട്‌. ശിഹാബുബ്നു ഹജര്‍(റ) ഇതു ശറ'ഇല്‍ അനുവദിക്കപ്പെട്ട ആചാരമാണെന്നു പറഞ്ഞിട്ടുണ്ട്‌. ബൈഹഖി(റ)യുടെ ഒരു ഹദീസ്‌ അദ്ദേഹം ഇതിനു തെളിവായി ഉദ്ധരിക്കുന്നു. മറ്റു ചില ഹദീസുകളും ആസാറും ഇതിനു പിന്‍ബലമേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. അനുഗ്രഹത്തിനുള്ള നന്ദിപ്രകാശനമായ ശുക്‌റിന്റെ സാഷ്ടാംഗവും വിപത്തുകള്‍ വന്നുപെട്ടാല്‍ നടത്തുന്ന അനുശോചനവും അഥവാ തഅ്സിയതും ഇസ്ലാമികമായി അംഗീകൃതമാണ്‌. ആ ഗണത്തില്‍ പെടുത്താവുന്നതാണ്‌ പെരുന്നാള്‍ ആശംസകളും. ക'അ്ബുബ്ന്‍ മാലിക്‌(റ)വിന്റെ പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ തൗബ സ്വീകരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ത്വല്‍ഹ(റ) ആശംസയര്‍പ്പിച്ചതും അത്‌ അംഗീകരിച്ചതും സ്വീകാര്യമായ ഹദീസിലുണ്ടല്ലോ.ആശംസകള്‍ക്ക്‌ ഏതു നല്ല വാക്കും ഉപയോഗിക്കാം. തഖ്വബ്ബലല്ലാഹു മിന്നാ വമിന്‍കും എന്നു സാധാരണ ഉപയോഗിക്കാറുണ്ട്‌. കൈപിടിച്ചു മുസ്വാഫഹത്‌ ചെയ്യുന്നതും നല്ലതാണ്‌. ജനങ്ങള്‍ക്കിടയില്‍ പരസ്പരം സ്നേഹവും സൗഹാര്‍ദ്ദവും വളര്‍ത്താനിതുപകരിക്കും.

നിസ്കാരത്തിനുമുമ്പ്‌ ഭക്ഷണം

ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം കഴിച്ചശേഷം നിസ്കാരത്തിനു പോകുന്നതാണ്‌ സുന്നത്ത്‌. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: "ഇമാം ശാഫി'ഈ(റ)യും അനുചരന്മാരും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ്‌ ചെറിയ പെരുന്നാള്‍ ദിനത്തില്‍ എന്തെങ്കിലും ഭൂജിച്ചശേഷം മാത്രമേ നിസ്കാരത്തിന്‌ പുറപ്പെടാവൂ എന്നത്‌. ഈ ഭക്ഷണം കാരക്കയായാല്‍ നന്ന്‌. അതാണ്‌ നബിചര്യ". ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ കുറിക്കുന്നു: പെരുന്നാള്‍ നിസ്കാരത്തിന്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ വല്ലതും തിന്നുകയും കുടിക്കുകയും വേണം. ഇതിനു സൗകര്യമൊത്തില്ലെങ്കില്‍ വഴിയില്‍ വെച്ചോ നിസ്കാരസ്ഥലത്തെത്തിയോ എന്തെങ്കിലും കഴിക്കണം. ഇ ങ്ങനെ ചെയ്യാത്തവരെക്കുറിച്ച്‌ പ്രത്യേക വിധിയൊന്നും പറയാനില്ല. ഉപേക്ഷിച്ചത്‌ കറാഹത്താ യി മാറുമെന്നു മാത്രം".പ്രസ്തുത സുന്നത്തുകള്‍ക്കാധാരമായ ഹദീസുകള്‍ കാണുക: "ബുറയ്ദ(റ)യില്‍ നിന്ന്‌: നബിതങ്ങള്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ വല്ലതും കഴിക്കാതെ പുറപ്പെടാറില്ലായിരുന്നു".അനസ്‌(റ)വില്‍ നിന്ന്‌: "നബി(സ്വ) ഈദുല്‍ഫിത്വറില്‍ അല്‍പ്പം കാരക്ക തിന്ന ശേഷമേ നിസ്‌ കാരത്തിനെത്താറുണ്ടായിരുന്നുള്ളൂ. ഓരോന്നു വീതമായിരുന്നു അവിടുന്ന്‌ ഭക്ഷിച്ചിരുന്നത്‌" (ബുഖാരി). വീട്ടില്‍നിന്നു തിന്നാന്‍ കഴിയാതെ വന്നവര്‍ക്കു പള്ളിയില്‍വെച്ചു സൗകര്യമൊത്താ ല്‍ തിന്നാമെന്നു ഹദീസില്‍ നിന്നു വ്യാഖ്യാനിക്കാം. പള്ളിയില്‍ വെച്ചോ വഴിയില്‍വെച്ചോ തി ന്നുന്നത്‌ ഈ പ്രത്യേക സാഹചര്യത്തില്‍ മോശമായി പരിഗണിക്കപ്പെടുന്നതല്ലെന്നു തുഹ്ഫയില്‍ പറയുന്നുണ്ട്‌.

പെരുന്നാളും വെള്ളിയാഴ്ചയും പെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നാല്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തവര്‍ക്കു ജുമു 'അ നിര്‍വഹണ ബാധ്യതയില്ലെന്ന അബദ്ധധാരണ ചിലര്‍ക്കുണ്ട്‌. വിദൂരങ്ങളില്‍ നിന്നും എത്തിപ്പെടുന്ന ഗ്രാമവാസികള്‍ക്കു തിരുനബി(സ്വ) നല്‍കിയിരുന്ന ചില പ്രത്യേക ആനുകൂല്യങ്ങളെ പറ്റി ഹദീസുകളില്‍ പരാമര്‍ശമുണ്ട്‌. ഈ ആനുകൂല്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണയാണ്‌ ചിലരെ ആശയക്കുഴപ്പത്തിലാക്കിയത്‌. ഇതുസംബന്ധമായി ഇമാം നവവി(റ) പറയുന്നത്‌ കാണുക.

പെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നാല്‍ പെരുന്നാള്‍ നിസ്കാരം കൊണ്ട്‌ അന്നത്തെ ജുമു'അ ഒഴിവായിക്കിട്ടുമെന്ന്‌ ആര്‍ ക്കും അഭിപ്രായമില്ല. ജുമു'അ വേറെ തന്നെ നടത്തണമെന്നതാണ്‌ ഐക്യകണ്ഠേനയുള്ള വിധി. എന്നാല്‍ സാധാരണ ജുമുഅക്കെത്തിപ്പെടാന്‍ പ്രയാസമുള്ള ഗ്രാമപ്രദേശത്തുകാര്‍ പിന്നെയും വിഷമം സഹിച്ചു ജുമു'അക്ക്‌ പങ്കെടുക്കണമോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്‌. 'ഉസ്മാനുബ്നു 'അഫ്ഫാന്‍ (റ), 'ഉമറുബ്നു 'അബ്ദുല്‍ 'അസീസ്‌ (റ), ഇമാം ശാഫി'ഈ(റ) തുടങ്ങി ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇത്തരം ഗ്രാമവിസികള്‍ക്ക്‌ അന്നത്തെ ജുമു'അ ഒഴിവാക്കാവുന്നതാണെന്നാണ്‌. ഇതിനു പ്രമാണമായി അബൂ ഇഷാഖുശ്ശീറാസി ഉദ്ധരിക്കുന്നത്‌ കാണുക.ഒരിക്കല്‍ വെള്ളിയാഴ്ച പെരുന്നാള്‍ വന്നണഞ്ഞപ്പോള്‍ 'ഉസ്മാന്‍(റ) പ്രഖ്യാപിച്ചു. "ജനങ്ങളേ, ഇന്നു നിങ്ങള്‍ക്കു രണ്ട്‌ പെരുന്നാളുകള്‍ ഒത്തുവന്നിരിക്കുന്നു. മദീനയുടെ കിഴക്ക്‌ ഭാഗത്തുള്ള 'ആലിയയില്‍ നിന്നു വിഷമം സഹിച്ചു വന്നെത്തിയവര്‍ക്ക്‌ ഞങ്ങളോടൊത്ത്‌ ജുമുഅയില്‍ പങ്കുകൊള്ളുകയോ ജുമുഅ ഒഴിവാക്കി പോവുകയോ ചെയ്യാം". 'ഉസ്മാന്‍(റ) ഇങ്ങനെ പ്രഖ്യാപിച്ചപ്പോള്‍ സ്വഹാബികളില്‍ ആരും അതിനെ വിമര്‍ശിച്ചില്ല (ബുഖാരി).ഗ്രാമവാസികള്‍ക്ക്‌ ഇങ്ങനെ ഒരു ആനുകൂല്യം നല്‍കിയത്‌ അവരുടെ ബുദ്ധിമുട്ട്‌ പരിഗണിച്ചാണ്‌. അവര്‍ ജുമു'അക്ക്‌ കൂടി നിന്നാല്‍ അത്‌ പെരുന്നാള്‍ സംബന്ധമായ കാര്യങ്ങള്‍ക്കു സമയക്കുറവ്‌ വരുത്തും. ഗ്രാമത്തിലേക്ക്‌ പോയി വീണ്ടും വരാമെന്നുവെച്ചാല്‍ അത്‌ അന്നത്തെ സാഹചര്യത്തില്‍ ഏറെ വിഷമകരവുമായിരുന്നു. വസ്തുത ഇതായിരിക്കെ ഇന്ന്‌ ജുമു'അ നടത്താന്‍ എല്ലാ നിലക്കും സൗകര്യമുള്ള നാം പെരുന്നാളിന്റെ പേരില്‍ ജുമു'അ ഒഴിവാക്കുന്നത്‌ ഇസ്ലാമിക വിരുദ്ധം തന്നെയാണ്‌.
for complete reading , click here

ഫിത്വര്‍ സകാത്‌

എല്ലാ വായനക്കാര്‍ക്കും നന്മ നിറഞ്ഞ, സന്തോഷവും സമാധാനവും നിറഞ്ഞ ഈദ്‌ ദിനങ്ങള്‍ നേരുന്നു.‍ഈദ്‌ ആഘോഷങ്ങളെ പറ്റി കൂടുതല്‍ അറിയാനും ഈദുല്‍ ഫിത്വറിന്റെ പ്രധാന കര്‍മ്മമായ ഫിത്വര്‍ സകാത്തിനെ കുറിച്ച്‌ അറിയാനും സന്ദര്‍ശിക്കുക www.muslimpath.com ഇവിടെ ക്ലിക്‌ ചെയ്ത്‌ വായിക്കാം
=============


ഫിത്വര്‍ സകാത്‌

ശരീരവുമായി ബന്ധപ്പെട്ട സകാതിനാണ്‌ ഫിത്വര്‍ സകാതെന്ന്‌ പറയുന്നത്‌. 'സകാത്തുല്‍ അബ്ദാന്‍, 'സകാത്തുറമള്‍വാന്‍, 'സകാത്തുസ്സ്വൗമ്‌, 'സകാത്തു റുഊസ്‌, 'സകാത്തുല്‍ ഫിത്വര്‍ എന്നീ പേരുകളില്‍ ഫിത്വര്‍ 'സകാത്ത്‌ അറിയപ്പെടുന്നു(ശര്‍ഖ്വാവി. 1/369). ശാരീരിക, ആത്മീയ ശുദ്ധീകരണമാണ്‌ ഇതിലൂടെ നടക്കുന്നത്‌. റമള്‍വാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലില്‍ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിര്‍ബന്ധമാക്കപ്പെട്ട ദാനധര്‍മമാണിത്‌ (തുഹ്ഫ 3/305, നിഹായ 3/108, മുഗ്നി 1/401, 402, ഫ. മു'ഈന്‍ 121, ബാജൂരി 1/317).

ഫിത്വര്‍ 'സകാത്ത്‌ നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍ നിന്നും ശു ദ്ധീകരിക്കുന്നുവെന്ന്‌ അടിസ്ഥാനയോഗ്യമായ ഹദീസിലുണ്ട്‌ (തുഹ്ഫ 3/305, ഫ.മു'ഈന്‍ 121). നിസ്കാരത്തില്‍ സഹ്‌വിന്റെ സുജൂദ്‌ പോലെയാണ്‌ നോമ്പിന്‌ ഫിത്വര്‍ 'സകാത്ത്‌. അത്‌ നോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കും (തുഹ്ഫ 3/305, നിഹായ 3/108, മുഗ്നി 1/401, ഫ.മു'ഈന്‍ 171, ബാജൂരി 1/316). ഫിത്വ്ര് സകാത്‌ നോമ്പുകാരന്‌ ശുചീകരണമാണെന്ന നബിവചനം ഇതിനുപോല്‍ബലകമാണ്‌. "റമള്‍വാനിലെ നോമ്പ്‌ ആകാശഭൂമിക്കിടയില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്നു. ഫിത്വര്‍ 'സക്കാത്തിലൂടെയല്ലാതെ അത്‌ ഉയര്‍ത്തപ്പെടുകയില്ല' എന്ന്‌ വ്യക്തമായ ഹദീസിലുണ്ട്‌ (തുഹ്ഫ 3/305, ബുജൈരിമി 2/43, അശ്ശബ്‌റാമല്ലീസി 3/108, ഇ'ആനത്ത്‌ 2/167).

ഫിത്വര്‍ 'സകാത്ത്‌ നല്‍കാന്‍ ബാധ്യതയും കഴിവുമുള്ളവര്‍ കൊടുക്കാതിരുന്നാല്‍ റമസാന്‍ നോമ്പിന്റെ മുഴുവന്‍ അതിരറ്റ പ്രതിഫലം ലഭിക്കാതെ വരും(അശ്ശബ്‌റാമല്ലീസി 3/116, ശര്‍വാനി 3/305, ബുജൈരിമി 2/43, ഇ'ആനത്ത്‌ 2/167).അനുയോജ്യമായ വീട്‌, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ ദിവസത്തിന്റെ രാപ്പകലുകളില്‍ തനി ക്കും താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം തുടങ്ങിയ ചെലവുകള്‍ക്കുള്ള തുകയും കടവും കഴിച്ച്‌ വല്ല സമ്പത്തും ബാക്കിയുള്ള വ്യക്തി സ്വശരീരത്തിന്‌ വേണ്ടിയും താന്‍ ചിലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു വേണ്ടിയും ഫിത്വ്ര് സകാത്‌ നല്‍കേണ്ടതാണ്‌.

