Tuesday, October 19, 2010

മഹല്ല് ഫെഡറേഷൻ വാർത്താ സമ്മേളനവൂം ഇബ്‌റാഹിം മൌലവിയുടെ അറസ്റ്റും


കാസറഗോഡ് ജില്ലയിലെ ഒരു മദ്രസാ അദ്ധ്യാപകന്‍ ഭീകര വാദ കേസിലെ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത സമുദായം ഞെട്ടലോടെ ആണ് ശ്രവിച്ചത്. ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് (ചേളാരി) വളരെ ശാശ്ത്രീയവും സൂക്ഷ്മ നിരീക്ഷണ സംവിധാനമുള്ളതെന്നൊക്കെ അവകാശപ്പെടുന്ന (എം എസ് ആര്‍ ) മുഅല്ലിം സര്‍വ്വീസ് രജിസ്തര്‍ അടക്കം അയാളുടെ പക്കലുണ്ട്.വ്യാജ മേല്‍വിലാസത്തില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്യുന്നു. മൂന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും വ്യത്യസ്ത രൂപത്തില്‍ ഉള്ള ഫോട്ടോകളും പോലീസ് കണ്ടെടുത്തു. എന്താണ് ഈ വാര്‍ത്ത നല്‍കുന്ന ഭീതിതമായ സന്ദേശം. മഹല്ല് ഭാരവാഹികളും ഉത്തരവാദപ്പെട്ട ആളുകളും നടത്തുന്ന ഗുരുതരമായ വീഴ്ചയാണ് കാരണമെന്ന് പറയാതെ വയ്യ.

കഴിഞ്ഞ മാസം കോഴിക്കോട് സുന്നി മഹല്‍ ഫെഡറേഷന്‍ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മര്കസിലെ കാശ്മീര്‍ വിദ്യാര്‍ഥികളുടെ സാന്നിദ്ധ്യം ഉയര്‍ത്തിക്കാട്ടി കാന്തപുരത്തിന്റെ വിദേശ ബന്ദവും കാശ്മീര്‍ ബന്ദവും അന്വേഷിക്കാന്‍ ആവശ്യപ്പെടുന്ന വാര്‍ത്ത പ്രമുഖ മീഡിയകള്‍ സംപ്രേഷണം ചെയ്തിരുന്നു. അമ്പലക്കടവ് ഫൈസി അടക്കമുള്ള ഈ നേതാക്കളോട് അര്‍ഹിക്കുന്ന ആദരവും ബഹുമാനവും വെച്ച് കൊണ്ട് തന്നെ താഴ്മയോടെ ഓര്‍മ്മപ്പെടുത്തുന്നു. സമുദായത്തിന്റെ നവോത്ഥാന നായകരെ കരിവാരി തേക്കുന്നതിനു മുമ്പ് സ്വന്തം കൂടാരത്തില്‍ കയറിപ്പറ്റി സമുദായത്തെയും രാജ്യത്തെയും നശിപ്പിക്കാന്‍ ഇറങ്ങിയ ഭീകരെ ഒന്ന് കണ്ടെത്താന്‍ ശ്രമിക്കുക. കാരണം നിങ്ങളെ ഒക്കെ വിശ്വസിച്ചാണ് ആയിരക്കണക്കിന് പിഞ്ചു മക്കളെ സുബഹിക്ക് മതപഠനത്തിനായി പറഞ്ഞയക്കുന്നത്. മേലില്‍ ഇത്തരം വില കുറഞ്ഞ തരം താണ വാര്‍ത്താ സമ്മേളനത്തിന് ഇറങ്ങരുത്. ജാഗ്രത പാലിക്കുക. നിങ്ങളുടെ നന്മയ്ക്കായി.. സമുദായത്തിന്റെ നന്മയ്ക്കും.

Aboobacker Ansarabad
(Abu Asifa)

No comments: