Thursday, January 29, 2009

പ്രാര്‍ത്ഥനയിലെവഹാബി നിലപാട്‌ ആലുവ സംവാദത്തില്‍ വെളിപ്പെട്ടത്‌ -part-1

publised in www.risalaonline.com ( original here)
article by :ഫൈസല്‍ അഹ്‌സനി രണ്ടത്താണി

part-1
`പ്രാര്‍ത്ഥന അല്ലാഹുവോടു മാത്രം'. സുന്നികള്‍ അല്ലാഹുഅല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കുന്നു; അവര്‍ കാഫിറുകള്‍... മുന്‍കഴിഞ്ഞപ്രവാചകന്മാര്‍ മുഴുവന്‍ അല്ലാഹുവിനു മാത്രമാണ്‌ പ്രാര്‍ത്ഥിച്ചത്‌... തുടര്‍ന്ന്‌ `ദുആ' `യദ്‌ഊ' അടങ്ങുന്ന ആയത്തുകളുടെ പെരുമഴ! തീര്‍ന്നു വഹാബിസത്തിന്റെ ആവനാഴി. ഇതൊക്കെ കേള്‍ക്കുന്ന സാധാരണ വഹാബി ചിന്തിക്കേണ്ട ഗൗരവതമായ ഒരു കാര്യമുണ്ട്‌; മുസ്‌ലിംകളെ മുഴുവന്‍ മതത്തില്‍നിന്ന്‌ പുറത്താക്കുന്ന വാദമാണ്‌ നിങ്ങളുടെനേതാക്കള്‍ ഉന്നയിക്കുന്നത്‌; അതും പ്രാര്‍ത്ഥനയുടെ പേരില്‍.
അപ്പോള്‍ എന്താണ്‌പ്രാര്‍ത്ഥന? അതിവര്‍ക്ക്‌ അറിയില്ല! ആ വാക്ക്‌ ഇവരെത്ര തവണ ഉരുവിട്ടാലും.അറിയുന്നവര്‍ക്കാണെങ്കില്‍ ഇത്തരമൊരു വിശദീകരണം അല്ലാഹുവോ റസൂലോ സ്വഹാബിമാരോനല്‍കിയതായി തെളിയിക്കാനും പറ്റുന്നില്ല. എന്നാലും ഇവര്‍ വലിയ വായില്‍വിളിച്ചുപറയും `പ്രാര്‍ത്ഥന അല്ലാഹുവോടു മാത്രം.'' ഇനിയാണ്‌ ആലുവാസംവാദത്തെക്കുറിച്ചറിയേണ്ടത്‌. അല്ലാഹു അല്ലാത്തവരോട്‌ ചെയ്യല്‍ ശിര്‍ക്കാണെന്ന്‌ഖുര്‍ആന്‍ പഠിപ്പിച്ച `ദുആ' ഏതാണെന്ന വിഷയത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ അബദ്ധംസംഭവിച്ചു എന്ന്‌ സുന്നികളും ഇല്ലെന്ന്‌ മുജാഹിദുകളും. ഒന്നാം സെഷനിലെചര്‍ച്ചാവിഷയം ഇതായിരുന്നു. സുന്നികള്‍ വാദികളും മുജാഹിദുകള്‍ പ്രതികളുമായി വരുന്നകേരളത്തിലെ ആദ്യത്തെ സംവാദമായിരിക്കാം ഒരു പക്ഷെ, ആലുവാസംവാദം.