ഫിത്വ്ര് സകാത്‌ നിര്‍ബന്ധമാകാന്‍ അപാരമായ സമ്പത്ത്‌ ആവശ്യമില്ലെന്ന്‌ ഇതോടെ വ്യക്തമായി. സ കാത്‌ സ്വീകരിക്കുന്നവര്‍ തന്നെ പലപ്പോഴും കൊടുക്കാനും ബാധ്യസ്ഥരായേക്കും. പലരില്‍ നിന്നായി സകാത്‌ കാലേക്കൂട്ടി ലഭിക്കുകയും പ്രസ്തുത വസ്തുക്കള്‍, മേല്‍ ആവശ്യങ്ങള്‍ കഴിച്ച്‌ ബാക്കി വരികയും ചെയ്താല്‍ അവനും സകാത്‌ കൊടുക്കാന്‍ ബാധ്യസ്ഥനാണ്‌.പെരുന്നാള്‍ ദിനത്തില്‍ ജനിച്ചവന്‍റമള്‍വാനിന്റെ അവസാന ഭാഗവും ശവ്വാലിന്റെ ആദ്യഭാഗവും കൂടി ഒരു മുസ്ലിമിന്‌ ലഭ്യമായാല്‍ അവന്‌ ഫിത്വ്ര് സകാത്‌ നിര്‍ബന്ധമായി. ഈ രാപകല്‍ സംഗമം ഇല്ലാതെ വന്നാല്‍ ആ വര്‍ഷത്തെ സകാത്‌ നിര്‍ ബന്ധമില്ല. ഉദാഹരണത്തിന്‌ റമള്‍വാന്‍ അവസാനത്തോടെ ഒരാള്‍ക്ക്‌ മരണം സംഭവിച്ചു. അല്ലെങ്കില്‍ ശവ്വാലിന്റെ ആദ്യനിമിഷം ഒരു കുഞ്ഞ്‌ ജനിച്ചു. അതുമല്ലെങ്കില്‍ ശവ്വാല്‍ പിറവിയോടെ ഒരാള്‍ മുസ്ലിമായി. ഈ രൂപങ്ങളിലൊന്നും ഇവര്‍ക്ക്‌ സകാത്‌ നിര്‍ബന്ധമില്ല. എന്നാല്‍ റമള്‍വാന്‍ അവസാന സമയം ജനിച്ച കുഞ്ഞ്‌ ശവ്വാലാകും മുമ്പ്‌ മരിച്ചില്ലെങ്കില്‍ ആ കുട്ടിക്ക്‌ വേണ്ടി സകാത്‌ നിര്‍ബന്ധമാകും. ഇപ്രകാരം തന്നെ ശവ്വാലില്‍ നിന്ന്‌ ഒരു നിമിഷം കഴിഞ്ഞ്‌ കുഞ്ഞ്‌ മരിച്ചാലും അവനു വേണ്ടി സകാത്‌ കൊടുക്കേണ്ടതാണ്‌. ബുദ്ധി, പ്രായപൂര്‍ത്തി, തന്റേടം, സ്വതന്ത്രനാവുക തുടങ്ങിയവ ഫിത്വ്ര് സകാത്‌ ബാധകമാകുന്നതില്‍ പരിഗണിക്കപ്പെടില്ല. അപ്പോള്‍ ഭ്രാന്തന്‍, കുട്ടി, മാന്ദബുദ്ധി, അടിമ എന്നിവര്‍ക്ക്‌ വേണ്ടിയും ഫിത്വ്ര് സകാത്‌ നല്‍കേണ്ടതാണ്‌.ഫിത്വര്‍ സകാത്ത്‌ മുന്തിക്കല്‍ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്വ്ര് സകാത്‌ നിര്‍ബന്ധമാകുന്നതെങ്കിലും റമള്‍വാന്‍ ഒന്നാം രാത്രിയുടെ ആരംഭം മുതല്‍ കൊടുക്കാവുന്നതാണ്‌. എന്നാല്‍ ഇപ്രകാരം ആദ്യത്തില്‍ കൊടുക്കുന്നത്‌ നല്ലതല്ല. അപ്രകാരം കൊടുക്കാന്‍ പാടില്ലെന്ന അഭിപ്രായം കൂടെ പരിഗണിച്ച്‌ പിന്തിക്കുന്നതു തന്നെയാണ്‌ ഉത്തമം (അശ്ശബ്‌റാമല്ലീസി 3/140, ബുശ്‌റല്‍ കരീം 2/68, ശര്‍വാനി 3/354). ഇങ്ങനെ കൊടുക്കുന്നവനും വാങ്ങുന്നവനും ശവ്വാല്‍ ആദ്യനിമിഷത്തില്‍ ഇത്‌ രണ്ടി നും (വാങ്ങിയവന്‍ വാങ്ങാനും കൊടുത്തവന്‍ കൊടുക്കാനും) അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്‌. റമള്‍വാന്‍ ആരംഭത്തില്‍ സകാത്‌ വാങ്ങിയവന്‍ ശവ്വാല്‍ പിറക്കുമ്പോഴേക്ക്‌ മരിക്കുകയോ മുര്‍ത്തദ്ദാവുകയോ വാങ്ങിയ സകാത്‌ കൊണ്ടല്ലാത്ത നിലക്ക്‌ പണക്കാരനാവുകയോ ചെയ്താല്‍ കൊടുത്ത സ്വത്ത്‌ സകാതായി പരിഗണിക്കാത്തതും വീണ്ടും കൊടുക്കാന്‍ ബാധ്യസ്ഥനാകുന്നതുമാണ്‌.

