Tuesday, February 24, 2009

ആലുവ സംവാദം part-3 (നിര്‍വീര്യമായ നുണബോംബുകള്‍ )


നിര്‍വീര്യമായ നുണബോംബുകള്‍
ഫൈസല്‍ അഹ്‌സനി രണ്ടത്താണി

‌ജാഗ്രതൈ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത വാദഗതികളുമായി കബളിപ്പിക്കല്‍വീരന്മാരായ നുണയന്മാരുടെ കടന്നു വരവിനെപ്പറ്റി തിരുനബി മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്‌. അതിന്റെ പുലര്‍ച്ച ആലുവയില്‍കണ്ടു. മൂന്നു മണിക്കൂര്‍ നീണ്ട സംവാദത്തില്‍ ആര്‍ക്കും മനസ്സിലാകുന്ന ഇരുപതു കളവെങ്കിലും വഹാബീപക്ഷം പറഞ്ഞിട്ടുണ്ടാകും. അതില്‍ പത്തോളം കളവുകള്‍ ഒരൊറ്റ ഹദീസിനെക്കുറിച്ചുമാത്രം.നിര്‍വീര്യമായ നുണബോംബുകള്‍പരാജയം തിരിച്ചറിഞ്ഞ വഹാബിപക്ഷം കളവുകളുടെ മഹാപ്രവാഹംതന്നെ സൃഷ്‌ടിച്ചു; സംവാദം തീര്‍ന്ന ഉടനെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആ വാര്‍ത്ത പരന്നു: `സുന്നികള്‍ പരാജയപ്പെട്ടു! സംവാദം പ്രാദേശികചാനലിലൂടെ നേരിട്ടുകണ്ട ഏലൂക്കരയിലെ ഏഴു കുടുംബങ്ങള്‍ മുജാഹിദായി! നുണയന്മാര്‍ നെറ്റിലൂടെ ലോകമെമ്പാടും വാര്‍ത്ത പ്രചരിപ്പിക്കുമ്പോള്‍ സംവാദത്തിന്റെ സിഡി ഇറങ്ങുമെന്നും ലോകം സത്യം തിരിച്ചറിയുമെന്നും അവരറിഞ്ഞില്ല.മുജാഹിദായി എന്നു പ്രചരിപ്പിക്കപ്പെട്ട ആളുകളുമായി ബന്ധപ്പെട്ടപ്പോഴാണറിയുന്നത്‌, അവര്‍ അങ്ങനെ ഒരു സംവാദം കണ്ടിട്ടുമില്ല, മുജാഹിദായിട്ടുമില്ല. ഏലൂക്കരയില്‍ സംവാദം പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുപോലുമില്ല. ഇക്കാര്യം അവര്‍ സുന്നികള്‍ക്കനുവദിച്ച വീഡിയോ ഇന്റര്‍വ്യൂവില്‍ തുറന്നുപറഞ്ഞു. ഇതോടെ പല പരസ്യവേദികളിലും അവരെ ഹാജരാക്കുമെന്ന്‌ തട്ടിവിട്ടവരുടെ പൊടിപോലും കണ്ടില്ല. നുണയന്മാര്‍ ജൈത്രയാത്ര തുടര്‍ന്നു. സുന്നിപക്ഷം, സംവാദം കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കുള്ളില്‍ സിഡി ഇറക്കി. മൂന്നാഴ്‌ച പിന്നിട്ടിട്ടുപോലും സിഡി ഇറക്കാന്‍ ധൈര്യം കാണിക്കാത്തവര്‍ വിശദീകരണ മഹാമഹങ്ങള്‍ നടത്തി പരാജയം ആഘോഷിച്ചു!പക്ഷേ, തെരുവുകളില്‍ അവര്‍ വിചാരണ നേരിട്ടുതുടങ്ങി. `സുന്നികള്‍ ഉദ്ധരിച്ച ഹദീസിനെക്കുറിച്ച്‌ വഹാബികള്‍ പറഞ്ഞപോലെ രണ്ടു ന്യൂനതകളുണ്ടെന്ന്‌ അല്‍ബാനി പറഞ്ഞതായി തെളിയിച്ചാല്‍ ഒരു കോടി ഇനാം നല്‍കു'മെന്ന സുന്നികളുടെ വെല്ലുവിളി പൊതുജനം ഏറ്റെടുത്തു. ഗതിമുട്ടിയ മൗലവിമാര്‍ വീണ്ടും കബളിപ്പിക്കലുമായി രംഗത്തെത്തി. ആ ഹദീസിനെ വിശദീകരിച്ച്‌ `ഫീഹി ഇല്ലത്താനി' (അതില്‍ രണ്ടു ന്യൂനതകളുണ്ട്‌) എന്ന്‌ അല്‍ബാനി പറഞ്ഞിട്ടുണ്ട്‌ എന്ന്‌ കിതാബിന്റെ ഫോട്ടോസ്റ്റാറ്റ്‌ സഹിതം പച്ചക്കള്ളം പ്രചരിപ്പിച്ച്‌ പാമരന്മാരെ പറ്റിക്കാമെന്ന്‌ കണക്കുകൂട്ടി; പക്ഷേ, ഹനീഫ കായക്കൊടി അടക്കമുള്ള മുജാഹിദ്‌ യുവപണ്‌ഡിതന്മാരുടെയെല്ലാം ദീര്‍ഘകാലഗുരുവും മുജാഹിദുകളുടെ ഹദീസ്‌പണ്‌ഡിതനുമായ അബ്‌ദുസ്സലാംസുല്ലമി ഐഎസ്‌എം മുഖപത്രമായ ശബാബിലൂടെ അതിന്‌ പച്ചയായി മറുപടി പറഞ്ഞതോടെ മറ്റൊരു വിശദീകരണം ആവശ്യമില്ലാത്തവിധം നുണരാജാക്കന്മാരുടെ ആ ശ്രമവും പരാജയപ്പെട്ടു.