വിഷയാവതരണം മുജാഹിദുകള്‍ സാധാരണ സ്വന്തംവാദങ്ങള്‍ സ്ഥാപിക്കാന്‍വേണ്ടി ഉദ്ധരിക്കാറുള്ള ഖുര്‍ആന്‍ സൂക്തം വായിച്ചാണ്‌ സുന്നിവിഭാഗം വിഷയാവതരണംതുടങ്ങിയത്‌. അല്ലാഹു അല്ലാത്തവരോട്‌ ദുആചെയ്യരുത്‌ എന്ന്‌ ഖുര്‍ആന്‍പറയുന്നുണ്ടെന്നും അതില്‍ ആര്‍ക്കും സംശയമില്ലെന്നും തര്‍ക്കത്തിന്റെ മര്‍മ്മം, ചെയ്യരുത്‌ എന്നു പറഞ്ഞ ദുആ എന്താണെന്നതാണ്‌ എന്നും വിശദീകരിക്കപ്പെട്ടതോടെ, അവര്‍വിഷയാവതരണത്തിനായി കരുതിവച്ച മുഴുവന്‍ സൂക്തങ്ങളും വെറുതെയായി. ഇനി തങ്ങള്‍പ്രാര്‍ത്ഥനക്ക്‌ കാലാകാലങ്ങളായി വിവിധരൂപത്തിലും കോലത്തിലും പറഞ്ഞനിര്‍വ്വചനങ്ങള്‍, (കാര്യകാരണബന്ധങ്ങള്‍ക്കതീനമായ/ അഭൗതികമായ/ മരണവഴി അദൃശ്യമായിമനുഷ്യകഴിവിന്നതീതമായ/ സൃഷ്‌ടികളുടെ കഴിവിന്നതീതമായ കാര്യങ്ങള്‍ ചോദിക്കുക)ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുകയാണ്‌ വേണ്ടത്‌. ആനിര്‍വചനം തെറ്റാണെന്നാണ്‌ സുന്നികള്‍ വാദിക്കുന്നത്‌. കാരണം അല്ലാഹു അങ്ങനെ ഒരുവിശദീകരണം എവിടെയും നല്‍കിയിട്ടില്ല. തിരുനബി ലക്ഷക്കണക്കായ ഹദീസുകളില്‍ഒന്നിലെങ്കിലും പ്രാര്‍ത്ഥനയെ അങ്ങനെ വിശദീകരിച്ചിട്ടില്ല. സ്വഹാബികളോ താബിഉകളോഇബ്‌നുതൈമിയ്യക്ക്‌ മുമ്പ്‌ ഏതെങ്കിലും ഒരു പണ്ഡിതനോ പ്രാര്‍ത്ഥനക്ക്‌ ഇങ്ങനെ ഒരുവിശദീകരണം നല്‍കിയിട്ടില്ല. ഖുര്‍ആനോ സുന്നത്തോ പഠിപ്പിക്കാത്ത സ്വയം കൃത്യമായഒരു നിര്‍വ്വചനം ഉണ്ടാക്കി പ്രമാണങ്ങളില്‍ വന്‍അഴിമതി നടത്തിയാണ്‌ - ദുആഅ്‌ (പ്രാര്‍ത്ഥന)യെക്കുറിച്ചു വന്ന സൂക്തങ്ങള്‍ സുന്നികള്‍ക്കെതിരെ വായിച്ച്‌ അവരെകാഫര്‍ മുദ്ര ചാര്‍ത്തുന്നത്‌. പ്രമാണങ്ങള്‍ അവര്‍ക്ക്‌ കൂട്ട്‌നില്‍ക്കുന്നില്ലെന്നതിനു പുറമെ രണ്ടു കാരണങ്ങളാല്‍ ഈ നിര്‍വ്വചനംതള്ളപ്പെടുന്നതാണ്‌. ഒന്ന്‌: ഈ നിര്‍വചനത്തിന്റെ പരിധിയില്‍ വന്ന ദുആ ഇസ്‌ലാംഅനുവദിച്ചതിന്‌ രേഖകളുണ്ട്‌. മരണത്തോടെ മനുഷ്യന്റെ കഴിവുകളെല്ലാം നശിക്കുമെന്നുംഅതിനാല്‍ മരണത്തിനു ശേഷം ആരെങ്കിലും എപ്പോഴെങ്കിലും അവര്‍ കേള്‍ക്കും എന്ന്‌വിശ്വസിച്ചു വിളിച്ചാല്‍ അത്‌ മനുഷ്യകഴിവിന്നതീതമായ സഹായം തേടലാണെന്നുമാണല്ലോ.