ഇപ്രകാരം റമള്‍വാന്‍ ആരംഭത്തില്‍ സകാത്‌ നല്‍കിയവന്‍ ശവ്വാല്‍ പിറക്കുമ്പോള്‍ സകാത്‌ കൊടുക്കാന്‍ ബാധ്യതയില്ലാത്ത വിധം പാവപ്പെട്ടവനായി മാറിയാല്‍ മേല്‍ സകാത്‌ നല്‍കാന്‍ അവന്‍ ബാധ്യസ്ഥനായിരുന്നില്ലെന്ന്‌ മനസ്സിലാക്കാം. മുന്‍കൂട്ടി സകാത്‌ നല്‍കുമ്പോഴുണ്ടാകുന്ന ഈ പാര്‍ശ്വഫലങ്ങള്‍ സകാത്‌ ദായകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.ഫിത്വര്‍ സകാത്ത്‌ പിന്തിക്കല്‍പെരുന്നാള്‍ നിസ്കാരത്തിന്‌ ഇമാം തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ ഫിത്വ്ര് സകാത്‌ കൊടുക്കലാണ്‌ സുന്നത്‌. അന്നേ ദിവസം പകലിനെയും വിട്ടു പിന്തിക്കല്‍ ഹറാമാണ്‌. ഇനി ആ പകലില്‍ തന്നെയാണെങ്കിലും പെരുന്നാള്‍ നിസ്കാരത്തിന്‌ ശേഷമാകുന്നത്‌ കറാഹതാകും. എന്നാല്‍ ബന്ധു, അയല്‍വാസി, സ്നേഹിതന്‍, അത്യാവശ്യക്കാര്‍, സജ്ജനങ്ങള്‍ എന്നിവരെ പ്രതീക്ഷിച്ചതിനു വേണ്ടി പെരുന്നാള്‍ ദിനത്തിലെ സൂര്യാസ്തമയം വരെ ആവശ്യാനുസരണം പിന്തിക്കല്‍ പ്രത്യേകം സുന്നത്താണ്‌(തുഹ്ഫ 3/308, 309, നിഹായ & അശ്ശബ്‌റാമല്ലീസി 3/310, മുഗ്നി 1/402, ഫ. മു'ഈന്‍ & ഇ'ആനത്ത്‌ 2/174, 175, ശര്‍ഹു ബാഫളല്‍ & കുര്‍ദി 2/154, ശര്‍വാനി 3/309, ബാജൂരി 1/317). പെരുന്നാള്‍ സൂര്യാസ്തമനത്തിനു ശേഷവും പിന്തിക്കല്‍ കുറ്റകരം. ഖ്വള്‍വാഅ്‌ വീട്ടല്‍ വളരെ പെട്ടെന്നാവല്‍ നിര്‍ബന്ധം (തുഹ്ഫ 3/309, നിഹായ 3/310, മുഗ്നി 1/402, ഫ.മു'ഈന്‍ 173, റൗള്‍വുത്വാലിബ്‌ & അസ്നല്‍ മത്വാലിബ്‌ 1/388, ശര്‍ഹു ബാഫള്‍ല്‍ 2/154).ഫിത്വര്‍ നല്‍കേണ്ട വസ്തു സകാത്‌ നിര്‍ബന്ധമായവന്റെ നാട്ടില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വസ്തുക്കളാണ്‌ 'സകാതായി നല്‍കേണ്ടത്‌. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ അത്‌ നല്‍കണം. അരിയെക്കാള്‍ ഗുണമേന്മയുള്ള ഗോതമ്പ്‌ നല്‍കിയാലും മതിയാകും(തുഹ്ഫ 3/322). സകാത്‌ ദായകന്റെയോ അത്‌ വാങ്ങുന്നവന്റെയോ മുഖ്യാഹാരം ഈ വിഷയത്തില്‍ പരിഗണനീയമല്ല. ആരുടെ സകാതാണോ നല്‍കുന്നത്‌ അവന്റെ നാട്ടിലെ മുഖ്യാഹാരം ആ നാട്ടില്‍ തന്നെ കൊടുക്കണമെന്നാണ്‌ നിയമം.ഗള്‍ഫ്‌ മലയാളികള്‍ അവിടുത്തെ മുഖ്യാഹാരമായ ധാന്യം അവിടെ തന്നെ വിതരണം ചെയ്യണം. നാട്ടിലുള്ള ഭാര്യാസന്താനങ്ങളുടെ സകാത്‌ ഇവിടുത്തെ മുഖ്യാഹാരമായ അരിയോ അതിലും ഉല്‍കൃഷ്ടമായ ഗോതമ്പോ ആയിരിക്കേണ്ടതും അത്‌ ഇവിടെ തന്നെ നല്‍കേണ്ടതുമാണ്‌. മരുമക്കള്‍ അവരുടെ വീട്ടിലാകുമ്പോള്‍ അവരുടെ സകാത്‌ അവിടെ തന്നെ നല്‍കണം. ഗള്‍ഫിലുള്ളവരുടെ സകാത്‌ നാട്ടില്‍ നല്‍കുന്നത്‌ നിരുപാധികം അനുവദനീയമല്ല. അളവ്‌ഓരോരുത്തരുടെയും പേരില്‍ ഓരോ സ്വാ'അ്‌ -നാലു മുദ്ദുകള്‍ (3.200 ലിറ്റര്‍; ഏകദേശം 2.480 കിലോഗ്രാം) ഫിത്വര്‍ 'സകാത്ത്‌ നല്‍കണം (തുഹ്ഫ 3/319, 320, നിഹായ 3/119, മുഗ്നി 1/405, ഫ.മു'ഈന്‍ 122).

ഇതനുസരിച്ച്‌ പത്തു പേര്‍ക്ക്‌ മുപ്പത്തിരണ്ട്‌ ലിറ്ററാണ്‌ വരിക. പ്രായം ചെന്നവരും കുട്ടികളും ഈ അളവില്‍ തുല്യരാണ്‌.ഫിത്വര്‍ സകാത്തിന്റെ വക്കാലത്ത്‌ചിലവുകൊടുക്കാന്‍ നിര്‍ബന്ധമില്ലാത്ത ഒരാളുടെ പേരില്‍, വീട്ടപ്പെടുന്നവന്റെ സമ്മതമുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക്‌ ഫിത്വര്‍ 'സകാത്ത്‌ കൊടുക്കാം (തുഹ്ഫ 3/325, നിഹായ 3/122, 123 മുഗ്നി 1/407). വീട്ടപ്പെടേണ്ടവന്റെ സമ്മതപ്രകാരം ഫിത്വര്‍ 'സകാത്ത്‌ വീട്ടുമ്പോള്‍ സമ്മതം കൊടുക്കുന്നവന്‍ നിയ്യത്ത്‌ കരുതണം. അല്ലെങ്കില്‍ വീട്ടുന്നവന്‌ തന്നെ നിയ്യത്തിന്റെ പരമാധികാരം കൊടുത്തേല്‍പ്പിക്കപ്പെടണം. എങ്കില്‍ വീട്ടുന്നവന്‍ കരുതണം(തുഹ്ഫ 3/325, 349 നിഹായ 3/137, മുഗ്നി 1/415, ഫ. മു'ഈന്‍ 125, റൗളുത്വാലിബ്‌ 1/359, 360). വീട്ടപ്പെടുന്നവന്റെ സമ്മതമനുസരിച്ച്‌ ഫിത്വര്‍ 'സകാത്ത്‌ വീട്ടിയവന്‍ ഫിത്വര്‍ 'സകാത്തിന്റെ ചിലവ്‌ സമ്മതം കൊടുത്തവനില്‍ നിന്നും പിന്നീട്‌ ഈടാക്കുമെന്ന്‌ മുന്‍കൂട്ടി വ്യവസ്ഥ ചെയ്യുകയോ അതു സംബന്ധിച്ച്‌ ഒന്നും വ്യക്തമാക്കാതിരിക്കുകയോ ചെയ്താല്‍ ഈടാക്കാന്‍ അധികാരമുണ്ട്‌(തിരിച്ചു തരേണ്ടതില്ലെന്ന്‌ വീട്ടുന്നവനോ തിരിച്ചു തരുന്നതല്ലെന്ന്‌ സമ്മതം കൊടുത്തവനോ കാലേക്കൂട്ടി വ്യക്തമാക്കിയെങ്കില്‍ പിന്നീട്‌ വസൂലാക്കാന്‍ നിവൃത്തിയില്ല) (ശര്‍വാനി 3/325).സകാത്ത്‌ വീട്ടിയ ശേഷംസ'കാത്ത്‌ വീട്ടിയ ശേഷം ഉടമസ്ഥന്‍ 'റബ്ബനാ തഖ്വബ്ബല്‍ മിന്നാ ഇന്നക അന്‍ത സമീ'ഉല്‍ 'അലീം' (ഞങ്ങളുടെ നാഥാ! ഞങ്ങളുടെ അടുക്കല്‍ നിന്നും നീ സ്വീകരിക്കേണമേ! നിശ്ചയം നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌) എന്നു ചൊല്ലല്‍ സുന്നത്ത്‌ (തുഹ്ഫ 3/239, നിഹായ 3/69, മുഗ്നി 1/381).