മുജാഹിദുകള്‍ പരാജയപ്പെട്ടു; ഒളിച്ചോടി: ശബാബ്‌സംവാദത്തെ വിലയിരുത്തി ശബാബ്‌ വാരികയില്‍ സലാംസുല്ലമി എഴുതുന്നു: ``നബി(സ)യെ വിളിച്ചുതേടിയാല്‍ നബി(സ) അവരുടെ സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന്‌ പ്രധാനമായും ഉദ്ധരിച്ചത്‌ ഈ ഹദീസാണ്‌. നവയാഥാസ്ഥിതികര്‍ക്ക്‌ ഇതിന്‌ മറുപടിപറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത്‌ ഉണ്ടെന്ന്‌ ജല്‍പിച്ച്‌ എപി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക്‌ ശിര്‍ക്ക്‌ പ്രചരിപ്പിക്കാന്‍ ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിപ്പിക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌''.``ഈ ഹദീസ്‌ ഖുബൂരികള്‍ സംവാദത്തില്‍ ഉദ്ധരിച്ചപ്പോള്‍ ഹനീഫ കായക്കൊടി, അനസ്‌ മുസ്‌ലിയാര്‍, ജബ്ബാര്‍ മൗലവി പോലെയുള്ളവര്‍ അല്‍ബാനി ഈ ഹദീസിന്‌ രണ്ടു ന്യൂനതകളുണ്ട്‌ (ഫീഹി ഇല്ലത്താനി) എന്നു പറഞ്ഞിട്ടുണ്ടെന്ന്‌ പറയുകയുണ്ടായി. സുന്നികള്‍ ആ ഭാഗം വായിക്കാന്‍ പറഞ്ഞപ്പോള്‍ ഹനീഫ ഞാന്‍ ഉച്ചക്ക്‌ ശേഷമുള്ള സെഷനില്‍ വായിക്കാമെന്ന്‌ പ്രഖ്യാപിച്ചു. മധ്യസ്ഥന്മാരും ഉച്ചക്കു ശേഷമുള്ള പരിപാടി ആരംഭിക്കുന്നത്‌ തന്നെ ഇത്‌ വായിച്ച ശേഷമായിരിക്കുമെന്നു പ്രഖ്യാപിച്ച്‌ ഉച്ചക്കുമുമ്പുള്ള പരിപാടി അവസാനിപ്പിച്ചു. ഉച്ചക്ക്‌ ശേഷം സംവാദം ആരംഭിച്ചപ്പോള്‍ നവയാഥാസ്ഥിതികര്‍ വായിക്കാന്‍ വിസമ്മതം കാണിക്കുകയാണ്‌ ചെയ്‌തത്‌. അങ്ങനെ അവര്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ അപമാനം ഏല്‍പിച്ച്‌ ഒളിച്ചോടുകയാണ്‌ ചെയ്‌തത്‌. യഥാര്‍ത്ഥത്തില്‍ അല്‍ബാനി ഒരിക്കലും ഈ ഹദീസിനെക്കുറിച്ച്‌ ഇപ്രകാരം പ്രസ്‌താവിച്ചിട്ടില്ല.ഈസാനബി(അ) എന്റെ ഖബ്‌റിന്റെ അടുത്തുവന്ന്‌ എന്റെമേല്‍ സലാം പറയുമെന്നും ഞാന്‍ അദ്ദേഹത്തിന്‌ സലാം മടക്കുമെന്നും നബി(സ) പറഞ്ഞതായി ഇമാം ഹാക്കിം ഉദ്ധരിച്ച മറ്റൊരു ഹദീസിനെക്കുറിച്ച്‌ അല്‍ബാനി പറഞ്ഞത്‌ വരികള്‍ വെട്ടിമാറ്റി ഇവര്‍ വായിക്കുകയാണ്‌ ചെയ്‌തത്‌. ഈ ഹദീസിനെക്കുറിച്ചു തന്നെ ശേഷം അല്‍ബാനി പറയുന്നതും ഇവര്‍ വിഴുങ്ങി. ``എങ്കിലും ആദ്യത്തെ ഹദീസിന്റെ അടിസ്ഥാനത്തില്‍ സാക്ഷിക്ക്‌ പറ്റുന്നതാണ്‌'' എന്ന ഭാഗമാണത്‌. ഞാന്‍ കിതാബ്‌ വെട്ടിമാറ്റുമെന്ന്‌ പ്രസംഗിച്ചു നടക്കുന്നവരാണ്‌ സംവാദത്തിന്റെ സന്ദര്‍ഭത്തില്‍ പോലും ഇപ്രകാരം നീചമായ കളവും ക്രൂരമായ വെട്ടിമാറ്റലും നടത്തിയത്‌. ഇത്‌ അല്ലാഹു അവര്‍ക്കു നല്‍കിയ ഒരു ശിക്ഷയാണ്‌.'' (ശബാബ്‌ പുസ്‌തകം: 32, ലക്കം 25,2009 ജനുവരി 30 വെള്ളി)ഇത്‌ സലാംസുല്ലമിയുടെ മാത്രം അഭിപ്രായമല്ല.

ആലുവ സംവാദത്തില്‍ മുജാഹിദ്‌ മൗലവിമാര്‍ തോറ്റമ്പിയ കാര്യം കേരളജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകസമിതി ചേര്‍ന്ന്‌ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി പത്രങ്ങള്‍ വഴി പരസ്യപ്പെടുത്തുകപോലും ചെയ്‌തിട്ടുണ്ട്‌. (ഉദാ. ചന്ദ്രിക ദിനപത്രം ഫെബ്രു.8 പേജ്‌ 9, വര്‍ത്തമാനം ഫെബ്രു.8 പേജ്‌ 5)`ഇല്ലത്താനി': പുതിയ വ്യാഖ്യാനംഅല്‍ബാനിയുടെ പേരിലുള്ള കള്ളം പൊതുജനം പിടികൂടിയതോടെ അതിന്‌ മാപ്പുപറയാതെ ഹദീസില്‍ പുതിയ രണ്ടു ന്യൂനതകള്‍ ആരോപിക്കാനുള്ള ധിക്കാരമാണ്‌ പിന്നീട്‌ വഹാബി കേന്ദ്രങ്ങളില്‍ നാം കണ്ടത്‌. ഒരു കളവ്‌ സ്ഥാപിക്കാനുള്ള പെടാപ്പാടുകള്‍! ഗത്യന്തരമില്ലാതെ 23 ദിവസം പിന്നിട്ടു മൗലവിമാര്‍ പുറത്തിറക്കിയ സി.ഡിയുടെ അവസാനഭാഗത്ത്‌ ഹനീഫ്‌ കായക്കൊടി മുഖം കാണിക്കാതെ പുതിയ വിശദീകരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്‌. ബുഖാരിക്കും മുസ്‌ലിമിനുമെതിരെ ഒളിയാക്രമണം നടത്തിയാണ്‌ പുതിയ മറുപടി തട്ടിക്കൂട്ടിയത്‌. കാരണം ഈ ഹദീസിന്റെ പരമ്പരയിലുള്ളവെരല്ലാം ബുഖാരിയുടെയോ മുസ്‌ലിമിന്റെയോ റാവിമാരാണ്‌. രണ്ടു ന്യൂനതയുണ്ടെന്നു പറഞ്ഞു കുടുങ്ങിയതാണല്ലോ. അങ്ങനെ ന്യൂനതക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ ഗവേഷണം ആരംഭിച്ചു. ഏതെങ്കിലും റാവിമാരെക്കുറിച്ച്‌ അയോഗ്യരാണെന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു കണ്ടുപിടിക്കുകയാണ്‌ ദൗത്യം. ആധുനിക സാങ്കേതികവിദ്യ തുണയായി. രണ്ടാളുകളെക്കുറിച്ച്‌ അല്ലറ ചില്ലറ പരാമര്‍ശങ്ങളൊക്കെ കിട്ടി. ഒരാള്‍ അഹ്‌മദ്‌ബ്‌നു ഈസാ; മറ്റൊരാള്‍ അബൂസ്വഖ്‌ര്‍. അങ്ങനെ ആ കടുംകൈ ചെയ്യാനും കായക്കൊടി മുതിര്‍ന്നു. ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിമാരെ അയോഗ്യരാക്കുക! പാവാട പൊക്കി മുഖംപൊത്തുന്ന പെണ്‍കുട്ടിയുടെ ചേലിലാണിപ്പോള്‍ ഈ ഗവേഷകര്‍.