വഹാബിസം പറയുന്നത്‌. എന്നാല്‍ വഫാതിനു ശേഷംതന്നെ, തന്നെ വിളിക്കപ്പെട്ടാല്‍ ഉത്തരംചെയ്യുമെന്ന, ആശയം തിരുനബി പറയുന്ന ഒരു ഹദീസില്‍ കാണാം. ഖുര്‍ആന്‍ ശിര്‍ക്കാണെന്നുപഠിപ്പിച്ച ദുആ ഒരിക്കലും (അന്ത്യനാള്‍ വരെ) ഉത്തരംകിട്ടാത്ത ദുആയാണ്‌; താന്‍ഉത്തരം ചെയ്യുമെന്ന്‌ നബി പഠിപ്പിക്കുന്നതോടെ അത്തരം വിളി ശിര്‍ക്കല്ലെന്നുംഖുര്‍ആന്‍ വിലക്കിയ ദുആ അല്ലെന്നും വന്നു. രണ്ടാമതായി `ദുആഇന്റെ'പേരില്‍സുന്നികളെ കാഫിറാക്കുന്നു എന്നല്ലാതെ, എന്താണ്‌ `ദുആ' എന്നതിനെക്കുറിച്ചുള്ളകൃത്യമായ വിശദീകരണം. നല്‍കാന്‍ ഇവര്‍ക്കായിട്ടില്ല. ഒരിക്കല്‍ മനുഷ്യകഴിവ്‌ എന്നുംമറ്റൊരിക്കല്‍ സൃഷ്‌ടികളുടെ കഴിവ്‌ എന്നും മാറിമാറിപ്പറഞ്ഞു; രണ്ടും ഒന്നാണെന്നുംകാര്യകാരണ ബന്ധത്തിനതീതമായ മാര്‍ഗം എന്നാണ്‌ അതുകൊണ്ടര്‍ത്ഥമാക്കുന്നതെന്നവിശദീകരണവും വന്നു. എന്നാല്‍ രണ്ടും ഒന്നല്ല തന്നെ. താമരശ്ശേരി ചുരത്തിന്റെആറാംവളവില്‍നിന്ന്‌ ബസിന്റെ ബ്രേക്ക്‌പൊട്ടിയാല്‍ കാര്യകാരണബന്ധങ്ങള്‍ മുഴുവന്‍പൂര്‍ണമായി മുറിയുന്ന രംഗമാണെന്ന്‌ കുഞ്ഞീതുമദനി വ്യക്തമായി എഴുതിയിട്ടുണ്ട്‌.അതിനാല്‍ ആ പ്രതിസന്ധിഘട്ടത്തില്‍ ജിന്നിനോട്‌ തേടിയാല്‍ പഴയ നിര്‍വ്വചനപ്രകാരംഅത്‌ ശിര്‍ക്കും പുതിയ നിര്‍വ്വചനപ്രകാരം തൗഹീദുമാകുന്നു. കാരണം ജിന്നുകള്‍ക്ക്‌വായുവിലൂടെ താങ്ങിയെടുത്തു കൊണ്ടുപോവുകകൂടി ക്ഷിപ്രസാദ്ധ്യമാണല്ലോ, യാത്രകളിലെപ്രതിസന്ധികളില്‍ ജിന്ന്‌ സഹായിക്കട്ടെ എന്നു കരുതി പടപ്പുകളോട്‌ തേടാമെന്ന്‌ജബ്ബാര്‍മൗലവി തന്നെ എഴുതിയിട്ടുണ്ട്‌. ചുരുക്കത്തില്‍ പുതിയ നിര്‍വ്വചനമാണുശരിയെങ്കില്‍ പഴയത്‌ തെറ്റ്‌, പഴയതാണ്‌ ശരിയെങ്കില്‍ പുതിയത്‌ തെറ്റ്‌. എന്നാല്‍ഉദ്ധൃതഹദീസ്‌ രണ്ടും തെറ്റാണെന്ന്‌ വ്യക്തമാക്കുന്നു. നിര്‍വ്വചനത്തില്‍ മുജാഹിദ്‌പ്രസ്ഥാനത്തിന്‌ അബദ്ധം സംഭവിച്ചു എന്ന്‌ വ്യക്തം. എന്നാല്‍ മുജാഹിദ്‌വിഷയാവതാരകന്‍ തങ്ങളുടെ നിര്‍വ്വചനം എന്താണെന്നോ അതിനെ സ്ഥിരീകരിക്കുന്നതെളിവെന്താണെന്നോ പറയാതെ,- സുന്നികളെ കാഫിറാക്കാന്‍ വായിക്കാറുള്ള സൂക്തങ്ങള്‍ അതേതാളത്തിലും ഈണത്തിലും വായിച്ച്‌ കവലപ്രസംഗം പൊടിപൊടിച്ചുകാച്ചുകയായിരുന്നു; ഇടക്ക്‌പ്രസംഗത്തിനിടെ പറയാന്‍ പാടില്ലാത്ത ഒന്ന്‌ പറഞ്ഞുപോയി; അഥവാ `തേടരുത്‌' എന്ന്‌ഖുര്‍ആന്‍ പറഞ്ഞവരില്‍ ജിന്നും പെടും! ശൈഖായി കൂടെകൊണ്ടുവന്ന ജബ്ബാര്‍മൗലവിയെതന്നെയാണ്‌ താന്‍ മുശ്‌രിക്ക്‌ പട്ടികയിലേക്ക്‌ തള്ളുന്നതെന്ന്‌ പക്ഷേ, ജിന്ന്‌വിഷയത്തില്‍ തീരെ താല്‍പര്യമില്ലാത്ത ശിഷ്യന്‍അറിഞ്ഞിരിക്കില്ല.