ടൂറിസ്റ്റുകളുടെ ഫിത്വ്ര് സകാത്ത്‌

ഫിത്വ്‌റ്‌ 'സകാത്ത്‌ കൊടുത്ത്‌ പെരുന്നാളാഘോഷിച്ച ശേഷം യാത്ര പോയവന്‍ ലക്ഷ്യത്തിലെത്തിയപ്പോള്‍ അവിടെ നോമ്പാണെങ്കില്‍ ആ ദിവസം നോമ്പുകാരനെപ്പോലെ തള്ളി നീക്കല്‍ നിര്‍ബന്ധമാണെങ്കിലും പിറ്റേന്നുള്ള അവരുടെ പെരുന്നാളിനോട്‌ കൂടെ ഫിത്വ്ര് 'സകാത്ത്‌ നല്‍കേണ്ടതില്ല(ഇബ്നു ഖ്വാസിം 3/385).
for complete reading , visit

Wednesday, September 24, 2008

ഭീകരവിരുദ്ധ പോരാട്ടം അഥവാ അറുതിയില്ലാത്ത നരനായാട്ട്‌

ഭീകരവിരുദ്ധ പോരാട്ടം അഥവാ അറുതിയില്ലാത്ത നരനായാട്ട്‌
by: കാസിം ഇരിക്കൂര്‍


ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന്‌ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ലണ്ടന്‍ മഹാനഗരത്തിന്റെ പ്രാന്തപ്രദേശമായ ഫോറസ്റ്റ്‌ ഗേററിലെ ഒരു ഫ്ലാററില്‍ കിടന്നുറങ്ങുകയായിരുന്നു ബംഗ്ലാദേശിവംശജരായ മുഹമ്മദ്‌ കഹാറും (23) സഹോദരന്‍ അബുല്‍ ഖൈറും. 250 പേരടങ്ങുന്ന പോലീസ്സംഘം രണ്ടര മണിക്ക്‌ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ വീട്ടിനകത്തു കടന്നു. കണ്ണില്‍കണ്ട നിമിഷം കഹാറിനു നേരെ പോലീസ്‌ വെടിയുതിര്‍ത്തു. നെഞ്ച്‌ തുളച്ചുകയറിയ വെടിയുണ്ട തോളിലൂടെ പുറത്തേക്കു പാഞ്ഞു. അബുല്‍ഖൈറിനെ പോലീസ്‌ അടിച്ചുവീഴ്ത്തി. അവരുടെ പ്രായമേറിയ മാതാവിനെ വലിച്ചിഴച്ചു പുറത്തിട്ട്‌ കൈയാമം വച്ചു. ഉറക്കില്‍നിന്നു ഞെട്ടിയെഴുന്നേററ്‌ പുറത്തേക്കോടിയ കഹാറിന്റെ സഹോദരി ഹുമയ്യാകലാമിന്റെ നേരെ പോലീസ്‌ തോക്ക്‌ ചൂണ്ടി കൊലവിളി നടത്തി. എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ ആ ഉമ്മയും മക്കളും നിലവിളിച്ചു. പിറേറന്ന്‌ പത്രത്തിലൂടെയാണ്‌ അവര്‍ ഞെട്ടിക്കുന്ന വാര്‍ത്ത അറിയുന്നത്‌: ഇസ്ലാമിക ഭീകരരെയാണത്രെ തലേന്ന്‌ പോലീസ്‌ റെയ്ഡിലൂടെ പിടികൂടിയിരിക്കുന്നത്‌. ഇതറിഞ്ഞ പരിസരവാസികള്‍ നടുങ്ങി. തങ്ങളിതുവരെ കഴിഞ്ഞത്‌ ഭീകരവാദികള്‍ക്കിടയിലോ? ഭീകരവാദിവേട്ട മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചു. 'ലണ്ടന്‍ മഹാനഗരത്തെ രാസായുധം പ്രയോഗിച്ച്‌ അക്രമിക്കാന്‍ പദ്ധതി ആവിഷ്കരിക്കുകയായിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍' എന്ന തലക്കെട്ടോടെ പത്രങ്ങള്‍ ജനങ്ങളുടെ ജിജ്ഞാസയും ഉദ്വേഗവും കുന്തമുനയില്‍ നിര്‍ത്തി. പക്ഷേ ദിവസങ്ങള്‍ക്കകം, ഊതിവീര്‍പ്പിച്ച ബലൂണ്‍ താനേ പൊട്ടി. തെററായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡും അറസ്റ്റും ഭീമാബദ്ധമായിപ്പോയെന്ന്‌ പോലീസ്‌ തന്നെ സമ്മതിച്ചു. ജയിലില്‍ കഴിയുന്ന ഏതോ തടവുപുള്ളി നല്‍കിയ സൂചനകള്‍ വച്ചാണത്രെ ഈ ഭീകരവാദികള്‍ വീട്ടിനകത്ത്‌ രാസായുധം ഉല്‍പാദിപ്പിക്കുന്നുണെ്ടന്നും ഉടന്‍ ലണ്ടന്‍ നിവാസികളുടെ മേല്‍ പ്രയോഗിക്കുമെന്നും പോലീസിന്‌, വിശിഷ്യാ മെട്രോപൊളിററന്‍ ഗ്രേഡ്‌ കമ്മീഷണര്‍ സര്‍ ഇയാന്‍ ബ്ലെയറി (ടശൃ കമി ആഹമശൃ)ന്‌ ജ്ഞാനോദയം ഉണ്ടായത്‌. ജയില്‍പുള്ളി നല്‍കിയ വിവരങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന്‌ 'സ്കോട്ട്ലാന്‍ഡ്‌ യാര്‍ഡ്‌' മുന്നറിയിപ്പ്‌ നല്‍കിയിട്ടും 'ഭീകരവിരുദ്ധ പോരാട്ടത്തി'ലേര്‍പ്പെട്ട ലണ്ടന്‍ പോലീസിന്‌ ഉറക്കം വന്നില്ല. അങ്ങനെയാണ്‌ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ 'ഭീകരവാദിയെ' കണ്ടനിമിഷം വെടിവയ്ക്കുന്നത്‌.