ചില ഹദീസ്‌നിരൂപകര്‍ ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവികളെക്കുറിച്ച്‌ ഉന്നയിച്ച ആരോപണങ്ങള്‍ ഉദ്ധരിച്ച്‌ അവ രണ്ടിലും ധാരാളം ദുര്‍ബലമായ ഹദീസുകളുണ്ടെന്ന്‌ വാദിച്ചതിന്റെ പേരിലാണല്ലോ സലാം സുല്ലമിയെക്കുറിച്ച്‌ ഹദീസ്‌നിഷേധിയെന്നും ചേകനൂരിയെന്നും ആക്ഷേപിച്ച്‌ മൗലവിവിഭാഗം പ്രചണ്‌ഡമായ പ്രചാരണംനടത്തിയത്‌. എന്നാല്‍ ഒരു കൊച്ചുസംവാദം കഴിഞ്ഞപ്പോഴേക്കും മൗലവി ഗ്രൂപ്പിന്‌ സലാം സുല്ലമിയെക്കാള്‍ ഒരുപടി മുന്നോട്ടുകടന്ന്‌ ഹദീസ്‌നിഷേധത്തിന്റെ വഴി സ്വീകരിക്കേണ്ടിവന്നു. കാരണം ഈ ഹദീസില്‍ മുസ്‌ലിമിന്റെ മാത്രം റാവിയായ അബൂസ്വഖ്‌റ്‌ എന്ന ഒരു റാവിക്ക്‌ മാത്രമേ സലാം സുല്ലമിപോലും ദുര്‍ബലത കാണുന്നുള്ളൂവെങ്കില്‍ അബൂസ്വഖ്‌റിന്‌ മാത്രമല്ല, ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിയായ അഹ്‌മദ്‌ബ്‌നുഈസാക്കും കുഴപ്പമുണ്ടെന്നാണ്‌ ഇപ്പോള്‍ കായക്കൊടി മൗലവി പറയുന്നത്‌.ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച്‌ ആക്ഷേപം പറയും മുമ്പ്‌ ആ രണ്ടു ഗ്രന്ഥങ്ങളിലെയും ഹദീസുകളുടെയും അവരുടെ റാവിമാരുടെയും ആധികാരികതയെക്കുറിച്ച്‌ മൗലവിഗ്രൂപ്പുകാര്‍ തന്നെ സുല്ലമിക്കെതിരെ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ച കാര്യം ഓര്‍ക്കേണ്ടതായിരുന്നു. `ബുഖാരിയും മുസ്‌ലിമിന്റെയും ഹദീസുകള്‍: മുസ്‌ലിം ഉമ്മത്തിന്റെ നിലപാടെന്ത്‌?' എന്ന ശീര്‍ഷകത്തില്‍ വഹാബിമാസികയില്‍ വന്ന ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ ഇവിടെ പ്രസക്തമാണ്‌:``ഈ രണ്ടു ഗ്രന്ഥങ്ങളിലും നിര്‍മ്മിതമോ ദുര്‍ബലമോ ആയ ഒരു ഹദീസും ഇല്ല എന്ന കാര്യത്തിലും മുസ്‌ലിം ഉമ്മത്ത്‌ ഏകാഭിപ്രായക്കാരാണ്‌.ഖേദകരമെന്നു പറയാം, ഹദീസുകളെ സ്വീകരിക്കുന്ന വിഷയത്തില്‍ മുഅ്‌തസിലാ ചിന്താഗതിയെ പിന്തുടര്‍ന്നു ചിലര്‍ കേരളക്കരയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. തങ്ങളുടെ ദുര്‍ബല ബുദ്ധിക്ക്‌ വഴങ്ങാത്ത നിരവധി ഹദീസുകളെ അത്‌ ബുഖാരിയിലും മുസ്‌ലിമിലും ഉള്ളതാണെങ്കില്‍പോലും തള്ളിക്കളയുന്ന ഒരു പ്രവണത അത്തരം ആളുകളുടെ ദുര്‍ബോധംനിമിത്തം കേരളത്തില്‍ വ്യാപിച്ചുവരുന്നു.