ചോദ്യോത്തരം ചോദ്യത്തര സെഷനില്‍ ആദ്യഊഴം വഹാബികള്‍ക്ക്‌.
വിഷയം: പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ മുജാഹിദുകള്‍ക്ക്‌ അബദ്ധംസംഭവിച്ചിട്ടില്ല.

മുജാഹിദുകളുടെ ചോദ്യം: മക്കാമുശ്‌രിക്കുകള്‍ തങ്ങളുടെദൈവങ്ങള്‍ക്ക്‌ സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്നു എന്നത്‌ ഖുര്‍ആന്‍കൊണ്ട്‌തെളിയിക്കാമോ?

ചോദ്യം നൂറുശതമാനവും വിഷയത്തിന്‌ പുറത്ത്‌! ചോദ്യവും വിഷയവുംതമ്മിലുള്ളബന്ധമെന്താണെന്നോ? വിഷയാവതരണത്തില്‍ മുഅ്‌ജിസത്തിന്റെ അടിസ്ഥാനത്തില്‍സുന്നികള്‍ ചോദിക്കുന്നത്‌. ഖുര്‍ആന്‍ വിലക്കിയ ദുആയില്‍ ഉള്‍പ്പെടുത്താന്‍വേണ്ടിയാണ്‌ ഈ അട്ടിമറി നടത്തിയതെന്ന്‌ പറഞ്ഞിരുന്നു. അപ്പോള്‍ മുശ്‌രിക്കുകള്‍മുഅ്‌ജിസത്തിന്റെ അടിസ്ഥാനത്തിലല്ല ചോദിക്കുന്നതെന്നു മനസ്സിലായി.പിന്നെയെങ്ങനെയാണ്‌? സ്വയം കഴിവുണ്ടെന്ന്‌ വിശ്വസിച്ചുകൊണ്ട്‌. അപ്പോള്‍ അതിന്‌തെളിവ്‌വേണം! ഹാവൂ! മൗലവി ഇങ്ങനെ ചോദിക്കാത്തത്‌ ഭാഗ്യം!

ചോദ്യം: മിഅ്‌റാജ്‌ശാരീരികമാണെന്ന്‌ ഖുര്‍ആന്‍ കൊണ്ട്‌ തെളിയിക്കാമോ?