ലേഖനം മുഴുവനായി വായിക്കുവാന്‍ ഇവിടെ ക്ലിക്‌ ചെയ്യുക

Tuesday, September 23, 2008

ലൈലതുല്‍ ഖദര്‍ ;വ്യത്യസ്ത വീക്ഷണങ്ങള്‍

ലൈലതുല്‍ ഖദര്‍ ,വ്യത്യസ്ത വീക്ഷണങ്ങള്‍

ഖദര്‍ എന്ന പദത്തിന്‌ നിര്‍ണയം(തഖ്ദീര്‍) എന്നാണര്‍ഥമെന്ന്‌ ഭാഷാപണ്ഢിതന്‍ വാഹിദി പറയുന്നുണ്ട്‌. ഒരു വസ്തുവിനെ സമതുലിതാവസ്ഥയില്‍ സംവിധാനിക്കുക എന്നാണ്‌ നിര്‍വചനം. ഇതിനോട്‌ ലൈലത്‌(രാവ്‌) എന്നുകൂടി ചേര്‍ക്കുമ്പോള്‍ നിര്‍ണയത്തിന്റെ രാവ്‌ എന്നാകുന്നു. അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണയം നടത്തുന്ന രാവാണ്‌ ലൈലതുല്‍ഖദ്ര്. ലൈലതുല്‍ഖദ്ര് എന്ന്‌ പേരു വരാന്‍ പണ്ഢിതന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്‌. കാര്യങ്ങളും വസ്തുതകളും കണക്കാക്കുന്ന രാവാണത്‌. ഇബ്നു അബ്ബാസ്‌(റ)വിന്റെ വിവരണം ഈ വിവക്ഷ അംഗീകരിക്കുന്നു. ഈ രാവിലാണ്‌ വര്‍ഷാവര്‍ഷത്തെ മുഖ്യപ്രാപഞ്ചിക പ്രശ്നങ്ങള്‍ അല്ലാഹു നിര്‍ണയിക്കുന്നത്‌ എന്നാണ്‌ അദ്ദേഹത്തി ന്റെ അഭിപ്രായം, ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം ഈ രാവില്‍ കണക്കാക്കപ്പെടുന്നു. അടിസ്ഥാനപരമായ ഖദര്‍ ഈ രാവിലാണെന്നത്‌ ഇതിനര്‍ഥമില്ല.സര്‍വ ശക്തനായ അല്ലാഹു എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കെ ഈ ഖദര്‍ കൊണ്ടുള്ള ഉദ്ദേശ്യമെന്ത്‌? പ്രസ്തുത കാര്യങ്ങളെല്ലാം വകുപ്പുകള്‍ തിരിച്ച്‌ അതാത്‌ വകുപ്പിനു നിയോഗിക്കപ്പെട്ട മാലാഖമാരെ അല്ലാഹു അറിയിക്കുകയും ഏല്‍പ്പിക്കുകയും ചെയ്യുന്നുവെന്നാണ്‌ ഒരു വ്യാഖ്യാനം. ഇക്‌രിമ(റ) പറയുന്നു: "ലൈലതുല്‍ ഖദ്‌റില്‍ തന്നെയാണ്‌ കഅ്ബാലയ തീര്‍ഥാടകരായ ഹാജിമാരുടെ കാര്യങ്ങള്‍ വരെ നിര്‍ണയിക്കപ്പെടുക. ഓ രോ വര്‍ഷത്തെയും ഹാജിമാരുടെ നാമങ്ങള്‍, പിതൃനാമങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രാവില്‍ രേഖപ്പെടുത്തുന്നു'. രണ്ടാമത്തെ വീക്ഷണം ഇമാം സുഹ്‌രി(റ)യില്‍ നിന്ന്‌ ഉദ്ധരിക്കപ്പെടുന്നതിങ്ങനെയാണ്‌. ഖദര്‍ എന്ന വാക്കിനര്‍ഥം സ്ഥാനം, മഹത്വം, ബഹുമതി എന്നിങ്ങനെയാണ്‌. സാധാരണ അറബികള്‍ ഈ അര്‍ഥത്തില്‍ ഖദര്‍ എന്ന പദം പ്രയോഗിക്കാറുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ ഈ അര്‍ഥത്തില്‍ ഖദര് ‍പ്രയോഗിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ ലൈലതുല്‍ ഖദര്‍ രണ്ട്‌ രൂപത്തില്‍ മഹത്വപൂര്‍ണമാണെന്ന്‌ ഇമാം റാസി(റ) പറയുന്നു. ഒന്ന്‌: കര്‍ത്താവിനെ ലക്ഷ്യമാക്കുന്നു. അഥവാ ഈ രാവില്‍ പ്രവര്‍ത്തന നിരതരാകുന്നവര്‍ മഹത്വങ്ങള്‍ക്കു പാത്രീഭവിക്കുന്നു. രണ്ട്‌: കര്‍മത്തെ ആധാരമാക്കുന്നു. അഥവാ ഈ രാവില്‍ സുകൃതങ്ങള്‍ക്ക്‌ ഏറെ ബഹുമതികള്‍ അവകാശപ്പെടാവുന്നതാണ്‌.അബൂബക്‌റുല്‍ വര്‍റാഖ്‌(റ) മറ്റൊരു കാരണമാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ലൈലതുല്‍ ഖദര്‍ എന്ന പേരിനു പിന്നിലെ ഉദ്ദേശ്യം അദ്ദേഹം ഇങ്ങനെ അനുമാനിക്കുന്നു. 'ഈ രാവിലാ ണ്‌ മഹത്വമേറിയ ഗ്രന്ഥം, മഹത്വമേറിയ മലകുവഴി മഹത്വമേറിയ സമൂഹത്തിലേക്ക്‌ അവതീര്‍ണമായത്‌. ഇതുകൊണ്ടാകാം ഇതു സംബന്ധമായ ഖുര്‍ആന്‍ സൂറത്തില്‍ മൂന്നുതവണ ലൈലതുല്‍ ഖദര്‍ എന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞത്‌.' ഖദര്‍ എന്ന പദത്തിനു തിങ്ങിനിറഞ്ഞു എന്ന അര്‍ഥമുണ്ട്‌. ഈ രാവില്‍ വാനലോകത്തു നിന്ന്‌ മാലാഖമാര്‍ ഇറങ്ങിവ ന്നു ഭൗമലോകത്ത്‌ നിറയുന്നു. ഈ അടിസ്ഥാനത്തിലാണ്‌ ലൈലതുല്‍ ഖദര്‍ എന്ന പേരുവന്നത്‌ എന്നും ചിലര്‍ അനുമാനിക്കുന്നുണ്ട്‌. ഈ രാവില്‍ പ്രത്യേക ബഹുമതികളുള്ള മലകുകള്‍ ഇറങ്ങിവരുന്നത്‌ കൊണ്ടാണെന്നും അല്ലാഹു വിശ്വാസികള്‍ക്കു സവിശേഷമായ അനുഗ്രഹം കണക്കാക്കുന്നത്‌ കൊണ്ടാണെന്നും മറ്റും അഭിപ്രായങ്ങളുമുണ്ട്‌.ഖുര്‍ആന്‍ പറയുന്നു ലൈലതുല്ല്‍ഖദ്‌റിനെ പരാമര്‍ശിക്കുന്ന ഒരധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്‌. പ്രസ്‌ തുത സൂറത്തിന്റെ ആശയം ശ്രദ്ധിക്കുക: 'ഖുര്‍ആന്‍ നാം അവതരിപ്പിച്ചത്‌ ലൈലതുല്‍ഖദ്‌റിലാകുന്നു. ലൈലതുല്‍ ഖദ്ര് എന്താണെന്നാണ്‌ തങ്ങള്‍ മനസ്സിലാക്കുന്നത്‌. ലൈലതു ല്‍ ഖദര്‍ ആയിരം മാസത്തെക്കാള്‍ പുണ്യപൂരിതമാണ്‌. അല്ലാഹുവിന്റെ ആജ്ഞാനുസരണം മലകുകളും ആത്മാവും ആ രാവില്‍ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന സലാമിന്റെ രാവാണത്‌'. ഈ സൂക്തത്തില്‍ പ്രധാനമായ ചില വസ്തുതകളുണ്ട്‌. ഒന്ന്‌: ഖുര്‍ആന്‍ അവതരണം റമ ള്‍വാനിലെ ലൈലതുല്‍ ഖദ്‌റിലാണെന്നു തീര്‍ത്തു പറയുന്നു. ലൈലതുല്ഖദര്‍ ‍ആയിരം മാസത്തെക്കാള്‍ പുണ്യമുള്ളതാണെന്നും പറയുന്നു. മഹത്തായ ഈ രാവ്‌ അല്ലാഹു നമുക്കു നല്‍കാന്‍ എന്താണ്‌ കാരണം? ഈ സൂക്തത്തിന്റെ അവതരണ പശ്ചാതലത്തില്‍ നിന്ന്‌ ഇതിനുള്ള ഉത്തരംകിട്ടും. ഹദീസ്‌, ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന വീക്ഷ ണം ശ്രദ്ധിക്കുക. മാലികുബ്ന്‍ അനസ്‌(റ) പറയുന്നു: "പൂര്‍വ്വകാല സമുദായത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ്‌ എന്ന്‌ റസൂല്‍കരീം(സ്വ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണ്‌ ലൈലതുല്‍ഖദര്‍ വിളംബരപ്പെടുത്തുന്ന സൂക്തം അവതീര്‍ ണമായത്‌' (മാലിക്‌ - മുവത്വ, ബൈഹഖി ഫീ ശുഅ്ബില്‍ ഈമാന്‍).മുജാഹിദ്‌(റ): 'ബനൂ ഇസ്രാഈല്‍ സമൂഹത്തിര്‍ രാവ്‌ മുഴക്കെ അല്ലാഹുവിന്‌ ആരാധനയും പകല്‍ മുഴുവന്‍ ദീനന്റെ ഉയര്‍ച്ചക്കുവേണ്ടിയുള്ള സമരവും നയിച്ച്‌ ആയിരം മാ സം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ചു കേട്ട തിരുനബി(സ്വ)യും അനുചരന്മാരും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര കുറവാണെന്നു ഖേദം കൊള്ളുകയും ചെയ്തു. ഈ പശ്ചാതലത്തിലാണ്‌ പ്രസ്തുത സൂറത്ത്‌ അവതീര്‍ണമായത്‌' (ഇബ്നുജരീര്‍). ഈ വീക്ഷണത്തിനു സമാനമായി ആയിരം മാസം ദീനിനുവേണ്ടി പൊരുതിയ ഒരു യോദ്ധാവിനെപ്പറ്റിയുള്ള വിവരണം ഇബ്നുഅബീഹാതിം, ഇബ്നുല്‍മുന്‍ദിര്‍, ബൈഹഖി - സുനന്‍ തുടങ്ങിയവര്‍ വെളിപ്പെടുത്തുന്നുണ്ട്‌.