തങ്ങളുടെ ബുദ്ധിയുടെ തേരോട്ടത്തിനിടയില്‍ സ്വഹീഹുല്‍ ബുഖാരിക്കും മുസ്‌ലിമിനും സമൂഹമനസ്സിലുണ്ടായിരുന്ന സ്ഥാനവും ആദരവും തകര്‍ന്നു വീണത്‌ ഒരുപക്ഷേ ഇത്തരക്കാര്‍ അറിഞ്ഞുകാണില്ല. ബുഖാരിയിലും മുസ്‌ലിമിലും നിരവധി വാറോലകളുണ്ടെന്ന്‌ ധ്വനിപ്പിക്കുന്ന തരത്തില്‍ ലേഖനങ്ങള്‍ എഴുതുന്നേടത്തും ബുഖാരിയിലെ ചില ഹദീസുകള്‍ ആരുതന്നെ പറഞ്ഞാലും ഞങ്ങള്‍ക്ക്‌ സ്വീകാര്യമല്ല എന്നുപരസ്യമായി പറയുന്നേടത്തും വരെയെത്തി കാര്യങ്ങള്‍. ഇത്തരമൊരവസ്ഥയില്‍ പൂര്‍വ്വസൂരികളുടെ അടുക്കല്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകള്‍ക്ക്‌ എന്തുസ്ഥാനമാണുള്ളത്‌ എന്നും അവ രണ്ടിലെയും ഹദീസുകളോട്‌ മുസ്‌ലിംഉമ്മത്തിലെ പണ്‌ഡിതന്മാര്‍ എന്തുനിലപാട്‌ സ്വീകരിച്ചുവെന്നും അന്വേഷിക്കുന്നത്‌ നന്നായിരിക്കും. ഹദീസിന്റെ മേഖലയില്‍ മുസ്‌ലിംലോകം പ്രാമാണികരായി ഗണിക്കുന്ന പത്തോളം അഗ്രേസരന്മാരായ പണ്‌ഡിതരെയാണ്‌ ഇവിടെ ഉദ്ധരിക്കുന്നത്‌.ഇമാം അബൂഇസ്‌ഹാഖ്‌ അസ്‌ഫറാഈനി (418 ഹി) പറയുന്നു: ``ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സനദി(പരമ്പര)ന്റെയും മത്‌നി(ആശയം)ന്റെയും അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും ശരിയാണ്‌ എന്ന കാര്യത്തില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്‌. ഈ വിഷയത്തില്‍ ഒരു അഭിപ്രായഭിന്നതയുമില്ല.'' (അന്നുകത്ത്‌ അലീബിനുസ്വലാഹ്‌: സര്‍കശി പേ:13)ഇമാം ഇബ്‌നുസ്സ്വലാഹ്‌ പറയുന്നു: ``ബുഖാരിയും മുസ്‌ലിമും ഏകോപിച്ച്‌ നിവേദനം ചെയ്‌ത ഹദീസുകളും ഒരാള്‍ സ്വന്തം ഉദ്ധരിച്ച ഹദീസുകളും എല്ലാംതന്നെ സ്വഹീഹാണ്‌ എന്ന കാര്യം ഖണ്‌ഡിതമാണ്‌.(മുഖദ്ദിമത്തുബ്‌നു സ്വലാഹ്‌ പേജ്‌. 28)ഇവിടെ സ്വാഭാവികമായും ഒരു സംശയം ഉയര്‍ന്നുവരാം. ബുഖാരിയിലെ ചില ഹദീസുകളെ ചിലര്‍ വിമര്‍ശിച്ചുവെന്നത്‌ ശരിതന്നെ. പക്ഷേ ആ വിമര്‍ശനങ്ങള്‍ എത്രമാത്രം യാഥാര്‍ത്ഥ്യമാണ്‌ എന്നതാണ്‌ നമ്മള്‍ പരിശോധിക്കേണ്ടത്‌. ഇമാം ദാറുഖുത്‌നി, ഇമാം നസാഇ(റ) എന്നിവര്‍ ബുഖാരിയിലെ ചില ഹദീസുകളെ സനദിന്റെ (പരമ്പര) അടിസ്ഥാനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ ബുഖാരിക്കെതിരെയുള്ള മുഴുവന്‍ വിമര്‍ശനങ്ങള്‍ക്കും സമ്പൂര്‍ണ്ണ മറുപടി പണ്‌ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്‌. വിമര്‍ശനങ്ങളെ ആറു വിഭാഗമായി തിരിച്ച്‌ അവക്കോരോന്നിനും ഇബ്‌നുഹജര്‍(റ) മറുപടി പറയുകയും വിമര്‍ശനങ്ങള്‍ ശരിയല്ല എന്നുസ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. (ഹദ്‌യുസ്സാരി : 346-464) അദ്ദേഹം പറയുന്നു: ``ദാറുഖുത്‌നി (റ) ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകളെ വിമര്‍ശിച്ചിട്ടുണ്ട്‌.

എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ എല്ലാംതന്നെ മുഹദ്ദിസുകളുടെ നിയമത്തിനെതിരും അങ്ങേയറ്റം ദുര്‍ബലവും ഭൂരിപക്ഷത്തിന്റെ നിലപാടിന്‌ വിരുദ്ധവുമാണ്‌.''(ഹദ്‌യുസ്സാരി: 346)ഇമാം നവവി(റ) പറയുന്നു: ``ബുഖാരിയും മുസ്‌ലിമും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തെളിവുപിടിച്ച ആളുകളെ ചിലര്‍ വിമര്‍ശിച്ചത്‌ അവ്യക്തവും ദുര്‍ബലവുമാണ്‌.'' (ശര്‍ഹു മുസ്‌ലിം 1/25) ബുഖാരിക്കും മുസ്‌ലിമിനും എതിരെയുള്ള ദാറുഖുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഒന്നുപോലും ശരിയല്ലെന്ന്‌ ഇമാം ഖതീബ്‌ബാഗ്‌ദാദി (ഖവാഇദുതഹ്‌ദീഥ്‌-190), ഇമാം സൈലഇ (നസ്‌ബുര്‍റായ്യ: 1/341) ഇമാം അലാഇ(ജാമിഉതഹ്‌സീല്‍ പേജ്‌.181) ഇമാം ശൗകാനി (ഖത്‌റുല്‍വലിയ്യ: പേജ്‌ 230) അല്ലാമാ ഇബ്‌നുദഖീഖ്‌ അല്‍ഊദ്‌(ഇഖ്‌തിറാഹ: 325) അല്ലാമാ ബദ്‌റുദ്ദീന്‍ ഐനി(ഉംദതുല്‍ ഖാരി 1/18,19, 2/54, 4/147, 10/120) എന്നിവര്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള സംഗതിയാണ്‌. മാത്രവുമല്ല, ഹദീസ്‌ നിരൂപണത്തില്‍ ഇമാം ബുഖാരിക്കും മുസ്‌ലിമിനുമുള്ള പാടവം അവരെ വിമര്‍ശിച്ചവര്‍ക്കില്ല എന്ന കാര്യവും പ്രസ്‌താവ്യമാണ്‌. ദാറുഖുത്‌നിയുടെ മുസ്‌ലിമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ കൃത്യമായി മറുപടി നല്‍കുന്ന ഒരു ഗ്രന്ഥം ജീവിച്ചിരിക്കുന്ന പ്രഗല്‍ഭ ഹദീസ്‌ പണ്‌ഡിതനായ ശൈഖ്‌ റബീഅബിന്‍ ഹാദി രചിച്ചിട്ടുണ്ട്‌. ബൈനല്‍ ഇമാമൈനി മുസ്‌ലിം ദാറുഖുത്‌നി എന്നാണ്‌ ആ ഗ്രന്ഥത്തിന്റെ പേര്‌.ചുരുക്കത്തില്‍, ബുഖാരിക്കും മുസ്‌ലിമിനും എതിരെ ഉന്നയിക്കപ്പെട്ടു എന്നു പറയപ്പെടുന്ന വിമര്‍ശനങ്ങളില്‍ ഒന്നുപോലും വസ്‌തുതാപരമല്ല. ഇതേ നിലപാട്‌ തന്നെയാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിനുമുള്ളത്‌. കേരളത്തിലെ പ്രമുഖ ഹദീസ്‌ പണ്‌ഡിതനായിരുന്ന ശൈഖ്‌മുഹമ്മദ്‌ മൗലവി ബുഖാരിക്കെതിരെയുള്ള ദാറുഖുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഉദ്ധരിച്ചു കൊണ്ട്‌ അത്തരം വിമര്‍ശനങ്ങളുടെ അര്‍ത്ഥശൂന്യത ഉദാഹരണ സഹിതം വ്യക്തമാക്കിയതിനു ശേഷം എഴുതുന്നു: ``ഈ ഉദാഹരണങ്ങളില്‍നിന്ന്‌ ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ചുള്ള ആക്ഷേപത്തിന്റെ നില നല്ലപോലെ വ്യക്തമാകുന്നതാണ്‌. അപ്പോള്‍ ആക്ഷേപങ്ങള്‍ നൂറു ശതമാനവും ഈ തരത്തില്‍ പെട്ടതാകുന്നു.'' (മിശ്‌കാത്തുല്‍ ഹുദാ മാസികയില്‍വന്ന ലേഖനം; അല്‍മനാര്‍ മാസിക പുനഃപ്രസിദ്ധീകരിച്ചത്‌; 1994 ഒക്‌ടോബര്‍) ``അപ്പോള്‍ വിമര്‍ശനങ്ങള്‍ നൂറു ശതമാനവും അടിസ്ഥാനരഹിതമാണെന്നു നാം കണ്ടു''. (ഇസ്‌ലാഹ്‌ മാസിക ഫെബ്രുവരി - മാര്‍ച്ച്‌ 2008 സമ്മേളനപതിപ്പ്‌ 70-74)കളവ്‌ തുടരുന്നുഅല്‍ബാനിയിലെ പത്തുവരി കട്ടതിന്റെ ക്ഷീണം മാറ്റാനാണ്‌ ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിമാര്‍ക്കെതിരെ ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന്‌ സൂചിപ്പിച്ചല്ലോ. ഇത്തരം സന്ദര്‍ഭത്തില്‍ ഹദീസ്‌ നിഷേധികളായി തങ്ങള്‍ ആക്ഷേപിച്ചവരില്‍ നിന്നും സുന്നികളില്‍ നിന്നും പ്രത്യാക്രമണം സ്വാഭാവികം.

അതിനെ പ്രതിരോധിക്കാനെന്നവണ്ണം മൗലവി ഒരു മറുപടി കണ്ടെത്തി. ദുര്‍ബലരായ റാവിമാര്‍ ഉണ്ടെങ്കിലും അവരെ മുതാബഅതിലും ശവാഹിദിലും മാത്രമേ ഇമാം മുസ്‌ലിം കൊണ്ടിവന്നിട്ടുള്ളൂ; അടിസ്ഥാന ഹദീസുകളിലില്ല. ദുര്‍ബലരാണെന്ന്‌ പറയപ്പെടുന്നവര്‍ മുസ്‌ലിമില്‍ വന്നിട്ടുണ്ടല്ലോ എന്ന ആക്ഷേപത്തിന്‌ ഇമാം നവവി ശര്‍ഹു മുസ്‌ലിമില്‍ ഉദ്ധരിക്കുന്ന രണ്ടാമത്തെ മറുപടിയാണിത്‌.അപ്പോള്‍ ഒന്നാമത്തെ മറുപടി എന്താണ്‌? അത്‌ മൗലവി ഒളിപ്പിച്ചു. ഒരുകളവ്‌ സ്ഥാപിക്കാന്‍ എത്ര കളവുകള്‍.അങ്ങനെ മുസ്‌ലിമില്‍ വല്ല ദുര്‍ബലതയും ഉണ്ട്‌ എന്നു സങ്കല്‍പ്പിക്കുകയാണെങ്കില്‍ തന്നെ ഈ മറുപടി അഹ്‌മദ്‌ബ്‌നു ഈസയുടെയും അബൂസ്വഖ്‌റിന്റെയും കാര്യത്തില്‍ സ്വീകാര്യമല്ല. കാരണം അവര്‍ രണ്ടുപേരും മുതാബഅതിലും ശവാഹിദിലും മാത്രമല്ല അടിസ്ഥാന ഹദീസുകളില്‍തന്നെ വന്നതായികാണാം. അഹ്‌മദ്‌ബ്‌നു ഈസാ മുസ്‌ലിമില്‍ നാലു സനദിലും അബൂസ്വഖര്‍ മുസ്‌ലിമിന്റെ 9 സനദിലും വന്നിട്ടുണ്ട്‌. ഇത്‌ മുഴുവനും മുതാബഅതും ശവാഹിദുമാണെന്നാണോ വഹാബി വാദിക്കുന്നത്‌?അപ്പോള്‍ ഈ ആക്ഷേപത്തിനുള്ള മറുപടി എന്താണ്‌? ഇമാംനവവി(റ) ഒന്നാമതായി ഉദ്ധരിച്ച മറുപടിയില്‍ അതുണ്ട്‌. അത്‌ പറഞ്ഞാല്‍ പക്ഷേ മൗലവിയുടെ അജണ്ട നടക്കില്ല. അതിനാല്‍ അതും ഒളിപ്പിച്ചു.