ബന്ധം: മുഅ്‌ജിസത്ത്‌ എന്ന്‌വിഷയാവതരണത്തില്‍ പറഞ്ഞിട്ടുണ്ട്‌; അപ്പോള്‍ ഏത്‌ മുഅ്‌ജിസത്തുമാകാം. നബിയുടെപ്രധാന മുഅ്‌ജിസത്താണല്ലോ മിഅ്‌റാജ്‌. അപ്പോള്‍ മിഅ്‌റാജ്‌ ശാരീരികമാണോ? ഒന്നാംസെഷനില്‍; സുന്നികളുടെ വാദം ശരിയാണോ തെറ്റാണോ എന്ന്‌ സമര്‍ത്ഥിക്കുകയല്ല; മുജാഹിദ്‌പിഴച്ചോ ഇല്ലേ എന്നാണ്‌ സമര്‍ത്ഥിക്കുന്നത്‌. പിഴച്ചു എന്നതിന്‌ സുന്നികള്‍ പറഞ്ഞതെളിവുകളെ ഖണ്ഡിച്ചുകൊണ്ടാണ്‌ ചോദ്യം വരേണ്ടത്‌. മൗലവിയുടെ ബന്ധം വച്ച്‌ചോദിക്കുകയാണെങ്കില്‍ അമേരിക്ക കണ്ടുപിടിച്ചത്‌ ആരാണെന്നും ആ വിഷയാവതരണത്തില്‍നിന്നു തന്നെ ചോദിക്കാം. കാരണം ആഗോള മുസ്‌ലിംകളെ കാഫിറാക്കുകയാണ്‌ വഹാബികളെന്ന്‌വിഷയാവതരണത്തിലുണ്ട്‌. ആഗോളത്തില്‍ അമേരിക്കയും പെടുമല്ലോ. അപ്പോള്‍ അമേരിക്കകണ്ടുപിടിച്ചത്‌ ആരാണെന്ന്‌ ആദ്യം അറിയണം. വിഷയത്തില്‍നിന്ന്‌ ഒരു ചോദ്യംപോലുംചോദിക്കാതെ വഹാബിസം ഗതിമുട്ടി. പിടിച്ചുനില്‍ക്കാന്‍ സുന്നികള്‍ മലയാളപുസ്‌തകത്തില്‍ കളവ്‌ നടത്തിയെന്ന്‌ പ്രചരിപ്പിച്ചു സമയം തീര്‍ക്കാന്‍ശ്രമിച്ചുവെങ്കിലും ആ ശ്രമവും സുന്നിപക്ഷം പിടികൂടിയതോടെ ഇടക്ക്‌ കയറിവന്ന അനസ്‌മൗലവിക്ക്‌ മുട്ടുവിറച്ചു. അദ്ദേഹത്തിന്റെ വിറയല്‍ വ്യക്തമായിരുന്നു. ആളില്ലാത്തസ്റ്റേജില്‍നിന്ന്‌ ചീറുന്ന ഊക്കും ഉശിരും അതിനില്ല, അഞ്ചുമിനുട്ടിനുള്ളില്‍അമ്പത്‌ പ്രാവശ്യം അയാള്‍ `മുസ്‌ലിയാരേ' എന്ന്‌ വിളിച്ചോ? കഷ്‌ടം! സുന്നികള്‍വിഷയത്തില്‍ കേന്ദ്രീകരിച്ച്‌ കേന്ദ്രബിന്ദുവില്‍ പിടിച്ചു നിന്നപ്പോള്‍ കൂടുതല്‍സമയം ആവശ്യപ്പെട്ട്‌ കവലപ്രസംഗം കാച്ചാന്‍ കച്ചകെട്ടിയ മൗലവിമാര്‍ അഞ്ച്‌ മിനുട്ടുംതീര്‍ക്കാന്‍ പാടുപെടുന്നത്‌ കാണാമായിരുന്നു. സംവാദം തീര്‍ന്നപ്പോഴേക്ക്‌ വഹാബികള്‍വല്ലാത്ത പരുവത്തിലായി.

ചോദ്യോത്തരം ചുരുക്കത്തില്‍
ചോദ്യം: ലാഇലാഹഇല്ലല്ലാഹ്‌ എന്ന്‌ വിശ്വസിക്കുന്ന ഒരാള്‍ വഫാതായ നബിയുടെ ഖബറിന്നരികില്‍നിന്ന്‌, അവിടുന്ന്‌ ഉത്തരം ചെയ്യുമെന്ന വിശ്വാസത്തോടെ അവിടുത്തെ വിളിച്ചാല്‍ അത്‌ശിര്‍ക്കാവുമോ?

മറുപടി: ശിര്‍ക്കാവും. സംശയമേ ഇല്ല. ലാഇലാഹ ഇല്ലല്ലാവിശ്വസിക്കുന്നവന്‍ അങ്ങനെ വിളിക്കില്ല; വിളിച്ചവന്‍ അത്‌വിശ്വസിക്കുന്നവനുമല്ല.

ചോദ്യം: `എന്റെ ഖബറിന്നരികില്‍വന്ന്‌ എന്നെ വിളിച്ചാല്‍ഞാന്‍ ഉത്തരം ചെയ്യുമെന്ന' ഹദീസ്‌ താരീഖ്‌ ദിമശ്‌ഖില്‍ ഇബ്‌നു അസാകിര്‍ഉദ്ധരിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ നബി(സ) ശിര്‍ക്ക്‌ പ്രചരിപ്പിച്ചുവെന്നാണോപറയുന്നത്‌?