ലൈലതുല്‍ ഖദര്‍ തിരുവചനങ്ങളില്‍
‍ലൈലതുല്‍ ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതായി കാണാം. സല്‍മാന്‍ (റ)വില്‍ നിന്ന്‌ നിവേദനം: 'ശഅ്ബാന്‍ അന്ത്യത്തില്‍ നബി(സ്വ) ഉത്ബോധനം നടത്തി. 'ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്‌. ആയിരം മാസത്തെക്കാള്‍ നന്മ നിറഞ്ഞതാണത്‌' (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍).അബുശ്ശൈഖ്‌(റ) നിവേദനം ചെയ്യുന്നു: 'റമദാന്‍ മാസത്തില്‍ ഹലാലായ ഭക്ഷണം കൊ ണ്ട്‌ ഒരു നോമ്പുകാരനെ നോമ്പ്‌ തുറപ്പിക്കുന്നവന്‌ റമദാന്‍ രാവുകള്‍ മുഴുക്കെ മാലാഖമാര്‍ അനുഗ്രഹ പ്രാര്‍ഥന നടത്തുന്നതാണ്‌. ലൈലതുല്‍ഖദ്‌റില്‍ ജിബ്‌രീല്‍(അ) അവന്റെ കരം ചുംബിക്കുന്നതുമാണ' (ബൈഹഖി, ഇബ്നുഖുസൈമ). അബൂഹുറയ്‌റ(റ)വില്‍ നിന്നു നിവേദനം: 'റമദാന്‍ മാസത്തില്‍ ഒരു രാത്രി അല്ലാഹു സംവിധാനിച്ചിരിക്കുന്നുവെന്നത്‌ സത്യമാണ്‌. ആയിരം മാസത്തെക്കാള്‍ നന്മയേറിയതാണ്‌ പ്രസ്തുത രാവ്‌. ആ രാവിന്റെ പുണ്യം നിഷേധിക്കപ്പെട്ടവന്‍ പരാചിതന്‍ തന്നെയാകുന്നു.' (നസാഇ, ബൈഹഖി).ഖദ്‌റിന്റെ രാത്രി റമദാ‍നിലെ ഏതോ രാവിലാണെന്നേ പ്രമാണങ്ങളില്‍ നിന്നു വ്യക്തമാകുന്നുള്ളൂ. ഏത്‌ രാവാണെന്നു കൃത്യമായി പറയുന്നില്ല. താഴെ പറയുന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക.ഉബാദതുബ്നു സ്വാമിതില്‍ നിന്ന്‌: 'നബി(സ്വ) ഒരിക്കല്‍ ലൈലതുല്‍ ഖദര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ സ്വഹാബാക്കളുടെ അടുത്തേക്ക്‌ ചെന്നു.അപ്പോള്‍ രണ്ടുപേര്‍ പള്ളിയില്‍ വെച്ച്‌ എന്തോ കാര്യത്തില്‍ ശബ്ദമുണ്ടാക്കുന്നു. ഇതുകണ്ട്‌ നബി(സ്വ) പറഞ്ഞു: 'ലൈലതുല്‍ ഖദര്‍ ഏതു ദിവസമാണെന്ന്‌ പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. പ ക്ഷേ, ഇവര്‍ ബഹളമുണ്ടാക്കുന്നത്‌ ഞാന്‍ കാണാനിടയായി. അതോടെ പ്രസ്തുത ജ്ഞാനം അല്ലാഹു എന്നില്‍ നിന്നു പിന്‍വലിച്ചു കളഞ്ഞു എങ്കിലുമത്‌ നിങ്ങള്‍ക്ക്‌ നന്മവരുത്തുമെന്ന്‌ തന്നെയാണെന്റെ പ്രതീക്ഷ'. 'രണ്ടുപേര്‍ തര്‍ക്കിക്കുകയായിരുന്നു. അവരുടെ കൂടെ പിശാചുമുണ്ടായിരുന്നു' എന്നുകൂടി മുസ്ലിമിന്റെ നിവേദനത്തില്‍ കാണുന്നു.അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌, നബി(സ്വ) പറഞ്ഞു: 'ലൈലതുല്‍ ഖദര്‍ എനിക്കു നിര്‍ണിതമായ രൂപത്തില്‍ തന്നെ അറിയിക്കപ്പെടുകയായിരുന്നു. അതിനിടക്കാണ്‌ വീട്ടുകാരാ രോ എന്നെ വന്നുണര്‍ത്തിയത്‌. അതോടെ ഞാനത്‌ മറന്നുപോയി' (മുസ്ലിം).വ്യക്തമായി ഈ ദിനം എന്നാണെന്നു ജ്ഞാനമില്ലെങ്കിലും പണ്ഢിതന്മാര്‍ പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ചില നിഗമനങ്ങള്‍ നടത്തിയിട്ടുണ്ട്‌. മു സ്ലിം ലോകം കാലാന്തരങ്ങളിലായി ഈ ദിനം റമള്‍വാന്‍ ഇരുപത്തിയേഴാം രാവാണെ ന്നു കണക്കാക്കുന്നു. ആഗോള തലത്തില്‍ തന്നെ പ്രസ്തുത രാവിനെ സജീവമാക്കാന്‍ വിശ്വാസികള്‍ താത്പര്യപ്പെട്ടു കാണുന്നുണ്ട്‌. ഇരുപത്തിയേഴാം രാവിനെപ്പറ്റി പരാമര്‍ ശിച്ചു തര്‍ശീഹ്‌ ഉണര്‍ത്തുന്നത്‌ കാണുക: 'ഇരുപത്തിയേഴാമത്തെ രാവ്‌ തന്നെയാണ്‌ മു സ്ലിം ലോകം പൂര്‍വ്വികമായി(ലൈലതുല്‍ഖദ്‌റായി) സജീവമാക്കി വരുന്നത്‌. ഇതുതന്നെയാണ്‌ ഭൂരിപക്ഷ ജ്ഞാനികളുടെ വീക്ഷണവും. ഇമാം റാസി(റ) ഉദ്ധരിക്കുന്നതും ഇതുതന്നെയാണ്‌'. സിര്‍റുബ്ന്‍ ഹുബൈശി(റ)ല്‍ നിന്ന്‌: ഞാനൊരിക്കല്‍ ഉബയ്യുബ്ന്‍ കഅ്ബ്‌(റ)നോട്‌ പറഞ്ഞു. 