Sunday, November 14, 2010

ഹാജി



(ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദിന്റെ ഹജ്ജ്‌ യാത്രാ അനുഭവത്തിൽ നിന്ന്‌)

നീ അവർക്ക്‌ ഹജ്ജ്‌ വിളംബരം ചെയ്യുക. എല്ലാ മലയിടുക്കുകളിൽ നിന്നും കാൽനടയായും മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളേറിയും അവർ വന്നെത്തും(ഖുർആൻ).

ഹാജി ആത്മ സമർപ്പണത്തിന്റെ ശ്രേഷ്ഠനാമമാണ്‌. ലളിതമായ വസ്ത്രം ധരിച്ച്‌ ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച തീർത്ഥാടകനുമേൽ വിശ്വാസത്തിന്റെ വെളിച്ചം പകർന്ന പേര്‌. മോക്ഷത്തിലേക്കുള്ള പലായന വഴിയെ ശരീരത്തിന്റെ അംഗചലനത്തിലൂടെ സുത്രായമാക്കിയെടുത്ത ദൈവദാസന്റെ വിളിയാളം. അമരിക്കൻ ബുദ്ധിജീവിയും സഞ്ചാരസാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദിന്റെ വാക്കുകളിൽ... ഹജ്ജ്‌ അധികമാളുകൾക്കും പൂർണതയുടെ സാഫല്യമാണ്‌. എനിക്കതൊരു തുടക്കമായാണ്‌ അനുഭവപ്പെട്ടത്‌. കേട്ടതൊന്നുമായിരുന്നില്ല കണ്ടത്‌. പ്രത്യക്ഷദൃഷ്ടിയിൽ പതിഞ്ഞതൊന്നുമായിരുന്നില്ല ഹൃദയം അറിഞ്ഞത്‌. കഅ‍്ബ അറിഞ്ഞതിലും ആഗ്രഹിച്ചതിലും അപ്പുറമാണ്‌. ഒരേസമയം ശരീരത്തിന്റെയും ആത്മാവിന്റെയും ലയനം. പുറമെ വ്യാപാരവും ജീവിതവും തുടിച്ചുനിൽക്കുമ്പോൾ തന്നെ ജഢത്തിനുമപ്പുറത്തേക്ക്‌ ഹാജി യാത്രയാകുന്നു. ഇഹ്‌റാമിന്റെ വസ്ത്രങ്ങളിൽ അയാൾ ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കുന്നു. രണ്ട്‌ തുണ്ട്‌ തുണി. ഒന്നുകൂടി ചേർന്നാൽ അവസാന യാത്രക്കുള്ളതായി. ഹജ്ജ്‌ ഒരേ സമയം ശരീരത്തിന്റെയും ആത്മാവിന്റെയും അയനമാണ്‌.
ലേഖനം തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


1 comment:

prachaarakan said...

ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദിന്റെ ഹജ്ജ്‌ യാത്രാ അനുഭവത്തിൽ നിന്ന്‌)