മറുപടി: അതിനെ ഹദീസ്‌ എന്നു തന്നെ പറയാമോ എന്നു ചിന്തിക്കണം.സ്വഹീഹായ ഹദീസാണ്‌ നമ്മുടെ പ്രമാണമെന്ന്‌ മനസ്സിലാക്കുന്നത്‌ നന്ന്‌.

ചോദ്യം:ഇബ്‌നുഅസാകിര്‍ മാത്രമല്ല, ഹാഫിളുല്‍ ബൈഹഖി തന്റെ മജ്‌മഉസ്സവാഇദിലും ഈ ഹദീസ്‌ഉദ്ധരിക്കുകയും സ്വഹീഹാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ടല്ലോ?

മറുപടി: ആഹദീസിനു രണ്ട്‌ ന്യൂനതകളുണ്ട്‌.

ചോദ്യം: രണ്ടു ന്യൂനതകളോ? ഏതാണത്‌? അങ്ങനെതെളിയിക്കാന്‍ ചങ്കൂറ്റമുള്ള ഏതെങ്കിലും ഒരു മൗലവി മുജാഹിദ്‌പ്രസ്ഥാനത്തിലുണ്ടോ?

മറുപടി: സനദ്‌ വായിക്കൂ; അപ്പോള്‍ ന്യൂനത പറയാം. ചോദ്യം:ഇത്‌ മുസ്‌നദ്‌ അബൂയഅ്‌ല: ഇതിലും ഹദീസ്‌ ഒന്ന്‌ സനദ്‌ സഹിതം. (സനദ്‌ വായിക്കുന്നു).ഈ സനദില്‍ ആര്‍ക്കാണ്‌ കുഴപ്പം? പറയൂ, ന്യൂനതയെവിടെ?

മറുപടി: ഹദീസ്‌ഖുര്‍ആനെതിരാണ്‌. ഇതില്‍ ഇസ്‌തിഗാസയുണ്ട്‌ എന്ന്‌ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല; മുഴുവന്‍ വായിക്കൂ. ന്യൂനതകള്‍ പറയാം.

ചോദ്യം: ഖുര്‍ആനെതിരോ? ഹദീസ്‌ ഖുര്‍ആന്‌എതിരാവില്ലെന്ന്‌ സകരിയ്യ തന്നെ പഠിപ്പിച്ചിട്ടില്ലേ? ഇസ്‌തിഗാസ പച്ചയായിഏറ്റവുംവലിയ പണ്ഡിതന്‍ നബി(സ) തന്നെ പഠിപ്പിക്കുന്നു. അവിടുത്തെക്കാള്‍ വലിയപണ്ഡിതന്‍ ആര്‌? ഒരു ഹദീസ്‌ സ്വഹീഹാവാന്‍ അതിന്റെ മുഴുവന്‍ സനദും വായിക്കണം എന്നത്‌ഏത്‌ ഉസ്വൂലാണ്‌? പറയൂ. നിങ്ങളുടെ അല്‍ബാനി പോലും ഈ ഹദീസ്‌ സ്വഹീഹാണെന്നുബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിയാണെന്നും പറഞ്ഞിട്ടുണ്ട്‌. നിങ്ങള്‍ പറഞ്ഞന്യൂനത എവിടെ?

മറുപടി (അവസാന ചാന്‍സ്‌) ......... ഫീഹി ഇല്ലത്താനി... (മൗലവിഅല്‍ബാനിയുടെ കിതാബ്‌ ഉറക്കെ വായിച്ചു കത്തിക്കയറുന്നു)