'വര്‍ഷം മുഴുവന്‍ ആരാധനാ നിമഗ്നരാകുന്നവര്‍ക്ക്‌ ലൈലതുല്‍ ഖദര്‍ പ്രാപിക്കാവുന്നതാണ്‌ എന്ന്‌ നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്നു മസ്‌ഊദ്‌(റ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.' അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'പാവം അബൂ അബ്ദിറഹ്മാന്‍, അവിടന്നെന്താണാവോ മനസ്സിലാക്കിയത്‌? ലൈലതുല്‍ ഖദര്‍ റമദാന്‍ അവസാന പത്തിലാണെന്നും അതുതന്നെ ഇരുപത്തിയേഴാം രാവാണെന്നും അറിയപ്പെട്ടതല്ലേ. ജനങ്ങള്‍ ആ രാവിനെ മാത്രം ആശ്രയിക്കാതിരിക്കാനാണ്‌ അത്‌ തറപ്പിച്ചു പ്രഖ്യാപിക്കാതിരുന്നത്‌. സ ത്യത്തില്‍ ലൈലതുല്‍ ഖദര്‍ റമദാന്‍ ഇരുപത്തിയേഴാം രാവ്‌ തന്നെയാണ്‌'. എന്തുകാരണത്താലാണ്‌ താങ്കളിങ്ങനെ തറപ്പിച്ചു പറയുന്നതെന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നബി(സ്വ) പഠിപ്പിച്ചുതന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്‌'. (അഹ്മദ്‌, മുസ്ലിം, അബൂദാവൂദ്‌, തിര്‍മുദി, നസാഇ, ഇബ്നുഹിബ്ബാന്‍).ഇബ്നുഉമര്‍(റ)വില്‍ നിന്ന്‌; നബി(സ്വ) പറഞ്ഞു: 'നിങ്ങള്‍ ലൈലതുല്‍ഖദ്‌റിനെ ഇരുപത്തി യേഴാമത്തെ രാവില്‍ പ്രതീക്ഷിക്കുവിന്‍'.ഉമര്‍(റ)വിന്റെ സാന്നിധ്യത്തില്‍ ഇബ്നുഅബ്ബാസ്‌(റ) പ്രകടിപ്പിച്ചതാണ്‌ മറ്റൊരഭിപ്രായം. സ്വഹാബത്തിനെ ഒന്നിച്ചുചേര്‍ത്ത്‌ ഉമര്‍(റ) ഇതിനെക്കുറിച്ചൊരു ചര്‍ച്ച നടത്തി. കൂട്ടത്തി ല്‍ ചെറുപ്പക്കാരനായ ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: 'അല്ലാഹുവിന്‌ ഏറെ താത്പര്യം ഒറ്റ സംഖ്യകളോടാണ്‌. ഒറ്റകളില്‍ തന്നെ ഏഴിനോട്‌ പ്രത്യേക താത്പര്യമുണ്ടെന്നു കാ ണാം. ഭൂമിയും ആകാശവും ദിനങ്ങളും ത്വവാഫിന്റെ എണ്ണവും അവയവങ്ങളും ഏഴായാണ്‌ കാണുന്നത്‌. ഇത്‌ ലൈലതുല്‍ ഖദര്‍ ഇരുപത്തിയേഴാം രാവാകാനുള്ള സാധ്യത ക്കു തെളിവായിക്കാണുന്നതില്‍ തെറ്റില്ല. ലൈലതുല്‍ ഖദര്‍ എന്ന വാചകത്തില്‍ ഒമ്പത്‌ അക്ഷരങ്ങളാണുള്ളത്‌. ഇതാവട്ടെ സൂറത്തില്‍ മൂന്നുതവണ ആവര്‍ത്തിക്കുന്നു. ഇത്‌ ഗുണിക്കുമ്പോള്‍ ഇരുപത്തിയേഴ്‌ ലഭിക്കുന്നു. ഇരുപത്തിയേഴാമത്തെ രാവില്‍ ലൈലതുല്‍ ഖദര്‍ വരുമെന്നതിന്‌ ഇതും സൂചനയാകാം' (എഴുത്തില്‍ പ്രയോഗിക്കുന്ന എല്ലാ അക്ഷരങ്ങളും അറബിയില്‍ അക്ഷരമായിത്തന്നെ പരിഗണിക്കണം)ഗാലിം(റ) തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: 'ലൈലതുല്‍ ഖദര്‍ ഇരുപത്തിയേഴാം രാവില്‍ താന്‍ ദര്‍ശിച്ചതായി ഒരു സ്വഹാബി നബി(സ്വ)യോട്‌ പറഞ്ഞു. അപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. 'ലൈലതുല്‍ ഖദര്‍ സംബന്ധമായ നിങ്ങളുടെ ദര്‍ശനങ്ങള്‍ അവസാന പത്തില്‍ ഏകോപിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ റമള്‍വാന്‍ അവസാന പത്തിലെ ഒറ്റരാവുകളില്‍ നിങ്ങളതിനെ പ്രതീക്ഷിക്കുക' (മുസ്ലിം).അബൂഹുറയ്‌റ(റ) പറഞ്ഞു: 'ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ഖദ്ര് സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി(സ്വ) ആരാഞ്ഞു. 'ചന്ദ്രന്‍ ഒരു തളികയുടെ അര്‍ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്‌?' അബുല്‍ഹസന്‍(റ) പറയുന്നു: ഇരുപത്തിയേഴാത്തെ രാവാണ്‌ ഇവിടെ ഉദ്ദേശ്യം. കാരണം ചന്ദ്രന്‍ മേല്‍പ്പറഞ്ഞവിധം പ്രത്യക്ഷപ്പെടുന്നത്‌ ഇരുപത്തിയേഴാമത്തെ രാവിലാണ്‌'.
more @

Monday, September 15, 2008