മറുപടി ഇങ്ങനെ:

ഇമാം നവവിയെ വായിക്കാം: ``അത്തരം റാവിമാര്‍ മറ്റുള്ളവരുടെ അടുക്കല്‍ ദുര്‍ബലരാണെങ്കിലും ഇമാം മുസ്‌ലിമിന്റെ അടുക്കല്‍ സ്വീകാര്യരായിരിക്കണം. ഹദീസ്‌ നിദാനശാസ്‌ത്രത്തില്‍ ദൗര്‍ബല്യത്തിനാണല്ലോ, സ്വീകാര്യതയെക്കാള്‍ പരിഗണന കൊടുക്കേണ്ടത്‌ എന്ന്‌ ഇവിടെ മറുവാദം ഉന്നയിച്ചുകൂടാ. കാരണം, ആ പറഞ്ഞത്‌ അത്തരം ദൗര്‍ബല്യങ്ങള്‍ കാര്യകാരണസഹിതം സ്ഥിരപ്പെട്ടവരുടെ കാര്യത്തിലാണ്‌. അല്ലാത്തപക്ഷം അത്തരം ദുര്‍ബലീകരണങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല. ബുഖാരിയും മുസ്‌ലിമും അബൂദാവൂദും തെളിവിന്‌ പറ്റുമെന്ന്‌ അംഗീകരിച്ചവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ ആക്ഷേപം പറഞ്ഞിട്ടുണ്ടെങ്കിലും കാര്യവശങ്ങള്‍ വിശദീകരിക്കുംവിധം പരിഗണനീയമായ ഒരുന്യൂനത അവരുടെ കാര്യത്തില്‍ സ്ഥിരപ്പെട്ടിട്ടില്ലെന്ന്‌ മനസ്സിലാക്കപ്പെടേണ്ടതാണെന്ന്‌ ഖത്വീബുല്‍ ബഗ്‌ദാദി (റ) പറഞ്ഞിട്ടുണ്ട്‌''. (ശര്‍ഹ്‌ മുസ്‌ലിം വാ1 പേജ്‌. 32)ചുരുക്കത്തില്‍, അബൂസ്വഖ്‌റിനെക്കുറിച്ചോ അഹ്‌മദ്‌ബ്‌നു ഈസയെക്കുറിച്ചോ ആരെങ്കിലും ആക്ഷേപം പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത്‌ പരിഗണനീയമല്ല. ഇമാം ബുഖാരിയും മുസ്‌ലിമും തെളിവിനായി സ്വീകരിച്ചതിനാല്‍ ആ പറച്ചിലുകള്‍ കേവലം ആരോപണങ്ങള്‍ മാത്രമാണ്‌; വസ്‌തുതാപരമല്ലെന്നു ബോധ്യമായി. സ്വഹീഹായ ഈ ഹദീസിനെ വാറോലീകരിക്കാന്‍ ഇനി വല്ല കബളിപ്പിക്കലും ബാക്കിയുണ്ടോ ഈ കബളിപ്പിക്കല്‍വീരന്മാരുടെ അടുക്കല്‍? ഈ നുണകള്‍ക്ക്‌ വല്ല അന്ത്യവുമുണ്ടോ?ഉണ്ട്‌, തീര്‍ച്ച. ഇവരറിയുന്നത്‌ നന്ന്‌. ഈസാനബി ഇറങ്ങിവരും. ദജ്ജാലിനെ നശിപ്പിക്കും. ദജ്ജാലിന്റെ പിണിയാളുകളും നശിക്കേണ്ടിവരും. അവിടുന്ന്‌ പന്നികളെയും വകവരുത്തും. മുസ്‌ലിംകളെ കാഫിറാക്കാന്‍ വേണ്ടി ഖുര്‍ആനില്‍നിന്ന്‌ ആയത്തുകളോതിയ ആദ്യത്തെ ഭീകരവാദികള്‍ ഖവാരിജുകളാണല്ലോ. ഇവരെ `പന്നികള്‍' എന്നാണ്‌ സഈദുബ്‌നുമുസയ്യബ്‌(റ) പരിചയപ്പെടുത്തിയത്‌. അവരുടെ അനന്തരാവകാശികള്‍ക്കും ഈ ഹദീസ്‌ ബാധകമാണോ എന്നത്‌ പഠനം അര്‍ഹിക്കുന്നുണ്ട്‌. ഈ അര്‍ത്ഥത്തില്‍ വഹാബി മാസിക(ഫെബ്രു 09) പറഞ്ഞതു ശരിയാണ്‌: ``പന്നികള്‍ ജാഗ്രതൈ! അഹ്‌സനികള്‍ രംഗത്ത്‌''. (ഇസ്‌ലാഹ്‌ ഫെബ്രു 09)

1 comment:

prachaarakan said...

മുസ്‌ലിംകളെ കാഫിറാക്കാന്‍ വേണ്ടി ഖുര്‍ആനില്‍നിന്ന്‌ ആയത്തുകളോതിയ ആദ്യത്തെ ഭീകരവാദികള്‍ ഖവാരിജുകളാണല്ലോ. ഇവരെ `പന്നികള്‍' എന്നാണ്‌ സഈദുബ്‌നുമുസയ്യബ്‌(റ) പരിചയപ്പെടുത്തിയത്‌. അവരുടെ അനന്തരാവകാശികള്‍ക്കും ഈ ഹദീസ്‌ ബാധകമാണോ എന്നത്‌ പഠനം അര്‍ഹിക്കുന്നുണ്ട്‌. ഈ അര്‍ത്ഥത്തില്‍ വഹാബി മാസിക(ഫെബ്രു 09) പറഞ്ഞതു ശരിയാണ്‌: ``പന്നികള്‍ ജാഗ്രതൈ! അഹ്‌സനികള്‍ രംഗത്ത്‌''. (ഇസ്‌ലാഹ്‌ ഫെബ്രു 09)