യഥാര്‍ത്ഥത്തില്‍പെരുങ്കള്ളമായിരുന്നു മൗലവിയുടേത്‌. തെളിവായി ഉദ്ധരിച്ച ഹദീസിനെക്കുറിച്ചല്ലപ്രത്യുത അതിനു ശേഷം ഉദ്ധരിച്ച മറ്റൊരു ഹദീസിനെ ക്കുറിച്ചാണ്‌ അല്‍ബാനി അങ്ങനെപറയുന്നത്‌. ഇതോടെ കളവ്‌ തൊണ്ടിസഹിതം പിടികൂടുന്ന രംഗങ്ങളാണ്‌. ഈ കൊടുംചതിതിരുത്തണമെന്ന്‌ സുന്നികള്‍ ശക്തിയായി വാദിച്ചു. ഇക്കാര്യം ചര്‍ച്ചചെയ്‌തതിനുശേഷംമാത്രമേ അടുത്ത സെഷന്‍ ആരംഭിക്കുകയുള്ളുവെന്ന്‌ മദ്ധ്യസ്ഥര്‍ പരസ്‌പരം ചര്‍ച്ചചെയ്‌തതിനു ശേഷം പ്രഖ്യാപിച്ചു. പക്ഷേ, അവര്‍ തെറ്റ്‌ പിന്‍വലിക്കാന്‍ഒരുക്കമായിരുന്നില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാതെ തന്നെ അടുത്ത സെഷന്‍ ഉടന്‍തുടങ്ങണമെന്ന്‌ മൗലവിമാര്‍ വാശിപിടിച്ചു; കളവ്‌ സദസ്സിനെ ബോധ്യപ്പെടുത്തിയതിനുശേഷമാകാം അടുത്ത സെഷന്‍ എന്ന്‌ സുന്നികളും. വസാനം മധ്യസ്ഥന്മാര്‍ സദസ്സ്‌ പിരിച്ചുവിടുകയായിരുന്നു.
(തുടരും)

5 comments:

prachaarakan said...

അല്ലാഹു അല്ലാത്തവരോട്‌ ചെയ്യല്‍ ശിര്‍ക്കാണെന്ന്‌ഖുര്‍ആന്‍ പഠിപ്പിച്ച `ദുആ' ഏതാണെന്ന വിഷയത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ അബദ്ധംസംഭവിച്ചു എന്ന്‌ സുന്നികളും ഇല്ലെന്ന്‌ മുജാഹിദുകളും. ഒന്നാം സെഷനിലെചര്‍ച്ചാവിഷയം ഇതായിരുന്നു. സുന്നികള്‍ വാദികളും മുജാഹിദുകള്‍ പ്രതികളുമായി വരുന്നകേരളത്തിലെ ആദ്യത്തെ സംവാദമായിരിക്കാം ഒരു പക്ഷെ, ആലുവാസംവാദം.

ഇഹ്സാൻ said...

വഹാബിസത്തിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് നേരത്തേ മനസിലാക്കിയിരുന്നെങ്കിലും ഇത്രയും തരം താഴാൻ വഹാബിക്കല്ലാതെ കഴിയില്ലെന്ന് ആർക്കും ബോദ്ധ്യമാവുന്ന ആലുവ സം വാദത്തിന്റെ അവലോകനം കേമമായി...

Malayali Peringode said...

കാര്യങ്ങള്‍ വ്യക്തമായി കേള്‍ക്കുകയും പക്വമായി ചിന്തിക്കുകയും ചെയ്യാന്‍ നമുക്ക് സാധിക്കട്ടെ....

ഇതു കൂടി നോക്കുക....
ആലുവ സംവാദം: വസ്തുതയെന്ത്?

prachaarakan said...

ഒരു തിരുവരുള്‍ വഹാബിസത്തെ പിടിച്ചു കെട്ടിയവിധം
എം പി മുഹമ്മദ്‌ ഫൈസല്‍ അഹ്‌സനി
ആലുവ സംവാദം/ രണ്ട്‌
click here to read

MA-ARIFATH said...

ഇതാണ് സത്യമാര്‍ഗം എന്ന് മനസിലാകണമെങ്കില്‍ ഖണ്ടന പ്രസംഗം കണ്ടിട്ട് കാര്യമില്ല.സംവാദം കാണണം.മഞ്ഞെസ്വരം ,എടമുട്ടം,kottakal ആലുവ.....ഫുള്‍ cd കണ്ടിട്ട് പറയണം ഇതാണ് സത്യാ മാര്‍ഗമെന്നു.പക്ഷെ സംവാദത്തിന്റെ cd കല്‍ സുന്നികള്‍ മാത്രമേ വിപണിയില്‍ എത്തികാരുള്ളൂ..സഹോദരന്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ ...